കാനഡയിൽ പോയ കാർത്തികേയൻ എന്തുകൊണ്ട് പ്രതിയായില്ല? മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരല്ലേ ഒന്നാം പ്രതിയാകേണ്ടത്? സിബിഐ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിയ സാൽവേയുടെ ചോദ്യങ്ങൾ കുറിക്കു തന്നെ കൊണ്ടു; വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കിയ പ്രഗത്ഭ മന്ത്രിയായും പിണറായിയെ അവതരിപ്പിച്ചു: ഹൈക്കോടതിയിൽ 'പിണറായി വിജയം' വന്ന വാദങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള മുഖ്യമന്ത്രി സ്ഥാനത്ത് ഉറച്ചിരിക്കാൻ പിണറായി വിജയന് അവസരം ഒരുക്കുന്ന കോടതി വിധിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. കേസിൽ പിണറായി വിചാരണ നേരിടേണ്ട എന്ന കോടതി വിധി പുറത്തുവന്നത് സി.പി.എം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. കേസിൽ പിണറായി വിജയനെ രക്ഷിച്ചത് ഇന്ത്യയുടെ പ്രഗത്ഭനായ അഭിഭാഷകനായ ഹരീഷ് സാൽവേയുടെ വാദങ്ങൾ തന്നെയായിരുന്നു. സാൽവേയുടെ വാദങ്ങളാണ് വിധിയ സ്വാധീനിച്ചതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സിബിഐ കേസിൽ പിണറായിയെ എങ്ങനെ പ്രതിയാക്കി എന്ന ചോദ്യമാണ് സാൽവേ മുന്നോട്ടു വെച്ചത്. അന്നത്തെ വൈദ്യുതി മന്ത്രി എന്ന നിലയിലാണ് പിണറായി പ്രതിയായത് എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. അങ്ങനെയാണെങ്കിൽ ഈ സംഭവത്തിൽ ഒന്നാം പ്രതിയാകേണ്ടിയിരുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ ആയിരുന്നില്ലേയെന്ന വാദമാണ് സാൽവേ ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യമാണ് കേസിൽ നിർണായകമായി മാറിയത്. ഇതോടെ സിബിഐ പിണറായിയെ പ്രതിചേർത്തത് 'പിക്ക് ആൻഡ് ചൂസ്' നടപടി ആയെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെയാണ് ജസ്റ്റിസ് പി ഉബൈദ് വിധിയിൽ ഈ വാക്ക് ഉപയോഗിച്ചതും.
ലാവലിൻ കരാർ നടപ്പിലാക്കിയത് അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചായിരുന്നനു. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ലേ എന്ന ചോദ്യമായിരുന്നു സാൽവേയുടേത്. പിണറായിയെ പ്രതിയാക്കിയതിലെ അനൗചിത്യം മുഴുവൻ വ്യക്തമാക്കുന്നതായിരുന്നു ഈ ചോദ്യം. ഇത് മാത്രമായിരുന്നില്ല സാൽവേ ചൂണ്ടിക്കാട്ടിയ മറ്റ് ലൂപ്പ്ഹോളുകൾ.
പദ്ധതിയുടെ നടത്തിപ്പിൽ പല ഘട്ടങ്ങളിലായി പങ്കാളികളായത് മറ്റ് വ്യക്തികളും ഉണ്ടെന്ന കാര്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പദ്ധതിയുടെ ആദ്യ ധാരണാ പത്രം ഒപ്പുവച്ചത് 1995ലാണെന്നിരിക്കെ 1996ൽ മന്ത്രിയായി രണ്ടു വർഷത്തിനുള്ളിൽ പദവി ഒഴിഞ്ഞ പിണറായി എങ്ങനെ ഗൂഢാലോചനയിൽ ഉൾപ്പെട്ടു എന്നാണ് സാൽവേ ചോദിച്ചത്. 1995 ഓഗസ്റ്റ് 10ന് ധാരണാപത്രം ഒപ്പുവച്ചതിൽ കെഎസ്ഇബി ചെയർമാന് ഉത്തരവാദിത്തമുണ്ട്. അന്നു ജി. കാർത്തികേയനാണു മന്ത്രിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൂടാതെ ലാവലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ പോയത് യുഡിഎഫ് മന്ത്രിയായിരുന്നു എന്നത് അടക്കം സാൽവേ എടുത്തിട്ടു. എന്നാൽ, സിബിഐ അന്വേഷണത്തിൽ അദ്ദേഹം പ്രതിയായില്ല. ഇത് തന്നെ അന്വേഷണത്തിലെ പക്ഷപാതിത്തമാണ് വ്യക്തമാക്കുന്നതെന്നും സാൽവേ ശക്തമായി വാദിച്ചു. ആ വാദങ്ങളെ അംഗീകരിക്കുന്നതായി കോടതി വിധി.
അതേസമയം തന്നെ ഉദ്യോഗസ്ഥരുടെ ഇടപെടലും എടുത്തുകാണിച്ചു. പ്രധാന തീരുമാനങ്ങളിൽ കെഎസ്ഇബി ചെയർമാൻ വി. രാജഗോപാൽ കക്ഷിയാണെങ്കിലും പ്രതി ചേർത്തിട്ടില്ല. വൈദ്യുതി മന്ത്രിയെക്കാൾ കൂടുതൽ അറിയുന്നതു ബോർഡ് ചെയർമാനാണ്. ചെയർമാൻ തെറ്റുകാരനല്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ തെറ്റുകാരാകും? എന്ന നിർണായക ചോദ്യവും ഉന്നയിച്ചു. ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് ഒപ്പിട്ടു എന്നു സിബിഐ പറയുന്നതു കെട്ടുകഥയാണെന്നും ശക്തമായി വാദിച്ചതോടെ സിബിഐക്ക് കനത്ത തിരിച്ചടിയായി മാറി.
പിണറായി വിജയനെ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ നിന്നും രക്ഷിച്ച പ്രഗത്ഭ മന്ത്രിയായി അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പിണറായിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാൽ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണം അനിവാര്യമായിരുന്നു. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള കമ്പനിയാണ് ലാവ്ലിൻ. അതുകൊണ്ട് തന്നെയാണ് ഇവിടെ കരാർ അവരെ ഏൽപ്പിച്ചത്.
കാരുണ്യ പദ്ധതിയെന്ന നിലയ്ക്കു മലബാർ കാൻസർ സെന്ററിനു (എംസിസി) ഗ്രാന്റ് ലഭ്യമാക്കാൻ ധാരണയുണ്ടാക്കിയതു കെഎസ്ഇബിയല്ല, സർക്കാരാണ്. പിണറായി കാനഡ സന്ദർശിക്കുന്നത് 1996 ഒക്ടോബറിലാണ്. എന്നാൽ, കരാറുകളുടെ അടിസ്ഥാനത്തിൽ 1996 ഫെബ്രുവരിയിൽ തന്നെ കമ്പനിയുടെ പ്രവർത്തനങ്ങൾ ഇവിടെ തുടങ്ങിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയില്ലെന്ന ആരോപണം തെറ്റാണ്. ഈ വിഷയത്തിൽ ഉന്നതോദ്യോഗസ്ഥർ തയാറാക്കിയ സാധ്യതാ റിപ്പോർട്ടും സാങ്കേതിക റിപ്പോർട്ടും ഉണ്ടായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ കാര്യത്തിലും സമാന കരാർ ആണെങ്കിലും അതിൽ ആരും തെറ്റു കണ്ടെത്തിയില്ല.
പദ്ധതി സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കു വേണ്ടിയാണ് പിണറായി കാനഡയിൽ പോയത്. ലാവ്ലിൻ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഗൂഢാലോചനയിലെ പങ്കാളികൾ തമ്മിൽ വിലപേശലോ സന്ധി സംഭാഷണമോ നടത്തേണ്ടതില്ലല്ലോ? ലോകബാങ്ക് വായ്പ സാധ്യമാവില്ലെന്നു വന്നതിനാലാണു കനേഡിയൻ ഏജൻസിയെ ഫണ്ടിനു സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എത്രരൂപ നഷ്ടം വന്നു എന്ന ചോദ്യവും സാൽവേ ഉന്നയിച്ചു. ഈ വാദങ്ങളെല്ലാം ശക്തമായി ഉന്നയിച്ചതിന്റെ ആനുകൂല്യമാണ് വിധിയിൽ ഉണ്ടായത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐ നീക്കം. എന്നിരുന്നാലും ഈ വിധി സിപിഎമ്മിനു പകർന്നു നൽകുന്ന ഊർജം ചെറുതല്ല. സാൽവെ തന്നെയാകും പിണറായിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക. ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നു സാൽവേ വീണ്ടും വാദിക്കും.
എം കെ ദാമോദരൻ വാദിച്ചിരുന്ന കേസ് പൂർത്തിയാക്കാൻ അവസാന നിമിഷണാണഅ ഹരീഷ് സാൽവെ എത്തിയത്. 30 ലക്ഷം രൂപയാണ് ഹരീഷ് സാൽവെയുടെ വക്കീൽ ഫീസ്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകനാണ് അദ്ദേഹം. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. മുകേഷ് അംബാനിയുടെ വരെ അഭിഭാഷകനായിരുന്ന സാൽവെയുടെ സാന്നിധ്യം സുപ്രീം കോടതിയിലും തുണയാകുമെന്നാണ് സി.പി.എം അണികൾ കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