ഹിന്ദുക്കൾ താമസിക്കുന്നിടത്ത് വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പെന്തകോസ്തുകാരെ കൊണ്ട് ലഘുലേഖകൾ കീറിപ്പിച്ച വീരശൂര പരാക്രമി; മുഖമടിച്ച് പൊട്ടിക്കും എന്ന് പാസ്റ്റർമാരോട് പറഞ്ഞ് ഹിന്ദു സംസ്കാരത്തെ രക്ഷിച്ച പരിവാറുകാറുകാരുടെ ധീരൻ; ശബരിമല സമരത്തിലെ ഓട്ടം ഉണ്ടാക്കിയത് നാണക്കേട്; കേസ് പിൻവലിച്ചപ്പോൾ പാസ്റ്റർക്കൊപ്പം ഫോട്ടോയും; സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യമെന്ന് തിരിച്ചറിഞ്ഞ പിന്മാറ്റം; 'ഓടിയവൻ' ഗോപിനാഥൻ കൊടുങ്ങല്ലൂർ ഇപ്പോഴും പറയുന്നത് ഓട്ടക്കാരൻ താനല്ലെന്ന്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഹിന്ദുത്വത്തിന്റെ തീവ്രത പോരെന്ന് പറഞ്ഞ് ആർഎസ്എസ് ബന്ധം അവസാനിപ്പിച്ച ഹൈന്ദവ നേതാവായിരുന്നു ഗോപിനാഥ് കൊടുങ്ങല്ലൂർ. പാസ്റ്റർമാരെ ആക്രമിച്ച കേസിൽ അടക്കം പ്രതി. പ്രതീഷ് വിശ്വനാഥിന്റെ സന്തത സഹചാരി. ഹിന്ദു ഹെൽപ് ലൈനിന്റെ മുന്നണി പോരാളി. ഇത്തരത്തിലൊരു വ്യക്തിയാണ് തീവ്ര ഹിന്ദുത്വ നിലപാട് വെടിഞ്ഞ് സംഘടനാ പ്രവർത്തനം നിർത്തിയത്. രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവ് സംഘടന വിട്ടുമ്പോൾ അത് സിപിഎം ഇടപെടലാണ് ഇതിന് കാരണമെന്ന വിശദീകരണവുമായി പരിവാറുകാരും രംഗത്ത് വരുന്നു. അങ്ങനെ പരിവാറുകാരുടെ ശത്രുവായി മാറുകയാണ് ഇന്ന് ഗോപിനാഥ് കൊടുങ്ങല്ലൂർ.
രാഷ്ട്രീയ ബജ്റംഗ്ദൾ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂരാണ് തീവ്ര ഹിന്ദുത്വ നിലപാട് വെടിഞ്ഞ് സംഘടനാ പ്രവർത്തനം നിർത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ഹെൽപ്പ് ലൈനിന്റെ ഭാഗമായിരുന്നു ഈ സംഘടനയും. പലവിധ കേസുകളിൽ പ്രതീഷ് അടക്കമുള്ളവരുടെ സഹായം കിട്ടാത്തതാണ് ഇതിന് കാരണം. മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാർത്ഥതയും ഫേസ്ബുക്കിൽ മാത്രം പോരാ പ്രവൃത്തിയിൽ ആണ് കാണിക്കേണ്ടത്-ഇതാണ് ഗോപിനാഥന് പറയാനുള്ളത്.
ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം. രാഷ്ട്രീയ ബജ്റംഗ്ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ക്രിസ്ത്യൻ മത പരിവർത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റർമാരെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആക്രമിച്ചിരുന്നു. മത പ്രചരണാർത്ഥമുള്ള ലഘുലേഖകൾ വീടുകളിൽ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റർമാരെയാണ് തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ഇത് ഏറെ വിവാദമായി. ഈ കേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 19നായിരുന്നു കേസ് പറഞ്ഞവസാനിപ്പിച്ചത്.
ഹിന്ദുക്കൾ താമസിക്കുന്നിടത്ത് നിങ്ങൾ വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പാസ്റ്റർമാരെ കൊണ്ട് തന്നെ ലഘുലേഖകൾ കീറിപ്പിക്കുകയും ഇനി ഈ പണിക്ക് വന്നാൽ മുഖമടിച്ച് പൊട്ടിക്കും എന്ന് പാസ്റ്റർമാരെ കൊണ്ട് പറയിക്കുകയും ചെയ്തത് ഗോപിനാഥ് ആയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി. വീഡിയോ വിവാദമായതോടെ പൊലീസ് കേസെടുക്കുകയും പ്രതികൾക്കായി ലുക്ക്ഔട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി. ഗോപിനാഥൻ കൊടുങ്ങല്ലൂർ എന്ന ഫേസ്ബുക്ക് പേജിൽ ഗോപിനാഥിനെ കണ്ടെത്താനുള്ള ലുക്ക്ഔട്ട് നേട്ടീസ് അയാൾ തന്നെ ഷെയർ ചെയ്തതും ചർച്ചയായി. ലുക്ക്ഔട്ട് നോട്ടീസ് സ്വന്തം വാളിൽ ഷെയർ ചെയ്യുന്ന ചങ്കൂറ്റം കണ്ടിട്ടുണ്ടോ മരണമാസ്സ് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാർ അനുകൂല ഐഡികൾ അന്ന് ഇത് ഷെയർ ചെയ്തത്.
