കൊടും ചൂടിൽ വെന്തുരുകി കേരളം; രണ്ടു പേർ മരിച്ചതിന് പിന്നിൽ സൂര്യാഘാതമെന്നുസംശയം; മുൻവർഷമുണ്ടായ ഇക്വിനോക്സ് പ്രതിഭാസം ആവർത്തിക്കുമോ എന്ന ആശങ്കയിൽ സംസ്ഥാനം; ചൊവ്വാഴ്ച്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന് ആരോഗ്യ വകുപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: താപനില അതിശക്തിയായി ഉയരുന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ടു പേരുടെ മരണം സൂര്യാഘാതം മൂലമാണെന്ന റിപ്പോർട്ട് ഇപ്പോൾ ഏവരേയും ആശങ്കപ്പെടുത്തുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഇക്വിനോക്സ് പ്രതിഭാസത്തിനുള്ള സാധ്യത വർധിച്ചതും ഈ ആശങ്ക വർധിപ്പിക്കുന്നു. തിരുവനന്തപുരത്ത് പാറശാലയിലും കണ്ണൂർ വെള്ളോറയിലുമാണ് മധ്യവയസ്കർ മരിച്ചത്. ശനിയാഴ്ച രാത്രി മുതൽ കാണാതായ കണ്ണൂർ പെരിങ്ങോം സ്വദേശി കാടൻ വീട്ടിൽ നാരായണനെ ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സൂര്യാഘാതമാകാം മരണകാരണമെന്ന സംശയത്തിൽ എത്തിയിരക്കുന്നത്.
മാത്രമല്ല കാൽ മുട്ടുകൾക്ക് താഴെയാണ് പൊള്ളലേറ്റിരിക്കുന്നത്. അതും മരണ കാരണം സൂര്യാഘാതം തന്നെയാണോ എന്ന കാര്യത്തിൽ സംശയമുയർത്തുന്നുണ്ട്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമാവൂ. തിരുവനന്തപുരം പാറശാലയിൽ അയിര സ്വദേശി കരുണാകരനാണ് ഞായറാഴ്ച വയലിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ കഴുത്തിലും മറ്റുഭാഗങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്. ഇതാണ് സൂര്യഘാതമാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മാർച്ച് 21ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ പ്രവേശിച്ചിരുന്നു. വിഷു സമയമാകുന്നതോടെ ഇത് കേരളത്തിന്റെ നേരെ മുകളിൽ സൂര്യനെത്തുമെന്നും അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പാലക്കാടാണ് അടുത്തിടെ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത്. 40 ഡിഗ്രിസെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയത്. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.
ഇങ്ങിനെയാണെങ്കിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും. ഇത് കേരളത്തിൽ ഉഷ്ണതരംഗത്തിലെത്തിക്കും. രണ്ടിലധികം പ്രദേശങ്ങളിൽ 40 ഡിഗ്രിയിലേറെ താപനില റിപ്പോർട്ട് ചെയ്യുകയും അത് രണ്ടിലേറെ ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം.
കാറ്റ് മുകളിലേക്കാണെങ്കിൽ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാൽ നിലവിൽ കാറ്റ് താഴേക്കായത് ചൂടുവർധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. മേഘങ്ങൾ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാൽ സൂര്യനിൽനിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തിൽ സൂര്യനിൽ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.
വടക്ക്-കിഴക്ക് ഭാഗത്തുനിന്നാണ് നിലവിൽ കാറ്റ് വീശുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ താപനില കൂടിയതിനാൽ ചൂടുകാറ്റാണ് കേരളത്തിലേക്കെത്തുന്നത്. പ്രളയത്തിന്റെ ഫലമായി മണ്ണിൽ ലവണങ്ങൾ സംഭരിച്ചിരുന്ന മേൽമണ്ണ് ഒഴുകിപ്പോയതും മണ്ണിന്റെ ഘടന മാറിയതിനാലും തന്നെ ഭൂഗർഭജലത്തിന്റെ സംഭരണവും വേണ്ടപോലെ നടന്നില്ല. കൂടെ അതിമർദം താങ്ങാനാകാതെ ഉറവകൾ പൊട്ടിപോയിട്ടുമുണ്ട്. കൂടെ ചൂട് കൂടിയാകുന്നതോടെ, വേനൽ മഴയെത്തിയില്ലെങ്കിൽ കേരളത്തിൽ പലഭാഗങ്ങളും വരൾച്ചയിലേക്ക് വീഴും.
