Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന നേതാക്കൾക്ക് പണി കിട്ടി; തച്ചങ്കരിയെ വിരട്ടി കാര്യം കാണാമെന്ന മോഹവും വെറുതെയായി; ഇനി തൊഴിലാളികളും യൂണിയൻ നേതാക്കളും കെഎസ്ആർടിസിയിൽ തുല്യർ; വർഷങ്ങളായി ഒരേ സ്ഥലത്ത് അടയിരുന്ന 222 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ എംഡിയുടെ നടപടിക്ക് ഹൈക്കോടതി അംഗീകാരം

പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന നേതാക്കൾക്ക് പണി കിട്ടി; തച്ചങ്കരിയെ വിരട്ടി കാര്യം കാണാമെന്ന മോഹവും വെറുതെയായി; ഇനി തൊഴിലാളികളും യൂണിയൻ നേതാക്കളും കെഎസ്ആർടിസിയിൽ തുല്യർ; വർഷങ്ങളായി ഒരേ സ്ഥലത്ത് അടയിരുന്ന 222 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ എംഡിയുടെ നടപടിക്ക് ഹൈക്കോടതി അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 222 യൂണിയൻ നേതാക്കളുടെ സംരക്ഷണം റദ്ദാക്കിയ ടോമിൻ തച്ചങ്കരിയുടെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. വർഷങ്ങളായി ഒരേസ്ഥലത്ത് നിന്നിരുന്ന കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ വർഷങ്ങളായി നിന്നിരുന്ന ടിഡിഎഫ് നേതാക്കളെ എംഡി ടോമിൻ തച്ചങ്കരി സ്ഥലംമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംഘടനാ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

നിശ്ചിത ശതമാനം തൊഴിലാളികളെ മാത്രമേ പഴയ സ്ഥലത്ത് ജോലിയിൽ തുടരാൻ അനുവദിക്കൂ എന്നായിരുന്നു എംഡിയുടെ നിലപാട്. ഇതേതുടർന്നാണ് യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്ന നേതാക്കളെയെല്ലാം എംഡി സ്ഥലംമാറ്റിയത്. പിന്നാലെ നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി നേതാക്കളുടെ വാദങ്ങളൊന്നും അംഗീകരിച്ചില്ല.

തള്ളുമെന്ന് ഉറപ്പായതോടെ നേതാക്കൾ ഹർജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അനുവദിക്കാതെ ഹൈക്കോടതി ഹർജി തള്ളിയെന്ന് ഉത്തരവിടുകയായിരുന്നു. ഇതോടെ വർഷങ്ങളായി ട്രേഡ് യൂണിയൻ നേതാക്കൾ അനുഭവിച്ചുവന്ന ആനുകൂല്യത്തിന് തിരശ്ശീല വീഴുകയാണ്. തൊഴിലാളികളും യൂണിയൻ നേതാക്കളും തുല്യരാണെന്ന തത്ത്വം ജഡ്ജി അനിൽ.കെ.നരേന്ദ്രന്റെ വിധിയിലൂടെ കെഎസ്ആർടിസിയിൽ നടപ്പിലായിരിക്കുകയാണ്.

യൂണിയൻ നേതാക്കളോട് ക്രൂരതകാണിക്കുന്നു എന്നാരോപിച്ചാണ്് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയുടെ തീരുമാനത്തിനെതിരെ യൂണിയൻ നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ പ്രൊട്ടക്ഷൻ കാറ്റഗറിയുള്ള ജീവനക്കാരെ സ്ഥലംമാറ്റുന്നത് തടയാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾനടത്തിയ നീക്കമാണ് പൊളിഞ്ഞത്. മാനേജ്മെന്റിന്റെ അധികാരപരിധിയിൽ കൈകടത്തി പെരുമാറുന്ന യൂണിയനുകൾക്കാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. കെഎസ്ആർടിസിയിലെ ടിഡിഎഫ് യൂണിയൻ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും യൂണിയൻകാർക്ക് അനുകൂലമല്ല കോടതി പരാമർശം. നേരത്തെ 222 ജീവനക്കാരുടെ പ്രൊട്ടെക്ഷൻ കുറച്ച നടപടി റദ്ദു ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു.