മതപരിവർത്തനത്തെ തടഞ്ഞ് ഹിന്ദു സംസ്കാരത്തെ രക്ഷിച്ച ആളാണ് ഗോപിനാഥൻ എന്ന തരത്തിൽ നിരവധി പേരാണ് ഇയാളുടെ വാളിൽ അഭിനന്ദനങ്ങൾ അന്ന് എഴുതിയത്. പിന്നീടാണ് ശബരിമല സമരമെത്തിയത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നടത്തിയ അക്രമ ഹർത്താലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഓട്ടക്കാരൻ കൊടുങ്ങല്ലൂരിലെ ചിത്രവും വൈറലായിരുന്നു. അന്ന് ആർഎസ്എസ് വിട്ട് പ്രതീഷിനൊപ്പമായിരുന്നു ഇയാളുടെ പ്രവർത്തനം. അന്ന് ഫോട്ടോയിലുള്ളത് ഗോപിനാഥ് അല്ലെന്ന വാദവും ഉയർന്നിരുന്നു. ഗോപി മുടി മുറിച്ചിട്ട് മൂന്ന് മാസമായെന്നും തങ്ങളുടെ പ്രവർത്തകർ ആരുംതന്നെ ഓടാറില്ലെന്നും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഈ നിലപാട് ഇപ്പോഴും ഗോപിനാഥ് ആവർത്തിക്കുന്നുണ്ട്.
സംഘടനാ പ്രവർത്തനം നിർത്തുമ്പോഴും ഓട്ടത്തിന്റെ ചിത്രം മാധ്യമങ്ങളിൽ എത്തി. ഈ ഘട്ടത്തിലും ഇത് താനല്ലെന്ന് വിശദീകരിക്കുന്നുണ്ട് ഇയാൾ. ഇതിനുത്തരം നിങ്ങൾ തന്നെ പറയേണ്ടി വരും ഞാൻ അത് പറയിപ്പിക്കും എന്റ ഫോട്ടോയും ഏതോ ഒരു വ്യക്തി ഓടുന്ന ഫോട്ടോയും വെച്ച് കൊറേ കാലം ആയി എല്ലാരും ട്രോളാണ് ഇതു ഞാൻ അവസാനിപ്പിച്ചു തരാം-എന്നാണ് പറയുന്നത്. ഏതായാലും താനല്ലെ ഓടുന്നതെന്ന വാദത്തിൽ ഇയാൾ ഇപ്പോഴും ഉറച്ചു നിൽക്കുകായണ്. കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷനുകളിലായി 16 ഓളം ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരവും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.
പെന്തകോസ്തു വിഭാഗത്തിലെ വൈദികൻ വെട്ടിപ്പറമ്പിൽ അബ്രഹാം തോമസ്, പത്തനംതിട്ട സ്വദേശികളായ മൂന്ന് ബൈബിൾ സ്കൂൾ വിദ്യാർത്ഥികളേയും മേത്തല വിപി തുരുത്തിൽ വച്ചാണ് ഗോപിനാഥൻ ആക്രമിച്ചത്. തുടർന്ന് ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി രഹസ്യമായി വീട്ടിലെത്തി. ഈ വിവരമറിഞ്ഞ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഹിന്ദു വീടുകളിൽ കയറുന്നില്ലെന്ന് പറഞ്ഞിട്ടും സംഘം ഇവരെ വെറുതേ വിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ആക്രമികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അന്ന് വീഡിയോ വൈറലാകാൻ തുടങ്ങിയതോടെ വൻ പ്രതിഷേധമാണ് സംഭവത്തിൽ ഉയർന്നത്. പിന്നാലെ പാസ്റ്റർ ഗോപിനാഥനെതിരെ പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് പിന്നീട് പറഞ്ഞു തീർക്കുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ടും ഇയാൾ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. സെപ്റ്റംബർ 20നായിരുന്നു ഇത്.
കേസ് ഒത്തുതീർപ്പായതിൽ ഗോപിനാഥ് കോടുങ്ങല്ലൂരിട്ട പോസ്റ്റ്
18.9.2019.എടുത്ത ഫോട്ടോ ആണിത് എന്റ പേരിൽ ഉണ്ടായ വളരെ വയറലായ ഒരു കേസ് അത് തീർന്ന സമയം, ആ സന്തോഷത്തിൽ ഞങ്ങൾ ഒരുമിച്ചു ഒരു ഫോട്ടോ എടുത്തു അതിൽ എനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല, പിന്നെ ഇതിന്റ പേരിൽ ട്രോളേഴ്സ് നിങ്ങൾ വെറുതെ ഇരിക്കരുത് plz എന്നെ ഒന്നും കൂടെ ഒന്ന് ഫെയ്മസ് ആക്ക് ?????????? ആരൊക്കെ ചവിട്ടി താത്താൻ നോക്കിയാലും അതിലും കരുത്തനായി ഞാൻ വരും, തോറ്റു കൊടത്തു ശീലം ഇല്ല,
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്