ഉന്നത വിദ്യാഭ്യാസം നേടിയവരെ വേട്ടയാടി ഇടത് സർക്കാർ; ഓൺലൈൻ ക്ലാസുകളുടെ മറവിൽ ഗസ്റ്റ് അദ്ധ്യാപകർക്കും അവസരം നിഷേധിക്കുന്നു; ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലും നടപടിയില്ല; സർക്കാർ കോളജുകളിൽ പുതിയ കോഴ്സുകളും നിയമനങ്ങളുമില്ല; ആടിനെ പച്ചില കാണിക്കുന്ന ഇടത് നയത്തിൽ അമർഷം പുകയുന്നു
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ഇടത് സർക്കാരിനെ അധികാരത്തിലെത്താൻ ഉലയൂതിയവരിൽ പ്രധാനികളായിരുന്നു കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ. ഇടത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ സ്ഥിര ജോലിക്കു വേണ്ടിയും പങ്കാളിത്ത പെൻഷന് എതിരായും നടത്തിയ സമര പോരാട്ടങ്ങളായിരുന്നു വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഇടത് മുന്നണിക്ക് അനുകൂലമായി നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചിരുന്ന സ്ഥിര നിയമനം ലഭിച്ചില്ല എന്ന് മാത്രമല്ല, ഉള്ള കഞ്ഞിയിൽ കൂടി മണ്ണ് വാരിയിടുന്ന നിലപാടാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈൻ ക്ലാസുകളിലേക്ക് മാറിയതോടെയാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായത്. ഇത് മൂലം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നാലായിരത്തോളം ഗസ്റ്റ് അദ്ധ്യാപകരാണ് ദുരിതത്തിലായത്.
പി.ജി ,എംഫിൽ ,പി എച്ച് ഡി ,നെറ്റ് ,ജെ ആർ.എഫ് തുടങ്ങിയ യോഗ്യതകൾ ഉള്ളവരാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ വികലമായ നയത്തിന് ഇരകളാകുന്നത്. ബിരുദാനന്തര ബിരുദതല അദ്ധ്യാപനത്തിനുള്ള വെയ്‌റ്റേജ് നിർത്തലാക്കിയതിനെത്തുടർന്ന് പലർക്കും ജോലി സാധ്യത തന്നെ മങ്ങിയ അവസ്ഥയാണ്. ഒന്നോ രണ്ടോ സർക്കാർ കോളജുകളിലെ വിദ്യാർത്ഥികളെ ഒരുമിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിച്ചാണ് ഗസ്റ്റ് അദ്ധ്യാപകരുടെ അവസരം സർക്കാർ നിഷേധിക്കുന്നത്. ഇതുവഴി നിലവിലുള്ള അദ്ധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇരുട്ടടിയായി കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവും
കോവിഡ് കഴിയുന്നതു വരെ കോളജുകളിൽ ഗസ്‌റ്റ് അദ്ധ്യാപകരെ നിയമിക്കേണ്ടെന്ന കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ അശാസ്‌ത്രീയമായ ഉത്തരവാണ് ഇപ്പോൾ ഗസ്റ്റ് അദ്ധ്യാപകർക്ക് ഇരുട്ടടിയായിരിക്കുന്നത്. സംസ്‌ഥാനത്തെ ഭൂരിപക്ഷം കോളജുകളിലും ഈ അധ്യയന വർഷത്തേക്ക് ഒഴിവുള്ള ഗസ്‌റ്റ് അദ്ധ്യാപക തസ്‌തികകളിലേക്ക് മെയ്-ജൂൺ മാസങ്ങളിലായി അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ കോവിഡ് രൂക്ഷമായതോടെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഇതോടെ ഓരോ പഠനവിഭാഗത്തിലും ഒരു സ്‌ഥിരം അദ്ധ്യാപകനെങ്കിലും ഉണ്ടെങ്കിൽ അവിടെ ഗസ്‌റ്റ് അദ്ധ്യാപകരെ നിയമിക്കേണ്ടതില്ലെന്നും അവർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്‌താൽ മതിയെന്നുമുള്ള ഉത്തരവ് എത്തിയത്. ഇവർക്ക് പകരമായി ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സമീപത്തെ മറ്റ് കോളജുകളിൽ നിന്നുള്ള അദ്ധ്യാപകരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതോടെ ഗസ്‌റ്റ് അദ്ധ്യാപക നിയമനം നടക്കാത്ത അവസ്‌ഥയിലായി.
കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മാർച്ച് വരെയുള്ള അക്കാദമിക് വർഷം ജോലി ചെയ്‌തതിന്റെ ശമ്പളം പോലും ഇതുവരെ ഭൂരിപക്ഷം ഗസ്‌റ്റ് അദ്ധ്യാപകർക്കും ലഭിച്ചിട്ടില്ല. ഇവർക്ക് ഏപ്രിൽ-മെയ് മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ സെമസ്‌റ്റർ ആയതിനാൽ മുൻ വർഷങ്ങളിലെല്ലാം തന്നെ ഏപ്രിൽ-മെയ് മാസങ്ങളിൽ റഗുലർ ക്ലാസുകൾ എടുത്താണ് പാഠ്യഭാഗങ്ങൾ തീർക്കുന്നത്. കോവിഡിനെ തുടർന്ന് ലോക്‌ഡൗൺ ആയതോടെ ഇത്തവണ ഓൺലൈൻ ക്ലാസുകൾ എടുത്താണ് പാഠ്യഭാഗങ്ങൾ തീർത്തത്. മാർച്ചിലെ ആദ്യ ലോക്‌ഡൗൺ കാലത്ത് രണ്ടാഴ്‌ചത്തെ ശമ്പളം എല്ലാ ജീവനക്കാർക്കും നൽകാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ അത് ഗസ്‌റ്റ് അദ്ധ്യാപകർക്ക് നൽകേണ്ടതില്ലെന്നാണ് കോളജ് വിദ്യാഭ്യാസ അധികൃതരുടെ നിലപാടെന്നും ഉദ്യോഗാർഥികൾ പറയുന്നു. ജൂൺ മുതൽ ഇങ്ങോട്ട് ജോലിയില്ലാത്ത അവസ്‌ഥയാണ്.
വിദ്യാഭ്യാസമുള്ളവരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ സമീപനം കോവിഡ് കാലത്ത് മാത്രം തുടങ്ങിയ ഒന്നല്ല. ഈ സർക്കാർ ആദ്യം മുതലേ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. നേരത്തേ ഒറ്റ അദ്ധ്യാപക പോസ്റ്റുകളിൽ സ്ഥിര നിയമനം നടത്തിയിരുന്നു എങ്കിൽ ഈ സർക്കാർ അതും നിർത്തുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോളജ് അദ്ധ്യാപക പോസ്റ്റിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയത്. ആഴ്ചയിൽ 16 മണിക്കൂർ അദ്ധ്യാപനത്തിന് ഒരു സ്ഥിരാധ്യാപക തസ്തിക എന്നതായിരുന്നു രീതി. കൂടാതെ അധികമായി വരുന്ന 9 മണിക്കൂറിന് മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കപ്പെടും. അതിനൊപ്പം പി.ജി ക്ലാസുകളിലെ ഒരു മണിക്കൂർ അദ്ധ്യാപനം ഒന്നര മണിക്കൂറായി കണക്കാക്കുന്ന വെയ്റ്റേജ് സമ്പ്രദായവും നിലനിന്നിരുന്നു. എന്നാൽ ഏപ്രിൽ ഒന്നിന്റെ ഉത്തരവിലൂടെ സർക്കാർ വെയ്റ്റേജ് സമ്പ്രദായം റദ്ദാക്കിയിരിക്കുകയാണ്. ഇനി 16 മണിക്കൂർ അദ്ധ്യാപനമുണ്ടെങ്കിൽ മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കുകയുള്ളൂ.
