സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 മരണം; കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ; വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കി മലപ്പുറം ജില്ലകളിൽ രണ്ടുകുടുംബങ്ങളിലെ 10 പേർ മരിച്ചു; അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു; ഉരുൾപൊട്ടി പലയിടത്തും റോഡ് തകർന്ന് വയനാട് ചുരം; മൂന്ന് ചുരങ്ങളും തകർന്നതോടെ ഒറ്റപ്പെട്ട് വയനാട് ജില്ല; നാല് ജില്ലകളിൽ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു; വ്യാപക കൃഷിനാശവും ആൾനാശവുമായി മലയോര മേഖല ദുരിതത്തിൽ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ദുരിതം വിതച്ച പേമാരി തുടരുന്നു. മഴ കനത്തതോടെ മലയോര മേഖല ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ ഉരുൾപൊട്ടലിൽ കുടുംബത്തോടെ ഒലിച്ചുപോയവരുമുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആൾനാശവും കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 22 പേർ മഴക്കെടുതിയിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉരുൾപൊട്ടിയും വീടുതകർന്നുമാണ് മരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടു കുടുംബങ്ങളിലെ പത്തു പേർ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർ വാലിയിൽ രണ്ടുപേരെ കാണാനില്ല. കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാനിർദ്ദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്.
അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലു പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരുമാണ് മരിച്ചത്. അടിമാലി- മൂന്നാർ റൂട്ടിൽ ദേശീയ പാതയ്ക്കു സമീപം പുത്തൻകുന്നേൽ ഹസൻ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആറു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസൻ കോയയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടി രണ്ട് പേർ മരിച്ചു. കഞ്ഞിക്കുഴി പെരിയാർ വാലിയിൽ കൂടക്കുന്നേൽ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രണ്ടു പേരുടേയും മൃതദേഹം ലഭിച്ചു.
കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടിൽ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയിൽ കാണാതായത്. കാറിൽ കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മലമുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയർ ഫോഴ്‌സും പൊലീസും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റവന്യൂമന്ത്രി അടിയന്തരയോഗം വിളിച്ചു.
മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിലകപ്പെട്ട അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂർക്കനാട് പാലത്തിന്റെ പകുതി ഒലിച്ചുപോയി. വയനാട്ടിൽ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 -തോളം പേർ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. വയനാട്ടിൽ പലയിടങ്ങളിലായി മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാൽ ഫയർഫോഴ്‌സും റവന്യു ഉദ്യോഗസ്ഥരും തിരച്ചിൽ തുടരുകയാണ്.
ഇടുക്കി അടിമാലിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങൾ ഉപയോഗിച്ച് ഫയർഫോഴ്‌സും പൊലീസുമടക്കമുള്ളവർ വ്യാപകമായി പരിശോധന തുടരുകയാണ്. പരമാവധി ജലസംഭണ ശേഷി കവിഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാം തുറന്നു. നാല് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താൻകെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം ഇടുക്കിയിൽ ജലനിരപ്പ് 2398.66 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ട്രെയൽ നടത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ജലനിരപ്പ് വർധിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാ തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
മലബാറിൽ കനത്ത നാശനഷ്ടം, ദുരന്ത നിവാരണ സേന രംഗത്ത്
മലബാർ മേഖയിൽ ദുരിതപ്പെയ്ത്ത് തുടർന്നുകൊണ്ടിരിക്കുന്നു. മലബാർ മേഖലയിൽ സർവ്വത്ര നാശനഷ്ടങ്ങൾ. കോഴിക്കോടും മലപ്പുറവും വയനാടും കണ്ണൂരൂം പാലക്കാടും ദുരിതത്തിൽ. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. കാറിൽ വീട്ടിലേക്ക് വരുന്നതിനിടെ മലയിൽ നിന്ന് കുതിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ കാറടക്കം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർ ചാടി രക്ഷപ്പെട്ടു. ഏറെ വൈകിയാണ് സുരക്ഷാ സേനക്ക് പോലും പ്രദേശത്തേക്ക് പ്രവേശിക്കാനായിട്ടുള്ളത്. ഇപ്പോഴും കൂടുതൽ ജനങ്ങളെ പുറത്തെത്തിക്കാനായാട്ടില്ല. ആളുകൾ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് തന്നെയുള്ള പള്ളിയിലേക്ക് മാറിയിട്ടുണ്ട്.
