സുപ്രീംകോടതിയുടെ ജിഎസ്ടി വിധി സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന കേരളം പിടിവള്ളിയാക്കുമോ? വേണ്ടിവന്നാൽ ലോട്ടറിയുടെ നികുതി മാറ്റാൻ കഴിയുമെന്ന് കണക്കൂട്ടി കേരളം; കോടതി വിധി മറികടക്കാൻ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടു വരാനും സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു രാജ്യം, ഒരു നികുതി എന്നതാണ് ജിഎസ്ടി സംവിധാനത്തിലൂടെ ഉദ്ദേശിച്ചതെങ്കിൽ, ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ പാലിച്ചുള്ളതാകണം നികുതി സംബന്ധിച്ച നിയമനിർമ്മാണങ്ങളെന്ന് അടിവരയിടുന്നതായിരുന്നു ഇതു സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന സുപ്രീംകോടതി വിധി. നികുതി നിയമനിർമ്മാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ സുപ്രധാന ഘടകമാണെന്നു കോടതി അടിവരയിട്ടു വ്യക്തമാക്കുകയും ചെയ്്തു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്ന കാര്യമായി താനും. ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ അതേപടി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി, ആവശ്യം വന്നാൽ ലോട്ടറിയുടെ ജിഎസ്ടി നിരക്കു നിർണയത്തിൽ പ്രയോഗിക്കാൻ കഴിയുമെന്ന വിലയിരുത്തലിൽ കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ നിറുകയിൽ നിൽക്കുന്ന കേരളം ഈ അവസരം പിടിവള്ളിയാക്കാനും സാധ്യതയുണ്ട്.
സംസ്ഥാന സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും മറ്റ് ഏജൻസികൾ വഴി നടത്തുന്ന ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നേരത്തേ ജിഎസ്ടി. ഏജൻസികൾ വഴിയുള്ള ലോട്ടറികൾ കേരളത്തിലേക്കു കടന്നുവരാതിരിക്കാനായി ഈ നികുതി നിരക്കു തന്നെ തുടരണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് 2019 ഡിസംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ എല്ലാ ലോട്ടറികൾക്കും ജിഎസ്ടി 28 ശതമാനമാക്കിയത്. കൗൺസിലിൽ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്ത ഏക വിഷയവും അതായിരുന്നു.
അന്ന് 21 സംസ്ഥാനങ്ങൾ കേരളത്തിനെതിരെ വോട്ടു ചെയ്തതാണ് തിരിച്ചടിയായത്. ഈ തീരുമാനം കാരണം, സ്വകാര്യ ഏജൻസികൾ നടത്തുന്ന ലോട്ടറികൾ കേരളത്തിലേക്കു കടന്നു വരുമോയെന്ന ആശങ്ക ഇപ്പോഴും സംസ്ഥാന സർക്കാരിനുണ്ട്. വന്നാൽ കേരളത്തിൽ ലോട്ടറിയുടെ എസ്ജിഎസ്ടി നിരക്ക് ചട്ട ഭേദഗതിയിലൂടെ വർധിപ്പിച്ച് സ്വകാര്യ ലോട്ടറികളെ പിന്തിരിപ്പിക്കാൻ പുതിയ സുപ്രീം കോടതി വിധി വഴിയൊരുക്കിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ അവകാശം വരുന്നതോടെ ജിഎസ്ടി കൗൺസിലിലെ ചർച്ചകളുടെ സ്വഭാവം തന്നെ മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
അരുൺ ജെയ്റ്റ്ലി കേന്ദ്ര മന്ത്രിയായിരിക്കെ ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന നിർബന്ധം പുലർത്തിയിരുന്നു. സമന്വയത്തിന്റെ പാതയൊരുക്കാൻ അദ്ദേഹം അന്നു മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കിനെയും മുന്നിൽ നിർത്തി. എന്നാൽ, ഇപ്പോൾ പലപ്പോഴും സംസ്ഥാനങ്ങൾക്കു മേൽ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൊക്കൊള്ളുന്നതെന്ന പരാതി പല സംസ്ഥാനങ്ങൾക്കുമുണ്ട്.
