കേരളത്തിലെ മുഴുവൻ വിസിമാരേയും രാജ്ഭവൻ വീണ്ടും നിയമിക്കുമോ? ഗവർണ്ണർ-സർക്കാർ പോരിൽ വഴിത്തിരിവായി സാങ്കേതിക സർവ്വകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി തീരുമാനം; ആരിഫ് മുഹമ്മദ് ഖാൻ ഇനി മുമ്പോട്ട് വയ്ക്കുന്ന ഓരോ ചുവടും നിർണ്ണായകം; സുപ്രീംകോടതി വിധിയിൽ രാജ്ഭവന് ശക്തി കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പന്തു വീണ്ടും രാജ്ഭവന്റെ കോർട്ടിലേക്ക്. സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ നടപടിക്കു ദൂരവ്യാപകഫലങ്ങൾ. സംസ്ഥാനത്ത് ആദ്യമായാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിസി പുറത്താകുന്നത്. കെടിയു വിസിയെ പുറത്താക്കിയതിന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാരണം സംസ്ഥാനത്തെ മറ്റ് 5 വിസിമാർക്കു കൂടി ബാധകമാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസിമാരെ നിയമിച്ചപ്പോഴും ഒരു പേരു മാത്രമാണ് ഗവർണർക്കു സമർപ്പിച്ചിരുന്നത്. ഇവരെ എല്ലാം ഗവർണ്ണർ പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സർക്കാരും ഗവർണ്ണറും ഏറ്റുമുട്ടലിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
ബയോഡേറ്റ തെറ്റിച്ചു നൽകിയതിനു സർക്കാർ ശുപാർശ അനുസരിച്ച് എംജി സർവകലാശാലാ വിസിയെ ഗവർണർ മുൻപു പുറത്താക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാടു നിർണായകമാകും. ഇന്നു രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തു മടങ്ങിയെത്തും. വിധിപ്പകർപ്പു പരിശോധിച്ച ശേഷം തീരുമാനം എടുക്കും. സംസ്കൃത സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രം നിർദ്ദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്കു വിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ഒപ്പുവയ്ക്കാതെ അദ്ദേഹം 2 മാസത്തോളം മാറ്റിവച്ചു. ഒടുവിൽ സർക്കാരിന്റെ നിർബന്ധത്തെത്തുടർന്നാണ് ഒപ്പിട്ടത്.
സർവകലാശാലാ നിയമനങ്ങളുടെ കാര്യത്തിൽ നിലവിൽ, ഗവർണർ സ്വീകരിക്കുന്ന കടുത്ത നിലപാടിനു കരുത്തു നൽകുന്നതാണ് സുപ്രീം കോടതി വിധി. ഇതു സർക്കാരിനു കനത്ത തിരിച്ചടി ആണെന്ന പ്രതിപക്ഷ ആരോപണം സർക്കാർ തള്ളിയിട്ടുണ്ട്. തീരുമാനം എടുത്തത് ഗവർണർ ആണെന്ന നിലപാടിലാണു സർക്കാർ. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഗവർണ്ണർ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. ഈ തീരുമാനത്തെ കോടതിയിലും ചോദ്യം ചെയ്യാനാകില്ല. ഫലത്തിൽ എല്ലാ വിസി മാരേയും നിയമിക്കാനുള്ള അധികാരം കൂടി ഗവർണ്ണർക്കു വന്നു ചേരും. അതിനിടെ കേരള സെനറ്റിൽനിന്ന് 15 പേരെ പുറത്താക്കിയതു സംബന്ധിച്ച ഹൈക്കോടതി വിധി ഗവർണർക്കു തിരിച്ചടി ആണെന്ന വ്യാഖ്യാനം രാജ്ഭവൻ തള്ളി. ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കേസ് കേൾക്കുന്ന സാഹചര്യത്തിൽ പകരക്കാരെ നിയമിക്കുന്നതു മാത്രമാണു തൽക്കാലം തടഞ്ഞിരിക്കുന്നതെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
ഇതിനിടെയാണ് സുപ്രീംകോടതിയിലെ വിധി വരുന്നത്. ഫിഷറീസ്, കണ്ണൂർ സർവകലാശാലകളിലെ വിസി നിയമനത്തിനെതിരെ കേസുണ്ട്. കേരള സർവ്വകലാശാലയിലെ വിസിക്ക് കാലാവധിയും തീരുന്നു. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസി നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ക്വോവാറന്റോ ഹർജി നൽകും. ഇതും നിർണ്ണായകമാകും. നിയമനത്തിൽ യുജിസി ചട്ടം പാലിച്ചില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ്, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചാൽ അതു നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊച്ചി സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്താണു ഹർജി നൽകിയത്.
