നിസ്കാരത്തിനും കുർബാനയ്ക്കും കേസെടുക്കും; ഗുരുവായൂരിൽ ആനയൂട്ട് ചാനലുകളെ വിളിച്ച് ചടങ്ങായി നടത്തിയാൽ കോവിഡ് നിയമത്തിൽ എഫ് ഐ ആർ ഇടില്ല; ഭക്തരില്ലെങ്കിലും ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടി എടുക്കുന്നത് പത്തിൽ അധികം സെക്യൂരിറ്റിക്കാരും; ആനക്കൊട്ടിലിലെ ഗുരുവായൂർ ദേവസ്വം ചെയർമാന്റെ കോറോണക്കാലത്തെ ആന പ്രേമം വിവാദത്തിൽ
ആർ പീയൂഷ്
തൃശൂർ: കോവിഡ് വിലക്കുകൾ ലംഘിച്ച് ഗുരുവായൂരിൽ ആനകൾക്ക് ചക്കയൂട്ട് ചടങ്ങ് നടത്തിയ സംഭവം വിവാദത്തിൽ. വിഷുദിനത്തിൽ പുന്നത്തൂർ കോട്ടയിലെ ആനകൾക്കാണ് ചക്കയൂട്ട് നടത്തിയത്. സർക്കാർ വിലക്കുകൾ ലംഘിച്ച് അഞ്ചിലധികം പേരാണ് ചക്കയൂട്ടിനെത്തിയത്. ചാനലുകളെ പോലും വിളിച്ചു വരുത്തി ചടങ്ങായി നടത്തുകയും ചെയ്തു. തൃശൂർ പൂരം പോലും വേണ്ടെന്ന് വച്ച് അഞ്ചിൽ താഴെ പേരുമായി ചടങ്ങായി നടത്താനാണ് തീരുമാനം. ഇതിനിടെയാണ് ഗുരുവായൂർ ദേവസ്വം ബോർഡിലെ ചക്കയൂട്ട് വിവാദമാകുന്നത്.
ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ചക്കയൂട്ട് നടത്തിയത്. അഞ്ചിലധികം പേർ സംഘടിച്ച് നടത്തിയ സംഭവം പ്രമുഖ വാർത്താ ചാനലിൽ ഉൾപ്പെടെ വാർത്ത വന്നിട്ടും നടപടി എടുക്കാതെ ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. നിസ്ക്കാരം നടത്തിയതിനും കുർബാന നടത്തിയതിനും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന നിയലംഘനത്തിൽ മാത്രം നടപടി എടുക്കാതിരിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ഇത് കൂടാതെ ക്ഷേത്രത്തിൽ നിരവധിപേർ ജോലി ചെയ്യുന്നുണ്ട്. ദേവസ്വം ബോർഡ് പറഞ്ഞിരിക്കുന്നത് ലോക്ക് ഡൗൺ പ്രമാണിച്ച് ജീവനക്കാരെ കുറച്ചു എന്നാണ്. എന്നാൽ ശാന്തിക്കാരുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിൽ കൂടുതൽ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഗുരുവായൂർ ടെമ്പിൾ പൊലീസിനാണ്. ഇവിടെ പൊലീസിന്റെ സംരക്ഷണം ഉള്ളപ്പോഴും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
ഭക്തരെത്തുമ്പോൾ അവരെ നിയന്ത്രിക്കാനായിട്ടാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഭക്തർ വരാതിരിക്കുന്ന സമയത്ത് എന്തിനാണ് ഇത്രയും സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം നടത്താനായി ദേവസ്വം ബോർഡ് ചെയർമാൻ തൃശൂരിൽ നിന്നും കാറിൽ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനം നടത്തുമ്പോൾ പൊലീസും ജില്ലാ ഭരണകൂടവും ഗുരുവായൂർ ക്ഷേത്രത്തിന് മാത്രം ഇളവ് നൽകുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.
ഏതാനം ദിവസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ ജീവനക്കാരെ വിളിച്ചു കൂട്ടി കീഴ് ശാന്തി കൂട്ട പ്രാർത്ഥന നടത്തി എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് ക്ഷേത്രത്തിലെ നിയമ ലംഘനങ്ങൾ ഓരോന്നായി പുറത്തറിയുന്നത്. ക്ഷേത്രത്തിലെ കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയാണ് വിലക്ക് മറികടന്ന് കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ കൂട്ട പ്രാർത്ഥന നടത്തുകയായിരുന്നു ഇവരെല്ലാം ക്ഷേത്രം ജീവനക്കാർ തന്നെയായിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.