ടിഡിഎഫ് നൽകിയ ഹർജിയിൽ മാനേജ്മെന്റിന് അൂകൂലമായി നടപടിയാണ് ഇന്ന് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മാനേജ്‌മെന്റിന്റെ അധികാര പരിധിയിൽ നിലനിൽക്കുന്ന നിയമങ്ങൾ പാലിച്ച് തന്നെയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് യൂണിയൻ നേതാക്കളുടെ പരാതി കേസെടുക്കാൻ പോലുമില്ലെന്ന തീരുമാനത്തിൽ കോടതി എത്തിയത്. ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾക്ക് മാനേജ്മെന്റിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രൊട്ടക്ഷൻ ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തിയത് മുതലാണ് യൂണിയൻ നേതാക്കൾക്ക് ഹാലിളകിയത്. പണി ചെയ്യാതെ യൂണിയൻ പ്രവർത്തനം എന്ന പേരിൽ യൂണിറ്റുകളിൽ കറങ്ങി നടക്കുന്ന തങ്ങളുടെ അവകാശത്തിന് മേൽ സിഎംഡി തച്ചങ്കരി കൈകടത്തിയപ്പോഴാണ് യൂണിയൻ നേതാക്കൾ കോടതിയെ സമീപിച്ചത്. പ്രൊട്ടക്ഷൻ എന്ന സംവിധാനത്തിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നേതാക്കൾ പെരുമാറിയിരുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും അവരെ സംരക്ഷിക്കുമെന്നുമാണ് പറയുന്നത്. അതേസമയം ട്രാൻസ്ഫർ പ്രൊട്ടക്ഷൻ ജീവനക്കാർക്കും ബാധകമാണെന്ന് വ്യക്തമാക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

പ്രൊട്ടക്ഷൻ വ്യവസ്ഥയിൽ നിന്നും നിരവധി നേതാക്കളെ മാറ്റിയതോടെയാണ് യൂണിയൻ നേതാക്കൾ എംഡിക്ക് എതിരെ കോടതിയെ സമീപിച്ചത്. ഇപ്പോൾ ഈ വ്യവസ്ഥ നിജപ്പെടുത്തിയത് കരാർ ലംഘനമാണെന്നും കോടതിയെ സമീപിച്ച ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് ആരോപിച്ചു. പതിനായിരത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് യൂണിയനിൽ അംഗമാകാൻ കഴിയുകയുമില്ല. എന്നാൽ ആരെയും ട്രാൻസ്ഫർ ചെയ്യാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്.

കെഎസ്ആർടിസി പ്രൊട്ടക്ഷൻ ജീവനക്കാർക്കെതിരെ ക്രൂരത എന്ന് പറഞ്ഞാണ് നേതാക്കൾ സംഘടിച്ച് തച്ചങ്കരിക്ക് എതിരെ നീങ്ങിയത്. എന്നാൽ ജീവനക്കാരെ മുഴുവൻ ഒപ്പം നിർത്തിയും കെഎസ്ആർടിസിയെ കരകയറ്റി സർക്കാരിൽ നിന്നും അനുകൂല നിലപാടും സമ്പാദിച്ച തച്ചങ്കരി ഇപ്പോൾ കോടതിയിൽ നിന്ന് കൂടി അനുകൂല വിധികൾ നേടിയെടുക്കുന്നതോടെ കൂടുതൽ കരുത്തനാവുകയാണ്.

നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി നിരവധി പരിഷ്‌ക്കാരങ്ങൾ അദ്ദേഹം കൊണ്ടുവരികയും ചെയ്തു. പ്രധാനമായും സർക്കാർ അംഗീകരിച്ച സുശീൽഖന്ന റിപ്പോർട്ടിനെ ആശ്രയിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല, മറ്റൊരു തൊഴിൽ സ്ഥാപനത്തിലും ഇല്ലാത്ത മോശം പ്രവണതകൾ ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്്. മാസം ഒന്നാം തീയ്യതി ശമ്പളവും പെൻഷനും നൽകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഇതിനിടെ പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന ചില തൊഴിലാളി യൂണിയനുകൾക്ക് തട്ടുകേടു പറ്റി. ഇവരുടെ മോശം പ്രവണതകൾ ചൂണ്ടിക്കാട്ടിയതും യൂണിയന്റെ പ്രധാന്യം നഷ്ടമാകുകയും ചെയ്തതോടെയാണ്  കോടതിയെ സമീപിച്ച് പണി കൊടുക്കാൻ ശ്രമിച്ചത് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP