നയപ്രഖ്യാപനം തിരുത്താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ പകരം വഴികൾ ആലോചിച്ച് ഗവർണ്ണർ; വായിക്കാതെ വിട്ടാലും സ്ക്രീനിൽ തെളിയാൻ ഡിജിറ്റലൈസ് ചെയ്തതോടെ ആരിഫ് മുഹമ്മദ് ഖാൻ തിരയുന്നത് വായിക്കാൻ വിസമ്മതിക്കാനുള്ള സാധ്യത; സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണനയിൽ; കരുതലോടെ നീങ്ങാൻ രാജ്ഭവൻ; സർക്കാരിന്റേയും ഗവർണ്ണറുടേയും പിടിവാശി സംസ്ഥാനത്തെ നയിക്കുന്നത് വമ്പൻ ഭരണഘടനാ പ്രതിസന്ധിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിയോജിപ്പ് പ്രകടിപ്പിച്ച ഭാഗം നയപ്രഖ്യാപനത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ നിയമ വഴികൾ തേടി രാജ്ഭവൻ.. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരിനും നിയമസഭയ്ക്കുമുള്ള എതിർപ്പ് പരാമർശിക്കുന്ന ഖണ്ഡികകൂടി ഉൾപ്പെടുത്തി നയപ്രഖ്യാപന പ്രസംഗം അച്ചടിക്കാനയച്ചു. ഇനി ഈ ഭാഗം വായിക്കാതെ വിടാനേ ഗവർണർക്ക് കഴിയൂ. വായിച്ചില്ലെങ്കിലും അത് ഗവർണറുടെ പ്രസംഗത്തിന്റെ ഭാഗമായി സഭാരേഖയിൽ ഇടംപിടിക്കും. 29-നാണ് നയപ്രഖ്യാപനം.
ഈ സാഹചര്യത്തിൽ നയപ്രഖ്യാപനത്തിൽ ഒന്നും വായിക്കാതിരിക്കാനുള്ള സാധ്യതയാണ് ഗവർണ്ണർ തേടുന്നത്. ബുധനാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 176 (1) പ്രകാരം ഗവർണ്ണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനം ഒഴിച്ച് കൂടാൻ പാടില്ലാത്തതും ഭരണഘടനാപരവുമായ കർത്തവ്യമാണ്. പുതി. വിവാദങ്ങളോടെ നയപ്രഖ്യാപനം തന്നെ പ്രതിസന്ധിയിലാകുന്നു. അങ്ങനെ വന്നാൽ നിയമസഭ പോലും കൂടാൻ കഴിയാത്ത തരത്തിൽ പ്രശ്നങ്ങളുണ്ടാകും.
പ്രസംഗത്തിലെ 18-ാം ഖണ്ഡിക ഒഴിവാക്കണമെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടതെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരേ സഭ പ്രമേയം പാസാക്കിയതും സർക്കാർകേസിൽ കക്ഷിചേർന്നതും വ്യക്തമാക്കുന്നതാണിത്. ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഒഴിവാക്കുന്നതിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽനിന്ന് ഈ ഭാഗം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറെ അറിയിച്ചു. ഇതോടെയാണ് പുതിയ വഴികൾ തേടുന്നത്. സുപ്രീംകോടതിയെ സീപിക്കുന്നത് പോലും ആലോചനയിലുണ്ട്. എന്തുവന്നാലും കേന്ദ്ര നിയമത്തെ ചോദ്യം ചെയ്യുന്ന ഭാഗം വായിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണ്ണർ. ഇത് വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് സൂചനയുണ്ട്.
നയപ്രഖ്യാപനത്തിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നയപ്രഖ്യാപത്തിൽ ഇല്ലാത്തത് വായിക്കാൻ ഗവർണർക്കാവില്ല. നയപ്രഖ്യാപനത്തിലെ പരാമർശങ്ങളെക്കുറിച്ച് പ്രസംഗമധ്യേ ഗവർണർമാർ അഭിപ്രായപ്രകടനം നടത്തുന്നതും പതിവില്ല. അങ്ങനെ ചെയ്താൽ ആ പരാമർശം സഭാരേഖയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂർണമായ അധികാരം സ്പീക്കർക്കാണ്. ഇതെല്ലാം രാജ്ഭവനും തിരിച്ചറിയുന്നു. തന്റെ പ്രസംഗമായി കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ വരുന്നത് ഒഴിവാക്കാനാണ് ഗവർണ്ണറുടെ ശ്രമം.