വിസി തസ്തികയിലേക്ക് ശ്രീജിത് അപേക്ഷകനായിരുന്നു. ആദ്യവട്ടം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, സേർച് കമ്മിറ്റി പിരിച്ചുവിട്ടതുമൂലം രണ്ടാമതു വീണ്ടും വിജ്ഞാപനമിറക്കിയെങ്കിലും ശ്രീജിത് ഇടംപിടിച്ചില്ല. പിന്നീട് പത്രവാർത്തകളിലൂടെയാണ് രാജശ്രീയെ നിയമിച്ച വിവരം അറിയുന്നത്. ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമനം നിയമപരമാണെന്നു വിധിച്ചു. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. യുജിസി ചട്ടത്തിനു വിരുദ്ധമായി, വൈസ് ചാൻസലറെ നിയമിക്കാൻ സേർച് കമ്മിറ്റി ചാൻസലർക്ക് 3-5 പേരുടെ പാനൽ കൈമാറുന്നതിനു പകരം രാജശ്രീയുടെ പേരു മാത്രമാണു നൽകിയതെന്നു ഹർജിക്കാരൻ വാദിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തു പ്രാഗൽഭ്യമുള്ളവർ ഉൾപ്പെട്ടതും സർവകലാശാലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്തവരുമായിരിക്കണം സേർച് കമ്മിറ്റിയിലുണ്ടാവേണ്ടതെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്നു ഹർജിയിൽ പറയുന്നു. എന്നാൽ, യുജിസി ചട്ടങ്ങൾ സംസ്ഥാനം അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവ ബാധകമല്ലെന്നാണു സർക്കാർ വാദിച്ചത്. 2010 ലെ യുജിസി ചട്ടം സ്വീകരിച്ചിട്ടുണ്ടെങ്കിലും 2013 ലെ ഭേദഗതി പ്രത്യേകമായി സ്വീകരിച്ചിട്ടില്ല. യുജിസി ചട്ടം കണക്കിലെടുത്താൽ തന്നെ സേർച് കമ്മിറ്റി രൂപീകരിച്ചതിൽ അപാകതയില്ലെന്നായിരുന്നു രാജശ്രീയുടെ വാദം. കമ്മിറ്റിയിലെ എഐസിടിഇ പ്രതിനിധിയെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രാഗൽഭ്യമുള്ളയാളായി കണക്കാക്കാമെന്നും വാദിച്ചു.
എന്നാൽ, കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമല്ലെന്നും ഒരു പേരു മാത്രം കമ്മിറ്റി നൽകിയതിൽ അപാകതയുണ്ടെന്നുമാണു കോടതി കണ്ടെത്തി. സേർച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിസിയെ നിയമിക്കുന്നതു വരെ സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ മറ്റൊരു വിസിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ കെടിയു വിസിയുടെ താൽക്കാലിക ചുമതല ഗവർണർ നൽകിയേക്കും. വിസി നിയമനം റദ്ദായതോടെ യുജിസി വ്യവസ്ഥ പ്രകാരം പിവിസിയും സ്ഥാനം ഒഴിയേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്.
Stories you may Like
- വി സിമാർക്ക് അന്ത്യശാസനം, ഗവർണറെ കോടതിയിൽ നേരിടാൻ സർക്കാർ
- സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി
- വിസി പ്രശ്നം സർക്കാരിന് തലവേദന; രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ രാജ്ഭവൻ
- രാജി വയ്ക്കില്ല, വിസിമാർ നിയമപോരാട്ടത്തിന്, ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്
- സുപ്രീംകോടതി വിധി അറിഞ്ഞില്ലേ എന്ന് ചോദിച്ചത് പിണറായി സർക്കാർ!
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- ബലുചിസ്ഥാൻ പ്രവശ്യയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