തദ്ദേശ വകുപ്പിൽ ഇനി തരികിട കളികൾ നടക്കില്ല; കൈക്കൂലി ചോദിച്ചാലും കാര്യം നടന്നില്ലെങ്കിലും പരാതി നൽകാൻ 'ഫോർ ദ പീപ്പിൾ' റെഡി; വകുപ്പിനെ ക്ലീൻ ആക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ വെബ്സൈറ്റ് അഴിമതിക്കെതിരായ യുദ്ധത്തിൽ സർക്കാരിന്റെ മുഖമുദ്രയാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപിത അജണ്ടയുമായാണ് ഇടതുപക്ഷം ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് കുപ്രസിദ്ധി നേടിയ തദ്ദേശ സ്വയംഭരണ വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിന് ചുവടുവച്ചുകൊണ്ട് ഇപ്പോൾ സർക്കാർ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ഫോർ ദ പീപ്പിൾ എന്ന പേരിൽ തുടങ്ങിയ വെബ്സൈറ്റാണ് ജനങ്ങളിൽ നിന്ന് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് സ്വീകരിക്കുക. സേവന സംബന്ധമായും അഴിമതി സംബന്ധമായും എന്തു പരാതികൾ ഉണ്ടെങ്കിലും ഓൺലൈനായി സമർപ്പിക്കാനാണ് ഈ വെബ്സൈറ്റിലൂടെ സർക്കാർ സൗകര്യമൊരുക്കിയിട്ടുള്ളത്.
മാസങ്ങൾക്കുമുമ്പുതന്നെ തദ്ദേശ വകുപ്പിനെ കഌൻ ആക്കാൻ ഉദ്ദേശിച്ച് ഇത്തരമൊരു സൈറ്റ് ആരംഭിക്കുന്നതായി മന്ത്രി കെ ടി ജലീൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂച്ചുവിലങ്ങിടുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ പോലും നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ലഭിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും എന്നാൽ എത്രകാലം നീട്ടിവയ്ക്കാമെന്ന നിലയിലാണ് അപേക്ഷകളിൽ തീരുമാനമെടുക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. തൊട്ടതിനെല്ലാം കൈക്കൂലിയെന്ന നയമാണ് കാലങ്ങളായി ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
നിരവധി ആവശ്യങ്ങളുമായി ജനം നേരിട്ട് ബന്ധപ്പെടുന്ന വകുപ്പാണ് തദ്ദേശ വകുപ്പും അതിലെ സ്ഥാപനങ്ങളും. സർക്കാർ സഹായത്തിനുള്ള അപേക്ഷമുതൽ മേലോട്ട് നിരവധി ആവശ്യങ്ങൾ നൽകേണ്ട സ്ഥാപനങ്ങൾ അഴിമതിയുടെ കൂത്തരങ്ങാണ്. ഒരു സ്ഥാപനത്തിനെതിരെയെങ്കിലും അഴിമതി വർത്തമാനങ്ങൾ പുറത്തുവരാത്ത ദിവസങ്ങളിലെന്നുതന്നെ പറയാം. ഇതിന് ഒരു അറുതിവരുത്താൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾ വെബ്സൈറ്റ് എത്തിയിട്ടുള്ളത്. പേരും വ്യക്തിവിവരങ്ങളും നൽകണമെങ്കിലും ഇത് വെളിപ്പെടുത്തരുതെന്ന ഉപാധി വച്ചുകൊണ്ടുപോലും പരാതികൾ ഓൺലൈനായി നൽകാമെന്നതിനാൽ ഇപ്പോൾ തുടങ്ങിയ വെബ്സൈറ്റിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സമാനമായ രീതിയിൽ ഒരു സംരംഭം തുടങ്ങണമെങ്കിൽ പോലും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഉൾപ്പെടെ ലഭിക്കണം. ഇതിന് പലപ്പോഴും തടസ്സം നിൽക്കുന്നതും അപേക്ഷകൾ വച്ചുനീട്ടിക്കൊണ്ടു പോകുന്നതും സ്ഥിരം പ്രവണതയാണെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഒരു സംരംഭം തുടങ്ങാൻ എളുപ്പം സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 18 ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിചാരിച്ചാൽ അത് 10നുള്ളിൽ എത്തിക്കാം. ഇത്തരത്തിൽ കൈക്കൂലി തടയുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കൂടി പ്രയോജനപ്പെടുംവിധമാണ് സൈറ്റിന്റെ ക്രമീകരണം.
