വീട്ടിൽ കയറി തീവ്രവാദികൾ വീട്ടുകാരെ ബന്ദികളാക്കി; രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി; കാലാവസ്ഥ തിരിച്ചടി ആയതോടെ തീവ്രവാദികളെ തുരത്താൻ രംഗത്തിറങ്ങിയത് സ്പെഷ്യൽ ഫോഴ്സ്; രൂക്ഷമായ പോരാട്ടത്തിൽ ലഷ്ക്കർ ഭീകരനെയും കൂട്ടാളികളെയും വധിച്ചു ഇന്ത്യൻ സേന; ഓപ്പറേഷനിൽ വീരമൃത്യു വരിച്ചത് ധീരതയ്ക്കുള്ള മെഡൽ രണ്ടുതവണ നേടിയ കേണൽ അടക്കം അഞ്ച് പേർ; ഹന്ദ്വാരയിലേത് മേജർരവി ചിത്രത്തെ വെല്ലുന്ന ചോര ചിന്തിയ യാഥാർത്ഥ്യം; വീരജവാന്മാർക്ക് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
ശ്രീനഗർ: മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി മലയാളത്തിൽ പുറത്തിറങ്ങിയ കീർത്തിചക്ര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയ സിനിമയാണ്. സ്വന്തം രാജ്യത്തെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന പട്ടാളക്കാരുടെ കഥ പറയുകയായിരുന്നു ഈ ചിത്രം. ഇന്ന് കാശ്മീരിലെ ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് വീരജവാന്മാർക്ക് ജീവൻ നഷ്ടമായപ്പോൾ ഒരുനിമിഷം മലയാളികൾ അടക്കം ഓർക്കുന്നത് ഈ പട്ടാള ചിത്രത്തെ കുറിച്ചായിരുന്നു. മോഹൻലാൽ നായകനായി ഈ സിനിമയേക്കാൾ വെല്ലുന്ന ചോരചിന്തിയ യാർത്ഥ്യമാണ് ഹന്ദ്വാര ഏറ്റുമുട്ടലിലൂടെ രാജ്യം ഇന്ന് കണ്ടത്. ലഷ്ക്കർ ഇ തോയിബ തീവ്രവാദികൾ ബന്ദികളാക്കിയ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ സേനയ്ക്ക് അഞ്ച് പേരുടെ ജീവൻ നഷ്ടമായതോടെ സിനിമക്കഥയെ കുറിച്ചു ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയയും.
രാജ്യത്തിന് ധീരന്മാരായ ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്ത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യൂ വരിക്കുകയായിരുന്നു. രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള കേണൽ അശുതോഷ് ശർമ്മയാണ് ഹന്ദ്വാര ഏറ്റുമുട്ടലിൽ ഇന്ന് വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു കേണൽ അശുതോഷ് ശർമ്മ. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേശ് എന്നിവരും കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സബ് ഇൻസ്പെക്ടറാണ് കൊല്ലപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫീസറോ കേണൽ പദവിയിലോ ഉള്ളവരിൽ ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഓഫീസറാണ് അശുതോഷ്.
കുപ്വാര ഹന്ദ്വാരയിലെ ചാംഗിമുല്ലയിലെ ഒരു വീട്ടിലെ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം നീണ്ടുനിൽക്കുകയാായിരുന്നു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരവാദികൾ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും ഭീകരരുമായി ഏറ്റമുട്ടലുണ്ടാവുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടൽ ശരിക്കം മേജർ രവി ചിത്രത്തെ അനുസ്മരിപ്പിക്കം വിധമായിരുന്നു.
സായുധരെ ഒഴിപ്പിക്കുന്നതിനായി അഞ്ച് യൂണിറ്റ് സൈനികരും, പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തീവ്രവാദികൾക്ക് ആധിപത്യമുള്ള പ്രദേശത്ത് പ്രവേശിച്ചു. കരസേനയുടെയും പൊലീസിന്റെയും സംഘം പ്രദേശത്ത് പ്രവേശിച്ച് ഭീകരർ കൂട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു. അതേസമയം, തീവ്രവാദികൾ സൈന്യത്തിനും പൊലീസിനും നേരെ കനത്ത വെടിവയ്പ് നടത്തുകയായിരുന്നു. തുടർന്നുണ്ടായ പോരാട്ടത്തിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തി. എന്നാൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ നാല് സൈനിക ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായതായി കരസേന പത്രകുറിപ്പിൽ അറിയിച്ചു.
ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്ടമായ ജവാന്മാരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി. 'ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലികൾ. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അർപ്പണബോധത്തോടെയാണ് ജവാന്മാർ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അവർ അഹോരാത്രം പ്രവർത്തിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. ജവാന്മാരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായും മോദി കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെ അനുശോചിച്ചു. 'ഹന്ദ്വാരയിൽ (ജമ്മു കശ്മീർ) നമ്മുടെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്ടം വളരെയധികം അസ്വസ്ഥതയുളവാക്കുന്നു. തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അവർ മാതൃകാപരമായ ധൈര്യം കാണിക്കുകയും രാജ്യത്തെ സേവിക്കുമ്പോൾ പരമമായ ത്യാഗം ചെയ്യുകയും ചെയ്തു. അവരുടെ ധീരതയും ത്യാഗവും ഞങ്ങൾ ഒരിക്കലും മറക്കില്ല,' അദ്ദേഹം പറഞ്ഞു എഴുതി.
