അശോകന് പിന്നിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികൾ; തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയതിൽ പോപ്പുലർ ഫ്രണ്ടിന് പങ്കില്ല; മതം മാറുന്നവരെ വെട്ടിക്കൊല്ലുന്നത് ആർഎസ്എസ്; തൃപ്പൂണിത്തുറയിലെ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക അന്വേഷണം വേണം; ലൗ ജിഹാദും റോമിയോ ജിഹാദും കേരളത്തിലില്ല: സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എസ്ഡിപിഐ നേതാവ് സൈനബ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകൻ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 'ഇസ്ലാമോഫോബിയ' പ്രചരിപ്പിക്കുന്നവരാണ് അശോകനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.
മതപരിവർത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണം. ഇസ്ലാമിനെയും മതവിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിക്കുന്നതെന്നും സൈനബ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അടുത്തമാസം 22ന് ഹാദിയകേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
അശോകന് പിന്നിലുള്ളത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നൈാണ് സൈനബയുടെ പ്രധാന ആരോപണം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് സൈനബയുടെ പരാമർശങ്ങൾ. ഇസ്ലാമിനെയും ഇസ്ലാം മത വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിച്ചിരിക്കുന്നത്, രാജ്യ വിരുദ്ധരും സാമൂഹിക വിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തിലാണ് അശോകൻ എന്നും മറുപടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കി രാജ്യത്ത് നിലനിൽക്കുന്ന ഐക്യവും അഖണ്ഡതയും തകർത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യം ആണ് അശോകന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ളതെന്നും സൈനബ ആരോപിക്കുന്നു. ഇവർക്ക് ഇതുവരെ കേരളത്തിൽ അധികാരത്തിൽ എത്താൻ സാധിച്ചിട്ടില്ല. കലക്കവെള്ളത്തിൽ അധികാരം പിടിക്കുകയാണ് ലക്ഷ്യം. ഇതിനായി ആദ്യം വെള്ളം കലക്കുകയാണ്. അശോകന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യ വിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണം. അത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും മറുപടി സത്യവാങ്മൂലത്തിൽ സൈനബ ആവശ്യപെടുന്നു.
അന്ധൻ ഇരുട്ടത്ത് സാങ്കൽപ്പികമായ കറുത്ത പൂച്ചയെ തപ്പുന്നത് പോലെയാണ് അശോകൻ ആരോപണങ്ങൾക്കായി തപ്പുന്നതെന്നും മറുപടി സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് ആരെങ്കിലും മാറിയാൽ അത് മസ്തിഷ്ക്ക പ്രക്ഷാളനം ബാഹ്യപ്രേരണ എന്നൊക്കെ പറയുന്നത് ഇസ്ലാം മതത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ലോകത്ത് ഇങ്ങനെ പലരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. കമല സുരയ്യ, എആർ റഹ്മാൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി എന്നിവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഹാദിയയും സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നും സൈനബ മറുപടി സത്യവാങ് മൂലത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ഏത് മതവും സ്വീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലിക അവകാശം ആണ്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശം സംരക്ഷിക്കാൻ ഉള്ള സഹായം ആണ് നൽകിയത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹാദിയയെ സഹായിച്ചത്. ഹാദിയയുടെ മതപരിവർത്തനത്തിന് പിന്നിൽ എസ്ഡിപിഐയും പിഎഫ്ഐയും ആണെന്ന വാദം തെറ്റ്. താനോ സത്യസരണിയോ ഹാദിയയുടെ മതപരിവർത്തനം നടത്തിയിട്ടില്ല. ജാതി മത വർഗ്ഗ ഭേദമെന്യേ സ്വന്തം ഇഷ്ടപ്രകാരം വരുന്നവർക്ക് മതത്തെ കുറിച്ച് പഠിപ്പിക്കുന്ന സത്യസരണി, ഇസ്ലാം മത പരിവർത്തന കേന്ദ്രം അല്ലെന്നും സൈനബ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് സൈനബ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഷഹൻഷാ കേസിൽ കേരള ഡിജിപി കോടതിക്ക് സമർപ്പിച്ച 18 റിപ്പോർട്ടുകളിൽ 15 ലും കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യക്ഷമായ തെളിവുകൾ ഇല്ലാതെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ തയ്യാർ ആക്കിയ മൂന്ന് റിപ്പോർട്ടുകൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല എന്ന് സൈനബ ചൂണ്ടിക്കാട്ടുന്നു. 