ആറന്മുളയിലെ വിമാനത്താവള ഭൂമി കൈയേറ്റം അസാധുവാക്കി കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ്; വയൽ വാങ്ങി നികത്തി മറിച്ചു വിറ്റ് കോടികൾ സമ്പാദിച്ച ഏബ്രഹാം കലമണ്ണിലിന് തിരിച്ചടി; മൂന്നു താലൂക്കുകളിലായി 293.30 ഏക്കർ ഏറ്റെടുക്കാൻ ഉത്തരവ്; ഭൂമി തട്ടിപ്പ് നടത്തിയ കലമണ്ണിൽ മാണിഗ്രൂപ്പിന്റെ സംസ്ഥാന നേതാവ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കോഴഞ്ചേരി ചാരിറ്റബിൾ എജ്യുക്കേഷൻ സൊസൈറ്റി, ചാരിറ്റബിൾ എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ചെയർമാനായ കോഴഞ്ചേരി കലമണ്ണിൽ കെ.ജെ എബ്രഹാം കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് അനുവദനീയമായതിൽ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കർ സ്ഥലം (118.74.65 ഹെക്ടർ) മിച്ചഭൂമിയായി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ അനു എസ്.നായർ ഉത്തരവായി. കേരള ഭൂപരിഷ്കരണ നിയമം 85-ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂർ, ആലത്തൂർ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാൻ ഉത്തരവായിട്ടുള്ളത്. ആകെ 118.74.65 ഹെക്ടർ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂർ, ആലത്തൂർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.
കെ.ജെ എബ്രഹാം ചെയർമാനായ രണ്ട് സൊസൈറ്റികൾക്കും വ്യത്യസ്ഥ രജിസ്ട്രേഷനുകൾ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും കെ.ജെ എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തി. കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് കെ.ജെ എബ്രഹാം രൂപീകരിച്ചവയാണ് രണ്ട് സൊസൈറ്റികളെന്നും കഴിഞ്ഞ മാസം 12ന് ചേർന്ന താലൂക്ക് ലാൻഡ് ബോർഡ് യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ വ്യത്യസ്ഥങ്ങളായ സൊസൈറ്റികളുടെ പേരിൽ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കളയുന്നതിന് താലൂക്ക് ലാൻഡ് ബോർഡ് തീരുമാനിച്ചു.
1970 ജനുവരി ഒന്നിന് ശേഷം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം ഉണ്ടായിരുന്നു എന്ന് കണ്ടെത്തുന്ന വ്യക്തി, സ്ഥാപനം, കുടുംബം എന്നിവയ്ക്കെതിരെ വകുപ്പ് 87 പ്രകാരം സ്വമേധയാ നടപടി ആരംഭിക്കാവുന്നതാണ്. ഇങ്ങനെ നടപടി സ്വീകരിക്കുമ്പോൾ പ്രസ്തുത വ്യക്തി 1970 ജനുവരി ഒന്നിനു ശേഷം ആർജിച്ച ഭൂമികൂടി ഉൾപ്പെടുത്തുകയെന്നതാണ് ചട്ടം. ഇതിനാൽ 1970 ജനുവരി ഒന്നിനു ശേഷം ആർജിച്ചിട്ടുള്ള ഭൂമി കൂടി ഉൾപ്പെടുത്തിയാണ് കരട് സ്റ്റേറ്റ്മെന്റ് നൽകിയിട്ടുള്ളതെന്നും താലൂക്ക് ലാൻഡ് ബോർഡ് യോഗം നിരീക്ഷിച്ചു. ഇതിനാൽ 1970 ജനുവരി ഒന്നിനുശേഷം വാങ്ങായിട്ടുള്ള ഭൂമികളെ സംബന്ധിച്ച് പ്രത്യേകം നടപടി സ്വീകരിക്കണമെന്നുള്ള തർക്കം തള്ളിക്കളയുന്നതിനും തീരുമാനിച്ചു.
രണ്ട് സൊസൈറ്റികളെ രണ്ട് വ്യക്തി എന്ന് കണക്കാക്കി മിച്ചഭൂമി കേസ് നടപടി സ്വീകരിക്കുന്നതിനും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും 15 സാധാരണ ഏക്കർ നിശ്ചയിക്കാനും താലൂക്ക് ലാൻഡ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് 81 (1) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമിയും കളിസ്ഥലങ്ങളും ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കപ്പെടും. എന്നാൽ ഇളവ് അനുവദിക്കുന്നതിന് അവകാശപ്പെടുന്ന ഭൂമി 1964 ഏപ്രിൽ ഒന്നിന് മുൻപ് ഇതേ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതായിരിക്കണം. മുൻപ് താലൂക്ക് ലാൻഡ് ബോർഡ് ഇക്കാര്യം പരിശോധിച്ച് കെ.ജെ എബ്രഹാമിന് 8.79.10 ഹെക്ടർ സ്ഥലം അനുവദിച്ചത് ശരിയാണെന്നും ഇതിൽ കൂടുതൽ ഇളവ് അനുവദിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. കൂടാതെ വകുപ്പ് 81 (3) പ്രകാരം സർക്കാർ ഇളവ് അനുവദിച്ച 11.94.72 ഹെക്ടർ ഭൂമികൂടി കരട് സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തി ഇളവ് അനുവദിച്ചിട്ടുള്ളതാണ്. ഇതിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള ഭൂമി ഇല്ലായെന്നും യോഗം തീരുമാനിച്ചു.