ഉന്നത വിദ്യാഭ്യാസരംഗത്തെ വികസനത്തിന് 493 കോടി രൂപ അടങ്കൽ തുക പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ഒരു സംസ്ഥാനത്താണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയ ആയിരങ്ങൾ ഒരു രൂപ പോലും വരുമാനമുള്ള ഒരു ജോലിയില്ലാതെ വലയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി 60 ന്യൂജനറേഷൻ കോഴ്‌സുകൾ അനുവദിക്കുമെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കൊച്ചി സർവകലാശാലയിൽ മുൻകാലങ്ങളിൽ അനുവദിച്ച കോഴ്‌സുകൾക്ക് ഇതുവരെ ആവശ്യമായ അദ്ധ്യാപക നിയമനം നടന്നിട്ടില്ലെന്നും ആഴ്ചയിൽ 16 മണിക്കൂർ അധ്യയന സമയം എന്ന മാനദണ്ഡപ്രകാരം മാർച്ച് മാസത്തിനുള്ളിൽ ഏതാണ്ട് 1000 തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്നതാണെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയാകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്.
ആടിനെ പച്ചില കാണിക്കുന്ന ഇടത് നയം
ഈ സർക്കാർ വന്നതിന് ശേഷം വിവിധ സർക്കാർ കോളജുകളിൽ പുതിയ കോഴ്സ് അനുവദിക്കും എന്ന പേരിൽ കോളജുകളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ഈ ഒരു കാര്യം തന്നെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടന്നത്. പല ഘട്ടങ്ങളിലും ലിസ്റ്റ് തിരിച്ചയച്ചും ഉന്നതാധികാര സമിതിയെ വെച്ച് പഠിച്ചും എല്ലാം സമയം കളഞ്ഞതല്ലാതെ ഒരു സർക്കാർ കോളജിൽ പോലും പുതിയ ഒരു കോഴ്സ് പോലും കഴിഞ്ഞ നാല് വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടില്ല. വിവിധ സർക്കാർ കോളജുകളിൽ നിന്നും സമർപ്പിച്ച നൂറുകണക്കിന് രുതിയ കോഴ്സുകൾക്കുള്ള അപേക്ഷകൾ ഒടുവിൽ ഷോർട് ലിസ്റ്റ് ചെയ്യാനായി റൂസയെ ഏൽപ്പിക്കുകയായിരുന്നു. റൂസ 50 കോഴ്സുകൾ വിവിധ കോളജുകളിൽ അനുവദിക്കണം എന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ, ഈ ലിസ്റ്റും റിപ്പോർട്ടും അകാലത്തിൽ ചരമമടഞ്ഞോ അതോ എവിടെയെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നോ എന്നും ഇന്നും കോളജ് അധികൃതർക്കോ ഉദ്യോഗാർത്ഥികൾക്കോ അറിയില്ല.
വീണ്ടും ഉന്നതാധികാര സമിതി
ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പുതിയ കോഴ്സുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മറ്റൊരു ഉന്നതാധികാര സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. എംജി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് അധ്യക്ഷനായ സമിതിയെ ആണ് കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചത്. കോളേജുകളിൽ മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ് ) കോഴ്‌സ് തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന് വിദഗ്‌ധസമിതി ശുപാർശ നൽകിയിരുന്നു.
റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ
കോഴ്സുകൾ: എപ്പിഡിയമോളജി, വൈറോളജി, ഇമ്മ്യൂണോളജി, ക്ലൈമറ്റ് മോണിറ്ററിങ് ആൻഡ് ഫ്ളഡ് മാനേജ്മെന്റ്, പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഓർഗാനിക് ഫാമിങ്, പെട്രോകെമിക്കൽ സയൻസസ്, നാനോ സയൻസസ്, ഫൊറൻസിക് സയൻസസ്, എനർജി കൺസർവേഷൻ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്രിമിനോളജി, ക്രിട്ടിക്കൽ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കൈവൽ സ്റ്റഡീസ്.
ട്രിപ്പിൾ മെയിൻ ബി എസ് സി
മോഡേൺ ബയോളജി (സുവോളജി, ബോട്ടണി എന്നിവയും മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒരു വിഷയവും). കെമിസ്ട്രി, ഫിസിക്സ് എന്നിവയും കണക്ക്/നാനോ സയൻസ്/അസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എന്നിവയിൽ ഒരു വിഷയവും. ഡിസാസ്റ്റർ മാനേജ്മെന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, സസ്റ്റെയ്നബിലിറ്റി സയൻസ്. സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്(സൈക്കോളജി, ബിഹേവിയറൽ സയൻസ്, കൗൺസലിങ്). ബി.എ. ഫോറിൻ ലാംഗ്വേജസ് (ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്). ഇന്റർനാഷണൽ റിലേഷൻസ് (ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി/എക്കണോമിക്സ്)
ഓണേഴ്സ് ബിരുദം
എക്കണോമിക്സ്/എക്കണോമെട്രിക്സ്, ഫിസിക്സ്, സൈക്കോളജി, ജിയോളജി.
നൂതനമേഖല -ബിരുദം
ഡിസൈൻ, സ്പോർട്സ് മാനേജ്മെന്റ്, അപ്ലൈഡ് ലിങ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ.
ഇന്റഗ്രേറ്റഡ് പി.ജി.
കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.യും എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എ.യും.
പി.ജി. കോഴ്സുകൾ
എം.എസ്സി.- ജിയോളജി/പെട്രോളിയം ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്,/ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്. എം.എ.- ഗ്ലോബൽ ഹിസ്റ്ററി എം.എസ്.ഡബ്ള്യു. -ഡിസാസ്റ്റർ മാനേജ്മെന്റ്
എം.ടെക്.
എജ്യുക്കേഷണൽ ടെക്നോളജി, എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, എൻജിനിയറിങ് ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്, മീഡിയ എൻജിനിയറിങ് ആൻഡ് ടെക്നോളജി.
സർവകലാശാലകളിൽ തുടങ്ങേണ്ടവ
എം.ടെക്: നാനോസയൻസ് ആൻഡ് നാനോടെക്നോളജി (എം.ജി., കേരള, കുസാറ്റ് സർവകലാശാലകൾ ചേർന്ന് നടത്താം), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.
എം.എസ്സി.: ഡേറ്റാ അനാലി സിസ്, ജെൻഡർ സ്റ്റഡീസ് ആ ൻഡ് സെക്ഷ്വാലിറ്റി, എനർജി മെറ്റീരിയൽസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്.
എം.എ.: ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, പോപ്പുലേഷൻ സ്റ്റഡീസ്.
സമയബന്ധിതമായി ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയെങ്കിലും സംസ്ഥാനത്ത് ഒന്നും നടന്നില്ല. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച് സർവകലാശാലകൾ മുന്നോട്ട് പോകുകയാണ്. ഈ വർഷം കോഴ്സ് തുടങ്ങുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടില്ല. സംസ്ഥാന സർക്കാരിന്റെ ഈ നയങ്ങൾക്കെതിരെ സമൂഹ മാധ്യമ കൂട്ടായ്മകളിൽ പ്രതിഷേധം പുകയുകയാണ്. തങ്ങളുടെ കൂടി അധ്വാനത്തിന്റെ ഫലമായി നിലവിൽ വന്ന സർക്കാർ തികച്ചും യുവജന വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിവിധ കൂട്ടായ്മകളിൽ സജീവ ചർച്ചയായിട്ടുണ്ട്.
Stories you may Like
- എറണാകുളം ഗസ്റ്റ് ഹൗസിനെ മോദി കീഴടക്കിയ കഥ
- തൊടുപുഴ സർക്കാർ ഗസ്റ്റ് ഹൗസിൽ മന്ത്രി നാണംകെട്ടു
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- ഗസ്റ്റ് അദ്ധ്യാപക നിയമനം: വിരമിച്ച അദ്ധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു
- ഗസ്റ്റ് ഹൗസിലെ വൈദ്യുതി വിഭാഗത്തിന് റിയാസ് മന്ത്രിയുടെ പ്രശംസാ പത്രം!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