രാവിലെ 8 മണിക്ക് സ്കൂൾ വാഹനത്തിൽ തലങ്ങു വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്കൂളിലെത്തി പഠിപ്പിക്കണം; ആയമാരില്ലാത്തതുകൊണ്ട് പ്രാഥമിക കൃത്യങ്ങളിലും കുട്ടികളെ സഹായിക്കണം; കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് കൂടണയുമ്പോഴേക്കും ഇരുട്ടും; എല്ലുമുറിയെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് പാലും ബിസ്കറ്റും പോലും വാങ്ങാൻ ശമ്പളം തികയില്ല; ലോക് ഡൗണിൽ സർക്കാർ മറന്നത് പ്രീ-പ്രൈമറി അദ്ധ്യാപികമാരെ
ആർ പീയൂഷ്
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഭാഗത്തിലുള്ളവർക്കും സർക്കാർ സഹായം അനുവദിച്ചു. എന്നാൽ കേരളത്തിലെ പ്രീ - പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപികമാരുടെ കാര്യം മാത്രം പരിഗണിച്ചില്ല. തുല്യ ജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെങ്കിലും വളരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന വിഭാഗമാണ് പ്രീ - പ്രൈമറി അദ്ധ്യാപികമാർ. അർഹമായ വേതനം കിട്ടാതിരുന്നിട്ടും ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരേ ഒരു വിഭാഗമാണ് ഇക്കൂട്ടർ. ഇവർക്ക് യാതൊരു സഹായവും സർക്കാർ നൽകിയില്ല. അതിനാൽ വളരെ അധികം ദുരിതത്തിൽ തന്നെയാണ് ഇവർ.
രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങി സ്കൂൾ വാഹനത്തിൽ തലങ്ങും വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്കൂളിലെത്തി പഠിപ്പിക്കുക മാത്രമല്ല, ആയമാരില്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യത്തിലും സഹായിക്കണം. അതിനിടയിൽ കുട്ടികൾ തമ്മിൽ തട്ടലോ, മുട്ടലോ, പോറലോ ഉണ്ടായാൽ പിന്നെ രക്ഷിതാക്കളുടെ ശകാരം പറയുകയും വേണ്ട. വൈകുന്നേരം കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് 5 മണിക്ക് ശേഷമാകും പലപ്പോഴും സ്വന്തം വീട്ടിലെത്തുക. ഇങ്ങനെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു പാക്കറ്റ് പാലും,ബിസ്ക്കറ്റും പോലും വാങ്ങാൻ തികയാറില്ല ഒരു ദിവസത്തെ കൂലി. എന്നാലും എല്ലാ അദ്ധ്യാപികമാരും ആത്മാർത്ഥത ഒട്ടും കുറയാതെയും ലീവ് പോലും എടുക്കാതെയും ജോലി ചെയ്ത് ഈ മേഖല ശക്തിപ്പെടുത്തിയതുകൊണ്ടാണ് പല പൊതു വിദ്യാലയങ്ങളും അടച്ച് പൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിൽ കുട്ടികൾ വർധിക്കുന്നതിൽ സംസ്ഥാനത്തെ പ്രീ - പ്രൈമറി ക്ലാസുകൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെയും, കുട്ടികളുടെയും ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ തയ്യാറാക്കിയ സർക്കാർ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ഈ തൊഴിൽ മേഖലയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം.
എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറികൾ കുട്ടികളിൽ നിന്ന് ചെറിയ ഒരു ഫീസ് വാങ്ങിയാണ് അദ്ധ്യാപികമാർക്ക് ശമ്പളം കൊടുക്കുന്നത്. അപ്രതീക്ഷിതമായി സ്കൂൾ അടച്ചതുകൊണ്ട് മാർച്ച് മാസത്തിലെ ഫീസ് കിട്ടാത്തതിനാൽ തന്നെ ശമ്പളവുമില്ല. പക്ഷിമൃഗാധികൾ മുതൽ ഇതരസംസ്ഥാന തൊഴിലാളികളെ വരെ മാന്യമായി പരിഗണിക്കുന്ന സർക്കാരിനോട് ഈ ലോക് ഡൗൺ കാലയളവിൽ എന്തെങ്കിലുമൊരു സമാശ്വാസ ബത്ത പ്രീപ്രൈമറി അദ്ധ്യാപകർക്കുംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പി.ടി.എയോട് പറയൂ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ ഇത് കേട്ട് കൈമലർത്തിയ പി.ടി.എയെയാണ് പലർക്കും കാണാൻ കഴിഞ്ഞത്. പി.ടി.എ കമ്മറ്റികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പി.ടി.എ നടത്തുന്നവ എന്നാണ് ഭാഷ്യമെങ്കിലും മാസാമാസം കുട്ടികളിൽ നിന്നും ഫീസ് വാങ്ങിയാണ് പ്രീപ്രൈമറി അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംവിധാനം നിലനിർത്തുന്നതിൽ അനിഷേധ്യമായ പങ്കാണ് പ്രീപ്രൈമറി മേഖല നിർവഹിക്കുന്നത്. എന്നാൽ ഈ മേഖലയിലെ അദ്ധ്യാപകരും ജീവനക്കാരും വലിയ തൊഴിൽ ചൂഷണമാണ് അനുഭവിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ ഭാഗമായ ഗവൺമെന്റ്-എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി അദ്ധ്യാപകർക്ക് ജീവൻ നിലനിർത്താൻ പോലുമുള്ള ശമ്പളമില്ല എന്നതാണ് പ്രാഥമികമായ പ്രശ്നം. യാതൊരുവിധ സേവന- വേതന വ്യവസ്ഥകളും ഈ മേഖലയിൽ നിലവിലില്ല. എയ്ഡഡ് സ്കൂളുകളിൽ കുട്ടികളിൽനിന്ന് മാനേജുമെന്റ് ഭീമമായ ഫീസ് പിരിക്കുമ്പോഴും അദ്ധ്യാപകർക്കും ആയമാർക്കും തുച്ഛമായവേതനം മാത്രമാണ് നൽകുന്നത്. ഇ.പി.എഫ്, ഇ.എസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള അവധിയും ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അക്കാദമിക് യോഗ്യതകളോടെ ജോലി ചെയ്യുന്ന ഇവർക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്.
എയ്ഡഡ് സ്കൂളുകളിലാകട്ടെ, മാനേജരോ പിടിഎയോ നൽകുന്നതാണു പ്രീ പ്രൈമറിയിലെ ശമ്പളം. 2012നു മുൻപു നിയമിതരായവർക്കു സർക്കാർ സ്കൂളുകളിലേതിനു തുല്യമായ ഓണറേറിയം നൽകണമെന്ന 2015ലെ ഹൈക്കോടതി വിധിക്കു പോലും പുല്ലുവില. പി.ടി.എയോ മാനേജ്മെന്റോ ഇതു നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മൂന്നു മാസത്തെ സമയമാണ് അന്നു ഹൈക്കോടതി സർക്കാരിനു നൽകിയത്. എന്നാൽ ഇന്നും, 25 വർഷമായി ജോലി ചെയ്യുന്ന പലരുടെയും ശമ്പളം 5000 രൂപ മാത്രം. മറ്റുള്ളവരുടേത് അതിൽ പകുതി; 1500 രൂപ മാത്രം കിട്ടുന്നവരുമുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ മാനേജർ നിശ്ചയിക്കുന്നതാണു ശമ്പളം
മതിയായ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ സർക്കാർ-എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി അദ്ധ്യാപകർ. 15 വർഷമായി ജോലിചെയ്യുന്നവർക്കുപോലും 1000 രൂപ മുതൽ 4500 രൂപ വരെയാണ് ലഭിക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. സർക്കാർ സ്കൂളുകളിലുള്ള ഒരു വിഭാഗം അദ്ധ്യാപകർക്ക് 10,000 രൂപ വേതനം ലഭിക്കുന്നുണ്ട്. എന്നാൽ, 2012-നുശേഷമുള്ള പലർക്കും ഇത് ലഭിക്കുന്നില്ല. എയ്ഡഡ് മേഖലയിൽ മാനേജ്മെന്റോ പി.ടി.എ. കമ്മിറ്റിയോ നൽകുന്ന വേതനം മാത്രമാണ് ആശ്രയം. കുട്ടികളുടെ ഫീസിൽനിന്നാണ് പലപ്പോഴും ഇത് കണ്ടെത്തുന്നത്. ഇപ്പോൾ സ്കൂളുകളുടെ ഭാഗമാണ് പ്രീ-പ്രൈമറി. ചില സ്കൂളുകളിൽ മൂന്നു നാല് ഡിവിഷൻ തന്നെ പ്രീ-പ്രൈമറിയുടെ ഭാഗമായുണ്ട്. എന്നാൽ, ഇവർക്ക് ജീവിക്കാനാവശ്യമായ വരുമാനംപോലും കിട്ടാത്ത സ്ഥിതിയാണ്. പി.എസ്.സി. വഴി നിയമിക്കപ്പെടുന്ന പ്രീ-പ്രൈമറി അദ്ധ്യാപകർക്ക് സർക്കാർ ശമ്പള സ്കെയിൽ അനുസരിച്ചാണ് വേതനം. അതുപോലെ പ്രീ-പ്രൈമറിക്ക് ഏകീകൃത സിലബസില്ലാത്തതും ബുദ്ധിമുട്ടാകുന്നുണ്ട്. കുട്ടികൾക്ക് നിലവിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, എല്ലായിടത്തും യൂണിഫോമില്ല.
