ഗുരുവായൂർ പത്മനാഭന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നടൻ ശങ്കറിന്റെ ഭാര്യ; ആനപ്രേമികളുടെ ആവേശമായ കാരണവർ വിട വാങ്ങിയപ്പോൾ വീട്ടുകാരിൽ ഒരാളെ നഷ്ടമായ സങ്കടത്തിൽ ചിത്രാലക്ഷ്മിയും; പത്മനാഭൻ അവശനായപ്പോൾ കുറുംതോട്ടി എത്തിയത് തുലാഭാരം നടത്താൻ വന്ന ഭക്തനിലൂടെ

കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ഒറ്റപ്പാലം എരണത്തു പുത്തൻവീട് തറവാട്ടിലെ പടികടന്നാണ് പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. അതോടെ തലയെടുപ്പിലേക്ക് ഒക്കെ വളരെ സാവധാനം നടന്നു തുടങ്ങിയിരുന്ന 14 വയസുകാരൻ ഗുരുവായൂർ പത്മനാഭനായി. പിന്നീട് അറുപതു വർഷത്തിലേറെ ഗുരുവായൂരപ്പന്റെ പ്രിയ സേവകനായി മാറിയപ്പോഴേക്കും ഗജരത്നം പദവിയുമായി. പത്മനാഭൻ ഏറ്റവും അധികം ഏക്കം വാങ്ങുന്ന ആനകളിൽ ഒരാളായി മാറുമ്പോഴും ഒറ്റപ്പാലം എരണത്തു വീട്ടിലെ അംഗങ്ങൾക്കെല്ലാം അവൻ പഴയ കുട്ടിക്കുറുമ്പൻ തന്നെ ആയിരുന്നു.
ആറു വർഷം മുൻപ് ഗുരുവായൂർ പൗരാവലി പത്മനാഭനെ ആറു പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവ ചെയ്തതിന് ആദരവ് ഒരുക്കിയപ്പോഴും എരണത്തു വീട്ടിലെ അംഗങ്ങളും ഒത്തുകൂടിയിരുന്നു. അന്ന് ആ വിശേഷങ്ങൾ സന്തോഷത്തോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കുവച്ച യുകെ മലയാളികളുടെ പ്രിയപ്പെട്ട നർത്തകി ചിത്രാലക്ഷ്മി ഇന്നലെ വാർത്ത നൽകാൻ വിളിച്ചത് പത്മനാഭന്റെ വിയോഗ നഷ്ടം പങ്കിടാൻ വേണ്ടിയാണ്.
''എന്റെ അച്ഛനും വലിയച്ഛനും കൂടിയാണ് പത്മനാഭനെ ഗുരുവായൂരിൽ എത്തിക്കുന്നത്. ദേവസ്വം രേഖകളിൽ പറയുന്നത് 1954 എന്നാണ്. എനിക്കൊക്കെ പറഞ്ഞു കേട്ട അറിവുകളെ ഉള്ളൂ. എന്നാൽ അക്കാലത്തൊക്കെ ആനകൾ കുറവായതിനാലും വരുമാനത്തിനായും ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തും മറ്റും പത്മനാഭൻ ഉത്സവങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി എത്തുമായിരുന്നു. എപ്പോൾ അതുവഴി പോയാലും വീട്ടിൽ വന്നു ഒരു ദിവസം അന്തിയുറങ്ങാതെ ആനയും ആനക്കാരും മടങ്ങാറില്ല. ഒരിക്കൽ പുതിയ പാപ്പാനുമായാണ് ആന ഒറ്റപ്പാലത്തു