അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്; ശ്വാസം മുട്ടൽ വന്ന് വിഷമിച്ചെങ്കിലും സോനമോൾ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു; ശ്വാസതടസ്സത്തിന് കൊടുത്തത് അപസ്മാരത്തിന്റെ മരുന്ന്; തൊലിപ്പുറത്തെ മരുന്നിന്റെ അലർജിയിൽ റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും; തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ ദുരിതത്തിലായ കുട്ടിയെ മറുനാടൻ ലേഖകൻ കണ്ടപ്പോൾ
ആർ പീയൂഷ്
തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം തീതിന്നുന്ന ആറുവയസുകാരി സോന മോളെ കാണാൻ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. തശൂർ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികകളുടെ മകൾ സോനമോൾക്കാണ് ശ്വാസം മുട്ടലിന് ചികിത്സ തേടിയപ്പോൾ ഈ ദുരനുഭവം.
അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്. കാലിന് വേദനയാ അമ്മേ.. ദേഹമൊക്കെ പുകയുന്നു. കുഞ്ഞു സോനയുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ടാൽ ആരുടയും കണ്ണു നിറഞ്ഞു പോകും. ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മറുനാടൻ സോനയെ സന്ദർശിച്ചപ്പോൾ കേട്ട വാക്കുകളാണ്. അടച്ചിട്ട മുറിയിൽ അമ്മയും മകളും മാത്രം. മകളുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ട് വിങ്ങിപൊട്ടുവാനല്ലാതെ എന്ത് ചെയ്യാനാണ് ഈ മാതാവ്. 'ശ്വാസം മുട്ടലായിരുന്നെങ്കിലും എന്റെ കുഞ്ഞ് ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു. ചികിത്സ കഴിഞ്ഞ് അവൾക്ക് നടക്കാൻ പോലും ആകാത്ത വിധമായിരുന്നു വീട്ടിലേക്ക് തിരികെ എത്തിയത്.
വീണ്ടും അവളെ അവിടെതന്നെ കാണിച്ചത് ആദ്യം ചികിത്സിച്ച സ്ഥലമായതിനാലാണ്. എന്നാൽ ഇപ്പോൾ കരുതുന്നത് ഞങ്ങളുടെ പൊട്ട ബുദ്ധികൊണ്ടാണ് അവിടേക്ക് കൊണ്ടു പോയതെന്നാണ്. മോൾക്ക് ഒട്ടും കുറവില്ലാതെ വന്നപ്പോൾ ഞാൻ ഈ ആശുപത്രിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് എന്റെ ഭർത്താവ് വേഗം തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്ത് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നത്. ഇവിടെ കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ മോളെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമായിരുന്നു'. ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കാഴ്ച ശക്തി നഷ്ടപ്പെടുകയും മറ്റു മാറാ രോഗങ്ങൾ പിടിപെടുകയും ചെയ്ത സോനാ ബാബു എന്ന ആറു വയസ്സുകാരിയുടെ അമ്മ ലീനയുടെ വാക്കുകളാണിത്.