അറുപതിലധികം ആളുകൾ ഇപ്പോഴും പള്ളിയിലുണ്ടെന്നാണ് വിവരം. പ്രദേശത്തേക്ക് ജനങ്ങൾക്ക് കടക്കാനായിട്ടില്ല. വെള്ളപ്പാച്ചിലിന്റെ ശക്തികുറഞ്ഞതിന് ശേഷം മാത്രമേ ഇവരെ പൂർണ്ണമായും പുറത്തെത്തിക്കാനാകൂ. പൊലീസും ഫർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ആനക്കാംപൊയിലിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താമരശ്ശേരി താലൂക്കിലും നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലകളിൽ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഏഴ് ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കേന്ദ്ര സേന അൽപ സമയത്തിനകം കോഴിക്കോടെത്തും.
വയാനാട് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള മൂന്ന് പാതകളും മണ്ണുവീണ് അടഞ്ഞു.കുറ്റ്യാടിച്ചുരവും പാൽചുരവും താമരശ്ശേരി ചുരവും വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. വൈത്തിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവിടെ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. വയനാട്ടിൽ മാത്രം 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2259 ആളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതീവ ജാഗ്രതാ നിർദ്ദേശമാണ് വയനാട്ടിൽ നിലിനിൽക്കുന്നത്. സമീപകാലത്തുള്ളതിൽ ഏറ്റവും വലിയ ദുരിതമാണ് ഇപ്പോൾ വയനാട്ടിലുണ്ടായിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ് നിലമ്പൂർ, കാളികാവ് , കരുവാരക്കുണ്ട്, എടക്കര, വഴിക്കടവ് ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായിട്ടുള്ള അടക്കാകുണ്ടിൽ നിന്നുള്ള വെള്ളമെത്തി പുഴകളെല്ലാം ദിശമാറി ഒഴുകാൻ തുടങ്ങിയിരിക്കുന്നു. നിലമ്പൂരിൽ സർവ്വത്ര നാശങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചാലിയാറിന്റെ ഉദ്ഭവസ്ഥാനത്ത് ഇപ്പോഴും മഴ തുടരുന്നത് പുഴ ഒഴുകിയെത്തുന്ന മേഖലകളെയും സാരമായി ബാധിച്ചു. വാഴക്കാട് പഞ്ചായത്തിലെ എടശ്ശേരിക്കുന്ന്, നൂഞ്ഞിക്കര ഭാഗങ്ങളിലേക്ക് പുഴയിൽ ശക്തമായി വെള്ളമൊഴുകുന്നുണ്ട്. ആവശ്യമെങ്കിൽ വാഴക്കാട് യുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ തുറക്കുമെന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ ടീച്ചർ അറിയിച്ചു. ഇന്നലെ സ്‌കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥി വെള്ളത്തിൽ വീണിരുന്നു. നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
സ്‌കൂളിലേക്ക് പോകുമ്പോൾ വെള്ളമില്ലായിരുന്നു. വൈകിട്ടാണ് പുഴയിൽ നിന്ന് വെള്ളം കയറി റോഡ്മുങ്ങിയത്. നിലമ്പൂരിൽ ചെട്ടിയം പാറയിലും ഉരുൾപൊട്ടലുണ്ടായിരിക്കുന്നു. കനത്ത മഴയിൽ വെള്ളം പൊങ്ങി നിലമ്പൂർ പട്ടണം ഒറ്റപ്പെട്ടു കെ.എൻ ജി റോഡിൽ വെളിയംതോട്, ജനതപ്പടി, ജ്യോതിപ്പടി എന്നിവിടങ്ങിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കുളക്കണ്ടം, ചക്കാലക്കുത്ത് ', കാരാട് വഴികളും തടസപ്പെട്ടതോടെയാണ് ഒറ്റപ്പെടൽ.