എന്നാൽ ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലാ എന്ന് വ്യക്തമാക്കി ചെയർമാൻ പത്രകുറിപ്പിറക്കിയിരുന്നു. വ്യാജ വാർത്തയാണെന്നും അത്തരത്തിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലാ എന്നുമൊക്കെയായിരുന്നു വിമർശനം. എന്നാൽ ദേവസ്വം ബോർഡ് ചെയർമാൻ പുറത്ത് വിട്ട പത്രകുറിപ്പിൽ നിയമലംഘനം നടന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്...
ആ വാർത്ത ശരിയല്ല
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയെ സസ്പെന്റ്് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞതായി ചില സാമൂഹ്യ മാധ്യമങ്ങൾ വാർത്ത പസിദ്ധീകരിച്ചതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് തീർത്തും തെറ്റാണ്. ഞാൻ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. അഡ്മിനിസ്ട്രേററർ തുടങ്ങിയ അധികാരികളുടെ സാന്നിദ്ധ്യത്തിൽ പോലും കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവരുന്നതായി അറിഞ്ഞതിനാൽ ടിയാനെ പ്രവർത്തിയിൽനിന്ന് മാറ്റിനിർത്താനാണ് ചെയർമാൻ എന്ന നിലയ്ക്ക് അഡ്മിനിസ്ട്രേറ്റർക്ക് രേഖാമൂലം നിർദ്ദേശം നൽകിയത്. അപ്രകാരം താൽക്കാലികമായി ജോലിയിൽനിന്ന്മാറ്റിനിർത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കീഴ്ശാന്തിയെ പറ്റി ഉണ്ടായ ആക്ഷേപങ്ങളെസംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡി.എയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികളെപ്പറ്റി പരിശോധിയക്കുകയുള്ളൂ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു.
'സർക്കാർ നിർദ്ദേശം ലംഘിച്ച് 5 ലിധികം ആളുകൾ കൂട്ടം കൂടുന്ന രീതി ഇപ്പോഴും ക്ഷേത്രത്തിൽ തുടർന്നുവരുന്നതായി അറിയുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കീഴ്ശാന്തി കീഴിയടം രാമൻനമ്പൂതിരിയാണെന്നും അറിയുന്നു. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ എല്ലാവരും കൂട്ടമായി നിർമ്മാല്യം, ദീപാരാധന തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രീകോവിലിന് മുമ്പിൽ തടിച്ചുകൂടുന്നത് സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിയക്കണം. കീഴിയേടം രാമൻനമ്പൂതിരിയെ തുടർച്ചയായി എല്ലാ ദിവസവും കീഴ്ശാന്തി പ്രവർത്തിക്ക് നിയോഗിയേക്കണ്ടതില്ല. ടിയാൻ ഈ ലോക്ക്ഡൗൺ കാലത്ത് കീഴ്ശാന്തി പ്രവർത്തി ചെയത അത്രയും ദിവസം മററു കീഴ്ശാന്തിമാർ പ്രവർത്തി ചെയ്യുന്നതുവരെ ടിയാനെ മാറ്റിനിർത്തുക. ക്ഷേത്രം അടച്ചുപൂട്ടേണ്ട സാഹചര്യത്തിൽ എത്താതിരിയക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നത്.
എന്ന് ചെയർമാൻ'
രണ്ടു മാധ്യമപ്രവർത്തകർ ഫോൺ വഴി അന്വഷിച്ചപ്പോൾ മുകളിൽ ചേർത്ത വിവരം മാത്രമേ അവരോട് പറഞ്ഞിട്ടുള്ളൂ. അതിന് വിപരീതമായി 'രാമൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞു' എന്ന് കളവായി വാർത്ത പസിദ്ധീകരിച്ച് കാണുന്നത് തെറ്റും മാധ്യമധർമ്മത്തിന് നിരയക്കാത്തതുമാണ്. ടി വാർത്ത പിൻവലിച്ച് തെറ്റ് തിരുത്താൻ ടി മാധ്യമം തയ്യാറാകണം.
എന്ന്
അഡ്വ.കെ.ബി.മോഹൻ ദാസ് (ചെയർമാൻ, ഗുരുവായൂർ ദേവസ്വം)
ഈ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ മറുനാടനും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ എന്തുകൊണ്ടാണ് ചെയർമാൻ ഇത്തരത്തിൽ ഒരു വാർത്താകുറിപ്പ് ഇറക്കിയതെന്ന് വ്യക്തമല്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