ഇത്രയും ക്രൂരത ഒരമ്മയോടും കുഞ്ഞിനോടും കാട്ടരുത്! കറുത്ത നാടോടി സ്ത്രീയുടെ കൈയിൽ വെളുത്ത കുട്ടിയെ കണ്ടാൽ എന്തിനീ അസഹിഷ്ണുത? സ്വന്തം കുഞ്ഞെന്ന സത്യം വെളിപ്പെട്ടിട്ടും സോഷ്യൽ മീഡിയയിൽ നുണപ്രചാരണം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വഴിയരികിൽ ഒരു നാടോടി സ്ത്രീയെയും ഒപ്പം ഒരു കുഞ്ഞിനെയും കണ്ടാൽ പലരും സംശയദൃഷ്ടിയോടെയാകും ഇവരെ നോക്കുക. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണോ? മയക്കിക്കിടത്തിയിരിക്കുകയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളും മനസിൽ ഉയരും.
സ്ത്രീയുടെ കൈയിൽ ഇരിക്കുന്ന പിഞ്ചുകുഞ്ഞ് വെളുത്ത നിറത്തോടു കൂടിയുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സംശയദൃഷ്ടിക്കാർക്ക് ഉറപ്പാകും. കുഞ്ഞിനെ തട്ടിയെടുത്തതു തന്നെ!
ഒരു നാടോടി സ്ത്രീയുടെ കൈയിൽ ഒരു വെളുത്ത കുഞ്ഞിനെ കണ്ടതിന്റെ പേരിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കല്ലാച്ചി ടൗണിൽ നടന്നത് നാടകീയ രംഗങ്ങളാണ്. കുട്ടി നാടോടിസ്ത്രീയുടേത് അല്ലെന്നും തട്ടിക്കൊണ്ടു വന്നതാണെന്നും പറഞ്ഞുള്ള ബഹളം ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെ എത്തി.
പരിശോധനയിൽ കുട്ടി നാടോടി സ്ത്രീയുടേതു തന്നെയെന്നു തെളിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രം പ്രചരിക്കുകയാണ്. കറുത്ത സ്ത്രീക്കൊപ്പം കണ്ട വെളുത്ത കുഞ്ഞിനെ തട്ടിയെടുത്തതാണെന്നും ഇവരെ കണ്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നുമായിരുന്നു പ്രചാരണം. പിന്നാലെ, കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയെന്നും കുട്ടിയെ അവർക്കൊപ്പം അയച്ചുവെന്നും പ്രചാരണമുണ്ടായി. നാടോടി സ്ത്രീയുടേതു തന്നെയാണ് ഒപ്പമുണ്ടായിരുന്ന വെളുത്ത കുഞ്ഞെന്നു പൊലീസ് തിരിച്ചറിഞ്ഞശേഷവും ഈ നുണപ്രചാരണം സൈബർ ലോകത്തു പ്രചരിക്കുകയാണ്.
കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്ത് കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തനിറത്തിലുള്ള എട്ടുമാസം പ്രായമായ കുട്ടിയെ കണ്ടതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ രംഗത്തുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവർക്കു ചുറ്റും കല്ലാച്ചി ടൗണിൽ നാട്ടുകാർ തടിച്ചു കൂടി.
കൂടി നിന്നവർ മൊബൈൽ ഫോട്ടോയെടുത്തും ഹിന്ദി സംസാരിക്കുന്ന യുവതിയെ ചീത്തവിളിച്ചും രംഗത്തെത്തി. ഇതിനിടെ ഹോം ഗാർഡും സ്ഥലത്തെത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും ഭീഷണിയിലും ഭയന്ന നാടോടി സ്ത്രീ നിലത്തുവീണു കുഞ്ഞിനെയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെ ജീപ്പിൽ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി നാടോടി സ്ത്രീയുടേത് തന്നെയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
നാടോടി സ്ത്രീക്കൊപ്പമുണ്ടായിരുന്നവർ സ്റ്റേഷനിലെത്തി സ്ത്രീയേയും കുട്ടിയേയും കൊണ്ടുപോയി. അതിനിടെ, സംഭവത്തിനിടെയെടുത്ത ഫോട്ടോ നാട്ടുകാരിൽ ചിലർ സോഷ്യൽ മീഡിയകളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തു സുന്ദരനായ കുട്ടിയെന്നും അത് മോഷ്ടിച്ചതാണെന്നുമാണ് വാട്സ് ആപ്പിൽ ഈ ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നത്. ഇത് ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. കുട്ടി നാടോടി സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞിട്ടും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ് ഒരു വിഭാഗം.
