Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് വർഷം നീണ്ടുനിന്ന കേസ് ഹൈക്കോടതിയിലിത്തെയത് പേഴ്‌സി ജോസഫിന്റെ പരാതിയിൽ വകുപ്പ്തല അനനേഷണം വരെയെത്തിയതിന് പിന്നാലെ; കോടതിക്ക് പുറത്ത് തീർപ്പാക്കാൻ ധാരണയായതോടെ രക്ഷപ്പെട്ടത് യുവ ഐ.പി.എസുകാരി; സ്ത്രീപീഡനം ആരോപിച്ച് ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മൂന്നാംമുറ പ്രയോഗിച്ച സംഭവം; നിശാന്തിനി ഐ.പി.എസിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി; മറ്റ് രണ്ട് പ്രതികൾക്കെതിരായ കേസും റദ്ദാക്കും

എട്ട് വർഷം നീണ്ടുനിന്ന കേസ് ഹൈക്കോടതിയിലിത്തെയത് പേഴ്‌സി ജോസഫിന്റെ പരാതിയിൽ വകുപ്പ്തല അനനേഷണം വരെയെത്തിയതിന് പിന്നാലെ;  കോടതിക്ക് പുറത്ത് തീർപ്പാക്കാൻ ധാരണയായതോടെ രക്ഷപ്പെട്ടത് യുവ ഐ.പി.എസുകാരി; സ്ത്രീപീഡനം ആരോപിച്ച് ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മൂന്നാംമുറ പ്രയോഗിച്ച സംഭവം; നിശാന്തിനി ഐ.പി.എസിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി; മറ്റ് രണ്ട് പ്രതികൾക്കെതിരായ കേസും റദ്ദാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.നിശാന്തിനിക്കെതിരായ കേസാണ് റദ്ദാക്കിയത്. കക്ഷികൾ തമ്മിൽ പരാതി ഹൈക്കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ തുടർ നടപടി ആവശ്യമില്ലെന്നു കോടതി ചൂണ്ടിക്കാട്. യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നായിരുന്നു കേസ്. കേസിൽ മറ്റ് പ്രതികളായ പിഡി പ്രമീള, കെവി മുരളീധരൻ നായർ എന്നിവർക്കെതിരായ കേസും റദ്ദാക്കി.

ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലൈ 12 ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. തൊടുപുഴ എസിപി ആയി ആർ നിശാന്തിനി പ്രവർത്തിച്ചിരുന്ന സമയത്താണ് ഈ സംഭവം. 2011 ജൂലൈ 26 ന് പഴ്സി ജോസഫിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചത്. കേസിൽ തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്.

നിശാന്തിനി അടക്കമുള്ളവരിൽ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി പഴ്സി ജോസഫ് ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ 18.5 ലക്ഷം രൂപയിൽ ധാരണയായി. ആർ.നിശാന്തിനിയെ കൂടാതെ വനിത സിവിൽ പൊലീസ് ഓഫീസർ വി.ഡി.പ്രമീള, പൊലീസ് ഡ്രൈവർ ടിഎം സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെഎ ഷാജി, നൂർ സമീർ, വിരമിച്ച എസ്‌ഐ കെവി.മുരളീധരൻ നായർ എന്നിവർക്കെതിരെയാണ് മർദ്ദിച്ചതിന് പേഴ്‌സി ജോസഫ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.2008 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറാണ് ആർ.നിശാന്തിനി.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേഴ്‌സി ജോസഫ് വിജയം നേടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥയുൾപ്പെട്ട പൊലീസിനെതിരേയായിരുന്നു ഇടപെടൽ. പലവിധത്തിലുള്ള ഭീഷണികളുയർന്നു. ഒടുവിൽ തന്നെ ഉപദ്രവിച്ച പൊലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ തീരുമാനിച്ചതോടെ കേസ് ഹൈക്കോടതി വരെയെത്തി. വനിതാ ബറ്റാലിയൻ കമൻഡാന്റ്ാന്റാണ്.

നിലവിൽ നിശാന്തിനി. തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദിച്ചെന്ന പരാതിയിരുന്നു വകുപ്പ് തല നടപടിയും പിന്നീട് കേസ് ഹൈക്കോടതി വരെ എത്തിയതും.

യൂണിയൻ ബാങ്ക് പെരുബാവൂർ ശാഖയിൽ ചീഫ് മാനേജരായ ഇദ്ദേഹത്തിനെതിരേ മൂന്നാംമുറ പ്രയോഗിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. നിശാന്തിനി ഉൾപ്പെടെ ആറുപൊലീസുകാർക്കെതിരേയാണ് നടപടിയെടുക്കാൻ പൊലീസ് മേധാവിയോട് സർക്കാർ നിർദ്ദേശിച്ചിരിരുന്നത്. സ്ത്രീപീഡനം ആരോപിച്ചാണു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തത്. ഈ കേസ് പിന്നീട് കോടതി റദ്ദാക്കി. കള്ളക്കേസിൽ കുരുക്കുകയും കസ്റ്റഡയിൽ മർദിക്കുകയും ചെയ്‌തെന്ന മാനേജരുടെ പരാതിയിൽ നേരത്തേ അന്വേഷണം നടന്നിരുന്നു.

നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപടിക്ക് ഉത്തരവും ഇറങ്ങി. പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യംചെയ്ത മാനേജർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നാലു മാസത്തിനകം തീർപ്പുണ്ടാക്കാൻ സർക്കാരിനു നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് എറണാകുളം റൂറൽ എസ്‌പി: എ.വി.ജോർജാണ് അന്വേഷണം നടത്തി ആദ്യം റിപ്പോർട്ട് നൽകിയത്. മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയും പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണു നിശാന്തിനിക്കെതിരെ വകുപ്പതല നടപടിക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.

പെഴ്‌സി ജോസഫ് തൊടുപുഴ ബ്രാഞ്ചിൽ ജോലിചെയ്യവേ 2011 ജൂലായ് 26-നാണ് സംഭവം. ബാങ്കിൽ വാഹനവായ്പയ്‌ക്കെത്തിയ വി.ഡി. പ്രമീള എന്ന പൊലീസുകാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തൊടുപുഴ എ.എസ്‌പി.യായിരുന്നു നിശാന്തിനി.പരാതി നൽകിയതിനെത്തുടർന്ന് അന്നത്തെ ഇടുക്കി എസ്‌പി. ജോർജ് വർഗീസ് അന്വേഷിച്ചെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ തനിക്ക് തുണയായെന്ന് പെഴ്‌സി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP