പാലിയേക്കര ടോൾ സംഭവത്തിൽ രാഷ്ട്രീയം കളി; സ്ഥലം മാറ്റിയ ഡിവൈഎസ്പി ഇനിയും കാസർഗോഡ് എത്തിയില്ല; ആഭ്യന്തരമന്ത്രിയുടെ നിലപാടിൽ സംശയം; നീതി കിട്ടും വരെ പോരാട്ടമെന്ന് ഹരി റാം
തൃശൂർ: പാലിയേക്കര ടോൾ സംഭവത്തിൽ ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതായി സംശയമെന്ന് പാലിയേക്കര ടോൾ പ്ലാസ സംഭവുമായി ബന്ധപ്പെട്ട പരാതിക്കാരൻ ഹരി റാം മറുനാടൻ മലയാളിയോട് പറഞ്ഞു. ജനുവരി 7-ാം തീയതി വ്യാഴാഴ്ച, പാലിയേക്കര ടോൾ ബൂത്തിന് സമീപത്തുള്ള സമാന്തര പാതയിൽ വച്ച് രാത്രി 10 മണിക്ക് ശേഷം നടന്ന ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രൻ, തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയ സംഭവത്തിൽ, ഹരി റാം പിറ്റേദിവസം 8-ാം തീയതി വെള്ളിയാഴ്ച തന്നെ മേലധികാരികൾക്കും, ആഭ്യന്തരമന്ത്രിക്കും ഇമെയിൽ വഴിയും, തപാൽ വഴിയും പരാതി നൽകിയിരുന്നു.
ജനരക്ഷാ യാത്ര എന്ന പേരിൽ യാത്ര നടത്തുന്ന കോൺഗ്രസ് സർക്കാർ ഇങ്ങനെയുള്ള കാര്യങ്ങളിൽ സാധാരക്കാരായ ജനങ്ങളെ എങ്ങനെയാണ് രക്ഷിക്കുന്നതെന്നാണ് പൊതുവിൽ നിലനിൽക്കുന്ന ചോദ്യം. തന്റെ പരാതിയിന്മേൽ നടപടിയെടുക്കും വരെ മുന്നോട്ട് പോകുവാനാണ് ഹരിറാമിന്റെ തീരുമാനം. അതിനു വേണ്ടി സോഷ്യൽ മീഡിയ വഴി പിന്തുണ ആവശ്യപ്പെട്ട് ഹരിറാം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതോടൊപ്പം താൻ ഇട്ട പോസ്റ്റിൽ കിട്ടിയ സർഗോഡ്കാരന്റെ കമന്റിൽ വിവാദ ഡിവൈഎസ്പി കാസർഗോഡ് സ്ഥലം മാറി എത്തിയിട്ടില്ല എന്നു കണ്ടുവെന്നും അതുകൊണ്ട് പാലിയേക്കര സംഭവത്തിൽ അഭ്യന്തരമന്ത്രിയടക്കം സ്വീകരിച്ചിരിക്കുന്നത് മെല്ലെ പോക്ക് നയം ആണോയെന്ന് താൻ സംശയിക്കുന്നതായും ഹരി റാം ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും ആ പ്രശ്നം കേരളം മുഴുവൻ ഏറ്റെടുത്തപ്പോൾ, 10-ാം തീയതി ഞായറാഴ്ച, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു ഹരിറാമിന്റെ മൊഴിയെടുക്കുകയും അന്നേ ദിവസം തന്നെ തൃശ്ശൂർ എസ്പി കാർത്തിക്ക് ഹരിറാമിൽ നിന്ന് നേരിട്ടു മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 12-ാം തീയതി ചൊവ്വാഴ്ച വരെ ഇതിൽ നടപടി കാണാത്തതിനാൽ ഹരിറാം ആഭ്യന്തരമന്ത്രിയുടെ മൊബൈൽ ആപ്പ് വഴി വീണ്ടും പരാതിയയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംഭവുമായി ബന്ധപ്പെട്ട ഡിവൈഎസ്പിയെ കാസർഗോഡ് ക്രൈം ഡിപ്പാർട്ട്മെന്റിലേക്ക് സ്ഥലം മാറ്റി. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷം മേൽനടപടിയെടുക്കാമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ അതിൽ ഒരു തീരുമാനവുമായില്ലെന്ന് ഹരിറാം പറയുന്നു.