കഴിഞ്ഞ മാർച്ച് 11 നാണ് തൃശ്ശൂർ പട്ടിക്കാട് എടപ്പലം ആറാക്കുടിയിൽ ബാബു-ലീന ദമ്പതികളുടെ മകൾ ഒന്നാംക്ലാസ്സുകാരിയായ സോനാ ബാബു(6)വിനെ ശ്വാസം മുട്ടൽ മൂലം തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് അപസ്മാരം ആണെന്ന് പറഞ്ഞാണ് ചികിത്സ നൽകിയത്. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സോനക്ക് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ച്ഛർദ്ദിയും മറ്റും മൂർച്ഛിച്ചതോടെ അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ തന്നെ കാണിക്കാനാണ് നിർദ്ദേശിച്ചത്. അങ്ങനെ വീണ്ടും ജൂബിലിയിലെത്തി. അഞ്ചാംപനിയാണ് എന്ന് പറഞ്ഞ് വീണ്ടും ചികിത്സ ആരംഭിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായി വരികയായിരുന്നു. അതിനെ പറ്റി അമ്മ ലീന പറയുന്നതിങ്ങനെ; '11 ന് ചികിത്സ നടത്തി നാലുദിവസത്തിന് ശേഷം തിരിച്ചു പോയി. പിന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളായിരുന്നു മോൾക്ക്. 25 ന് കടുത്ത പനിയായിട്ടാണ് വീണ്ടും ഇവിടെയെത്തിയത്. അഞ്ചാംപനിയാണെന്ന് പറഞ്ഞ് ചികിത്സ ആരംഭിച്ചു. എക്സറേയും മറ്റ് ടെസ്റ്റുകളുമൊക്കെ നടത്തിയിട്ടായിരുന്നു ചികിത്സ. എന്നാൽ മോളുടെ ശരീരത്തിൽ ചിക്കൻ പോക്സ് പോലെ കുമിളകൾ വരാൻ തുടങ്ങിയപ്പോൾ സംശയം പ്രകടിപ്പിച്ച് ഡോക്ടറോട് സംസാരിച്ചു. അങ്ങനെ അവിടുത്തെ ത്വക്ക് രോഗ വിദഗ്ദ്ധനെ കാണിച്ചു. അദ്ദേഹമാണ് പറഞ്ഞത് അപസ്മാരത്തിന് ചികിത്സിച്ചതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന്. അപ്പോൾ വരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അപസ്മാരത്തിനാണ് ചികിത്സിച്ചതെന്ന്. വീണ്ടും ചികിത്സ തുടർന്നു.
അപ്പോഴേക്കു മോളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. എന്നും ഒരു ഡോക്ടറും കുറേ എം.ബി.ബി.എസ് വിദ്യാർത്ഥികളും വന്ന് പലവിധ പരിശോധനകളും നടത്തുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലായിരുന്നു. ഇതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചോദിച്ചു. എന്നാൽ കുട്ടിയെ ഈ അവസ്ഥയിൽ വിടാൻ പറ്റില്ലെന്ന് ഡോക്ടർ അറിയിച്ചു. അങ്ങനെ വീണ്ടും കാത്തിരുന്നു. എന്നാൽ ദിവസം കഴിയും തോറും മോൾ അവശയാവുകയായിരുന്നു. മലമൂത്ര വിസർജ്ജനം ചെയ്യുമ്പോഴൊക്കെ അവൾ അലറി വിളിക്കുകയായിരുന്നു. വേദന കൊണ്ട്. അവിടെയൊക്കെ തൊലി പൊട്ടി മുറിവുണ്ടായിരുന്നു. ഇനിയും ഇവിടെ ചികിത്സ തുടരുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ എന്റെ ഭർത്താവിനോട് മോളെ ഡിസ്ചാർജ്ജ് ചെയ്ത് മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോയില്ലെങ്കിൽ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു. ഇതോടെ വേഗം തന്നെ ഡിസ്ചാർജ്ജ് വാങ്ങി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. ഡോ. പുരുഷോത്തമനാണ് ചികിത്സ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചികിത്സയിൽ ഇപ്പോൾ ഭേദപ്പെട്ട് വരികയാണ്'. ഇത് പറഞ്ഞു നിർത്തുമ്പോഴേക്കും ലീന പൊട്ടിക്കരഞ്ഞു പോയി.
മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനം അച്ഛനും അമ്മയും എടുത്തു. നാട്ടുകാരും ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്രിപ്പ് വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ആംബുലൻസിൽ സോനമോളെ കയറ്റി വിടുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. ഐസിയുവിൽ ചികിൽസയിലായിരുന്നിട്ടും നേഴ്സ് പോലും അനുഗമിച്ചില്ല. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചികിൽസാ പിഴവിന്റെ ആഴം കണ്ടെത്തിയത്. ആദ്യം കുട്ടിയെ ബാധിച്ചത് നിമോണിയ ആയിരുന്നു. പനിയെ തുടർന്ന് ശ്വാസകോശത്തിൽ കഫം കെട്ടിയതിനെ തുടർന്നുള്ള ഇൻഫെക്ഷൻ. ഇതാണ് ശ്വാസതടസ്സമുണ്ടാക്കിയത്. ഈ രോഗത്തിനാണ് അപസ്മാരത്തിന്റെ മരുന്ന് കൊടുത്തത്. രണ്ടാമത് തൊലിപ്പുറത്തെ മരുന്നിന്റെ അലർജികാരണമുള്ള റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും.
ജൂബിലി ആശുപത്രി അധികൃതർ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് പിതാവ് ബാബു പറയുന്നു. 'കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഇവിടെ നിന്നു കൊണ്ടു പോയാൽ മരിച്ചു പോകും എന്ന് ഒരു ദയാദാക്ഷണ്യവുമില്ലാതെയാണ് അവർ പറഞ്ഞത്. ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് സംഭവിച്ച് കാഴ്ച ശക്തിയും നഷ്ടപ്പെട്ട് മറ്റുരോഗങ്ങളും പിടിപെട്ടിട്ടും ഞങ്ങളുടെ കൈയിൽ നിന്നും 50,000 രൂപയോളംം അവർ പിടിച്ചു വാങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കാണിച്ചതിന് ശേഷം കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും കൊണ്ടു പോയി. മോളുടെ കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇന്ന് രക്തത്തിൽ കൗണ്ട് കുറഞ്ഞതിനാൽ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.'
ചികിത്സാ പിഴവ് സംഭവിച്ചതാണെന്ന് ആശുപത്രിയിലെ ഡിസ്ചാർജ്ജ് സമ്മറി നോക്കുന്നയാൾക്ക് മനസ്സിലാകും. എന്നിട്ടും അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ജൂബിലി മിഷൻ ആശുപത്രി അധികൃതരുടെ വിശദീകരണം. സോഷ്യൽ മീഡിയയിൽ ഈ വിഷയം ആദ്യമെത്തിച്ചത് സാജൻ കേച്ചേരി എന്ന സാമൂഹിക പ്രവർത്തകനാണ്. ഇത് കണ്ട് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന ഇവരുടെ വീട്ടിലെത്തുകയും വിവരങ്ങൾ അവരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായി. ഈ സാഹചര്യത്തിലാണ് സോനമോൾക്ക് നീതി തേടി സോഷ്യൽ മീഡിയ എത്തുന്നത്. ഇതോടെ മറുനാടൻ ഇവരെ സന്ദർശ്ശിക്കുകയും വാർത്ത നൽകുകയുമായിരുന്നു. ഇതിനിടയിൽ ആരോഗ്യ വകുപ്പ് മന്ത്രി കുട്ടിയുടെ ചികിത്സ പൂർണ്ണമായും ഏറ്റെടുത്തതായും അറിഞ്ഞു. എന്നാൽ സോനമോളുടെ മുഴുവൻ ചികിൽസാ ചിലവും ജൂബിലി ആശുപത്രി ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിലവിൽ കോയമ്പത്തൂരിലെ അരവിന്ദോ ആശുപത്രിയിലാണ് ചികിൽസ. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ നിമോണിയയും ത്വക്ക് രോഗവും പൂർണ്ണമായും മാറിവരുന്നു. ഇനി കാഴ്ചയിലെ പ്രശ്നങ്ങൾ മാറണം.
സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോട്ടൽ എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.
തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു. എന്നാൽ കൂടുതൽ ചികിത്സാ ചെലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാതെ വരും. ഈ സാഹചര്യത്തിലാണ് ജൂബിലി ആശുപത്രി മൊത്തെ ചെലവും ഏറ്റെടുക്കണമെന്ന ആവശ്യം സജീവമാകുന്നത്. സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. അപ്പോഴും മെഡിക്കൽ എത്തിക്സിന്റെ എല്ലാ മാനങ്ങളും ലംഘിച്ച് ചികിൽസാ പിഴവിനും രോഗിയിൽ നിന്ന് 50,000 രൂപ ഈടാക്കിയ ആശുപത്രിയെ തൊടാൻ സർക്കാരിനും മടി.
എന്നാൽ ഡി.ബൈ.എഫ്..ഐ തൃശ്ശൂർ ബ്ലോക്ക് യൂണിറ്റ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് അവർ കുട്ടിയെ സന്ദർശ്ശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. കമ്മറ്റിയിൽ അവതരിപ്പിച്ചിട്ട് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് അവർ മറുനാടനോട് പറഞ്ഞത്. അതേ സമയം ആശുപത്രിക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് സോനയുടെ മാതാപിതാക്കൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്