വന്നത്. മടങ്ങാൻ നേരം ആന പാപ്പാൻ പറഞ്ഞ വഴിയേ മടങ്ങാതെ നേരെ വീട്ടിലേക്ക് എത്തുക ആയിരുന്നു. അപ്പോഴാണ് പാപ്പാനും കാര്യം പിടികിട്ടിയത്. ഏറെ വിസ്മയത്തോടെയേ പദമനാഭന്റെ കാര്യങ്ങൾ കേട്ടിരിക്കാൻ പോലും കഴിയൂ. എപ്പോൾ നാട്ടിൽ പോയാലും പത്മനാഭനെ കാണാതെ മടക്കമില്ല. അവസാനം കണ്ടതും കഴിഞ്ഞ വർഷം നാട്ടിൽ എത്തിയപ്പോൾ'', ഒറ്റ ശ്വാസത്തിൽ തങ്ങളുടെ വീട്ടിലെ അംഗം ആയിരുന്ന പത്മനാഭനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ചിത്രാലക്ഷ്മി. പത്മനാഭന്റെ അറുപതാം വാർഷിക ദിവസം ആറു വർഷം മുൻപ് ആഘോഷിച്ചപ്പോൾ എരണത്തു വീട്ടിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത് തനിക്കു മാത്രം ആണെന്ന് ചിത്ര ടീച്ചർ വേദനയോടെ പങ്കിടുന്നു. ദേവസ്വം ക്ഷണം ലഭിച്ചു അമേരിക്ക, ആഫ്രിക്ക, ദുബൈ എന്നിവിടങ്ങളിൽ ഉള്ള സഹോദരങ്ങൾ എല്ലാം പത്മനാഭനെ ആദരിക്കാൻ ഗുരുവായൂരിൽ എത്തിയപ്പോൾ ചിത്രാ ലക്ഷ്മിക്ക് നഷ്ടമായത് ജീവിതത്തിലെ ഒരപൂർവ നിമിഷം തന്നെയാണ്. അമ്മ പത്മാവതി തറവാട്ട് പ്രതിനിധി ആയി ചടങ്ങുകളിൽ മുഖ്യ സ്ഥാനം അലങ്കരിച്ചത് ഏറെ സന്തോഷം പകരുന്നു എന്നും ടീച്ചർ കൂട്ടിച്ചേർക്കുന്നു. തനിക്കു പങ്കെടുക്കാൻ ആയില്ലെങ്കിലും ഭർത്താവ് ശങ്കർ, അദേഹത്തിന്റെ അമ്മ എന്നിവരൊക്കെ ചടങ്ങിൽ പങ്കാളികൾ ആയതും ഓർമ്മയിലേക്കുള്ള മനോഹര ചിത്രമായി പരിണമിച്ചിരിക്കുന്നു.
ആന വിടപറഞ്ഞ നിമിഷം തന്നെ വിവരമറിഞ്ഞു ഒറ്റപ്പാലത്തു നിന്നും ചിത്രയുടെ സഹോദരൻ ചിത്രേഷ് അടക്കമുള്ള കുടുംബാംഗങ്ങൾ പത്മനാഭന് അശ്രുപൂജ അർപ്പിക്കാൻ ഗുരുവായൂരിലെത്തി. രണ്ടാഴ്ച മുൻപും തന്റെ പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ എത്തിയപ്പോൾ പത്മനാഭനെ കണ്ട കാര്യം ചിത്രേഷും ഓർമ്മിക്കുന്നു. ''കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയമത്താണ് ഞാൻ ആനയെ കാണുന്നത്. എന്റെ കയ്യിൽ ഇരുന്ന പഴം അവകാശം പറ്റുന്ന പോലെ ആന വാങ്ങിച്ചെടുക്കുക ആയിരുന്നു, എപ്പോഴും അങ്ങനെയാണ്. പഴം കിട്ടിയാൽ സ്നേഹം കാണിക്കുന്ന ഒരു പ്രത്യേക ശബ്ദമുണ്ട്. അത് ഇത്തവണയും മുടക്കിയില്ല.
പിന്നീടാണ് പ്രായാധിക്യം മൂലമുള്ള അവശത ഉണ്ടാകുന്നത്. കേരളത്തിലെ പ്രമുഖരായ ആന ചികിത്സകരിൽ പലരും പത്മനാഭനെ കണ്ടിരുന്നു. ഒടുവിൽ ആവണപ്പറമ്പ് നമ്പൂതിരി പത്മനാഭന് വാതത്തിന്റെ പ്രയാസങ്ങൾ ഉണ്ടെന്നു കണ്ടു കുറുംതോട്ടി കഷായം നിർദ്ദേശിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് കറുംതോട്ടി കിട്ടാനില്ല എന്നത് പ്രയാസമായി. ഒടുവിൽ ഈശ്വര കടാക്ഷം പോലെ ആരോ ഒരാൾ തുലാഭാരം നടത്താൻ എത്തി. അപൂർവ്വമായി കാണാൻ സാധിക്കുന്ന കുറുംതോട്ടി കൊണ്ടാണ് തുലാഭാരം ചടങ്ങ്. ഈ കുറുംതോട്ടി പിന്നീട് പത്മനാഭനുള്ള കഷായമായി മാറുക ആയിരുന്നു. എന്നാൽ പ്രായാധിക്യം കടുത്തപ്പോൾ മരുന്നിനും വിധിയെ തടുക്കാനായില്ല. പക്ഷെ പത്മനാഭന് കുറുംതോട്ടി ആവശ്യമായി വന്നപ്പോൾ ഭഗവൻ തന്നെ എത്തിച്ചതാണ് എന്ന് വിശ്വസിക്കാൻ തന്നെയാണ് എന്നെ പോലെയുള്ള ആന പ്രേമികൾക്ക് ഇഷ്ടം'', ഇന്നലെ ഗുരുവായൂരിൽ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ചിത്രേഷ് സൂചിപ്പിച്ചു.
കേരളത്തിൽ ചന്തം തികഞ്ഞ ആനകൾ പലതും മറുനാട്ടുകാർ ആണെങ്കിൽ പത്മനാഭൻ തനി മലയാളിയാണ്. ആസാമിയും ബിഹാറിയും ഒക്കെ ആനകൾക്കിടയിൽ തലയെടുപ്പ് കാട്ടുമ്പോൾ നിലമ്പൂർ കാടിന്റെ മകനായാണ് പത്മനാഭൻ ജനിക്കുന്നത്. പിന്നീട് നിലമ്പൂർ കോവിലകത്ത് എത്തി. അവിടെ നിന്നും ആലത്തൂരിലെ സ്വാമി പത്മനാഭനെ വാങ്ങി. തറവാട്ടിലെ വഴിപാട് എന്ന നിലയിൽ ചിത്രാലക്ഷ്മിയുടെ അമ്മൂമ്മ ലക്ഷ്മിയമ്മയാണ് ആനയെ നടക്കിരുത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്.
തുടർന്ന് മക്കളായ ഇ പി മാധവൻ നായരും ഇ പി അച്യുതൻ നായരും കൂടി ആനയെ വാങ്ങി തറവാട്ടിൽ എത്തി. അവിടെ ഒരാഴ്ചയേ നിന്നുള്ളൂ. അക്കാലത്തു പട്ടാമ്പിയിൽ പാലം ഒന്നും വന്നിട്ടില്ല. പല ദിക്കുകൾ താണ്ടി ഒരാഴ്ച നടന്നാണ് ഒറ്റപ്പാലത്തു നിന്നും നടയ്ക്കിരുത്താൻ പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. സാധാരണ ആനകൾ 65 നും 75 നും വയസു വരെ മാത്രം ജീവിച്ചിരിക്കാൻ സാധ്യത ഉള്ളപ്പോഴാണ് പത്മനാഭൻ 80 പിന്നിട്ടിട്ടും കാര്യമായ അവശതകൾ ഇല്ലാതെ അവസാന നാളുകളും പൂർത്തിയാക്കിയത്. ഗുരുവായൂർ കേശവൻ അറുപതു പിന്നിട്ടപ്പോൾ ചെരിഞ്ഞു എന്നാണ് കേട്ടിട്ടുള്ളതെന്നും ചിത്രേഷ് സൂചിപ്പിച്ചു.