കെ.ജെ എബ്രഹാം കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങൾ കേരള ഭൂപരിഷ്കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 (3) പ്രകാരമുള്ള ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കുന്നതിന് കഴിയില്ലെന്നുള്ള സർക്കാർ തീരുമാനവും ആറന്മുള വിമാനത്താവള പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തുടരേണ്ടതില്ലെന്നുള്ള സർക്കാർ തീരുമാനവും നിരീക്ഷിച്ചാണ് ഈ നിഗമനത്തിൽ യോഗം എത്തിച്ചേർന്നത്.
കേരള ഹൈക്കോടതിയുടെ സി.ആർ.പി 185/13 നമ്പർ ഉത്തരവുപ്രകാരം കെ.ജെ എബ്രഹാമിന് പുതിയ കരട് സ്റ്റേറ്റ്മെന്റ് നൽകുകയും വാദം കേൾക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയമാനുസരണമാണ് തുടർ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി. കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കൊണ്ട് സൊസൈറ്റിയുടെ പേരിലുള്ള ഭൂമിയുടെ അക്കൗണ്ട് പുനർനിർണയിക്കുകയും ചെയ്തു. ഇതുപ്രകാരം കെ.ജെ എബ്രഹാമിന് ആകെയുള്ള ഭൂമി 151.62.57 ഹെക്ടർ സ്ഥലമാണ്. ഇതിൽ വകുപ്പ് 81 പ്രകാരം ഇളവ് അനുവദിച്ചത് 20.73.82 ഹെക്ടർ സ്ഥലത്തിനാണ്. നെറ്റ് ഹോൾഡിങ് 130.88.75 ഹെക്ടർ സ്ഥലം. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം ചാരിറ്റബിൾ എജ്യുക്കേഷൻ സൊസൈറ്റിക്ക് 06.07.05 ഹെക്ടർ സ്ഥലവും ചാരിറ്റബിൾ എജ്യുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് 06.07.05 ഹെക്ടർ സ്ഥലവും ഉൾപ്പടെ ആകെ 12.14.10 ഹെക്ടർ സ്ഥലമാണ് കൈവശം വയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. മിച്ചഭൂമിയായി 118.74.65 ഹെക്ടർ സറണ്ടർ ചെയ്യണമെന്നാണ് ഉത്തരവ്.
അനുവദനീയമായതിൽ കൂടുതൽ ഭൂമി സമ്പാദിച്ചതിനെ തുടർന്ന് കെ.ജെ എബ്രഹാമിനെതിരെ മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് സംസ്ഥാന ലാൻഡ് ബോർഡ് 2012 ജൂലൈ മൂന്നിന് കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡിന് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി 2013 ഏപ്രിൽ 10ന് 136.3119 ഹെക്ടർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ താലൂക്ക് ലാൻഡ് ബോർഡിന്റെ കാലാവധി അവസാനിച്ചതിനാൽ സിറ്റിങ് നടത്തി ഉത്തരവ് നൽകുന്നതിന് സാധിച്ചിരുന്നില്ല. ഈ വർഷം ജനുവരി മൂന്നിന് താലൂക്ക് ലാൻഡ് ബോർഡുകൾ പുനഃസംഘടിപ്പിച്ച് ഉത്തരവായിരുന്നു. മാർച്ച് 30ന് ചേർന്ന ആദ്യ സിറ്റിംഗിൽ ഈ കേസ് പുതുതായി ആരംഭിക്കുന്നതിന് തീരുമാനിച്ചു.
കേരളാ കോൺഗ്രസ് എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ഏബ്രഹാം കലമണ്ണിൽ. വിമാനത്താവളത്തിനെന്ന് പറഞ്ഞ് വയൽ വാങ്ങിക്കൂട്ടിയ ശേഷം അത് നികത്തുകയും എതിർപ്പുയർന്നപ്പോൾ മൗണ്ട് സിയോൺ ഏയർപോർട്ട് നിർമ്മിക്കാൻ പോകുന്നുവെന്ന നാട്ടുകാരോട് പറയുകയുമായിരുന്നു. തുച്ഛമായ വിലയ്ക്ക് വാങ്ങിയ വയൽ നികത്തി ഇയാൾ സ്വന്തമാക്കിയ ഭൂമി പിന്നീട് കോടികൾ വാങ്ങിയാണ് കെജിഎസിന് മറിച്ചു വിറ്റത്. നിയമ തടസങ്ങളെല്ലാം മറച്ചു വച്ചായിരുന്നു കലമണ്ണിലിന്റെ കച്ചവടം. ഭൂമി വാങ്ങിയ കമ്പനി അവസാനം വെട്ടിലാവുകയും ചെയ്തു. ഭൂമിയുടെ വില കിട്ടാനുണ്ടെന്ന് കാട്ടി കലമണ്ണിൽ പത്തനംതിട്ട കോടതിയിൽ നൽകിയ കേസ് ഇപ്പോഴും നടക്കുകയാണ്.
Stories you may Like
- ഒരാളെയും അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസ്: ഇവിടെ വേറെ നിയമമോ?
- ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം
- പത്തനംതിട്ട ജില്ലയിൽ 47 പേരുടെ കൈവശം കൂടുതൽ ഭൂമിയുള്ളതായി വിവരാവകാശ രേഖ
- എസ്എഫ്ഐ നേതാവ് സഹപാഠിയുടെ മൂക്കിടിച്ച് തകർത്തിട്ട് മൂന്നു ദിവസം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്