തന്റെ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് ചോദിച്ച് പലവട്ടം ആഭ്യന്തരമന്ത്രിക്ക് പിന്നീടും ഇമെയിൽ അയച്ചുവെങ്കിലും മറുപടി കിട്ടിയില്ലെന്നു ഹരി റാം മറുനാടനോട് പറഞ്ഞു. തന്റെ പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്ബാബു, തൃശ്ശൂർ എസ്പി കാർത്തിക്കിന് 10-ാം തീയതി തന്നെ റിപ്പോർട്ട് അയച്ചതായും, എസ്പിയുടെ റിപ്പോർട്ട് ഐജിക്ക് 11-ാം തീയതി തന്നെ അയച്ചതായും ഇമെയിൽ വഴി മറുപടി കിട്ടി യെന്നും, ഐജി ഹരിറാമിനെ 11-ാം തീയതി തിങ്കളാഴ്ച വിളിച്ചതായും ഹരിറാം പറഞ്ഞു. എന്നാൽ 12-ാം തീയതി, താൽക്കാലികമായി മന്ത്രി ഇങ്ങനെയൊരു സ്ഥലം മാറ്റം നടപടി മാത്രമാണ് എടുത്തതെന്നും പാലിയേക്കര ടോൾ പ്ലാസയിലെ രാഷ്ട്രീയ, ഗുണ്ടാ വിളയാട്ടങ്ങളെ സഹായിക്കുന്നതാണ് ഇങ്ങനെയുള്ള നടപടിയിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും ഹരി പറയുന്നു.
പാലിയേക്കര ടോൾ പ്ലാസക്കാരെ സഹായിക്കാൻ വേണ്ടി സമാന്തര പാത വഴിയിലൂടെയും സഞ്ചാരം തടയുകയായിരുന്നു ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രൻ ചെയ്തത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഹരിറാമിനെ അസഭ്യം പറയുകയും ഡ്രൈവിങ് ആർ സി ബുക്ക് പിടിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. മറുനാടൻ പുറത്തുവിട്ട ഈ വാർത്ത പിന്നീട് ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്തത്. ഡിവൈഎസ്പി പോലൊരു ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവൃത്തി വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു ഈ വിഷയത്തിൽ നിർണ്ണായകമായത്. ഹരിറാം തന്നെയാണ് തന്ത്രപരമായി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടര വയസുകാരൻ മകനുമൊന്നിച്ച് രാത്രി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കാണ് തന്നെ അവിശ്യമിലാതെ ചാലക്കുടി ഡിവൈഎസ്പി തടഞ്ഞത്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഡിവൈഎസ്പി അറിയാത്തതുകൊണ്ട് ഈ വിഷയത്തിൽ തനിക്ക് നീതി ലഭിച്ചതെന്ന് ഹരിറാം പറയുന്നു.
സംഭവം സോഷ്യൽ മീഡിയവഴി വൻ വിവാദമായതോടെ ഡിവൈഎസ്പി വിളിച്ച് ആർസിബുക്ക് നേരിട്ട് എത്തിക്കാമെന്ന് ഹരിറാമിനെ അറിയിച്ചുു. ആദ്യം എടാ പോടാ എന്ന് ആദ്യം തന്നെ വിളിച്ച ഡിവൈഎസ്പി രണ്ടാമത് വിളിച്ചപ്പോൾ സമാവായ മാർഗ്ഗത്തിലാണ് സംസാരിച്ചത്. വേറെ ആവിശ്യത്തിന് അവിടെ വന്നപ്പോൾ സംഭവിച്ച കാര്യമാണിത്. എന്തിനാണ് ഇതിന്റെ വീഡിയോ എടുത്തതെന്നുമാണ് അദ്ദേഹം തിരക്കിയത്. എന്നാൽ ഗർഭിണിയായ ഭാര്യയ്ക്കും മകനുമൊത്താണ് യാത്ര ചെയ്തതെന്ന പരിഗണനയെങ്കിലും തനിക്ക് ഉദ്യോഗസ്ഥൻ നൽകേണ്ടതായിരുന്നു എന്നാണ് ഹരിറാം പറയുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതും. തനിക്കു സംഭവിച്ചത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹരിറാമിന്റെ തീരുമാനം. വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസിൽ കയറി സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നു മുൻപു രവീന്ദ്രനെതിരെ പരാതിയുണ്ടായിരുന്നു. ഇതു നടന്നു വൈകാതെയാണു ചാലക്കുടിയിലേക്കു സ്ഥലം മാറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