ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സർക്കാർ നടപടിയ്ക്കെതിരേ പ്രതികരിച്ച സംവിധായകൻ മേജർ രവിയുടെ നിലപാടിനെ കീറിമുറിച്ച് ഞെരളത്തു ഹരിഗോവിന്ദന്റെ വിമർശനം; ഏതാനും ചില പുരോഹിതരും കമ്മറ്റിക്കാരും തീരുമാനിക്കപ്പെടേണ്ടതല്ല ഇന്ത്യൻ സനാതന വിശ്വാസം; അതുകൊണ്ട് മിസ്റ്റർ മേജർ രവീ... കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രനടപടിയുമായി ബന്ധപ്പെട്ട് മേജർ രവിയുടെ ശബ്ദ സന്ദേശത്തിന് മറുപടിയുമായി ഞെരളത്ത് ഹരിഗോവിന്ദൻ. ക്ഷേത്രവിശ്വാസികളാൽ ക്ഷേത്രവിശ്വാസികൾ തന്നെ അപമാനിക്കപ്പെടുന്ന അവസ്ഥാണ് ഇപ്പോഴും കേരളത്തിൽ നിലവിൽ ഉള്ളത്. ഇന്നവർ ക്ഷേത്രം പിടിച്ചു ,നാളെ വീടുകളിലും എത്തും എന്നു പറഞ്ഞിട്ടും ആരും അതിനെതിരേ ഒന്നിക്കാൻ തയ്യാറാവാത്തത് എന്താണെന്ന് മേജർ് രവി മനസ്സിലാക്കണം. കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുതെന്നാണ് ഹരിഗോവിന്ദൻ പറയുന്നത്.
ക്ഷേത്രങ്ങൾ പിടിച്ചെടുക്കപ്പെടുമ്പോൾ പട്ടാളക്കാരനായ തന്റെ ചോര തിളച്ചു. അതുകൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നാണ് മേജർ രവി പറയുന്നത്. ഭാരതീയം എന്ന സംഘപരിവാർ അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്ത മേജർ രവിയുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. താൻ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഹിന്ദു ദൈവമായ ദുർഗ്ഗയെ അപമാനിച്ച ചാനലുകാരിക്ക് എതിരേ പ്രസ്താവന നടത്തിയ തന്നെ ഹിന്ദുക്കൾ തന്നെ ഒറ്റപ്പടുത്തി. അതൊരു മുറിവായി നിലനിൽക്കുന്നു. ഒരു വർഷം മുൻപ് ടിവി ചാനൽ അവതാരികയുടെ മുഖത്ത് കാർക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ലെന്നും ഈ ഓഡിയോയിൽ മേജർ രവി പറയുന്നുണ്ട്. ഇന്നവർ നിങ്ങൾ വിശ്വസിക്കുന്ന അമ്പലങ്ങളിൽ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഓഡിയോയിൽ മേജർ രവി പറയുന്നു.
ഈ പ്രസ്താവന പരസ്യമായതോടെ ഹരിഗോവിന്ദൻ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഹിന്ദുസമൂഹത്തിൽ ഈ നിലപാടിന് എന്തു കൊണ്് സ്വീകാര്യമാകുന്നില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നാക്ക സമുദായത്തിൽ പെട്ടവരോട് ഇന്നു കാട്ടുന്ന അനീതികളും ഹരിഗോവിന്ദൻ തുറന്നു പറയുന്നു. മേജർ രവിമാർ ഇതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
ഹരിഗോവിന്ദന്റെ മറുപടി ഇങ്ങനെ:
മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ഗുരുനാഥനും പ്രമുഖ മേളവിദഗ്ധനുമായ സദനം വാസുദേവന്‍ തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ സാമുദായികതയുടെ പേരിൽ അപമാനമുണ്ടായപ്പോൾ, ഒരു ക്ഷേത്രവിശ്വാസിയെ മറ്റൊരു ക്ഷേത്രവിശ്വാസി എതിർത്തപ്പോൾ മഞ്ചേരി ഹരിദാസനും കൂട്ടരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അപമാനമുന്നയിച്ചപ്പോൾ സദനത്തിനു വേണ്ടി സംസാരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല
വൈക്കം ചന്ദ്രൻ എന്നയാൾ ഒരുപാടു സാധു കലാപ്രവവർത്തകരെ ജാതീയമായി അപമാനിച്ചപ്പോൾ പ്രതികരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല.
