ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മൂൻഗണനകളിൽ ഒന്ന് മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക മതത്തിൽ പെടാത്തവർ എന്നതുതന്നെ; പുതുതായി ഒരു ചോദ്യവും പൗരത്വ രജിസ്റ്ററിൽ ചേർത്തിട്ടില്ല; കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ പൗരത്വത്തിന് അപേക്ഷ നൽകിയത് സ്വാഭാവിക നടപടി ക്രമം മാത്രം; ഇന്ത്യയിൽ ജനിച്ച ആർക്കും സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിക്കാം; കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയെന്ന വാർത്ത വ്യാജം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) വ്യാപകമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയുമാണ്. ഇതിനിടയിലാണ് സിഎഎ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ കേരളത്തിലും തുടങ്ങിയെന്ന് കാണിച്ച് വാർത്തകൾ വരുന്നത്. കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാതൃഭൂമി ന്യൂസ് ആണ് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഇതേക്കുറിച്ചുള്ള രജസ്ട്രേഷൻ നടപടി തുടങ്ങിയിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്്.
2020 ജനുവരി 14 നാണ് യുവാവ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയതെന്നാണ് മാതൃഭൂമി വാർത്തയിൽ പറയുന്നത്. യുവാവ് സമർപ്പിച്ച അപേക്ഷയും വാർത്തയിലുണ്ട്. നേരത്തെ പൗരത്വ നിയമമുസരിച്ചുള്ള ചോദ്യമുണ്ടായിരുന്നില്ലെന്നും പുതുതായി കൂട്ടിച്ചേർത്തിരിക്കുകാണെന്നും വാർത്ത പറയുന്നു. 'ഇതുവരെ ഇങ്ങനെയൊരു കോളമോ ചോദ്യമോ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്നതാണ് പുതുതായി ഉൾപ്പെടുത്തിയ ചോദ്യം' എന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. പുതിയ അപേക്ഷയിൽ 7ാം നമ്പർ കോളത്തിൽ വലിയ അക്ഷരത്തിൽ എ വിഭാഗമായി ചേർത്താണ് ഭേദഗതി ചെയ്യപ്പെട്ട നിയമമനുസരിച്ച് വിവരങ്ങൾ ആരായുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതൃഭൂമി ഈ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിരവധി മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
എന്നാൽ പൂർണ്ണമായും അടിസ്ഥാനരഹിതമായ വാർത്തയാണിത്. കാരണം ആദ്യമേ തന്നെ പൗരത്വ രജിസ്റ്ററിൽ ഈ ചോദ്യം ഉണ്ടായിരുന്നു. സിഎഎയെ തുടർന്ന് ഇത് കൂട്ടിച്ചേർത്തതല്ല. ഇന്ത്യൻ പൗരത്വത്തിനുള്ള മൂൻഗണനകളിൽ ഒന്ന് ഈ മൂന്നു രാജ്യങ്ങളിലെയും ഔദ്യോഗിക മതത്തിൽ പെടാത്ത സമുദായങ്ങൾ ആയിരുന്നുവെന്നത് യാഥാർഥ്യമാണ്. അത് രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉള്ളതാണ്. മാത്രമല്ല ഇത് സിഎഎയുടെ പരിഗണയിൽ പെടുന്ന വിഷയവുമല്ല. ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് വന്നിട്ടുള്ള കുടിയേറ്റക്കാരായ ആറു സമുദായങ്ങൾക്ക് ഇളവ് കൊടുക്കുന്നതാണ് സിഎഎ. എന്നാൽ പിതാവ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചതുകൊണ്ട് ആ വ്യക്തിയെ നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കാൻ കഴിയില്ല. ഇയാൾക്ക് 18 വയസ് തികയുന്ന മുറക്ക് സിറ്റിസൺ ഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻവെച്ച് പൗരത്വത്തിന് അപേക്ഷിക്കാം. അതാണ് ഇപ്പോൾ നടന്നത്.
