Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമ്മൂട്ടിയെ വർഷങ്ങളായി തനിക്കറിയാം; ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല; മാലാ പാർവതി ഏത് മമ്മൂട്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം; ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെയല്ല, പോണ്ടിച്ചേരിയിലെ മമ്മൂട്ടിക്കയെ; സെറ്റിൽ വന്ന് ഇയാൾ ഇരുന്നത് സ്ത്രീകളുടെ മുറിയിൽ; പെരുമാറിയത് മോശമായും; വിശദീകരണവുമായി നടി മാലാ പാർവതി; ഹാപ്പി സർദാർ സിനിമയിലെ ആരോപണങ്ങൾ വിവാദങ്ങളായി മലയാള സിനിമയിൽ പുകയുന്നു

മമ്മൂട്ടിയെ വർഷങ്ങളായി തനിക്കറിയാം; ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല; മാലാ പാർവതി ഏത് മമ്മൂട്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം; ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെയല്ല, പോണ്ടിച്ചേരിയിലെ മമ്മൂട്ടിക്കയെ; സെറ്റിൽ  വന്ന് ഇയാൾ ഇരുന്നത് സ്ത്രീകളുടെ മുറിയിൽ; പെരുമാറിയത് മോശമായും; വിശദീകരണവുമായി നടി മാലാ പാർവതി; ഹാപ്പി സർദാർ സിനിമയിലെ ആരോപണങ്ങൾ വിവാദങ്ങളായി മലയാള സിനിമയിൽ പുകയുന്നു

പി എസ് സുവർണ

തിരുവനന്തപുരം: ഹാപ്പി സർദാർ സിനിമയുമായി ഷൂട്ടിങ് സൈറ്റിലുണ്ടായ വിമർശനങ്ങലുമായി ബന്ധപ്പെട്ടു താൻ ഉതിർത്ത വിവാദത്തിനു വിശദീകരണവുമായി നടി മാലാ പാർവതി രംഗത്ത്. ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അല്ലെന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് എന്നുമാണ് മാലാ പാർവതി പറയുന്നത്. മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും,പരിപാടിയും നായകൻ പെൺപിള്ളേരെ അടിച്ചോണ്ട് പോയതും എല്ലാം ഞാൻ പറയും എന്നാണ് ഓഡിയോ ക്ലിപ്പിൽ മാലാ പാർവതി പറഞ്ഞത്. മമ്മൂട്ടി എന്ന പേര് കേട്ടതോടെ സംഭവം മമ്മൂട്ടി തന്നെയാണോ എന്നത് മാലാ പാർവതി വിശദീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ രംഗത്ത് വന്നതോടെയാണ് അടുത്ത ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി മാലാ പാർവതി രംഗത്ത് വന്നത്.

മമ്മൂട്ടി അങ്ങിനത്തെ വൃത്തികേടിനു കൂട്ട് നിൽക്കുന്ന ആളല്ലെന്നും വർഷങ്ങളായി തനിക്ക് മമ്മൂട്ടിയെ അറിയാം എന്നുമാണ് ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ്പിൽ പറയുന്നത്. പല മമ്മൂട്ടിമാരും ഉണ്ടല്ലോ കേരളത്തിൽ. അത് മാലാ പാർവതി ക്ലിയർ ചെയ്യണം-ഇതാണ് ലിബർട്ടി ബഷീർ വ്യക്തമാക്കിയത്. തന്റെതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ താൻ ഉദ്ദേശിച്ചത് മലയാളത്തിലെ മെഗാ സ്റ്റാറിനെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പേരിനോട് സാമ്യമുള്ള പേരുള്ളയാളാണ്. അയാൾ പോണ്ടിച്ചേരിയിലാണ്. ഇയാൾ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അയാളുടെ ഗൾഫ് നമ്പർ തന്റെ കയ്യിൽ ഉണ്ടെന്നും മാലാ പാർവ്വതി പറയുന്നു, കൂടാതെ ഇയാൾ സെറ്റിൽ വന്ന് സ്ത്രീകളുടെ മുറിയിൽ ഇരിക്കുകയും എല്ലാവരോടും മോശമായി പെരുമാറിയെന്നും മാലാ പാർവ്വതി പറയുന്നു. അത് തനിക്ക് ഇഷ്ടമാവാത്തതുകൊണ്ട് തന്നെ അത് വിലക്കിയിരുന്നെന്നും പറയുന്ന താരം പ്രെഡക്ഷനിലുള്ള ആളുകൾ മുഴുവൻ സമയവും ചിത്രത്തിലെ നായകനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് നടക്കുകയായിരുന്നെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞ ആളോട് തന്നെയാണ് താൻ ഇത്തരത്തിൽ തിരിച്ച് പറഞ്ഞതെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നുണ്ട്.

ചാനൽ പരിപാടികളിലൂടെ രംഗത്ത് വന്നു പിന്നീട് സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മാലാ പാർവതി. സിനിമയിലേക്കെത്തിയ താരം പിന്നീട് അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന മാലാപാർവ്വതി തന്റെ പുതിയ സിനിമാ സെറ്റിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്തായാലും പ്രശ്നം വലുതായ് വലുതായ് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ പേര് വരെ മോശമായ് ഉപയോഗിച്ചു എന്ന ആരോപണം മാലാ പാർവ്വതിക്കെതിരെയും എത്തി. എന്നാൽ അതിന് പിന്നാലെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം തന്നെ എത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാലാ പാർവ്വതി ഒരു സിനിമയുടെ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പോസ്റ്റിട്ടതിന് പിന്നാലെ എന്താണ് കാരണം എന്ന് തിരക്കി നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. ആദ്യമൊന്നും കാരണം വ്യക്തമാക്കാതെയിരുന്ന താരം പിന്നീട് ഹാപ്പി സർദാറിന്റെ സെറ്റിൽ നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കുകയായിരുന്നു. ഹാപ്പി സർദാർ സിനിമയുടെ പ്രൊഡ്യൂസറുടെ കാഷ്യറായിരുന്ന സഞ്ജയ് പാൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയായാണ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മാലാ പാർവ്വതി വ്യക്തമാക്കിയത്. ഹാപ്പി സർദാറിന്റെ സെറ്റിൽ ചായ,ഭക്ഷണം,ടോയിലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു മാലാ പാർവ്വതിയുടെ പോസ്റ്റ്. ഇത് പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാലാ പാർവ്വതിയുടെതായി ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്. അതിൽ മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും, സിനിമയിലെ നായകൻ പെണ്ണുങ്ങളെ അടിച്ചുകൊണ്ട് പോയതും താൻ എല്ലാവരോടും തുറന്ന് പറയാൻ പോവുകയാണെന്നാണ് മാലാ പാർവ്വതി പറയുന്നത്. എന്നാൽ ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതോടെ ഏത് മമ്മൂട്ടിയെയാണ് മാലാ പാർവ്വതി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലിബർട്ടി ബഷീർ രംഗത്തെത്തി. ഇതിനുള്ള വിശദീകരണവുമായാണ് ഇപ്പോൾ മാലാ പാർവ്വതി രംഗത്തെത്തിയിരിക്കുന്നത്.

മനുഷ്യാവകാശ പ്രവർത്തക കൂടിയായ മാലാ പാർവ്വതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സിനിമയ്ക്കുള്ളിലുള്ളവർ തമ്മിലുള്ള തർക്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സിനിമയും സിനിമയുടെ അണിയറപ്രവർത്തകരും വിവാദത്തിലായിരിക്കുകയാണ്. മാലാ പാർവ്വതി ആദ്യം പോസ്റ്റ് ചെയ്ത പോസ്റ്റാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. ഇത് ഏറ്റെടുത്ത് സിനിമയുടെ അണിയറപ്രവർത്തകനും എത്തിയതോടെ സംഭവം കൂടുതൽ വിവാദമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP