Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ മറ്റൊരു കുടുംബം കൂടി പെരുവഴിയിലായി; വായ്പ തിരിച്ചടവ് മുടങ്ങിയതിന് എച്ച് ഡി എഫ് സി ബാങ്കിന്റെ ജപ്തി; കുറുമാത്തൂരിൽ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തെ വീട്ടിൽ നിന്നും ബാങ്ക് അധികൃതർ പുറത്താക്കി

കണ്ണൂരിൽ മറ്റൊരു കുടുംബം കൂടി പെരുവഴിയിലായി; വായ്പ തിരിച്ചടവ് മുടങ്ങിയതിന് എച്ച് ഡി എഫ് സി ബാങ്കിന്റെ ജപ്തി; കുറുമാത്തൂരിൽ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തെ വീട്ടിൽ നിന്നും ബാങ്ക് അധികൃതർ പുറത്താക്കി

അനീഷ് കുമാർ

കണ്ണൂർ: ന്യൂജനറേഷൻ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിലായെന്ന് പരാതി. പ്രവാസിയായ കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. തളിപറമ്പ് കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയത്.

ഇതോടെ മറ്റൊരിടത്തേക്ക് പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു. മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകൾ ഷബ്ന പറഞ്ഞു.

മനോവിഷമത്തിൽ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു. തന്റെയും മാതാവിന്റേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. ഇതിനിടെ വിദേശത്തെ തൊഴിൽ നഷ്ടപ്പെട്ട് കോവിഡ് കാലത്ത് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോൾ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു.

സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതരുമായി അനുരഞ്ജന ചർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മലബാറിലെ പുറക്കളത്ത് സുഹ്റയെന്ന വീട്ടമ്മയെയും വയോധികയായ മാതാവിനെയും രണ്ടുമക്കളെയും കേരളാബാങ്ക് വീട് ജപ്തി ചെയ്തു പുറത്താക്കിയിരുന്നു. ഈ വിഷയം വിവാദമായി തുടരുന്നതിനിടെയാണ് മറ്റൊരു പുറത്താക്കൽ കൂടി നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP