പ്രസവിച്ചപ്പോൾ ലഭിച്ചത് കൈയില്ലാത്ത കുഞ്ഞ്; കുഞ്ഞിനെ മാറിയെന്ന് ആരോപിച്ച് സ്വീകരിക്കാതെ അച്ഛന്റെ ബഹളം; ആർക്കും വേണ്ടെങ്കിൽ താൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എസ് ഐ; ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിക്കുന്ന സബ് ഇൻസ്പെക്ടറുടെ ഇടപെടൽ ഗൗരീശ ആശുപത്രിയിലെ കലാപം ഇല്ലാതാക്കിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: നവജാത ശിശു വലത് കൈയില്ലാതെ ജനിച്ചതിനെതുടർന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും സ്വകാര്യ ആശുപത്രിയായ ഗൗരീശയ്ക്ക് മുന്നിൽ ശ്രിഷ്ടിച്ച സംഘർഷാവസ്ഥയ്ക്ക് വിരാമിട്ടത് മെഡിക്കൽ കോളേജ് എസ്ഐ ഗിരിലാലിന്റെ സമയോചിതമായ ഇടപെടൽ.
തന്റെ കുഞ്ഞിന് യാതൊരു കുഴപ്പവും സ്കാനിങ്ങിലുള്ളതായി ഡോക്ടർമാർ പറഞ്ഞിരുന്നില്ലെന്നും ഈ കുട്ടി തങ്ങളുടേതല്ലെന്നും പറഞ്ഞ് വലിയ ബഹളമാണ് കുട്ടിയുടെ പിതാവ് വിനീഷ് ഉണ്ടാക്കിയത്. ഈ കുട്ടിയെ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു ബഹളം. ആരും പറയുന്നത് കേൾക്കാനുള്ള ഒരു സാവകാശവും കുട്ടിയുടെ പിതാവ് കാണിച്ചില്ല. ഇതോടെയാണ് എസ് ഐയുടെ പ്രഖ്യാപനമെത്തിയത്. ഇതോടെ എല്ലാവരും നിശബ്തരായി. ആർക്കും വേണ്ടെങ്കിൽ കുട്ടിയെ ഞാൻ നോക്കിക്കൊള്ളാമെന്നായിരുന്നു എസ് ഐയുടെ വാക്കുകൾ.
സാമൂഹിക വിഷയത്തിൽ ഇത്തരമൊരു ഇടപെടൽ നടത്തി എസ് ഐ ഇതോടെ ആക്ഷൻ ഹീറോ ബിജുവിനെ പോലെയായി. നാട്ടുകാരെല്ലാം എസ് ഐ പറയുന്നത് മുഖവിലയ്ക്കെടുത്തു. ഇതോടെ സംഘർഷം അയയുകയും ചെയ്തു. ഒരു കാരണവശാലും കുട്ടിയെ കൊണ്ട് പോകില്ലെന്നും ആശുപത്രി അധികൃതർ കുട്ടിയെ മാറ്റിയതാണെന്നും വിനീഷ് ആരോപിച്ചിരുന്നു. സ്ഥലതെത്തിയ പൊലീസിനോടും കുട്ടിയെ തങ്ങൾക്ക് വേണ്ടെന്നും വഞ്ചിച്ചുവെന്നും പറഞ്ഞപ്പോൾ നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ കുട്ടിയെ താൻ കൊണ്ട് പൊയ്ക്കോളാമെന്ന എസ്ഐയുടെ മറുപടിയെത്തിയതോടെ രംഗം അൽപ്പമൊന്നു ശാന്തമാവുകയായിരുന്നു.
കാര്യങ്ങൾ സംഘർഷത്തിലേക്ക് പോകുന്നുവെന്നായപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ ഗിരിലാലിന്റെ നേതൃത്വത്തിലെത്തിയ പൊലീസുകാർ ആശുപത്രി അധികൃതരോടും വിനീഷിനോടും സംസാരിച്ചു. നേരത്തെ നടത്തിയ പരിശോധനയിലോ സ്കാനിങ്ങിലോ ഒന്നും കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആശുപത്രി കുട്ടിയെ മാറ്റിയെന്നാണ് അച്ഛനും ബന്ധുക്കളും പറയുന്നത്. തന്റെ ഭാര്യ ഗർഭിണിയായത് മുതൽ ഇതേ ആശുപത്രിയിലെ രമാദേവിയെന്ന ഡോക്ടറെയാണ് കാണിച്ചിരുന്നത്. ആദ്യമാസം മുതൽ പരിശോധന നടത്തിയിട്ടും കുട്ടിക്ക് ഒരു കുഴപ്പവും ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞില്ലെന്നും വിനീഷ് പറയുന്നു. ഇത് തന്റെ കുട്ടിയല്ല. ഇനി തന്റെ കുട്ടിയാണെങ്കിലും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച തങ്ങൾ എങ്ങനെ സഹിക്കണമെന്നും വിനീഷ് ചോദിക്കുന്നു.