ഈ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറഞ്ഞു നിന്നത്. കോഴിക്കോട് കല്ലാച്ചിയിൽ 'സംശയാസ്പദമായ' സാഹചര്യത്തിൽ നാടോടിയുവതിയുടെ കൈയിൽ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയാനും , സ്വന്തം രക്ഷിതാക്കളുടെ കൈയിൽ എത്തിക്കാനും ഫോട്ടോ ഷെയർ ചെയ്യുക എന്ന അഭ്യർത്ഥനയുമായാണ് ഇവരുടെ ഫോട്ടോ പ്രചരിപ്പിച്ചത്. പിന്നാലെ 'കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി, കുഞ്ഞിനെ കൈമാറി' എന്ന നുണയും പ്രചരിക്കപ്പെട്ടു.
കറുത്തവരുടെ കൂടെ വെളുത്തവരെ കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് ഈ രാജ്യത്തുള്ളതെന്നു സംഭവത്തെ അപലപിക്കുന്നവർ പ്രതികരിക്കുന്നു. കറുത്ത അമ്മയുടെ വെളുത്ത കുഞ്ഞിൽ സംശയം തോന്നി, കല്ലാച്ചി ടൗണിൽ അമ്മയെ വളഞ്ഞു വച്ച് ജനം വിചാരണ ചെയ്തു. സോഷ്യൽ മീഡിയയിൽ തുരുതുരാ ഫോട്ടോ പ്രചരിപ്പിച്ചു നമ്മളും 'ഉത്തരവാദിത്വം നിറവേറ്റി'യെന്നു സൈബർ ലോകം ആത്മവിമർശനം നടത്തുന്നുമുണ്ട്.
പൊലീസ് സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് അവരുടെ തന്നെ ആണെന്ന് ബോധ്യപ്പെട്ടിട്ടും പോസ്റ്റ് ചെയ്ത ഫോട്ടോ പിൻവലിക്കാൻ പോലും ഇന്നലെ 'ഭയങ്കരമാന ജാഗ്രത കാണിച്ച നമ്മൾ' തയ്യാറായില്ല. മറ്റു പല വിഷയങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ സ്ഥിരീകരണം ആവശ്യമുള്ളവർ പോലും ഇത്തരം കാര്യങ്ങളിൽ അത് ചെയ്യാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
'സ്വന്തം കുഞ്ഞ് മറ്റാരുടെയോ ആണെന്നും, തട്ടിയെടുത്തതാണെന്നും ആക്രോശിച്ച് തെരുവിൽ വളഞ്ഞു വച്ച് വിചാരണ ചെയ്യുമ്പോൾ ആ സ്ത്രീ അനുഭവിച്ച വേദനയും അപമാനവുമൊന്നും നമ്മെ ബാധിക്കില്ല .. ! പ്രബുദ്ധ മലയാളിയെ പോലാണോ നാടോടികൾ !! നമ്മൾ ഇങ്ങനൊക്കെ വിചാരണ ചെയ്യാൻ അധികാരമുള്ളവരും അവർ അതൊക്കെ തല കുനിച്ചു നേരിടേണ്ടവരും ആണല്ലോ..' എന്നും പരിഹാസമുയരുന്നു.
മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതുപോലും ദയനീയാവസ്ഥയിലായ ആ അമ്മയെ സംശയദൃഷ്ടിയോടെ തന്നെ നോക്കിക്കാണുന്ന രീതിയിലായിരുന്നെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ തലക്കെട്ടു തന്നെ അത്തരത്തിൽ അമ്മയുടെ നേർക്കുള്ള സംശയത്തിന്റെ മുനയായിരുന്നുവെന്നും വിമർശനം ഉയർന്നു.
ഈ പിഞ്ചുകുഞ്ഞ് വഴിയരികിൽ വിശന്നു കരഞ്ഞാൽ പോലും തിരിഞ്ഞു നോക്കാത്ത നാം നാടോടിക്കു തൊലിവെളുത്തൊരു കുഞ്ഞു പിറന്നാൽ പൊറുപ്പിക്കാനാകാത്ത ക്രൂരമായ സംശയങ്ങളുമായാണു മുന്നോട്ടു പോകുന്നതെന്നും വംശവെറി നമ്മളിലും ഒളിഞ്ഞിരിപ്പുണ്ടെന്നും സോഷ്യൽ മീഡിയ സ്വയം വിമർശിക്കുന്നു.
സ്വന്തം കുഞ്ഞാണെന്ന് ആണയിടേണ്ടി വരികയും പരിശോധനയ്ക്കു വിധേയയാകുകയും കൈയേറ്റം ചെയ്യപ്പെടുകയും കുഞ്ഞിനെ മാറിൽ നിന്നു പറിച്ചെടുക്കപ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഇനി ഒരമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രത്യാശിക്കാമെന്നും സൈബർ ലോകം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