കലാമണ്ഡലം ഗീതാനന്ദനൊപ്പം ഇടയ്ക്ക വായിച്ചതിന്റെ പേരിൽ ശ്രീധരൻ പെരിങ്ങോടിനെതിരേ ചെർപ്പുളശ്ശേരിയിലെ ക്ഷേത്രത്തിൽ പുണ്യാഹം തളിച്ചപ്പോൾ ഒരു മേജർ രവിയും അതിനെ പറ്റി ചോദിച്ചില്ല.
ക്ഷേത്രവിശ്വാസിയെന്ന് അവകാശപ്പടുന്ന മറ്റൊരു ദുഷ്ടന്റെ ജാതീയമായ ദ്രോഹത്തിന് ഗുരുവായൂരിൽ വച്ച് കല്ലൂർ ബാബു വിധേയമായപ്പോൾ അതിനെതിരേ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ പോലും ഒരു മേജർ രവിയും പങ്കു ചേർന്നില്ല.
കൽപ്പാത്തി ബാലകൃഷ്ണൻ, അങ്ങാടിപ്പുറം കൃഷ്ണദാസ് തുടങ്ങിയവർ ഉൾപ്പടെ ക്ഷേത്രവിശ്വാസികളായവർ ക്ഷേത്രവിശ്വാസികളാൽ ജാതീയമായി അപമാനിക്കപ്പെടുമ്പോൾ ഒരു മേജർ രവിമാരും ഉണ്ടാവില്ല
ക്ഷേത്രത്തിൽ തന്ത്രിമാരുടേയും മേൽശാന്തിമാരുടേയും മുന്നിൽ കുമ്പിട്ടു നിൽക്കുന്ന കുറേ ദളിതരെ ഉണ്ടാക്കുകയല്ല ക്ഷേത്രപ്രവേശന വിളംബരം കൊണ്ടു ഉദ്ദേശിക്കുന്നത്. കലാകാരന്മാർ അവരുടെ കലാപ്രവർത്തനം കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഈശ്വര സാന്നിദ്ധ്യം അനുഭവിപ്പിക്കുന്ന ദേവാലയങ്ങൾ പണിതുയർത്തുന്നവരാണ്. അത് തന്ത്രിമാർ ചെയ്യുന്നതിനേക്കാൾ വലിയ യത്നമാണ്. ആ പ്രതിഭകൾക്ക് അപമാനമുണ്ടായപ്പോൾ അതു പരിഹരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല.
ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ അകറ്റി നിർത്തിയസമൂദായങ്ങൾ ഉൾപ്പടെ നൂറ്റിയെട്ടു ജാതി സംഘടനകളായി ഇന്നും മേജർ രവി പറയുന്ന ഹിന്ദു സമൂഹം വിഭജിച്ചു കിടക്കുന്നു. സാമുദായികമായി ആധിപത്യത്തിനു വേണ്ടിയാണ് ക്ഷേത്രങ്ങളുടെ നവീകരണത്തിലൂടെ ഇന്നു ചിലർ ശ്രമിക്കുന്നത്. കഷ്ടപ്പാടുള്ള ക്ഷേത്രങ്ങളിൽ എന്തുകൊണ്ട് സർക്കാർ ചെല്ലുന്നില്ല? എങ്ങിനെയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾക്ക് കഷ്ടപ്പാടുണ്ടായത്.? സവർണ്ണ മേധാവികളായ നായരും നമ്പൂതിരിയും ഉൾപ്പടെയുള്ളവർ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തും അടിച്ചു മാറ്റി ക്ഷേത്രം മാത്രം ജനങ്ങളുടെ തലയിൽ വച്ചു കൊടുക്കുകയായിരുന്നു.
പാർത്ഥസാരഥി ക്ഷേത്രത്തെ പിടിച്ചെടുത്തത് ക്ഷേത്രവിശ്വാസികൾക്കു വേണ്ടിയാണെന്ന് കുറച്ചു കഴിയുമ്പോൾ ബോദ്ധ്യപ്പെടുമെന്നാണ് തോന്നുന്നത്. ക്ഷേത്രത്തിന്റെ ഭരണ കർത്താക്കൾ എന്ന പേരിൽ കുറച്ചു പേർ മാത്രം അതിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്ന രീതിയാണ് അവിടെയുണ്ടായിരുന്നത് എന്നാണ് ഞാൻ അറിഞ്ഞത്. കേരളത്തിൽ പലയിടത്തും ഇതു പോലെ ദളിതരെ കഷ്ടപ്പെടുത്തുകയും ഫലം ഉണ്ടാവുമ്പോൾ അതിന്റെ ഊരാളന്മാർ പ്രത്യക്ഷപ്പെടുകയും അതു നിലനിർത്താൻ കുടിലതകൾ ചെയ്യുന്നതും നിത്യ സംഭവമാണ്.
ഇത്തരം ദുരവസ്ഥകൾക്കു കാരണം കമ്യൂണിസ്റ്റു പാർട്ടിയോ കോൺഗ്രസോ ബിജെപിയോ മറ്റു രാഷ്ട്രീയപ്പാർട്ടികളോ മുസ്ളിമോ ക്രിസ്ത്യാനിയോ അല്ല. ക്ഷേത്രവിശ്വാസികളായ കുതന്ത്രക്കാരാണ്, ദുഷ്ടരാണ്. ക്ഷേത്രത്തിൽ തന്നെ ഒരു ഹിന്ദുവിനെ മറ്റൊരു ഹിന്ദു കുമ്പിട്ടു നിൽക്കുന്ന അവസ്ഥ ഇന്നത്തെ സർക്കാർ ഓഫീസുകളിൽ പോലും നിലനിൽക്കുന്നു.
ശ്രീ മേജർ രവി നിങ്ങൾ നൂറു സിംഹാസനങ്ങൾ എന്ന നോവൽ വായിക്കണം. ഗെറ്റ് യുണൈറ്റഡ് എന്നു നി്ങ്ങൾ പറയുമ്പോൾ എന്തു കൊണ്ട് അത് സംഭവിക്കുന്നില്ല എന്നതിന് അതിൽ ഉത്തരമുണ്ട്. ക്ഷേത്രങ്ങളുടെ പേരിൽ ആളെക്കൂട്ടാൻ ശ്രമിക്കുന്നവർ പഠിക്കേണ്ട പാഠങ്ങളുണ്ട്.
മുസ്ളിമിനോ ക്രിസ്ത്യാനിക്കോ തുറന്നു കൊടുക്കാൻ വേണ്ടിയല്ല സർക്കാർ ഈ ക്ഷേത്രം പിടിച്ചെടുത്തത്. ആരാധനയാണ് പ്രധാനമെങ്കിൽ ഏതു സർക്കാർ വന്നാലും നിങ്ങൾക്കു അതു സാധിക്കും.
യഥാർത്ഥ വിശ്വാസികൾക്ക് ക്ഷേത്രം ആവശ്യമില്ല. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്തവരാണ് ക്രിസ്്ത്യാനികളിലും മുസ്ളിമിലും ഹിന്ദുക്കളിലുമുള്ളത്. ഏതാനും ചില പുരോഹിതരും കമ്മറ്റിക്കാരും തീരുമാനിക്കപ്പെടേണ്ടതല്ല ഇന്ത്യൻ സനാതന വിശ്വാസവും ഭാരതീയമാ ആരാധനാ പാരമ്പര്യവും. ധനം കുമിഞ്ഞു കൂടാത്ത സ്ഥാപനവൽക്കരിക്കപ്പെടാത്ത ആരാധനാലയങ്ങളാണ് നമുക്കാവശ്യം. അതിലേയ്ക്ക് കൈപിടിച്ചു നടത്താനാണ് മേജർ രവിമാർ ശ്രമിക്കേണ്ടത്. അതുകൊണ്ട് മിസ്റ്റർ മേജർ രവീ... അങ്ങ് കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുത്...എങ്കിലും ഒറ്റയയ്ക്ക് ഇത്തരമൊരു ധൈര്യം കാട്ടിയ മേജറിന് അഭിനന്ദനങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