അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും; ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്; കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണം; മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല; നിലപാട് വ്യക്തമാക്കി എം എൻ കാരശ്ശേരി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും, മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണെന്നും എഴുത്തുകാരനും സാംസ്്ക്കാരിക പ്രവർത്തകനുമായ ഡോ എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണമെന്നും മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ലെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.
എം എൻ കാരശ്ശേരിയുടെ വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്:
2020 ജൂലൈ 24ന് ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റി. നിലവിലെ തുർക്കി പ്രസിഡന്റ് എർദോഗാന്റെ നേതൃത്വത്തിലായിരുന്നു നടപടി. അന്ന് അവിടെ നടന്ന കൂട്ടപ്രാർത്ഥന വലിയ വാർത്തയായി, ദൃശ്യങ്ങളും ചിത്രങ്ങളുമായി ലോകം മുഴുവൻ നിറഞ്ഞു.
ഒരു ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. ക്രിസ്തുവർഷം 537ലാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്ത് ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായിരുന്നു അത്. ഒട്ടോമൻ എംബയർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ 1453ലാണ് ആ ദേവാലയം ഒരു പ്രശ്നം നേരിടുന്നത്. ഒട്ടോമൻ എംബയർ അറബിയിൽ ഉസ്മാനിയ ഖിലാഫത്ത് എന്ന് പറയും. ഉസ്മാനിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമാണ് ഒട്ടോമൻ എന്ന് പറയുന്നത്.
മുസ്ലീങ്ങൾ നഗരം കീഴടക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന പ്രധാന ക്രിസ്ത്യൻ ദേവാലയം അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ചരിത്രത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ കാണാം. അതൊക്കെ രാജാധിപത്യത്തിന്റെ കാലത്തെ കാര്യങ്ങളാണ്. ഒരു രാജാവ് അല്ലെങ്കിൽ ഒരു രാജവംശം അങ്ങനെ ചെയ്യുന്നു, അതിനിപ്പോൾ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനില്ല. 1453 എന്ന് പറയുന്നത് 15-ാം നൂറ്റാണ്ടാണ്. അതിന് ശേഷം 1931 വരെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയായിരുന്നു. ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായിരുന്ന പല ശിൽപങ്ങളും അവർ നശിപ്പിച്ചിരുന്നു.
1922ലാണ് രാജഭരണം അവസാനിച്ച് ഒരു റിപ്പബ്ലിക് ആയി തുർക്കി മാറുന്നത്. അന്നത്തെ പ്രസിഡന്റ്, തുർക്കിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കമാൽ പാഷയായിരുന്നു. അദ്ദേഹം ആ ദേവാലയം നാല് വർഷം അടച്ചിട്ടു. 1935ൽ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. ശിൽപകലയിൽ, കെട്ടിട നിർമ്മാണ കലയിൽ ഏറെ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹാഗിയ സോഫിയ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെയെത്തുന്ന ആർക്കും, ഏത് മതക്കാർക്കും ഏത് ജാതിക്കാർക്കും കയറി കാണാവുന്ന ഒരു മ്യൂസിയമായിരുന്നു ഹാഗിയ സോഫിയ ഇതുവരെ.
മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുർക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, മതമൗലികവാദിയായ എർദോഗാൻ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്. ഇത് വലിയൊരു അന്യായമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, തുർക്കിയിൽ 82 ശതമാനവും മുസ്ലീങ്ങളാണ്. 0.2 ശതമാനമാണ് അവിടെയുള്ള ക്രിസ്ത്യാനികൾ. അതിന് പുറത്ത് എത്രയോ കോടി ക്രിസ്ത്യാനികളും, മതേതരവാദികളുമുണ്ട്, അവരെയൊക്കെ വേദനിപ്പിക്കുന്ന തീരുമാനമാണ് അത്. ഒരു കാലത്ത് ഹാഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയമായിരുന്നു, പിന്നീടത് മുസ്ലിംപള്ളിയായി. ജനാധിപത്യം വന്നപ്പോൾ അത് പ്രത്യേകിച്ച് ഒരു കൂട്ടർക്കും അവകാശമില്ലാത്തതായി മാറി. അങ്ങനെയാണ് ജനാധിപത്യം ചെയ്യുക. അതിന്റെ ചരിത്രമാണ് പ്രധാനം.
