Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലായാത്രയ്ക്കിടെ കണ്ട ഗായികയെ ജീവിത സഖിയാക്കിയത് എതിർപ്പുകളെ അതിജീവിച്ച്; ബംഗളൂരുവിൽ ജോലി ചെയ്യുമ്പോഴും കുടുംബത്തേയും നാടകത്തേയും മനസ്സിൽ സൂക്ഷിച്ച സുമനസ്സ്; വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നെഞ്ചോട് ചേർത്ത പ്രിയതമയ്‌ക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായുള്ള യാത്ര അവസാനിച്ചത് അവിനാശിയിൽ; സ്‌നേഹിച്ച് കൊതി തീരും മുമ്പേ പ്രിയതമനെ നഷ്ടപ്പെട്ടത് താങ്ങാനാവാത്ത വേദനയായി; ഹനീഷിന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും മടങ്ങുമ്പോൾ

കലായാത്രയ്ക്കിടെ കണ്ട ഗായികയെ ജീവിത സഖിയാക്കിയത് എതിർപ്പുകളെ അതിജീവിച്ച്; ബംഗളൂരുവിൽ ജോലി ചെയ്യുമ്പോഴും കുടുംബത്തേയും നാടകത്തേയും മനസ്സിൽ സൂക്ഷിച്ച സുമനസ്സ്; വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നെഞ്ചോട് ചേർത്ത പ്രിയതമയ്‌ക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായുള്ള യാത്ര അവസാനിച്ചത് അവിനാശിയിൽ; സ്‌നേഹിച്ച് കൊതി തീരും മുമ്പേ പ്രിയതമനെ നഷ്ടപ്പെട്ടത് താങ്ങാനാവാത്ത വേദനയായി; ഹനീഷിന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്ന മരണം. സന്ധ്യയ്ക്കു നാടകം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പലപ്പോഴും ഹനീഷ് ഓടിയെത്തിയിരുന്നത് എന്നാൽ, അന്ന് സന്ധ്യയ്ക്ക് ഹനീഷിനെയും കൊണ്ട് ആംബുലൻസ് വീട്ടുമുറ്റത്ത് എത്തിയപ്പോൾ ചിറ്റിലപ്പിള്ളി ഗ്രാം സങ്കടകടലായി മാറുകായിരുന്നു. അരങ്ങിലെ താരമായ ഹനീഷിനെ മരണം തട്ടിയെടുത്തത് രംഗബോധമില്ലാത്ത കോമാളിയെ പോലെ തന്നെ.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ മാസങ്ങൾക്ക് മുമ്പായിരുന്നു മുമ്പായിരുന്നു ഹനീഷിന്റെയും ശ്രീപാർവ്വതിയുടെയും വിവാഹം. എന്നാൽ, പെൺവീട്ടുകാർക്ക് ബന്ധത്തിനോട് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായിരുന്നു. ഒടുവിൽ സുഹൃത്തുക്കൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ബന്ധുക്കൾ ഇവരുടെ വിവാഹം സമ്മതിക്കുകയായിരുന്നു. ഇതോടെ പ്രണയ സാഫല്യം. അങ്ങനെ സന്തോഷത്തിന്റെ ജീവിതം നയിക്കുമ്പോഴാണ് അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുത്തത്. ഇതോടെ ശ്രീപാർവ്വതി തനിച്ചായി. ഒടുവിൽ പ്രിയതമന്റെ അടുത്തേക്ക് മടക്കവും.

പ്രതീക്ഷയോടെയായിരുന്നു ബംഗളൂരുവിൽ നിന്നുള്ള ഹനീഷിന്റെ മടക്കയാത്ര തുടങ്ങിയത്. ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാൻ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവിൽനിന്നു തിരിച്ചത്. കൂടാതെ, വെള്ളിയാഴ്ച നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. സ്‌കൂൾ യുവജനോത്സവ നാടക മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഹനീഷ് സംസ്ഥാന തലത്തിൽ രണ്ട് തവണ മികച്ച നാടകത്തിലെ പ്രധാന വേഷക്കാരനായി തിളങ്ങി.

നാട്ടിലെ അമച്വർ നാടകങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. പഠനത്തിലും മികവ് പുലർത്തി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ നാട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് ഹനീഷിനായിരുന്നു. സംഗീത നാടക അക്കാഡമിയിൽ അരങ്ങേറിയ മാളി എന്ന നാടകത്തിൽ അഭിനയിക്കുന്നതിനിടെയാണു ബംഗളുരുവിലെ 'ഫനൂക്ക് ഇന്ത്യാ' എന്ന സ്ഥാപനത്തിൽ എൻജിനീയറായി ജോലി ലഭിച്ചത്. പഠനത്തിലും കലാപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കനായ ഹനീഷ് നാടകത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു.