ഇക്വിനോക്സ് പ്രതിഭാസത്തെ ഓർക്കണേ
കഴിഞ്ഞ വർഷം മാർച്ചിൽ ചൂട് അസഹനീയമായി തുടർന്നതിന് പിന്നാലെ ഇത് ഇക്വിനോക്സ് പ്രതിഭാസമാണെന്നാണ് കണ്ടെത്തൽ. ഭൂമധ്യരേഖയ്ക്കുനേരെ സൂര്യന് എത്തുമ്പോഴുണ്ടാകുന്ന അവസ്ഥായാണ് ഇക്വിനോക്സ്. ദക്ഷിണാർഥഗോളത്തിൽ നിന്ന് ഉത്തരാർഥഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതുകൊണ്ടാണ് ഉത്തരദിക്കിൽ ചൂട് കൂടുന്നതിന് കാരണം. സാധാരണയായി മാർച്ച് 21നും 26നും മധ്യേയുള്ള തീയതികളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് കടുത്ത ചൂട് നിലനിൽക്കുന്നത്.
ഭൂമധ്യരേഖയ്ക്ക് നേരെ സൂര്യൻ എത്തുന്ന മറ്റു ദിവസങ്ങളാണ് സെപ്റ്റംബർ 22, 23 തിയതികൾ. ഈ ദിവസങ്ങളിലും ശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. അതേസമയം, സെപ്റ്റംബറിൽ ഉണ്ടാകുന്ന മഴ ചൂടിന് ശമനം നൽകുമെന്നാണ് ഡോ. മനോജ് പറയുന്നത്. എന്നാൽ, അസുഖങ്ങൾ പടരാൻ സാധ്യത കൂടുതലാണെന്നതിനാൽ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും വിദഗദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ഈ സമയങ്ങളിൽ കൂടുതലായി ബാധിക്കുന്നു.
അൾട്രാ വയ്ലറ്റ് ബി രശ്മികളുടെ കാഠിന്യം ഈ സമയങ്ങളിൽ കൂടുതലായിരിക്കും. കൂടാതെ തൊലിപ്പുറത്തെ അർബുദം, കണ്ണിന് തിമിരം എന്നിവക്കും കാരണമാകുന്നു. മാത്രമല്ല, മനുഷ്യർ സാധാരണയിൽ കൂടുതലായി വിയർക്കുക, നിർജലീകരണം കൂടുക എന്നിവയും ഇക്വിനോക്സിന്റെ പ്രതിഫലനങ്ങളാണ്.
ആഗോളതലത്തിൽ ഭീഷണിയായി എൽനിനോ
2019ൽ ലോകത്തിന്റെ കാലവസ്ഥയിൽ വലിയ വ്യതിയാനം ഉണ്ടാക്കി എൽനിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജൻസിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. 2019 ഫെബ്രുവരി മാസം മുതൽ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളിൽ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളിൽ കടുത്ത വരൾച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. പെസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എൽനിനോ എന്ന് പറയാറ് വർഷങ്ങൾക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്.
ഇതിന് മുൻപ് 2015-2016 കാലത്ത് എൽനിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് മൺസൂൺ രേഖപ്പെടുത്തിയ വർഷങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ സമയം ഗൾഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. കാർബൺ വാതകങ്ങളുടെ ബഹിർഗമനം കുറയാത്തതു മൂലം ഭൂമിയുടെ ശരാശരി താപനില സ്വാഭാവികമായി തന്നെ വർധിക്കുന്നത് തുടരുകയാണ്. ഈ സഹചര്യത്തിൽ എൽനിനോ വർഷങ്ങൾ എത്തുന്നത് ഈ താപനില വർധനവിന് കൂടുതൽ ഊർജ്ജം നൽകും. മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടായ കാലാവസ്ഥാ വർധനവാണ് എൽനിനോ പ്രതിഭാസം വർധിക്കുന്നതിനു കാരണമായതെന്നാണ് പൊതുവിൽ ശാസ്ത്രലോകം വിലയിരുത്തുന്നത്.
2019 ലെ എൽനിനോ മുൻപ് ഉണ്ടായതിനേക്കാൾ രൂക്ഷമായിരിക്കും എന്ന ഗവേഷകർ പറയുന്നില്ല. എങ്കിലും ഇന്ത്യയിലെ മൺസൂണിന് 20 മുതൽ 80 ശതമാനം വരെ മഴക്കുറവ് ഇന്ത്യയിൽ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം.ഉത്തരേന്ത്യയിൽ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരൾച്ചയ്ക്കും എൽനിനോ കാരണമായേക്കാം എന്നുമായിരുന്നു മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഞായറാഴ്ച്ച സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ചൂട് കൂടാനിടയുണ്ടെന്നുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്