അർഹമായ അക്കാദമിക് യോഗ്യതകളുള്ളവരെയാണ് പ്രീ-പ്രൈമറി അദ്ധ്യാപകരാക്കുന്നത്. ഇപ്പോൾ ഡിപ്ലോമയും പ്ലസ്ടുവും യോഗ്യതയാക്കി ഉത്തരവ് വന്നതോടെ പലരും ജോലി പോകുമോയെന്ന ആശങ്കയിലാണ്. കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങുന്നവരാണ് പ്രീ-പ്രൈമറി അദ്ധ്യാപകർ. എന്നാൽ, കിട്ടുന്ന ശമ്പളം ജീവിക്കാൻപോലും തികയില്ല. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടത് അത്യാവശ്യമാണ്. പ്രൈമറി സ്കൂളുകളിലെല്ലാം അങ്കണവാടിയും പ്രീ-പ്രൈമറിയും തുടങ്ങുന്നതാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെവരുമ്പോൾ ഈ അദ്ധ്യാപകരുടെ കാര്യത്തിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഏതു നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അരക്ഷിതാവസ്ഥയിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്ത്രീകൾ മാത്രമുള്ള തൊഴിൽമേഖല. പഠിപ്പിച്ചാൽ മാത്രം പോരാ; ആയ ഇല്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യങ്ങളിലടക്കം സഹായിക്കണം. ചിലയിടങ്ങളിൽ രാവിലെയും വൈകിട്ടും സ്കൂൾ ബസിൽ പോകണം. ലീവെടുത്താൽ സ്വന്തം കയ്യിൽനിന്നു പണം മുടക്കി പകരം ആളെ വയ്ക്കണം. പല എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ, ആ സമയത്തും വീട്ടിലിരിക്കാൻ പറ്റില്ല. പുതിയ കുട്ടികളെ കണ്ടെത്താൻ വീടുകൾ കയറിയിറങ്ങണം.
ചില സ്കൂളുകളിൽ രേഖാമൂലമുള്ള നിയമന ഉത്തരവില്ല. നിയമന മാനദണ്ഡങ്ങളും വിചിത്രം. പത്താം ക്ലാസും സർക്കാർ അംഗീകൃത പ്രീ പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സും ജയിച്ചവരെ നിയമിക്കണമെന്നാണു വയ്പ്. എന്നാൽ, മിക്കയിടത്തും അതൊന്നും വിഷയമല്ല. യോഗ്യതയുള്ളവരെവിടെ എന്നാണു മറുചോദ്യം. അതിൽ ന്യായമില്ലാതെയുമില്ല. സർക്കാർ പരിശീലന സ്ഥാപനങ്ങൾ മൂന്നെണ്ണം മാത്രമാണുള്ളത്. അംഗീകാരമുള്ള എയ്ഡഡ്, സ്വകാര്യസ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ. അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന മറ്റു സ്ഥാപനങ്ങൾ പരിശോധിക്കാൻ സംവിധാനവുമില്ല. എല്ലാ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിലും (ഡയറ്റ്) പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് തുടങ്ങാനെങ്കിലും സർക്കാർ മുൻകയ്യെടുക്കേണ്ടതല്ലേ.
Stories you may Like
- സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് അദ്ധ്യാപികമാർ
- വേനലവധിക്കാലത്ത് പ്രസവിച്ച അദ്ധ്യാപികമാർ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തണം
- ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന
- റോഡരികിൽ ചോരവാർന്ന് കിടന്ന യുവാവിന് ദാരുണാന്ത്യം
- പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ തൃപ്തിയില്ലെന്ന് എം വി ഗോവിന്ദൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്