ഗർഭിണിയായ ശേഷം ആറ് തവണ കുട്ടിയുടെ സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി സ്കാനിങ് നടത്തിയ ഡോക്ടർമാർ ഒരു പിഴവും കണ്ടെത്തിയില്ലെന്ന് പറഞ്ഞിരുന്നു. സിസേറിയൻ കഴിഞ്ഞപ്പോൾ കുട്ടിക്ക് വലത് കൈ പൂർണമായിട്ടും ഇല്ല. ഒരു കാലിന് വളവുമുണ്ട്. ഈ വിവരം ഡോക്ടർ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതും ആശുപത്രിയിൽ ബഹളമുണ്ടായതും. പ്രശ്നം വഷളായപ്പോഴും തങ്ങളോട് കയർത്ത് സംസാരിക്കുകയാണ് രമാദേവിയും മകനും സംസാരിച്ചതെന്ന് വിനീഷ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കുട്ടി ജനിച്ചത്. വലതു കൈയിലാതെ ജനിച്ച കുട്ടിയെ കണ്ട് ബന്ധുക്കളും മാതാപിതാക്കളും പരിഭ്രമത്തിലായി. ആശുപത്രിയിലെ ഡോക്ടർമാരോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയതുമില്ല. കുട്ടിക്ക് ഒരു കൈ ഇല്ലെന്നല്ലേ ഉള്ളൂ അതിന് ഇപ്പോൾ എന്താ, വേറെ കുഴപ്പമൊന്നുമില്ലല്ലോ എന്ന മറുപടി ഡോക്ടറുടെ മകൻ നൽകുകയും ഇതൊന്നും ഗണിച്ചറിയാൻ ജ്യോത്സ്യമൊന്നും പഠിച്ചിട്ടില്ലെന്നുമുള്ള മറുപടിയെത്തിയതോടെയാണ് ബന്ധുക്കൾ ക്ഷുഭിതരായത്.
കുട്ടിക്ക് ഡിസേബ്ലിറ്റി ടെസ്റ്റ് നടത്തിയത് തന്നെ ഗർഭിണിയായി അഞ്ചാം മാസത്തിലാണ്. ഇത് ഡോക്ടർ തന്നെ നേരിട്ട് സമ്മതിച്ചുവെന്ന് എസ്ഐ മറുനാടനോട് പറഞ്ഞു. ഈ അവസ്ഥയിൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാലും പ്രസവം അനിവാര്യമാണ്. സാകാൻ ചെയ്തപ്പോൾ കുട്ടിക്ക് തലച്ചോറിനോ പൾസിനോ ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ കൈയുടെ കാര്യം ശ്രദ്ധയിൽപെട്ടില്ലെന്ന മറുപടുയാണ് രമാ ദേവി നൽകിയത്. ഇവർക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റമാണ് ചുമത്തി കേസെടുത്തിരിക്കുന്നത്.
ഗൗരീശപട്ടത്തെ ഗൗരീശ ആശുപത്രിയിൽ കുറ്റിച്ചൽ സ്വദേശിനിയായ ലാവണ്യ ആൺകുഞ്ഞിനെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവാനന്തരം ഡോക്ടർ യുവതിയുടെ ഭർത്താവ് വിനീഷിനെ വിളിച്ച് ആൺകുഞ്ഞാണെന്നും എന്നാൽ വലതു കൈ ഇല്ലെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. ആദ്യ ആഴ്ചമുതൽ പ്രസവത്തിന്റെ രണ്ട് ദിവസം മുൻപ് വരെ ഇതേ ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴൊന്നും കുഞ്ഞിന് ശരീരവളർച്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ അറിയിയിച്ചിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്.
യാതൊരു കാരണവശാലും കുട്ടിയെ കൊണ്ട് പോകില്ലെന്ന് രക്ഷകർത്താക്കൾ പറഞ്ഞതോടെയാണ് പൊലീസിനും നിലപാട് കടുപ്പിക്കേണ്ടി വന്നത്. കുട്ടിക്ക് പ്രശ്നമുണ്ടെന്നത് ശരിയാണ്. അത് ആരുടെ ഭാഗത്ത് നിന്നുണ്ടായതാണെന്നും എന്താണ് സത്യാവസ്ഥയെന്നും കണ്ടെത്തേണ്ടതുണ്ട.കുട്ടിയെ ആശുപത്രി അധികൃതർ മാറ്റിയതായ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താമെന്നും പൊലീസ് ഉറപ്പ് നൽകി. എന്നിട്ടും രക്ഷകർത്താവ് വഴങ്ങാതെ വന്നപ്പോൾ എങ്കിൽ കുട്ടിയെ ഞങ്ങൾ കൊണ്ട് പൊയ്ക്കോളാമെന്നും ഇത് പരിശോധിക്കാനും കുട്ടിയെ സംരക്ഷിക്കാനും സർക്കാറിന്റെ സംവിധാനങ്ങളുണ്ടെന്നും പറഞ്ഞപ്പോഴാണ് രക്ഷകർത്താവ് ഒന്ന് തണുത്തത്.അത്തരമൊരു സാഹചര്യത്തിൽ കുട്ടിയുടെ പിതാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ തന്റെ ഔദ്യോഗിക ചുമതലയെന്ന രീതിയിലാണ് കുട്ടിയെ ഏറ്റെടുക്കുമെന്ന ഒരു അറ്റകൈ പ്രയോഗം നടത്തിയതെന്നും എസ്ഐ പറയുന്നു.
അതേ സമയം ഡോക്ടർക്കെതിരെയും ആശുപത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ടെങ്കിലും വലിയ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വന്നേക്കില്ലെന്നാണ് വിവരം. ഗർഭസ്ഥ ശിശു അമ്മയുടെ ജീവന് അപകടം സൃഷ്ടിക്കുന്നുവെങ്കിൽ മാത്രം ഗർഭ ധാരണം ഒഴിവാക്കാം. കുട്ടിക്ക് വൈകല്യങ്ങളും ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഭ്രൂണഹത്യ നടത്തുന്നത് മെഡിക്കൽ എത്തിക്സിനും യോജിച്ചതല്ല. അതുകൊണ്ട് തന്നെ സ്കാൻ റിപ്പോർട്ടിലെ വിവരങ്ങൾ അതേ പടി പറയണമെന്ന് നിയമമില്ല. പ്രത്യേകിച്ച് ഭ്രൂണഹത്യയിലേക്ക് കടക്കാനുള്ള സാഹചര്യമുള്ളതുകൊണ്ട്. ഇവിടെ കുട്ടിയെ മാറ്റിയെന്ന ആരോപണം മാത്രമാണ് നിലനിൽക്കുന്നത്.
ഇതിലെ സത്യാവസ്ഥ അറിയാൻ ഡിഎൻഎ ടെസ്റ്റിലൂടെ കഴിയും. കൈയില്ലാത്ത കുട്ടിയുടെ മതാപിതാക്കളെ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചാൽ കുട്ടി മാറിയോ എന്ന് അറിയാനാകും. കുട്ടി മാറിയിട്ടില്ലെന്ന് തെളിഞ്ഞാൽ ആശുപത്രിക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.
Stories you may Like
- 'കുഞ്ഞ് ജനിച്ച് അന്നുമുതൽ കൊല്ലാൻ തീരുമാനിച്ചിരുന്നു', പ്രതിയുടെ വെളിപ്പെടുത്തൽ
- വീട്ടിൽ തന്നെ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും
- ഒമ്പതുമാസം വളർച്ചയെത്തിയ ഗർഭസ്ഥശിശു മരിച്ചു
- റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ 3 വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ
- ചോരക്കുഞ്ഞിനെ കൊല്ലാൻ ഷാനിഫിനൊപ്പം അമ്മയും കൂടി; കാമുകനും കാമുകിയും അകത്താകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്