2001ൽ അഫ്ഗാനിസ്താനിൽ മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാൻ സർക്കാർ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് തകർത്തത്. അന്ന് അവർ പറഞ്ഞ ന്യായം ബിംബാരാധന ഇസ്ലാമിന് എതിരാണെന്നാണ്. ഇന്ത്യയിലെ മതേതരവാദികളും, ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും ഉൾപ്പടെ പറയുന്നത് ബാബാരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്നും, അവിടെ രാമക്ഷേത്രമുണ്ടാക്കുന്നത് തെറ്റാണെന്നുമാണ്. അവിടെ അന്യായമായാണ് വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്ന് പറയുന്ന കോടതി തന്നെ അവിടെ രാമക്ഷേത്രം ഉണ്ടാക്കണമെന്ന് പറയുകയാണ്. എന്ത് കോടതി വിധിയാണത്, ഈ കോടതിവിധിയുടെ വിലമാത്രമേ തുർക്കിയിലെ കോടതിവിധിക്കുമുള്ളൂ. കാരണം അതങ്ങനെ പകുത്തുകൊടുക്കേണ്ട ഒന്നല്ല, മനുഷ്യവംശത്തിന്റെ, ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ സ്വത്താണ് അത്.
1949ൽ അയോധ്യയിൽ തർക്കമുണ്ടായപ്പോൾ ജവഹർലാൽ നെഹ്റു പറഞ്ഞത് ശ്രദ്ധിക്കണം. മുസ്ലീങ്ങളുടേതുമല്ല ഹിന്ദുക്കളുടേതുമല്ല, അത് രാജ്യത്തിന്റെതാണ്, പുരാവസ്തുവകുപ്പിന്റെ സ്വത്താണത്, ചരിത്രത്തിന്റേതാണ്, സംസ്കാരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാബരിമസ്ജിദ് അദ്ദേഹം പൂട്ടിയിട്ടു. പിന്നീട് 1986ൽ അദ്ദേഹത്തിന്റെ പേരക്കുട്ടി രാജീവ് ഗാന്ധിയാണ് ഒരു ഭാഗം ഹിന്ദുക്കൾക്ക് തുറന്ന് കൊടുത്തത്. അങ്ങനെയാണ് 92ൽ ബാബരിപള്ളി പൊളിക്കാനുള്ള അവസരമുണ്ടായതും.
കോടതിയുടെ അയോധ്യവിധി ജനാധിപത്യവിശ്വാസികളും മതേതരവാതികളുമുൾപ്പടെ എതിർക്കുന്നു. ഇതേപോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയതും. നിർഭാഗ്യവശാൽ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കിയതിനെ അനുകൂലിച്ച് ഒരു ലേഖനമെഴുതി. അങ്ങേയറ്റം പ്രതിഷേധാത്മകമായ ലേഖനമാണ് അത്. മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല.
ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർക്കുന്നതിനെ ജനാധിപത്യവാദികൾ എതിർക്കണം. അതുപോലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം പള്ളിയാക്കി മാറ്റിയതിനെയും നാം എതിർക്കണം. ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർത്തത് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. എംജിഎസ് നാരായണനെ പോലുള്ള ഒന്നോ രണ്ടോ ചരിത്രകാരന്മാരാണ് അന്ന് അതിനെ എതിർത്തത്. ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതിൽ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങൾ ആര് ചെയ്താലും, അത് മുസ്ലീങ്ങൾ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കൾ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങൾ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.
ബാബരി പള്ളിയുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് മുസ്ലിംലീഗ് ആലോചിക്കണം. അതിനോട് ചേർന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവർ എടുക്കാൻ പാടുള്ളൂ. ഇസ്താംബുളിൽ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എർദോഗാന് അടുത്ത തെരഞ്ഞെടുപ്പിൽ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിർക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം. പൗരാവകാശങ്ങളിൽ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