കനത്ത മഴ തുടരുകയാണ്. ചാലിയാർ പഞ്ചായത്തിലെ മതിൽ മൂല ആദിവാസി കോളനി, മൂലേപ്പാടം, ആഢ്യൻപാറ, എന്നിവടങ്ങളിൽ വീടുകളിൽ ജനങ്ങൾ കുടുങ്ങി.നിലമ്പൂർ, മഞ്ചേരി ,മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നും രക്ഷാ സേന നിലമ്പൂരിലേക്ക് പുറപ്പെട്ടു. നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലിയാറിൽ ക്രമാതീതമായി വെള്ളമുയർന്നതിനാൽ എളമരം കടവിലെ ബോട്ട് സർവ്വീസ് നിർത്തിവെച്ചു. എരുമമുണ്ട മതിൽമൂലിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. നാല് പേരെ കാണാതായിട്ടുണ്ട്. പാലക്കാട് മുണ്ടൂരിൽ വെള്ളം കയറി വീടുകളെല്ലാം വെള്ളത്തിനടിയിലായി. അട്ടപ്പാടിയിൽ മഴ തുടരുന്നു. ഭവാനിപ്പുഴയും, ശിരുവാണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അരീക്കോട് മൂർക്കനാട് ചാലിയാറിന് കുറുകെയുള്ള പാലം ഒലിച്ചുപോയി
മലപ്പുറം ജില്ലയിലെ അരീക്കോട് മൂർക്കനാട് കടവിൽ ചാലിയാറിന് കുറുകെ 2010ൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം ഒലിച്ചുപോയി. 2010ൽ തോണി മറിഞ്ഞ് മൂർക്കനാട് സുബുലുസ്സലാം സ്‌കൂളിലെ 8 കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിലായിരുന്നു പാലം നിർമ്മിച്ചത്. നിർമ്മിച്ച് 8 വർഷം പൂർത്തിയാകുന്നതിന് മുന്നേയാണ് പാലം പൂർണ്ണമായും ഒലിച്ചുപോയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഒരു ഭാഗവും നാല് മണിയോട് കൂടി പകുതി ഭാഗവും ഒലിച്ചുപോവുകയായിരുന്നു.
മൂർക്കനാട് കടവിൽ ചാലിയാറിന് കുറുകെ 210 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരുന്നത്. കോൺക്രീറ്റ് കാലുകളിൽ നിർമ്മിച്ച പാലത്തിന്റെ കാലുകളടക്കം ഒഴുകിപ്പോയിട്ടുണ്ട്. അരീക്കോട് നിന്ന് മൂർക്കനാട് സ്‌കൂളുകിലേക്ക് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പാലത്തിലൂടെ പോയിരുന്നത്. ജില്ലയിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പൊതുവിദ്യാലയമാണ് മൂർക്കനാട് സ്‌കൂൾ. ഈ സ്‌കൂളിലെ വിദ്യാർത്ഥികളെ കൂടാതെ നാട്ടുകാരും ഈ പാലമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂർക്കനാട് നിന്ന് അരീക്കോട് ടൗണിലേക്ക് ഏറ്റവും എളുപ്പത്തിലെത്താൻ സഹായിച്ചിരുന്ന പാലമാണ് ഇന്ന് പുലർച്ചെ തകർന്നത്.
