അച്ഛനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല്യം; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കൗമാര ബുദ്ധി; കുടുംബത്തെ കമാണ്ടോകൾ വളഞ്ഞ് കുടുക്കിയിട്ടും പിടികൊടുക്കാത്ത കൗശലം; അച്ഛന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച മകൻ; സിറയയിലെ ഇടപെടലിൽ ആഗോള ഭീകരനുമായി; ഇല്ലായ്മ ചെയ്തത് സവാഹരിയുടെ പിൻഗാമിയായി ജിഹാദികൾ കണ്ട മുഖത്തെ; കൊല്ലപ്പെട്ടത് ലാദന്റെ 20 മക്കളിലെ അതിഭീകരൻ; ഹംസ ബിൻ ലാദനെ അമേരിക്ക വകവരുത്തിയത് രണ്ട് കൊല്ലത്തെ ഓപ്പറേഷനൊടുവിൽ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: ഉസാമ ബിൻലാദനെക്കാളും ശക്തനും അപകടകാരിയുമായ ഹംസ ബിൻ ലാദനെ വധിച്ചതോടെ അമേരിക്ക നേടിയിരിക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തിലെ അതിശക്തമായ വിജയം. 1989ൽ ജനിച്ച ഹംസ ബിൻ ലാദനായിരുന്നു ഒസാമ ബിൻലാദന്റെ കരുത്തും തലച്ചോറും. അതുകൊണ്ടു തന്നെ തന്റെ 20 മക്കളിൽ ഏറ്റവും അടുപ്പവും ഹംസയോടായിരുന്നു. തനിക്ക് ശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുക്കാൻ ലാദൻ കണ്ടുവെച്ചിരുന്നതും ഹംസയെ തന്നെയായിരുന്നു. വളരെ ചെറുപ്പമായിരുന്നിട്ടും പിതാവിനൊപ്പം അൽ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളിൽ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.
ലാദന്റെ ഊഹങ്ങൾ തെറ്റിയില്ല എന്ന് തെളിയിക്കുന്ന പ്രവർത്തനമാണ് ഹംസയും നടത്തിയത്. ലാദനെ പിടികൂടുമ്പോൾ പോലും ഹംസയെ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. 2011ലാണ് അമേരിക്കൻ സേന ഒസാമ ബിൻ ലാദനെ പിടികൂടി വധിക്കുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 11 അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഹംസ ബിൻ ലാദനും പങ്കുള്ളതായി അന്താരാഷ്ട്ര സംഘടനകൾ പറയുന്നു. ഹംസയുടെ സഹോദരൻ ഖാലിദിനേയും അമേരിക്ക വധിച്ചിരുന്നു. ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുകയായിരുന്നു.
അമേരിക്കയ്ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ഹംസ ബിൻലാദൻ രംഗത്തെത്തിയിരുന്നു. പിതാവ് ഒസാമ ബിൻലാദനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയായിരുന്നു വീഡിയോ. 2015 ൽ സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ പുറത്തിറക്കിയിരുന്നു. ഈ പോരാട്ടം ഫലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നും പറഞ്ഞിരുന്നു. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി. അൽ ഖായിദയുടെ ഇപ്പോഴത്തെ മേധാവി അയ്മൻ അൽ സവാഹിരിയയുടെ കീഴിൽ ഹംസയുടെ വളർച്ച മുന്നിൽക്കണ്ട യുഎസ് 2017ൽ ഇയാളെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.
ബിൻ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ൽ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ൽ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബറിൽ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതായാണ് വിവരം.
ബിൻ ലാദന്റെ ആറ് ഭാര്യമാരിൽ ഒരാളായ സൗദി അറേബ്യയിലെ ഖൈരിയ സബാറിന്റെ മകനാണ് ഹംസ. ഒബാമ ബിൻ ലാദന്റെ ഭാര്യമാർക്കായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അബോട്ടാബാദ് കോമ്പൗണ്ടിൽ നടത്തിയ റെയ്ഡിൽ ഹംസയെ മാത്രമാണ് കണ്ടുകിട്ടാതിരുന്നത്. കൊല്ലപ്പെട്ടവരിലോ പരുക്കേറ്റവരിലോ ഹംസ ഉണ്ടായിരുന്നില്ല. റെയ്ഡിൽ കണ്ടുകെട്ടിയ കത്തിൽ ബിൻ ലാദൻ തന്റെ ''ചീഫ് ഓഫ് സ്റ്റാഫ്'' ആതിയ അബ്ദുൽ റഹ്മാനെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്ഡിനിടെ ഹംസ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. നേരത്തേയും ഹംസ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ഉസാമ ബിൻ ലാദന്റെ മരണത്തിനു പകരം ചോദിക്കാൻ മകൻ ഹംസയുടെ നേതൃത്വത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി മുൻ എഫ്ബിഐ ഏജന്റാണ് ആദ്യമായി 2017ൽ വെളിപ്പെടുത്തിയത്. എട്ട് വർഷം മുമ്പെഴുതിയ കത്തുകളിൽ നിന്നാണ് അൽ ഖായിദയോടുള്ള താത്പര്യം ഹംസ വെളിപ്പെടുത്തുന്നത്. പിതാവ് ഉസാമയോടും അൽ ഖായിദയോടും ഹംസ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം ബിൻ ലാദനായുള്ള അന്വേഷണസംഘം തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തൽ നടത്തിയത്.
ബിൻ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയിൽ ഇത് സൂചിപ്പിക്കുന്ന കത്തുകൾ ലഭിച്ചെന്ന് ടിവി അഭിമുഖത്തിൽ അദ്ദേഹം വ്യക്താക്കി. ലാദന്റെ ആശയങ്ങളെ പരിപൂർണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അൽ ഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാൻ പറയുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തിൽ പറയുന്നുണ്ട്.
ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസ. ഹംസയുടെ സന്ദേശങ്ങളെല്ലാം ലാദന്റേതിന് സമാനമാണ്. ലാദൻ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് മകനും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നതു പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാൻ വ്യക്തമാക്കിയിരുന്നു.
ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ഏതാണ്ട് 20 വയസൊക്കെ പ്രായമുള്ളപ്പോളാണ് ലാദൻ ഭീകരപ്രവർത്തനത്തിലേയ്ക്ക് ആകൃഷ്ടനാകുന്നതെന്ന് അമ്മ ആലിയ ഗാനെ വെളിപ്പെടുത്തിയിരുന്നു. മുസ്ലിം ബ്രദർഹുഡ് അംഗമായ അബ്ദുള്ള അസം എന്നയാളെ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ലാദൻ പരിചയപ്പെടുന്നത്. ആത്മീയ ഉപദേഷ്ടാവ് എന്ന മറയിലാണ് ലാദനെ ഇയാൾ ആദ്യം ആകർഷിച്ചത്. ഇത്തരത്തിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നതിന് മുമ്പ് വരെ ലാദൻ വളരെ നല്ല കുട്ടിയായിരുന്നുവെന്ന് അമ്മ ഓർക്കുന്നു. അവരുമായി അടുപ്പം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവൻ എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവരെ കാണുന്ന കാര്യമൊന്നും പിന്നീട് എന്നോട് പറയുമായിരുന്നില്ല - ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം അഫ്ഗാനിസ്താനിലെ പാൻ ഇസ്ലാം തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാനായി സോവിയറ്റ് സൈന്യം എത്തുകയും ആഭ്യന്തര യുദ്ധം തുടങ്ങുകയും ചെയ്തതോടെ യുഎസ് പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ തീവ്രവാദികൾക്കൊപ്പം സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാൻ ലാദൻ അവിടേക്ക് പോയി. 90കളുടെ ആദ്യമാണിത്. ആ സമയത്ത് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ബിൻ ലാദനെക്കുറിച്ച് അഭിമാനമാണ് ഉണ്ടായിരുന്നതെന്ന് സഹോദരൻ ഹസൻ ഓർക്കുന്നു. അക്കാലത്ത് എല്ലാവർക്കും ലാദനെ പറ്റി അഭിമാനമായിരുന്നു. സൗദി ഗവൺമെന്റ് ആദരപൂർവമാണ് ലാദനെ പരിഗണിച്ചത്. പിന്നീട് രീതികൾ മാറിയെന്നും ഹസൻ അഭിപ്രായപ്പെട്ടു.
അതേസമയം അമ്മയ്ക്ക് ഉസാമയുടെ ഭീകര മുഖം അറിയില്ലെന്ന് അർദ്ധ സഹാദരന്മാർ പറയുന്നു. ഉസാമ കുടുംബത്തിന് അപമാനവും അധിക്ഷേപങ്ങളും നൽകിയ ആളാണ്. ഉസാമയുടെ പ്രവർത്തനങ്ങൾ മൂലം ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. കുടുംബം സൗദിക്ക് പുറമെ സിറിയയിലും ലെബനനിലും ഈജിപ്റ്റിലുമായി പടർന്നുകിടക്കുകയായിരുന്നു. എന്നാൽ എല്ലാവരും പിന്നീട് സൗദിയിലെത്തി. സൗദി ഗവൺമെന്റ് ഒരുപാട് ദ്രോഹിച്ചു. ചോദ്യം ചെയ്ത് പീഡിപ്പിച്ചു. യാത്രാവിലക്കേർപ്പെടുത്തി രാജ്യം വിട്ടുപോകുന്നത് തടഞ്ഞു എന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ 1957ൽ മാർച്ച് 10നാണ് ഉസാമയുടെ ജനനം. മുഹമ്മദ് അവാദ് ബിൻലാദൻ എന്ന ബിസിനസ്സുകാരന്റെ 52 മക്കളിൽ പതിനേഴാമനായിട്ട്. പിതാവിന്റെ അനേകം ഭാര്യമാരിൽ പത്താമത്തെ ഭാര്യയുടെ ഏക മകൻ കൂടിയായിരുന്നു ഒസാമ ബിൻലാദൻ. സൗദിയിൽ ഇപ്പോഴും വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമകളാണ് ബിൻലാദൻ കുടുംബം. സൗദി ബിൻലാദൻ ഗ്രൂപ്പ് എന്ന പേരിലാണ് കുടുംബത്തിന്റെ വ്യവസായം മുഴുവൻ. ജിദ്ദയിലാണ് ഇതിന്റെ ആസ്ഥാനം. വൻകിട കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്തുന്ന സൗദി ബിൻ ലാദൻ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിൽ ലാദന്റെ സഹോദരന്മാരാണുള്ളത്. ശതകോടീശ്വരന്മാണ് ഇവരിൽപ്പലരും.
Stories you may Like
- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ടി കെ ഹംസ
- ഹമാസിനെ അപലപിക്കാതെ സ്കോട്ട്ലാൻഡിനെ ഫസ്റ്റ് മിനിസ്റ്റർ അപഹാസ്യമാക്കി എന്ന്
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- അധികാരത്തിൽ നിന്നും എസ് എൻ പി പുറത്തായെക്കും; സ്കോട്ട്ലാൻഡിൽ സംഭവിക്കുന്നത്
- ഇസ്രയേൽ ബോംബിങ് നടത്തിയെന്ന് സംശയം: പ്രമുഖരും വേദനയിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