ജയലളിത രോഗശയ്യയിൽ തന്നെ? തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവച്ച് വാർത്താക്കുറിപ്പ്; കലാമിനെ കാണാൻ പുരട്ച്ചി തലൈവി എത്താത്തിന് വിശദീകരണം നൽകാൻ അണ്ണാ ഡിഎംകെ വിയർക്കും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത എവിടെയാണ്? അവർക്ക് എന്തു പറ്റി? പൊതു വേദികളിൽ നിന്നും ജയലളിത മാറി നിൽക്കുന്നതിൽ ദുരൂഹതകൾ ഏറെയാണ്. ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നൽകിയത്. തൊട്ടു പിറകെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും എത്തി. അപ്പോഴെല്ലാം കള്ളപ്രചരണങ്ങളെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. യാതൊരു പ്രശ്നവും ജയലളിതയ്ക്ക് ഇല്ലെന്നും വാദിച്ചു. അതിനിടെയാണ് തമിഴ്നാടിന്റെ ആത്മാഭിമാനം ലോക രാഷ്ട്രയങ്ങൾക്ക് മുന്നിൽ ഉയർത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണം എത്തിയത്. രാമശ്വരത്ത് കലാമിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ തീർച്ചയായും തമിഴ്നാട് മുഖ്യമന്ത്രി തന്നെയാകണം പ്രധാന റോളിൽ നിറയേണ്ടത്.
എന്നാൽ കലാമിന്റെ സംസ്കാര ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുക്കുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് ജയലളിത പത്രക്കുറിപ്പും ഇറക്കി. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നും ജയലളിത അറിയിച്ചു. അതായത് ആരോഗ്യ പ്രശ്നങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി തന്നെ സ്ഥിരീകരണവുമായി എത്തി. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിച്ച് സംസ്കാരത്തിൽ പങ്കെടുക്കേണ്ട ഉത്തരവാദിത്തം തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിതയ്ക്കുണ്ട്. ഈ ഉത്തരവാദിത്തം നിർവ്വഹിക്കാതെ മാറി നിൽക്കുന്ന വ്യക്തിയുമല്ല ജയലളിത. തമിഴ ജനതയുടെ മനസ്സിൽ കലാമിനുള്ള സ്ഥാനം കൂടി കണക്കിലെടുക്കുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ജയലളിത വിട്ടു നിൽക്കുന്നതെന്ന് തന്നെയാണ് വിലയിരുത്തൽ.
ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ ദൂരെ രാമേശ്വരത്താണ് എ.പി.ജെ അബ്ദുൾ കലാമിന്റെ സംസ്കാരച്ചടങ്ങ് നടക്കുന്നത്. ധനമന്ത്രി ഒ. പനീർശെൽവം, മന്ത്രിമാരായ നാഥം ആർ വിശ്വനാഥ്, ആർ. വൈത്തലിങ്കം എന്നിവർ തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും. ജയലളിതയുടെ പുതിയ പത്രക്കുറിപ്പോടെ ഏത് രോഗമാണ് അവരെ വലയ്ക്കുന്നതെന്ന ചർച്ചകൾ സജീവമാകും. ജയലളിതയ്ക്ക് കരളിൽ ക്യാൻസറാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. ഇതിനോട് വൈകാരികമായാണ് എഐഎഡിഎംകെ എംപി പ്രതികരിച്ചത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്നാണ് എഐഎഡിഎംകെ എംപി പി ആർ സുന്ദരം പ്രതികരിച്ചത്. യലളിതക്ക് അസുഖമായതിനാൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി വിശ്രമിക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുന്ദരം ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.
ജയലളിതയോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്ന കരുണാനിധിക്ക് 93 വയസ്സായെന്നും നൂറു വയസ്സായാലും മകന് അധികാരം കൈമാറാൻ പോലും അദ്ദേഹം തയ്യാറാവില്ലെന്നും പി.ആർ സുന്ദരം പറഞ്ഞു. ഒരു എംപി എന്ന നിലയിൽ പരസ്യപ്രതികരണങ്ങൾക്ക് തനിക്ക് പരിധിയുണ്ടെന്ന് പറഞ്ഞ ശേഷമാണ് അമ്മയുടെ ആരോഗ്യത്തെ പറ്റി ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ നാവരിയുമെന്ന് സുന്ദരം ഭീഷണിപ്പെടുത്തിയത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കലാമിന്റെ സംസ്കാര ചടങ്ങിൽ ജയലളിത എത്താത്തത് ചർച്ചയാകും. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിനായി വാദങ്ങളും ഉയരും.
അതുകൊണ്ട് തന്നെ കലാമിന്റെ വിയോഗ ദുഃഖത്തിൽ നിന്ന് തമിഴ് രാഷ്ട്രീയം ഉണരുന്നത് ജയലളിതയുടെ വിട്ടുനിൽക്കലിലേക്കാകും. ജയലളിതയുടെ ആരോഗ്യ സ്ഥിയിയെ കുറിച്ചുള്ള ആശങ്ക മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ്യമന്ത്രിയെ പോലൊരാളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയാനുള്ള അവകാശം തമിഴ് ജനതയ്ക്കുണ്ട്. ജയ ലളിത പൊതുവേദികളിൽ എത്തുന്നില്ല. പ്രസ്താവനയുമായി മാത്രം മുഖ്യമന്ത്രി വാർത്തകളിലെത്തുമ്പോൾ ഭരണമാണ് പ്രതിസന്ധിയിലാകുന്നത്. എന്താണ് യാഥാർത്ഥ്യമെന്ന് അതുകൊണ്ട് തന്നെ ജനങ്ങളെ അറിയിക്കണമെന്നാണ് കരുണാനിധിയുടേയും മറ്റ് പ്രതിപക്ഷ നേതാക്കളുടേയും ആവശ്യം. അടുത്ത മാസം തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പാണ്. ജയലളിതയുടെ ആരോഗ്യം മോശമാണെങ്കിൽ അത് എഐഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ആരോഗ്യത്തെ കുറിച്ച് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
ശസ്ത്രക്രിയാ വാർത്ത ജയലളിതയുടെ അവരുടെ പാർട്ടി നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസിൽ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ വിശദീകരണം നൽകിയിട്ടില്ല. കലാമിന്റെ മരണമെത്തിയതോടെ അസുഖമാണെന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നു. ഡി.എം.കെ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നാണ് എന്ന എ.ഐ.എ.ഡി.എം.കെയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താൽപര്യമുള്ള വിഷയമാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അവരുടെ ആരോഗ്യ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാൻ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് വാർത്തകളുടെ സത്യവസ്ഥ പുറത്തു പറയണമെന്നാണ് കോൺഗ്രസ് നിലപാട്.
അനധികൃത സ്വത്ത് സമ്പാദന കേസിലെ തടവ് ശിക്ഷയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിത പുറത്തായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. എന്നാൽ ജയലളിതയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവോടെ വീണ്ടും മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയു ംചെയ്തു. കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയിൽ നിന്ന് ഡോക്ടർമാർ ജയലളിതയെ പരിശോധിക്കാൻ ചെന്നൈയിൽ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് എത്തിയത്.
അതീവ ഗുരുതരാവസ്ഥയിലാണ് ജയലളിതെന്നാണ് അഭ്യൂഹം. പൂർണ്ണമായും കിടപ്പിലാണെന്നും പറയുന്നു. എന്നാൽ സർക്കാർ ഇക്കാര്യങ്ങളിൽ ഇതുവരെ നിലപാട് വിശദീകരിച്ചിട്ടില്ല. കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ചെന്നൈയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം. അസുഖബാധിതയായതിനാൽ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തിൽ, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.
ഇതോടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തവരുത്താൻ എഐഎഡിഎംകെ പോലും തയ്യാറാകുന്നില്ല. ഇതോടെ ജയലളിത അസുഖ ബാധിതയാണെന്ന അഭ്യൂഹത്തിന് ശക്തി പകർന്നു. അണികൾ ആശങ്കയിലായി. പ്രാർത്ഥനകളും തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ ശേഷം മെയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങിൽ ജയ ടി.വിയും സർക്കാർ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്കൊപ്പം 28 മന്ത്രിമാരും 14 പേർ വീതമുള്ള രണ്ട് ബാച്ചുകളായി 'കൂട്ടസത്യപ്രതിജ്ഞ'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോർട്ടുകൾ.
ജൂലായ് ആദ്യം നടന്ന ഇഫ്താർ പരിപാടിയിൽ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീർശെൽവത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാൽ ഇഫ്താറിൽ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ജയ നിർവഹിച്ചത്. ജയയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സർക്കാർ ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിൽ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടിൽ കൂടുതൽ ഓഫീസിൽ ചെലവഴിച്ചിരുന്നില്ല.
പൊതുപരിപാടികൾ ഉണ്ടെങ്കിൽ അത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു. എപ്പോഴെല്ലാം ഓഫീസിൽ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു കവർ സ്റ്റോറി ദ്വൈവാരികയായ ' നക്കീരൻ' പ്രസിദ്ധീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്