ഗവർണറുടെ നയപ്രഖ്യാപനം ഇത്തവണ കടലാസിൽനിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയുമുണ്ട്. നിയമസഭാനടപടികൾ ഡിജിറ്റലാക്കുന്നതിനുള്ള ഇ-നിയമസഭാ പദ്ധതിയുടെ ആദ്യഘട്ടത്തിന് നയപ്രഖ്യാനത്തോടെ തുടക്കമാവും. അച്ചടിച്ചതിനുപകരം കംപ്യൂട്ടറിലുള്ള നയപ്രഖ്യാപനപ്രസംഗമാണ് ഗവർണർ വായിക്കുക. ഗവർണർ വായിച്ചുതീരുന്ന മുറയ്ക്ക് ആ പേജുകൾ എം.എൽഎ.മാരുടെ മുന്നിലെ ഡിസ്പ്ലേ സംവിധാനത്തിലും സഭയിലെ മറ്റ് സ്ക്രീനുകളിലും തെളിയും. കംപ്യൂട്ടറിൽ പേജ് മറിച്ചാൽ അത് വായിച്ചതായി കണക്കാക്കിയാണ് സ്ക്രീനിൽതെളിയുന്നത്. അതിനാൽ വായിക്കാതെവിട്ടാലും അപ്പോൾത്തന്നെ ആ ഭാഗങ്ങൾ സ്ക്രീനിൽ തെളിയും.
അച്ചടിച്ച പ്രസംഗം മാത്രമായിരുന്നപ്പോൾ ഗവർണർ പ്രസംഗം പൂർത്തിയാക്കിയാലേ അതിന്റെ പകർപ്പ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഗവർണർമാർ എന്തെങ്കിലും വായിക്കാതെവിട്ടാൽ അത് പ്രസംഗസമയത്ത് അറിയാനാകുമായിരുന്നില്ല. പിന്നീട് വിശദമായ പരിശോധനയിലൂടെയേ ഒഴിവാക്കിയ ഭാഗം തിരിച്ചറിയാനാകുമായിരുന്നുള്ളൂ. 'ഇ-നിയമസഭ' സംവിധാനത്തിലുള്ള നയപ്രഖ്യാപനം ചൊവ്വാഴ്ച സാങ്കേതികവിദഗ്ധരും നിയമസഭാഉദ്യോഗസ്ഥരും ഗവർണർക്ക് പരിചയപ്പെടുത്തും. ഗവർണർ പതിവായി കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പുതിയരീതി പരീക്ഷിക്കുന്നതിനോട് രാജ്ഭവന് എതിർപ്പില്ല.
എന്നാൽ, ഓൺലൈൻസംവിധാനത്തിൽ അപ്രതീക്ഷിതമായ തകരാറുണ്ടായാൽ പ്രസംഗം തടസ്സപ്പെടാതിരിക്കാൻ അച്ചടിച്ച ഒരു പകർപ്പുകൂടി കരുതണമെന്ന് രാജ്ഭവൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ വർഷത്തിൽ സർക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുന്നതാണ് ഭരണത്തലവനായ ഗവർണർ നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യസഭസമ്മേളനത്തിലും ഓരോ വർഷത്തെയും ഒന്നാമത്തെ സമ്മേളനത്തിന്റെ തുടക്കത്തിലുമാണ് നയപ്രഖ്യാപനം നടക്കുന്നത്.കേരള നിയമസഭയുടെ ചരിത്രത്തിലെ 71 ആമത്തെ നയപ്രഖ്യാപനമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ബുധനാഴ്ച നടത്തുക.
1957 ഏപിൽ 27 ന് ഡോക്ടർ ബി രാമകൃഷ്ണറാവു ആണ് കേരള നിയമസഭയിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. 57 മുതൽ ഇതുവരെയുള്ള നിയമസഭയുടെ ചരിത്രത്തിൽ 70 തവണയാണ് ഗവർണ്ണർമാർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തിയിട്ടുള്ളത്. വി വിശ്വാനാഥൻ, സുഖ്ദേവ് സിങ് കാങ് എന്നിവർ ഏഴ് തവണ വീതം നയപ്രഖ്യാപനം നടത്തിട്ടുണ്ട്. 2016 ജൂൺ 24ന് പി സദാശിവം നടത്തിയ 2 മണിക്കൂർ 50 മിനിട്ട് നീണ്ട പ്രസംഗമാണ് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നയപ്രഖ്യാപനം.
1982 ജനുവരി 29 ന് ശ്രീമതി ജ്യോതി വെങ്കിടചെല്ലം നടത്തിയ 6 മിനിട്ടുള്ള പ്രസംഗമാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞത്. സർക്കാരിന്റെ നയം ഭരണത്തലവനായ ഗവർണ്ണർ പ്രഖ്യാപിച്ചതിന് പിന്നാലെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. മൂന്ന് ദിവസമാണ് സാധാരണഗതിയിൽ നന്ദിപ്രമേയ ചർച്ച നടക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