മൂന്നിലൊന്ന് അംഗങ്ങൾക്കു തുല്യമായ വോട്ടവകാശം കേന്ദ്ര സർക്കാരിനുള്ളതിനാൽ തീരുമാനങ്ങൾ സ്വന്തം വഴിക്കു കൊണ്ടുവരാൻ കേന്ദ്രത്തിനു കഴിയും. എന്നാൽ വോട്ടെടുപ്പിൽ തീരുമാനിക്കുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലാത്തതിനാൽ വോട്ടെടുപ്പിന്റെ തന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്.
ജനങ്ങളിൽ നിന്നു പിരിക്കുന്ന ജിഎസ്ടിയുടെ പകുതി സംസ്ഥാനവും ബാക്കി കേന്ദ്രവുമാണ് എടുക്കുന്നത്. ഇതിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടാനോ കുറയ്ക്കാനോ ഉള്ള അവകാശം പോലും സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന തരത്തിലേക്കു വരെ സുപ്രീംകോടതി വിധി വ്യാഖ്യാനിച്ചെടുക്കാം. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, ഭൂമി, റോഡ് എന്നിവയുടെ നികുതി കേന്ദ്രം ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്ന ആശ്വാസവും ഈ കോടതി വിധി സംസ്ഥാനങ്ങൾക്കു സമ്മാനിക്കുന്നുണ്ട്.
അസേമയം കേന്ദ്രത്തിന്റെ താൽപര്യത്തിനു വിരുദ്ധവും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതുമാണ്. ഇപ്പോഴത്തെ കോടതി വിധി. അതുകൊണ്ടുതന്നെ ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അന്തിമമാക്കുംവിധമുള്ള ഭരണഘടനാ ഭേദഗതിക്കു കേന്ദ്രം ശ്രമിക്കാനും സാധ്യതയുണ്ട്. ജിഎസ്ടി കൗൺസിൽ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്കു ബാധ്യതയില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരവിരുദ്ധമായ നിയമങ്ങളുണ്ടാക്കുന്ന സ്ഥിതിയാകുമെന്നാണു കേന്ദ്രം വാദിച്ചത്. എന്നാൽ, ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടുകയെന്നതാണു പ്രധാനമെന്നു വിലയിരുത്തി കേന്ദ്രത്തിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്.
കൗൺസിലിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ വോട്ടവകാശമില്ലെന്നതു പ്രശ്നമായി കോടതി എടുത്തുപറയുന്നു. കേന്ദ്രത്തിനു മൂന്നിലൊന്നു വോട്ടവകാശം എന്നത് ധനകാര്യ ഫെഡറലിസത്തിനു വിരുദ്ധമെന്നാണു വിലയിരുത്തൽ. കാരണം, കേന്ദ്രത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും കൗൺസിലിൽ പാസാകില്ല. ഒരു കൂട്ടർക്കു േമൽക്കൈ എന്ന സാഹചര്യം തടയുന്നതുകൂടിയാണ് ഫെഡറലിസ സങ്കൽപമെന്നു കോടതി പറയുന്നു.
പങ്കാളിത്തം മാത്രമല്ല, ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടാകണം. അങ്ങനെ തീരുമാനത്തിലെത്താനുള്ള ഭരണഘടനാ സ്ഥാപനമായാണ് കൗൺസിലിനെ ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, കൗൺസിൽ ശുപാർശകൾ സർക്കാരുകൾക്കു ബാധകമല്ലെങ്കിൽ ജിഎസ്ടി സംവിധാനം തകരുമെന്ന വാദം അംഗീകരിക്കാനാകില്ല.
കൗൺസിൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശ നൽകുമെന്നാണ് 279എ വകുപ്പു പറയുന്നത്. ഈ ശുപാർശയുടെ മൂല്യമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, കൗൺസിൽ ശുപാർശകൾ നിയമമായി മാറുമെന്ന വാദം കടന്ന കയ്യാണ്. ഭരണഘടനപ്രകാരം നിയമനിർമ്മാണത്തിന് കൗൺസിലിന് അധികാരം നൽകിയിട്ടില്ല. ജിഎസ്ടി നിയമനിർമ്മാണത്തിന് സർക്കാരിനെ സഹായിക്കുന്ന, ശുപാർശ നൽകുന്ന സംവിധാനമാണ് കൗൺസിൽ കോടതി വിശദീകരിക്കുന്നു.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- സാന്റിയാഗോ മാർട്ടിൻ ഡിഎംകെക്ക് നൽകിയത് 509 കോടി രൂപ!
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