ഫോർ ദ പീപ്പിൾ ഇപ്പോൾ തലസ്ഥാന ജില്ലയ്ക്ക് മാത്രം
pglsgd.kerala.gov.in എന്ന വിലാസത്തിലാണ് ഫോർ ദ പീപ്പിൾ സൈറ്റ് തുടങ്ങിയിട്ടുള്ളത്. നിലവിൽ തലസ്ഥാന ജില്ലയിലെ പരാതികൾ മാത്രമേ സ്വീകരിക്കാൻ സജ്ജീകരണം ഒരുക്കിയിട്ടുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. ഇത് നിരീക്ഷിച്ച ശേഷം വിപുലപ്പെടുത്തി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മലയാളത്തിലും ഇംഗഌഷിലും പരാതികൾ നൽകാം. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കൂടി ഭാഗമായാണ് സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്.
സൈറ്റിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു.
'തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫോർ ദ പീപ്പിൾ എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.'
ഫോർ ദ പീപ്പിളിൽ പരാതികൾ സമർപ്പിക്കേണ്ടത് ഇങ്ങനെ
സൈറ്റിന്റെ ഹോംപേജിൽ പരാതികൾ സമർപ്പിക്കേണ്ട ലിങ്കിൽ കഌക്ക് ചെയ്താൽ എത്തുന്നത് സത്യപ്രസ്താവന നൽകേണ്ട പേജിലാണ്. വിവരാവകാശം, കോടതി, മതപരം, രാഷ്ട്രീയം, ഉദ്യോഗസ്ഥരുടെ സർവീസ് റൂൾസ് എന്നിവ സംബന്ധിച്ച പരാതികൾ സൈറ്റിൽ സ്വീകരിക്കില്ല. ഇവയിൽ ഉൾപ്പെട്ടതല്ല പരാതി എന്ന സത്യവാങ്മൂലം അംഗീകരിച്ചതായി രേഖപ്പെടുത്തിയ ശേഷം സമർപ്പിച്ചാൽ പരാതി നൽകാനുള്ള പേജിലേക്കെത്തും. പേര് വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണ് പരാതിയെന്നും മറ്റും തിരഞ്ഞെടുക്കണം. തുടർന്ന് പരമാവധി 400 വാക്കുകളിൽ പരാതി നൽകാം.
മുൻപ് നൽകിയ പരാതിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും സൗകര്യമുണ്ട്. നിങ്ങളുടെ സേവനം സംബന്ധിച്ചുള്ള പരാതികളും അഴിമതി സംബന്ധിച്ചുള്ള പരാതികളും പ്രത്യേകമായി നൽകാം. പ്രവാസികൾക്കും പരാതി നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതി സംബന്ധിച്ച രേഖകൾ ഇതോടൊപ്പം അറ്റാച്ച് മെന്റായി സമർപ്പിക്കാം. ഇത്തരത്തിൽ നൽകിയ പരാതിയുടെ നമ്പരും നിങ്ങളുടെ മൊബൈൽ നമ്പരും നൽകിയാൽ പിന്നീടുള്ള ദിവസങ്ങളിൽ പരാതിയുടെ സ്ഥിതി മനസ്സിലാക്കാം.
നടപടിയുണ്ടായാൽ വിവരം സന്ദേശമായി അറിയിക്കാനും സൗകര്യമുണ്ട്. കഴിഞ്ഞദിവസം തുടങ്ങിയ സൈറ്റിൽ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പരാതികൾ മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനകം ഏഴുപേരാണ് പരാതി നൽകിയത്. വരും ദിവസങ്ങളിൽ സൈറ്റിന്റെ പ്രവർത്തനം പടിപടിയായി മെച്ചപ്പെടുത്തും. സൈറ്റ് പൂർണസജ്ജമാകുന്നതോടെ നിരവധി പരാതികൾ സൈറ്റിലൂടെ എത്തുമെന്നാണ് അധികൃതർ കരുതുന്നത്. ഇവ പരിശോധിക്കാൻ ഓരോ ജില്ലയിലും പ്രത്യേകം വിഭാഗം രൂപീകരിക്കാനാണ് സർക്കാർ ആലോചന.
സൈറ്റ് സന്ദർശിക്കാനോ പരാതി സമർപ്പിക്കാനോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