കണ്ണൂരിൽ ഉരുൽപൊട്ടൽ പരമ്പര
ജില്ലയിൽ ഉരുൾപൊട്ടൽ പരമ്പര തുടരുന്നു. ഇരുപതിലേറെ സ്ഥലങ്ങളിലാണ് ഇന്നലേയും ഇന്ന് പുലർച്ചേയുമായി ഉരുൾപൊട്ടലുണ്ടായത്. ഇന്ന് രാവിലെ എടപ്പുഴ ഭാഗത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അയ്യം കുന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഉണ്ടായ ഉരുൾപൊട്ടലിൽ എടപ്പുഴ കീഴങ്ങാനത്ത് വീട് തകർന്ന് ഇമ്മട്ടിയിൽ തോമസ് (80) മകൻ ജയിസന്റെ ഭാര്യ (42) എന്നിവർ മരിച്ചു. വൈകീട്ട് അഞ്ച് മണിക്ക് ഉണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും കല്ലും മണ്ണും വീടിന് മുകളിലേക്ക് പതിച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.
തോമിസിന്റെ മകൻ ജയിസണും പേരമകൻ അഖിലും വീട്ടിലില്ലായിരുന്നു. അയ്യം കുന്ന് ആറളം മേഖലയിൽ 200 ലേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കയാണ്. നൂറിൽപരം കുടുംബങ്ങൾ ഒറ്റപ്പെട്ടു പോയിട്ടുണ്ട്. പൊലീസും അഗ്‌നി ശമന സേനയും കണ്ണൂർ ടെറിട്ടോറിയൽ ആർമിയും പ്രതിരോധ സുരക്ഷാ സേനയും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കയാണ്. മരിച്ച തോമസിന്റേയും മകന്റെ ഭാര്യ ഷൈനിയുടേയും മൃതദേഹങ്ങൾ പാറക്കപാറ കാരുണ്യമാതാ ദേവാലയ സെമിത്തേരിയിൽ വൈകീട്ട് നാലിന് സംസ്‌ക്കരിക്കും. അതിശക്തമായ മഴയും തുടർച്ചയായ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മലയോര മേഖലയിലെ പഞ്ചായത്തുകളിൽ വൻ നാശം വിതച്ചിരിക്കയാണ്. വീടുകൾ തകർന്നതോടെ ഭാഗികമായും പൂർണ്ണമായും നിരവധി വീടുകൾക്ക് നാശമുണ്ടായി.
കാർഷിക വിളകളുടെ നാശം അതിലേറെയാണ്. പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി- വിരാജ്പേട്ട അന്തർ സംസ്ഥാന റോഡിലൂടെയുള്ള ഗതാഗതവും പൂർണ്ണമായും നിലച്ചു. കർണ്ണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പാലവും റോഡും കൃഷിയിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. ആലക്കോട് മേഖലയിലും മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി വൻ കൃഷിനാശമുണ്ടായി ആയിരത്തോളം വാഴയും തെങ്ങും കവുങ്ങും നശിച്ചു. മരയോര ടൗണുകളായ മണക്കടവ്, കാർത്തിക പുരം, എന്നിവിടങ്ങളിലും വെള്ളം കയറി. ഉളിക്കൽ, വട്ടിയാം തോട്, നുച്ചിയാട്, തുടങ്ങിയ ടൗണുകളിലേക്കുള്ള റോഡുകളും വെള്ളത്തിലായി.
ശ്രീകണ്ഠാപുരം ടൗണും ഉരുൾപൊട്ടലിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്. വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ള നൂറിലേറെ ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളും ഒറ്റപ്പെട്ടു. ശ്രീകണ്ഠാപുരം മാർക്കറ്റിലെ കടകളും വെള്ളത്തിലാണ്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലേയും കർണ്ണാടക വനത്തിൽ മഴ തുടരുകയാണ്. കരിക്കോട്ടക്കരി കൂമന്തോടിൽ രണ്ട് വീടുകൾ ഉരുൾ പൊട്ടലിൽ നിലം പൊത്തുന്ന വിരമറിഞ്ഞ് അയ്യം കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ സെബാസ്റ്റ്യനും ഭരണ സമിതി അംഗങ്ങളും അങ്ങോട്ട് തിരിച്ചിരിക്കയാണ്. കൂടുതൽ വിരങ്ങൾ അറിവായിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