അഴകിന്റെ പൂർണത മുഴുവൻ ഒത്തിണങ്ങിയ പത്മനാഭന് 1962 മുതൽ ഏകാദശിക്കും ആറാട്ട് എഴുന്നള്ളത്തിനും ഭഗവാന്റെ സ്വർണ തിടമ്പ് എഴുന്നെള്ളിക്കാൻ ഉള്ള നിയോഗം ഒരു അവകാശമായി മാറിയിരുന്നു. ക്ഷേത്രത്തിലെ സകല ചടങ്ങുകളും ചിട്ടകളും ഹൃദ്യസ്ഥമാക്കിയ പത്മനാഭനെ ഐരാവതത്തിന്റെ പുനർ ജന്മം ആണെന്ന് വരെ ഭക്തർ വിശേഷിപ്പിക്കുന്നു. അത്രയ്ക്ക് ക്ഷമയും തഴക്കവും ക്ഷേത്ര കാര്യങ്ങളിൽ ഈ കരിവീരൻ സ്വന്തമാക്കിയിരുന്നു. പാപ്പാന്റെ നിർദ്ദേശം പോലും ഇല്ലാതെ ചടങ്ങുകൾ പൂർത്തീകരിക്കുന്ന പത്മനാഭൻ കാണുന്നവരിൽ അത്ഭുതത്തിന്റെ മറുവാക്കായി മാറുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കിടയിൽ ഒരിക്കൽ പോലും ഭംഗം വരുത്തുന്ന തരത്തിൽ കുറുമ്പ് കാട്ടാൻ പത്മനാഭൻ അവസരം ഒരുക്കിയിട്ടില്ല എന്നതും പ്രത്യേകതയാണ്.
ആന ശാസ്ത്രം വിവരിക്കുന്ന മാതംഗ ലീല വർണിക്കുന്ന സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയാണ് പത്മനാഭൻ. 16 വർഷം മുൻപ് കേരളത്തിലെ ഒരാനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഏക്ക സംഖ്യയായ 2 22 222 രൂപ നെന്മാറ വല്ലങ്ങി വേലയ്ക്കു സ്വന്തമാക്കി ചരിത്രത്തിൽ സ്ഥാനം പിടിക്കാനും ഈ കൊമ്പന് കഴിഞ്ഞു. അക്കാലത്തു വെറും 33 333 രൂപ മാത്രം പത്മനാഭന് ഏക്കം ഉണ്ടായിരുന്നപ്പോളാണ് വാശിക്ക് നടന്ന ലേലം വിളിയിൽ ഏക്ക തുക കുതിച്ചുയർന്നത്.
ആദ്യം ആനയെ ഗുരുവായൂരിൽ തന്നെ ശവദാഹം നടത്താൻ പറ്റുമോ എന്ന് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇന്ന് കോടനാട് ആന പരിശീലന കേന്ദ്രത്തിനു സമീപം നടത്താം എന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലക്ഷണം ഒത്ത ആന എന്നതിലുപരി ഏറ്റവും അനുസരണ ഉള്ള ആനയും കൂടി ആയിരുന്നു പത്മനാഭൻ. ഏറെ പ്രസിദ്ധനായ ഗുരുവായൂർ കേശവനെ പലപ്പോഴും ഓർമ്മിപ്പിക്കുന്നതായിരുന്നു പത്മനാഭന്റെ രീതികളും. ഏറെ ലക്ഷണം തികഞ്ഞ ആനകൾ ഉണ്ടായിട്ടും ഉത്സവത്തിനും ഏകാദശിക്കും ഒക്കെ തിടമ്പേറ്റാൻ പത്മനാഭൻ തന്നെ വേണമായിരുന്നു.
ഇക്കഴിഞ്ഞ ഏകാദശിക്കും പത്മനാഭൻ ഗുരുവായൂരപ്പന്റെ സാരഥി ആയിരുന്നു. ഇന്ന് ഉത്സവവും ആയി ബന്ധപ്പെട്ടു കലശം തുടങ്ങാൻ ഇരിക്കെയാണ് പത്മനാഭന്റെ വിയോഗം. അഞ്ചു നാൾ കഴിഞ്ഞാൽ കോലം വഹിച്ച് ഉത്സവത്തിന് ശീവേലിക്കും ആറാട്ടിനും ഒക്കെ മുന്നിൽ നിൽക്കേണ്ടത് പത്മനാഭൻ ആയിരുന്നു എന്ന് ആനപ്രേമികൾ ഏറെ സങ്കടത്തോടെ ഓർമ്മിക്കുന്നു. പണ്ട് ഗുരുവായൂർ കേശവൻ ചരിഞ്ഞതും ഉത്സവനാളുകളോട് അനുബന്ധിച്ചാണെന്ന് പറയപ്പെടുന്നു. കരഞ്ഞും പരിതപിച്ചും നാരായണ നാമം ചൊല്ലിയും ആയിരങ്ങളാണ് പത്മനാഭന് പ്രണാമം അർപ്പിക്കാൻ ഇന്നലെ ഗുരുവായൂരിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്