2009 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ നിലനിൽക്കുന്നതിന് തെളിവ് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട മതപരിവർത്തനം എല്ലാ മതങ്ങളിലും ഉണ്ട്. കേരളത്തിൽ ഹിന്ദു മതത്തിലേക്ക് മാറ്റാൻ 5 സംഘടനകൾക്കും മുസ്ലിം മതത്തിലേക്ക് മാറ്റാൻ 2 സംഘടനകൾക്കും ബുദ്ധ മതത്തിലേക്ക് മാറ്റാൻ ഒരു സംഘടനയ്ക്കും ആണ് അധികാരം ഉള്ളത്. എന്നാൽ എല്ലാ ക്രിസ്ത്യൻ പള്ളികളിലും മതം മാറ്റാൻ അധികാരം ഉണ്ടെന്നും, നിയമസഭയിൽ നൽകിയ ഒരു മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതായും സൈനബ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവരെ കൊല്ലുന്നതായും, തിരികെ ഹിന്ദു മതത്തിലേക്ക് മടക്കി കൊണ്ട് പോകുന്നതിന് ലൈംഗികവും, ശാരീരികവും ആയ അക്രമങ്ങൾ നടത്തുന്നതായും സൈനബ ആരോപിക്കുന്നു. മലപ്പുറത്തെ തിരൂരിൽ യാസിർ, തിരൂർ അങ്ങാടിയിൽ ഫൈസൽ എന്നിവരെ ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് സംഘപരിവാറുകാർ വധിച്ചു. 1987 ൽ ചിരുതകുട്ടി എന്ന ഹിന്ദു സ്ത്രീ മുസ്ലിം മതം സ്വീകരിച്ച് ആമിനകുട്ടി ആയി. ആമിനകുട്ടിയെ മഞ്ചേരിയിലെ ജില്ലാ കോടതി വളപ്പിൽ വച്ച് ആർഎസ്എസ്കാർ കുത്തി കൊന്നു എന്നും സൈനബ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് ഈ കൊലപാതകങ്ങൾക്കും ഘർവാപ്പസികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, ലൈംഗികവും ശാരീരികവും ആയ അതിക്രമം, മസ്തിഷ്ക അഷാളനം ശാരീരിക പീഡനങ്ങൾ എന്നിവ നടത്തുന്ന തൃപ്പൂണിത്തറ ശിവശക്തി കേന്ദ്രത്തിന് എതിരെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നും സൈനബ സത്യവാങ് മൂലത്തിലത്തിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതം മാറിയ ഹാദിയ ഐഎസ്ലേക്ക് പോകും എന്ന അശോകന്റെ ആരോപണത്തെയും സൈനബ ഖണ്ഡിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനെ ക്രിമിനൽ തീവ്രവാദ സംഘടന ആയ ഐഎസ്സും ആയി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ചില മലയാളികൾ വിദേശത്ത് പോയി എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് അറിയില്ല. ഇപ്പോൾ അവർ എവിടെ എന്നതിന് ഒരു തെളിവും ഇല്ല. ഇസ്ലാം മത വിശ്വാസികൾ അല്ലാത്ത ചിലർ ഐ എസിലേക്ക് ചേരാൻ പോയതായും, ഇവർ തിരിച്ചെത്തിയപ്പോൾ സുഷമ സ്വരാജ് സ്വീകരിച്ചതായും മാധ്യമ വാർത്തകളിൽ കണ്ടു. ഹാദിയക്ക് പാസ്പോർട്ട് പോലും ഇല്ല എന്നും സൈനബ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എസ്ഡിപിഐയ്ക്കോ, പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയ്ക്കോ തീവ്രവാദം ഇല്ല എന്ന് സൈനബ അവകാശപ്പെടുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു സാമൂഹിക സംഘടനയാണ്. മുസ്ലിംങ്ങളുടെയും ദളിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ആണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ സംഘടന ആണ്. തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് സിമിയും ആയി രാഷ്ട്രീയ ബന്ധം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം ആണ്. കോളെജ് പ്രൊഫസറുടെ കൈവെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണ്. ഒരു അന്വേഷണ ഏജൻസിയും പിഎഫ്ഐ യ്ക്ക് ഈ അക്രമവും ആയി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല എന്നും 45 പേജ് ദൈർഖ്യം ഉള്ള മറുപടി സത്യവാങ് മൂലത്തിൽ സൈനബ അവകാശപ്പെടുന്നു.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്