ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിനെതിരായ യുവരോഷം തണുപ്പിക്കാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് നട കാലിയാക്കാനാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഇതിനായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനെയാണ് മുഖ്യമന്ത്രി നിയോഗിച്ചിട്ടുള്ളത്. ഇന്ന് തന്നെ ചർച്ച നടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.
യുവജന പ്രതിഷേധം ഭരണത്തുടർച്ചക്ക് വിഘാതമാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയെ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സമരക്കാരുമായി ചർച്ചക്കുള്ള വഴികൂടി അടയുകയും പ്രതിപക്ഷത്തിന് മേൽക്കൈ നേടാൻ സാധിക്കുകയും ചെയ്യും. ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്ന സൂചനകൾ വന്നതിന് പിന്നാലെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. ഇനി ഇക്കുറി ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭരണത്തുടർച്ച വന്നാൽ എല്ലാം ശരിയാക്കാം എന്ന വാക്ക് നൽകാൻ മാത്രമേ എ കെ ബാലന് കഴിയൂ. സർക്കാർ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്.
പ്രശ്നപരിഹാരത്തിന് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാർഥികളുമായി ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ഇന്നലെ ഉത്തരവായി വന്നിരുന്നു. എന്നാൽ ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ കൃത്യമായ ഉറപ്പുകൾ നൽകാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ട് ഉദ്യോഗാർഥികൾ സമരം തുടരുകയാണ്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്ന് പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, സർക്കാരിന്റെ മറുപടി മാത്രമാണ് പുറത്തുവന്നതെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാർഥികളുടെ പ്രതിനിധിയായ ലയാ രാജേഷ് പറഞ്ഞു.
പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളടങ്ങിയ ഉത്തരവിൽ പുതിയ ഉറപ്പുകൾ ഒന്നുമില്ല. ഇതോടെ സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. എൽജിഎസ് നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ച് സർക്കാർ, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യങ്ങൾ പൂർണമായും നിരാകരിച്ചു. സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ വാദം വസ്തുതാപരമല്ലെന്നാണ് സർക്കാർ നിലപാട്.
പിഎസ്സി ഉദ്യോഗാർത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസ് നടത്തിയ ചർച്ചയിലെ കാര്യങ്ങളാണ് ഉത്തരവായിറങ്ങിയത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ, വാക്കാൽ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 74.01 ശതമാനം അഡ്വൈസ് നൽകി കഴിഞ്ഞതിനാൽ ഇനി നിയമനം നടത്താൻ കഴിയില്ലെന്നും, ഒഴിവുകളുണ്ടെന്ന ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ലെന്നുമാണ് ഉത്തരവിലുള്ളത്.
28 ദിവസത്തെ സഹനസമരത്തിനൊടുവിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിനു പിന്നാലെയാണ് എൽജിഎസ് ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുന്ന നീക്കങ്ങളായിരുന്നു സർക്കാർ നടത്തിയത്. ഉദ്യോഗസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഫയലായി ഉടൻ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുറത്തിറങ്ങിയ ഉത്തരവാകട്ടെ നിരാശപ്പെടുത്തുന്നതും
ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. ആഗസറ്റ് വരെ എൽജിഎസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച് മാന്മാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകൾ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
അതേ സമയം സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ വർഷം അവസാനം വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ കൂടി മുൻകൂട്ടിക്കണ്ട് 1200 പേരെ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ ഫോറസ്റ്റ് വാച്ചർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളും സമരവുമായെത്തി. നിയമനം നടത്താത്തതിൽ റോഡിൽ ശയനപ്രദക്ഷിണം നടത്തിയായിരുന്നു സമരം.
തലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ സമരം തുടരവേ കൂടുതൽ നിയമനങ്ങൾക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായികതാരങ്ങളെ കായിക യുവജനകാര്യ ഡയറക്ടറേറ്റിൽ നിയമിക്കും. കോഴിക്കോട് ജില്ലയിൽ കെഎപി ആറാം ബറ്റാലിയൻ എന്ന പേരിൽ പുതിയ ആംഡ് പൊലീസ് ബറ്റാലിയൻ രൂപീകരിച്ച് 25 വനിതകൾ ഉൾപ്പെടെ 100 പേരെ നിയമിക്കും. എയ്ഡഡ് കോളേജുകളിൽ 44 തസ്തികകളടക്കം വിവിധ വകുപ്പുകളിലായി 150ഓളം തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം, സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുമായി ചർച്ച കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി അഡീഷനൽ ചീഫ് സെക്രട്ടറിയും അഡീഷനൽ ഡിജിപിയും നടത്തിയ ചർച്ചയുടെ തുടർനടപടികൾ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. അങ്ങനെ സമരക്കാരുടെ വേദന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടില്ലെന്ന് നടിച്ചു.
പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ സാധിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. എന്നാൽ സമരം ചെയ്യുന്നവർക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്ന കാര്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല. ഒരിക്കൽ കൂടി ചർച്ച നടത്തിയാലും എന്തെങ്കിലും ഉറപ്പു നൽകാൻ സർക്കാരിനു നിയമപരമായി സാധിക്കില്ലെന്ന നിലപാടിലാണു മന്ത്രിമാർ.
മന്ത്രിസഭ കൂടുമ്പോൾ ശ്രദ്ധ ക്ഷണിക്കാൻ പുറത്ത് റോഡിൽ ഇഴയുകയായിരുന്നു സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാർ. ചുട്ടു പൊള്ളുന്ന വെയിലിൽ ഇഴഞ്ഞ 9 പേരിൽ തളർന്നു വീണ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉച്ചയോടെ മന്ത്രിസഭാ തീരുമാനങ്ങൾ വന്നപ്പോൾ സമരപ്പന്തലിൽ കടുത്ത നിരാശ പടർന്നു. 'ഞങ്ങളോട് സർക്കാരിന് ഇത്രയേറെ വിരോധത്തിനു കാരണമെന്തെന്നു മനസ്സിലാവുന്നില്ല. വീടും കുടുംബവും വിട്ട് ഇവിടെ വന്ന് കിടക്കുന്നത് ഒരു താൽപര്യവും ഉണ്ടായിട്ടല്ല. ഇത്രയൊക്കെ സഹിച്ചിട്ടും ഒരു ഫലവുമില്ലാതെ വീട്ടിലേക്കു പോകാൻ തന്നെ തോന്നുന്നില്ല. ഇനി ഞങ്ങളിലാരെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്തിട്ടെ സർക്കാർ കണ്ണു തുറക്കൂ എന്നാണോ'- മന്ത്രിസഭ തീരുമാനം അറിഞ്ഞ് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥി ചോദിച്ചു.
'നിയമവിരുദ്ധമായി എത്രയോ താൽക്കാലിക നിയമനങ്ങളാണിപ്പോൾ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്നത്. എന്നിട്ടും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ പോലും അവർക്കു താൽപര്യമില്ല. പഠിച്ചു ജയിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ്'- ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥിയുടെ പ്രതികരണം. സമരം അവസാനിക്കും വരെ പിന്തുണച്ചുള്ള നിരാഹാരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
Stories you may Like
- ഇടതുപക്ഷത്തിനെ അധികാരത്തിലെത്തിക്കാൻ ഉലയൂതിയ യുവാക്കൾ സിപിഎമ്മിനോട് അകലുന്നു
- ഇനി പെൻഷന്റെ മേൽ കത്തി വയ്ക്കട്ടെ...
- വിവാദങ്ങളിൽ മറുനാടനോട് പത്മശ്രീ ബാലൻ പൂതേരി പ്രതികരിച്ചത് ഇങ്ങനെ
- വിമർശനത്തിൽ ഉറച്ചു നിൽക്കുന്നെന്ന് പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞ് ഉദ്യോഗസ്ഥൻ
- പഴയകാലങ്ങൾ ഓർത്തെടുത്തു ജന്മനാട്ടിൽ മന്ത്രി എ.കെ.ബാലൻ
- TODAY
- LAST WEEK
- LAST MONTH
- തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്തു; പേനകൊണ്ടു കുത്തി വേദനിപ്പിച്ചുവെന്നും പ്രൊഫസർ ഡോ. വിജയലക്ഷ്മി; സമരത്തിനിടെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് എ. എ. റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി
- വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
- കണ്ണിൽ കാൻസർ ബാധിച്ച കുട്ടികളുടെ ജീവനും കാഴ്ചയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കും; കണ്ണൂർ സ്വദേശി ഫൈറൂസയുടെ ആശയത്തിന് ലോകോത്തര അംഗീകാരം; ലോകത്തെ സ്വാധീനിച്ച 100 വനിതാ നേത്രരോഗ വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാളി
- ചങ്ങാതിയുടെ ഭാര്യ ഓക്സിജൻ കിട്ടാതെ ഓട്ടോയിൽ കിടന്ന് മരിച്ചത് ഷോക്കായി; ഓക്സിജൻ സിലിണ്ടർ വാങ്ങാൻ 22 ലക്ഷത്തിന്റെ ഫോർഡ് എൻഡവറും വിറ്റു; ഷാനവാസ് ഷെയ്ഖ് മുംബൈയിലെ ഓക്സിജൻ മാൻ; ഫ്രീ ഓക്സിജൻ ബാങ്കുമായി ഡൽഹിയിലെ ഓക്സിജൻ മാൻ അസിം ഹുസെയ്നും
- വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
- കന്നി ഐപിഎൽ സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ; യുവതാരത്തിന് അർധ സെഞ്ചുറിയുമായി നായകൻ വിരാട് കോലിയുടെ പിന്തുണ; തോൽവി അറിയാതെ ബാംഗ്ലൂരിന്റെ കുതിപ്പ്; രാജസ്ഥാനെ കീഴടക്കിയത് പത്ത് വിക്കറ്റിന്
- ഇപ്പോൾ വീശുന്നത് ആദ്യ തരംഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓക്സിജൻ സിലണ്ടറുകൾ കൊള്ളയടിക്കപ്പെടുന്നു; മതാഘോഷണങ്ങളും ക്രിക്കറ്റും നില വഷളാക്കി; മരണം നിയന്ത്രിക്കുന്നത് ആശ്വാസം; കൊറോണയിലെ ഇന്ത്യൻ ദുരന്തകഥ വിദേശ മാധ്യമങ്ങൾ ആഘോഷമാക്കുന്നത് ഇങ്ങനെ
- ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
- ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ
- മണ്ണിൽ കുഴിച്ചിട്ട നിലയിൽ സുബീറയുടെ ഹാൻഡ്ബാഗ്; ക്യത്യത്തിന് ശേഷം അൻവർ ഉപേക്ഷിച്ച വസ്ത്രം വീടിന്റെ പരിസരത്തും; ഇനി കണ്ടുകിട്ടാനുള്ളത് യുവതിയുടെ സ്വർണാഭരണങ്ങൾ; മൊബൈൽ ഇട്ടത് 500 അടി താഴ്ചയുള്ള കുഴൽക്കിണറിൽ എന്നും വളാഞ്ചേരി കൊലക്കേസ് പ്രതി
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്