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ പരമമായ ത്യാഗത്തിന് മുന്നിൽ രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷികളായ ധീരസൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ നമിക്കുന്നു. അവരുടെ പരമമായ ത്യാഗത്തോട് രാഷ്ട്രം എപ്പോഴും കടപ്പെട്ടിരിക്കുന്നു. ദുഃഖിതരായ അവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു അമിത്ഷാ ട്വിറ്ററിൽ പറഞ്ഞു.
വീരമൃത്യൂവരിച്ച സൈനികർക്ക് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ആദരാഞ്ജലി അർപ്പിച്ചു. 'ഇന്ന് രാവിലെ ഹാൻഡ്വാരയിൽ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ സൈനിക ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും നിര്യാണത്തിൽ ഖേദിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ'- ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
മലയാളം സൈബർ ലോകത്തും അതിവൈകാരികമായാണ് ധീരജവാന്മാരുടെ വീരമൃത്യുവിനെ കുറിച്ചു ചർച്ച ചെയ്യുന്നത്. സാമൂഹിക നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ എഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്രീജിത്ത് പണിക്കർ എഴുതിയത് ഇങ്ങനൊണ്:
ഒരു വീട്ടിൽ ബന്ദികൾ ആക്കപ്പെട്ട സാധാരണക്കാർ.
രക്ഷാപ്രവർത്തനത്തിന് ഒരു കേണലിന്റെ നേതൃത്വത്തിൽ എത്തുന്ന ഇന്ത്യൻ സൈനികർ.
വീടിനു പുറത്ത് തുറസ്സായ സ്ഥലത്ത് തീവ്രവാദികളുമായി അതിശക്തമായ വെടിവെപ്പ്.
അതിനെ അതിജീവിച്ച് വീടിനുള്ളിൽ പ്രവേശിക്കുന്ന സൈനികർ.
ബന്ദികൾ മോചിപ്പിക്കപ്പെടുന്നു.
ശേഷം സൈനികരുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുന്നു.
സൈന്യത്തിൽ നിന്നും കേണലിന്റെ മൊബൈൽ ഫോണിലേക്കുള്ള വിളിക്ക് 'അസ്സലാമു അലൈക്കും' പറഞ്ഞുകൊണ്ട് ഒരു തീവ്രവാദി മറുപടി നൽകുന്നു.
സ്ഥിതി ഗുരുതരം എന്നു മനസ്സിലാക്കി സ്പെഷ്യൽ ഫോഴ്സിനെ സൈന്യം രംഗത്ത് ഇറക്കുന്നു.
അവർക്കും സൈനികരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല.
തുടർച്ചയായ മഴയും ഇരുട്ടും കാരണം സ്പെഷ്യൽ ഫോഴ്സിന് മുന്നോട്ടു പോകാൻ കഴിയുന്നില്ല.
എന്നാലും അവർ ജാഗരൂകരായി വീടിനു പുറത്ത് നിലയുറപ്പിക്കുന്നു.
ഇരുട്ടിനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന രണ്ടു തീവ്രവാദികളെയും ഉഗ്രമായ പോരാട്ടത്തിൽ സ്പെഷ്യൽ ഫോഴ്സ് വധിക്കുന്നു.
വീടിനുള്ളിൽ പ്രവേശിച്ച സ്പെഷ്യൽ ഫോഴ്സ് തങ്ങളുടെ സഹപ്രവർത്തകരുടെയും ജമ്മു കാശ്മീർ പൊലീസ് ഉദ്യോഗസ്ഥന്റെയും മൃതശരീരങ്ങൾ കണ്ടെത്തുന്നു.
അതിവൈകാരികമായ ഒരു സിനിമാക്കഥയല്ല. ജീവിതമാണ്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ സദാ സന്നദ്ധരായി നിൽക്കുന്ന, നാടും കുടുംബവും ഉള്ള, മനുഷ്യരുടെ ജീവിതം. ഹന്ദ്വാരയിൽ, ഒരു കേണലിന്റെയും ഒരു മേജറിന്റെയും ഉൾപ്പടെ അഞ്ച് ജീവനുകൾ നൽകിയെങ്കിലും അവർ നേടിയെടുത്തത് അതേ ലക്ഷ്യമാണ് ആ വീട്ടിൽ ബന്ദികളാക്കപ്പെട്ട സാധാരണക്കാരുടെ മോചനം. ഞാൻ മരിച്ചാലും അവർ മരിക്കരുത് എന്ന വാശി. എന്റെ കുടുംബം അനാഥമായാലും അവരുടെ കുടുംബം അനാഥമാകരുത് എന്ന വാശി.
കമാൻഡിങ് ഓഫീസർ കേണൽ അശുതോഷ് ശർമ്മ
മേജർ അനുജ് സൂദ്
നായിക് രാജേഷ് കുമാർ
ലാൻസ് നായിക് ദിനേഷ് സിങ്
ഇൻസ്പെക്ടർ ഷക്കീൽ ഖാസി
രാഷ്ട്രീയ റൈഫിൾസ്
ജമ്മു കാശ്മീർ പൊലീസ്
ഇന്ത്യൻ സൈന്യം
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും നീണ്ട സൈനിക നീക്കം
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രജൗരി സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്നു സൈനികർക്ക് കൂടി വീരമൃത്യു
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ സേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്