അടാട്ട് പഞ്ചമി നാടകസംഘത്തിന്റെ സജീവപ്രവർത്തകനായ ഹനീഷ് ബെംഗളൂരുവിൽ ജോലിചെയ്യുമ്പോഴും നാടകത്തോടുള്ള താത്പര്യത്തിന് ഒട്ടും കുറവ് വരുത്തിയില്ല.. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌കൂൾ കലോത്സവങ്ങളിലെ നാടകവേദിയിലും തിളങ്ങിയ ഹനീഷ് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൂടിയാണ്. അപകടവിവരമറിഞ്ഞ് അച്ഛൻ മണികണ്ഠൻ രാവിലെത്തന്നെ അവിനാശിയിലേക്ക് യാത്ര തിരിച്ചിരുന്നെങ്കിലും ഭാര്യ ശ്രീപാർവതി, അമ്മ ലീല, സഹോദരി ഹണിമ എന്നിവരെ വിവരം അറിയിച്ചിരുന്നില്ല. ഉച്ചയ്ക്ക് രണ്ടോടെ അനിൽ അക്കര എംഎൽഎ. ഹനീഷിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും മറ്റും മരണവിവരം അറിയിച്ചപ്പോൾ കൂട്ടനിലവിളി ഉയർന്നു. ഈ നിലവിളി മാസങ്ങളായിട്ടും നിലച്ചിരുന്നില്ല. ഒടുവിൽ ശ്രീലക്ഷ്മിയും യാത്രയായി.

സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ജോലിയാണ്. ജപ്പാൻ ആസ്ഥാനമായ ഫണൂക്ക് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡപ്യൂട്ടി എൻജിനീയറായിരുന്നു ഹനീഷ്. ജോലിയിലെ മിടുക്കു കണ്ടു കമ്പനി പല തവണ വിദേശത്തേക്കയച്ചു. സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന ഗ്രാമീണ നാടക സംഘത്തിനു പലപ്പോഴും അനീഷ് തന്റെ വിഹിതം മടികൂടാതെ നൽകി. അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുക്കുന്നതിന് 4 മാസം മുൻപാണു അടാട്ടുനിന്നു ചിറ്റിലപ്പള്ളിയിലേക്കു കുടുംബം താമസം മാറ്റിയത്. കലായാത്രക്കിടയിൽ കണ്ടുമുട്ടിയ ഗായിക ശ്രീപാർവതിയെ 4 മാസം മുൻപാണ് ഹനീഷ് വിവാഹം ചെയ്തതും സന്തോഷത്തിന്റെ അലയൊലികൾക്കിടെയാണ്.

ചിറ്റിലപ്പള്ളിയിലെ കുറുങ്ങാട്ടു വളപ്പിൽ ശ്രീ പാർവതിയെ (24) വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20നാണ് ബാംഗ്ലൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ അവിനാശിയിലുണ്ടായ ബസപകടത്തിൽ ഹനീഷ് മരണപ്പെടുന്നത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹനീഷിന്റേയും ശ്രീപാർവതിയുടേയും വിവാഹം. ഇരുവരുടെയും കൂട്ടുകാരൻ ശ്യാമിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാനാണ് ബെംഗളൂരുവിൽനിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്. വീട്ടിലെത്തി ഭാര്യ ശ്രീപാർവതിയെയും അച്ഛന്റെ സഹോദരിയുടെ മകൻ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്. ഇതാണ് മരണത്തിലേക്കുള്ള യാത്രയായത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ താലിചാർത്തി നെഞ്ചോട് ചേർത്ത ശ്രീപാർവതിക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായിട്ടായിരുന്നു ഹനീഷിന്റെ യാത്. പ്രിയതമയെ ബംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'സ്വകാര്യം' നേരിട്ട് പറയണമെന്നും മനസ്സിൽ കുറിച്ചു. ആ സന്തോഷം കൺനിറയെ കാണണം തുടങ്ങി സ്വപ്നങ്ങളേറെയായിരുന്നു ഹനീഷിന്. പക്ഷേ, നേരം പുലരുമ്പോഴേക്കും എല്ലാം കണ്ണീരിലമർന്നു. തൃത്താലയാണ് ജന്മദേശമെങ്കിലും കുട്ടിക്കാലം മുതൽ ചിറ്റിലപ്പിള്ളിയിലെ വാടകവീട്ടിലായിരുന്നു ഹനീഷിന്റെ താമസം. സ്ഥലം വാങ്ങി പുതിയ വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പക്ഷേ ഹനീഷിനെ തേടിയെത്തിയത് മറ്റൊരു വിധിയായിരുന്നു. സ്‌നേഹിച്ച് കൊതി തീരും മുമ്പെ പ്രിയതമനെ നഷ്ടപ്പെട്ട വേദനയിൽ ഇപ്പോൾ ശ്രീപാർവ്വതിയും ജീവനൊടുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP