കോടിയേരി അന്വേഷിച്ചെന്ന് ഏട്ടൻ പറഞ്ഞപ്പോൾ അടുത്തു പോയി; ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു; എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം; അതെ... അത്ര വയറില്ല അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു; ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....; വിമർശന കാർട്ടൂണിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് മറുപടിയുമായി മാതൃഭൂമി കാർട്ടൂണിസ്റ്റ്; അശാന്തിയുടെ വേരുകൾ തുറന്നു കാട്ടുമെന്ന് ഗോപീകൃഷ്ണൻ പ്രഖ്യാപിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജെയ്ഷെ മുസ്തഫ.. ഇമ്രാനൊന്നും സൈക്കിൾ സവാരി നടത്തുന്ന കോടിയേരി... കേരളത്തിലെ രാഷ്ട്രീയത്തിലെ അശാന്തിയുടെ വേരുകളാണ് എന്നും കാർട്ടൂണിലൂടെ ഗോപീകൃഷ്ണൻ വരച്ചു കാട്ടിയത്. കേരള കൗമുദിയിലൂടെ പ്രശസ്തനായി മാതൃഭൂമിയിൽ എത്തിയ മലയാളിയുടെ സ്വന്തം കാർട്ടൂണിസ്റ്റാണ് ഗോപീകൃഷ്ണൻ. ചില വരകൾ അതിലെ കഥാപാത്രങ്ങൾക്ക് കൊള്ളാറുണ്ട്. അത്തരത്തിൽ സിപിഎം സൈബർ സഖാക്കൾക്ക് കൊണ്ട് രണ്ട് കാർട്ടൂണുകളായിരുന്നു ജെയ്ഷെ മുസ്തഫയും കോടിയേരിയുടെ സൈക്കിൾ യാത്രയും. ഇതോടെ ഗോപീകൃഷ്ണനെതിരെ സൈബർ ആക്രമണം തുടങ്ങി. ഇതിന് കരുതലോടേയും ഗൗരവത്തോടേയും മറുപടി നൽകുകയാണ് മാതൃഭൂമിയുടെ കൂർട്ടൂണിസ്റ്റ്. മാതൃഭൂമിയുടെ സൺഡേ സ്ട്രോക്കിൽ ഇനിയും രാഷ്ട്രീയത്തിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമെന്ന് വ്യക്തമാക്കുകയാണ് ഗോപീകൃഷ്ണൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഗോപീകൃഷ്ണൻ വിമർശകർക്ക് മറുപടി നൽകുന്നത്.
പുരോഗമന ഗ്രൂപ്പിൽ താനുണ്ടാകില്ലെന്നും ദേശാഭിമാനിയിൽ ജോലി തരാത്തതിലുള്ള പ്രശ്നമല്ലേ കാർട്ടൂണിലെ വൈരാഗ്യത്തിന് പിന്നിലെന്നൊക്കെയാണ് സൈബർ സഖാക്കൾ ഉയർത്തുന്ന ചോദ്യം. വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വിമർശനത്തേയും ഗൗരവത്തോടെ കണ്ട് തള്ളിക്കളയുകയാണ് കാർട്ടൂണിസ്റ്റ്. ഇവർക്കെല്ലാം ഉത്തരമായി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശവും നിരത്തുന്നു. കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. 'എന്താ സാർ? ഞാൻ ചോദിച്ചു.-ഗോപീകൃഷ്ണൻ തുടർന്നെഴുതുന്നു.
എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....-ഇതാണ് ഗോപീകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയിൽ നിന്നുണ്ടായ അനുഭവം. അതായത് തന്റെ കാർട്ടൂണുകളെ നല്ല അർത്ഥത്തിൽ തന്നെ കോടിയേരിയെ പോലുള്ള നേതാക്കൾ എടുക്കുന്നു. അതിലെ വിമർശനവും വരകളിലെ സവിശേഷതകളുമെല്ലാം നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നുണ്ട്. അതുകൊണ്ട് തന്നെ പലവിധ നേട്ടങ്ങളുണ്ടാക്കാനായുള്ള സൈബർ സഖാക്കളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് കാർട്ടൂണിസ്റ്റ്.
ഗോപീകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
സൺഡേ സ്ട്രോക്കിന്റെ പേരിൽ എന്തു വരയ്ക്കണമെന്ന ഉപദേശവും ശകാരവും നിൽക്കുന്നില്ല. പണ്ട് ദേശാഭിമാനിയിൽ ജോലി നൽകാത്തതിന്റെ പകയാണെന്ന് വി.എസിന്റെ സെക്രട്ടറിയായിരുന്ന സുരേഷും കൊയിലാണ്ടിയിലെ എൻ.വി.ബാലകൃഷ്ണനും. പുരോഗമന ഗ്രൂപ്പിൽ നീ ഉണ്ടാവില്ല എന്ന് പഴയ സഹപാഠി ഇൻബോക്സിൽ. ബാലകൃഷ്ണൻ (കോടിയേരിയല്ല )ഒരു പടി കൂടി കടന്ന് ``ഈയുള്ളവനൊപ്പമാണ് ഗോപീകൃഷ്ണൻ പണ്ട് ദേശാഭിമാനിയുടെ പടികേറിയതെന്ന്`` പച്ചക്കള്ളം തട്ടിവിടുന്നു . കാർട്ടൂണുമായി ഒറ്റയ്ക്കാണ് സാർ ഞാൻ പോയത്. നിങ്ങൾ പറയുന്ന പോലെ അന്ന് അവിടെ ആരും എന്നെ അപമാനിച്ചിട്ടില്ല. കാർട്ടൂൺ കൊടുത്തില്ല എന്നത് നേരാണ് .അത് അന്നു തന്നെ എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏത് കാർട്ടൂണിസ്റ്റിനുമുണ്ടാകും അതുപോലുള്ള അനുഭവങ്ങൾ. ആദ്യകാലത്ത് കേരളകൗമുദിയിൽ എൻ. പി .മുഹമ്മദ് റസിഡണ്ട് എഡിറ്റർ ആയിരുന്ന കാലം .അന്ന് പ ത്ത് കാർട്ടൂൺ തള്ളിയാൽ ഒന്നാണ് പ്രസിദ്ധീകരിക്കുക.. ദേശാഭിമാനിയിലെ ഒരു സബ് എഡിറ്റർ അന്ന് യേശുദാസനെ പോലെ ഗഫൂറിനെ പോലെ ഒക്കെ വരയ്ക്കണമെന്ന് ഉപദേശിച്ചതോർക്കുന്നു. അതൊക്കെ സ്വാഭാവികം. പക്ഷെ അന്ന് അവരെ പോലെ ഞാൻ വരച്ചില്ല. എന്റെ ശൈലിയിൽ മാത്രം വരച്ചു.ഇന്ന് ദേശാഭിമാനിയിലെ കാർട്ടൂണിസ്റ്റിന്റെ വര കണ്ടാൽ ഞാനാണോ വരച്ചതെന്ന് എനിക്കു തന്നെ തോന്നാറുണ്ട്.
പഴയ വി എസ് പക്ഷക്കാരായ സുരേഷിനും എൻ വി ബാലകൃഷ്ണനുമൊക്കെ ഇതുകൊണ്ടൊരു മെച്ചമുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ കാർട്ടൂൺ ഉപ്പുമാങ്ങ പരുവമായി എന്ന് പണ്ട് പാർട്ടി പത്രത്തിൽ എഴുതിയിരുന്നു അശോകൻ ചെരിവിൽ. ഇപ്പോ ചെരിവിൽ ആരായി! അപ്പോൾ പറഞ്ഞു വന്നത്. വിമർശനങ്ങൾനടക്കട്ടെ ....തെറി വിളി വേണ്ട. ഞാൻ വര നിർത്താനും പോകുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു..
കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. ' എന്താ സാർ? ഞാൻ ചോദിച്ചു.
എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....
പെരിയയിലെ കൊലപാതകത്തിനിടെ കാസർഗോട്ടെ സിപിഎം നേതാവിനെ ജെയ്ഷെ മുസ്തഫയെന്ന് പോക്കറ്റ് കാർട്ടൂണിലൂടെ മാതൃഭൂമിയിൽ കളിയാക്കിയ ഗോപീകൃഷ്ണനെ സിപിഎം സൈബർ പോരാളികൾ കടന്നാക്രമച്ചിരുന്നു. സിപിഎം നേതാവ് മുസ്തഫ പൊലീസിൽ പരാതി നൽകുമെന്നും പ്രഖ്യാപിച്ചു. താനൊരു മുസ്ലീമായതു കൊണ്ടാണ് ഇത്തരത്തിൽ അധിക്ഷേപിച്ചതെന്നും തീവ്രവാദത്തിൽ മതത്തെ കലർത്തിയ ഗോപീകൃഷ്ണനെ മാതൃഭൂമി നിലയ്ക്ക് നിർത്തണമെന്നുമായിരുന്നു ആവശ്യം. ഇടതുപക്ഷ സൈബർ ആക്രമണങ്ങൾ ശക്തമായിട്ടും കാർട്ടൂണിലെ പരിഹാസത്തെ ഗോപീകൃഷ്ണൻ ഉപേക്ഷിച്ചില്ല. ഇമ്രാൻ ഖാനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ഒരു സൈക്കിളിലാണ് കാർട്ടൂണിൽ യാത്ര ചെയ്തത്. ചേട്ടേന്റേയും എന്റേയും ഒരേ ശബ്ദമെന്ന് പാക് പ്രധാനമന്ത്രി ചവിട്ടുന്ന സൈക്കിളിന് പിറകേ ഇരുന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി. ഇതോടെ മാതൃഭൂമിക്കെതിരെ വീണ്ടും സൈബർ സഖാക്കൾ രംഗത്ത് എത്തി. ഇതോടെയാണ് വിമർശകരെ തള്ളിപ്പറഞ്ഞ് ഗോപീകൃഷ്ണനും എത്തുന്നത്.
മാതൃഭൂമി മാപ്പു പറയണം. ഒരു കമ്യൂണിസ്റ്റിന്റെ പേരിലെ മതത്തിൽ നോക്കി വർഗീയവിഷം ചീറ്റിയതിന്. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമായി മാറാതിരിക്കാൻ കേവലസാന്നിധ്യം കൊണ്ട് കാരണമായ ഒരു സമൂഹത്തെയാകെ അപമാനിച്ചതിനെന്നായിരുന്നു ജെയ്ഷെ മുസ്തഫയെന്ന കാർട്ടൂണെത്തിയപ്പോൾ ഉണ്ടായ വിമർശനവും പ്രചരണവും.ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും ഒരു സൈക്കിളിൽ ഗോപീകൃഷ്ണൻ കയറ്റിയത്. കാശ്മീർ പ്രശ്ന പരിഹാരത്തിന് യുദ്ധം വേണ്ട ചർച്ച മതിയെന്നായിരുന്നു കോടിയേരി പറഞ്ഞ്. ഇത് ദേശീയ തലത്തിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പെരിയയിലെ ഇരട്ടകൊല നടത്തുമ്പോൾ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കരുതെന്ന് പറയുന്നത് എവിടെത്തെ ന്യായമെന്ന ചോദ്യവുമെത്തി. ഈ വാദത്തിനെ പിന്തുണയക്കുന്ന തരത്തിലാണ് ഗോപീകൃഷ്ണന്റെ കാർട്ടൂൺ.
ഒരു കാർട്ടൂൺ കൊണ്ട് ഒരുപാടു രാഷ്ട്രീയം പറയുകയും പല കൊലകൊമ്പൻ മാരെയും വിറപ്പിക്കുകയും ചെയ്ത മഹാന്മാരുടെ നാടാണ് ഇന്ത്യ.... പോക്കറ്റ് കാർട്ടൂൺ ഏറ്റവും മഹത്തരവും ചിന്തനീയയുമാണ് എന്നതും ഒരു പത്രത്തിന്റെ എഡിറ്റോറിയലിനോളം പ്രധാനമെന്നതും മനോരമയുടെ കുഞ്ചൂ കുറുപ്പ് തെളിയിക്കുന്നു..... ഗോപീകൃഷ്ണൻ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് ആണ് എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ് ... പക്ഷെ തുടർച്ചയായി അദ്ദേഹം മാതൃഭൂമിയിലെ സൺഡേ ട്രാക്ൾസിൽ വരക്കുന്നത് ഏറ്റവും നിന്ദ്യവും രാജ്യദ്രോഹപരവും വർഗീയതയുടെ എല്ലാ സീമകളും ലങ്കിക്കുന്നവയുമാണ് എന്ന് പറയാതെ വയ്യ.......... മലയാളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം പേറി എന്ത് തെണ്ടിത്തരവും വരയ്ക്കാം... എഴുതാം... പറയാം.... ഈ വര തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരുന്നെങ്കിൽ... എന്ന് ഗോപീകൃഷ്ണൻ ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് ആലോചിച്ചാൽ നല്ലത്.... വാൽകഷ്ണം..... പണ്ട് ദേശാഭിമാനിൽ കാർട്ടൂണിസ്റ്റിന്റെ ഒഴിവിലേക്ക് ഒരാൾ ഇന്റർവ്യൂ വിൽ പങ്കെടുത്തെങ്കിലും നിയമനം ലഭിച്ചില്ല.... (പക തീർക്കരുത് )- വി എസ് അച്യൂതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ എസ് സുരേഷിന്റെ ഈ പോസ്റ്റ് പുതിയ ചർച്ചകളാണ് തുടങ്ങിയത്.
വിഎസിനൊപ്പം നിന്നതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവാണ് സുരേഷ്. ഇപ്പോഴും പാർട്ടിക്ക് പുറത്ത്. അതുകൊണ്ട് തന്നെ പുറത്തുള്ള സുരേഷിന്റെ പോസ്റ്റിനെ വലിയ ചർച്ചകൾക്കായി സിപിഎം സൈബർ സഖാക്കൾ തന്നെ എത്തി. ഇദ്ദേഹം ഈയിടെ വരയ്ക്കുന്ന വരകളിൽ വർഗീയത കലരുന്നു എന്ന തരത്തിൽ കാർട്ടൂൺ അതിരുവിട്ടതാണെന്ന അഭിപ്രായമെത്തി. അദ്ദേഹത്തിന്റെ വരകളിലേ രാഷ്ട്രീയം നല്ലത് തന്നെ പക്ഷെ എല്ലാ സീമകളും ലങ്കിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല... അത് സി പി എം നേതാക്കളെ ആയാലും ബി ജേ പി നേതാക്കളെ ആയാലുമെന്നും അഭിപ്രായമെത്തി. ഇങ്ങനെ സൈബർ സഖാക്കൾ കൂട്ടം ചേർന്ന് ഗോപീകൃഷ്ണനെ ആക്രമിച്ച് മുന്നേറിയപ്പോൾ പ്രതിരോധിക്കാൻ എത്തിയത് കുറച്ചു കാലം വരെ മാതൃഭൂമി എതിരാളികാളായി അറിയപ്പെട്ടിരുന്ന പരിവാറുകാരായികരുന്നു. ഇതോടെ ചർച്ചകൾ പുതിയ തലത്തിലുമെത്തി.
അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ ഭോഗസ്സക്തിയോടെ ആണ് പോകുന്നത് എന്ന് മീശയിൽ എഴുതിയപ്പോൾ സഖാക്കൾക്ക് അത് ആവിഷ്കാര സ്വാതന്ത്ര്യം. പാർട്ടി സെക്രട്ടറിക്കും ഇമ്രാൻ ഖാനും ഒരേ സ്വരം എന്ന് അതേ പത്രത്തിലെ ഒരു കാർട്ടൂണിസ്റ്റ് വിവക്ഷിച്ചപ്പോൾ സഖാക്കൾക്ക് അത് തെമ്മാടിത്തം. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പാർട്ടി സെക്രട്ടറി സ്വീകരിച്ച രാജ്യ വിരുദ്ധ നിലപാടിനെ അഗ്നി തുല്യമായ ആശയവും വരയും ഭാഷയും കൊണ്ട് ഒരു കാർട്ടൂണിസ്റ്റ് പരിഹസിക്കുമ്പോൾ പാർട്ടി സെക്രട്ടറിയെ പരിഹസിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടില്ല എന്നാണോ സഖാക്കൾ ഉദ്ദേശിക്കുന്നത് ? അങ്ങനെ വിരട്ടിയാൽ വളയുന്ന വരയും കൈയുമല്ല ഗോപി ചേട്ടന്റേത്. തരം പോലെ നിങ്ങൾക്ക് മാത്രം വ്യാഖ്യാനിച്ചെടുക്കാവുന്ന വാക്കുമല്ല ആവിഷ്കാര സ്വാതന്ത്ര്യം.-മാധ്യമ പ്രവർത്തകനായ സനിൽ കുമാറിന്റെ പോസ്റ്റാണ് ഈ വിഷയത്തിൽ പരിവാറുകാർ കൂടുതൽ ചർച്ചയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്