സിറ്റിസൺഷിപ്പ് ബൈ ബർത്താണ്് എൻആർസിയിൽ കാര്യമായി പരിഗണിക്കുന്നത്. എന്നാൽ രജിസ്ട്രേഷൻ വഴി ആർക്കും പൗരത്വം നേടിയെടുക്കാമെന്നുപോലും പലർക്കും അറിയില്ല. ബന്ധുത്വംവഴി, നാച്ചുറലൈസേഷൻ വഴി എന്നിങ്ങനെ പല രീതിയിൽ നമുക്ക് പൗരത്വം നേടിയെടുക്കാം. ഇതിൽ ഒരു മത വിവേചനവും ഇല്ല. ഇതൊന്നും മനസ്സിലാക്കാതെ സിഎഎ എന്ന് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലിനെ പൗരത്വം എടുത്തുകാട്ടാനുള്ള ബില്ലായി പ്രചരിപ്പിച്ച് ഭീതി പരത്തുന്നതുപോലുള്ള ഒരു തന്ത്രമാണ് മാധ്യമങ്ങളിലൂടെ നടന്നത്.
2019 ഡിസംബർ 11ന് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചുള്ള പുതിയ പൗരത്വ രജിസ്ട്രേഷൻ ആരംഭിച്ചെന്നാണ മാതൃഭൂമി റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. നേരത്തെയുണ്ടായ അപേക്ഷയിൽ നിന്ന് വ്യത്യസ്തമായി 7 എ എന്ന വകുപ്പ് ചേർത്തിരിക്കുന്നെന്നും ഇതനുസരിച്ചാണ് സിഎഎ അടിസ്ഥാനമാക്കിയുള്ള ചോദ്യമെന്നും വാർത്ത ആരോപിക്കുന്നു. 2020 ജനുവരി 10 നാണ് നിയമഭേദഗതിയുടെ നോട്ടിഫിക്കേഷൻ ഇറങ്ങുന്നതെന്നും കൃത്യം നാല് ദിവസങ്ങൾ കഴിയുമ്പോഴേക്കും അപേക്ഷാ ഫോമിലേക്ക് ഈ വിവരങ്ങൾ ചേർത്തെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വാർത്തയിൽ ആരോപിക്കുന്നത് പോലെ 7 എ എന്ന വകുപ്പനുസരിച്ച് ചേർത്തിരിക്കുന്നത് പുതിയ ചോദ്യമല്ലെന്ന് അധികൃതർ പറയുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്ന് തന്നെയാണ് പഴയ അപേക്ഷയിലും പറയുന്നത്. 2018 ഡിസംബർ 3ന് പുറത്തിറങ്ങിയ ഗസറ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
കണ്ണൂരിൽ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷും വ്യക്തമാക്കി. ഇന്ത്യൻ പൗരത്വത്തിനായി മൂന്ന് അപേക്ഷകൾ 2020 ജനവരി 23ന് കലക്ടറേറ്റിലെ തപാൽ സെക്ഷനിൽ ലഭിച്ചിട്ടുണ്ടെന്നും പൗരത്വ അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈനായാണ് സമർപ്പിക്കേണ്ടതെന്നും പറഞ്ഞ കലക്ടർ, ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാൽ സെക്ഷനിൽ ലഭിച്ചതെന്നും വ്യക്തമാക്കി. തപാൽ സെക്ഷനിൽ ലഭിക്കുന്ന ഏതൊരു അപേക്ഷയുടെയും കാര്യത്തിൽ ചെയ്യുന്നതുപോലെ ഇത് നമ്പറിട്ട് കൈപ്പറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റ് തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു.
മാത്രവുമല്ല സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാറിന് യാതൊരു റോളുമില്ലെന്നതാണ് യാഥാർഥ്യം. സിഎഎ നടപ്പാക്കനോ നടപ്പാക്കാതിരിക്കാനോ കേരളത്തിന് കഴിയില്ല. ഇത് പുർണ്ണമായും കേന്ദ്രവിഷയമാണ്. ഈ രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കുക തുടങ്ങിയ ക്ലറിക്കൽ ജോലികൾ മാത്രമേ ഈ വിഷയത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയൂ.
Stories you may Like
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