Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ

ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒൻപത് വർഷത്തെ ഒരുമിച്ചുള്ള ജീവതം.... സംഗീത സംവിധായകൻ ഗോപീ സുന്ദർ രണ്ട് ദിവസം മുമ്പിട്ട ഫോട്ടോ സഹിതമുള്ള പോസ്റ്റിനൊപ്പമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴുള്ള ചർച്ചകൾ. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകന്റെ കുടുംബ ജീവിതമാണ് ഇതോടെ ചർച്ചയാകുന്നത്. ഗോപീ സുന്ദർ ഇട്ട ഫോട്ടോയോട് പ്രതികരിച്ച് ഭാര്യ പ്രിയ രംഗത്ത് വന്നതോടെയാണ് വിഷയം ചൂടു പിടിച്ചത്. ആരാണ് ഗോപീ സുന്ദറിന്റെ യഥാർത്ഥ ജീവിത പങ്കാളിയെന്ന ചോദ്യമാണ് സിനിമാ ലോകവും ചർച്ചയാക്കുന്നത്.

ഗോപീ സുന്ദറിന്റെ പാട്ടുകളുമായി ബന്ധപ്പെട്ട് പലവിധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പല ഈണങ്ങളും മോഷണമാണെന്ന കണ്ടെത്തലും വിലയിരുത്തലുമെല്ലാം സോഷ്യൽ മീഡിയ ചർച്ചയാക്കി. അപ്പോഴും ഗോപീ സുന്ദറിന്റെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിലായിരുന്നു തുടർന്നത്. മോഷണത്തിലെ കല മനസ്സിലാക്കിയ സംഗീത സംവിധായകനാണ് ഗോപീ സുന്ദറെന്ന് വിലയിരുത്തി വിവാദങ്ങൾ അങ്ങനെ തുടരുമ്പോഴാണ് പുതിയ വിഷയം സമൂഹ മാധ്യമങ്ങൾക്ക് വീണു കിട്ടുന്നത്. രണ്ട് ദിവസം മുമ്പാണ് ഒൻപതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദർ ഫെയ്‌സ് ബുക്കിലിട്ടത്. ഒരുമിച്ചുള്ള ജീവിതത്തിന് മറ്റ് വിശദീകരണങ്ങളൊന്നും ഗോപീ സുന്ദർ നൽകിയതുമില്ല.

ഈ പോസ്റ്റിനോട് അതിശക്തമായി തന്നെ ഗോപീ സുന്ദറിന്റെ ഭാര്യ പ്രതികരിച്ചു. എങ്ങനെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കുക..... ഇത് ശരിയാണെങ്കിൽ ... ഇതുവരെ കോടതിയെ ഇക്കാര്യം അയാൾ അറിയിച്ചിട്ടില്ല.. എന്നിരുന്നാലും ഒരാളെ ഇത്രകാലും കൂടെ കൂട്ടിയതിന് ആശംസകൾ-ഇതാണ് ഗോപീസുന്ദറിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രിയാ ഗോപീസുന്ദർ ഇട്ട പോസ്റ്റ്. ഫെയ്‌സ് ബുക്കിലെ അക്കൗണ്ടിൽ തന്റെ പേരിനൊപ്പം ഗോപീസുന്ദറിന്റെ പേരും ചേർത്താണ് പ്രിയ ഇക്കാര്യം ചർച്ചയാക്കുന്നത്. അതായത് താനും ഗോപീസുന്ദറും നിയമപരമായി ഭാര്യാഭർത്താക്കന്മാരാണെന്ന് പ്രിയ വിശദീകരിക്കുക കൂടിയാണ് ചെയ്യുന്നത്.

പ്രിയയെ ആശ്വസിപ്പിക്കുന്ന കമന്റുകളും എത്തുന്നു. സത്യത്തിൽ വിശ്വസിക്കാത്തവർക് ഇവിടെ എന്തുവേണമെൻകിലും ആകാം. എല്ലാം ഒരു പരിധി യുണ്ട്. സത്യം...... അവൻ നോക്കിക്കോ.... എന്താകുമെന്ന്-ഇതാണ് പ്രിയയുടെ പോസ്റ്റിന് താഴെ എത്തിയ ഒരു കമന്റ്. തന്റെ രണ്ട് ആൺമക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രവും പ്രിയ ഫെയ്‌സ് ബുക്കിൽ ഇട്ടിട്ടുണ്ട്. ഗോപീസുന്ദറിന്റെ പോസ്റ്റിന് താഴെ വിവാഹ വാർഷിക ആശംസകളുടെ നീണ്ട നിര തന്നെ ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ആളുകളെ ഗോപീസുന്ദർ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രിയ വിശദീകരിക്കുന്നത്. ഇതോടെ ഗോപീസുന്ദറിന്റെ പോസ്റ്റിന് താഴെ ട്രോളുകളും എത്തുന്നു. സ്വന്തം ഭാര്യയും 2 കുട്ടികളും ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ട്.. അത് മറക്കണ്ട. 9 ്യലമൃ െീള അവിഹിതം ആഘോഷിച്ചോ--ഇതാണ് ശ്രദ്ധേയമായ കമന്റ്. പ്രിയയുടെ ചിത്രമിട്ട് ഇതാണ് യഥാർത്ഥ ഭാര്യയെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

ഇത്തരം കമന്റുകൾക്കൊന്നും ഗോപീ സുന്ദർ മറുപടിയും നൽകുന്നില്ല. ഗോപീ സുന്ദറിന്റെ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരൺമയീ. അഭയ ഹിരൺമയി, പേരു പോലെ മനോഹരവും വ്യത്യസ്തവുമായ സ്വരമുള്ള ഗായികയാണ് ഈ തിരുവനന്തപുരം സ്വദേശിനി. കോഴിക്കോടിനെക്കുറിച്ചൊരു പാട്ടു പാടിയത് ഹിറ്റാവുകയും ചെയ്തു. അഭയ ഹിരൺമയീ ആദ്യം പാടിയ അഞ്ചു ഗാനങ്ങളും ഗോപി സുന്ദറിന്റേതാണ്. നാക്കു പെന്റ നാക്കു ടാകാ എന്ന ചിത്രത്തിൽ നാക്കു പെന്റാ നാക്കു ടാകാ എന്ന തീം സോങുമായാണ് പിന്നണി ഗാന രംഗത്ത് അഭയ ഹിരൺമയി എത്തുന്നത്. ഗോപീ സുന്ദറുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് അഭയ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല. ഇത്തരത്തിലൊരു ഗായികയുമായി ചേർന്നുള്ള ഗോപീസുന്ദറിന്റെ ചിത്രവും വിശദീകരണവുമാണ് പുതിയ തലത്തിലെ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.

ഗോപി സുന്ദർ എന്ന കലാകാരന്റെ കരിയറിന്റെ തുടക്കമായിരുന്നു നോട്ട് ബുക്ക്. 2006 ലെ ക്രിസ്തുമസ്സ് റിലീസായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'നോട്ട് ബുക്ക്'. തുടർന്നു വന്ന ബിഗ് ബിയും സാഗർ ഏലിയാസ് ജാക്കിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. അൻവറിലെ 'കിഴക്കു പൂക്കും മുരുക്കിനെന്തൊരു ചുവചുവപ്പാണ്' എന്ന് പാടിപ്പിച്ചപ്പോൾ കേരളം മുഴുവൻ അതേറ്റു പാടി. പിന്നീട് വന്ന ഉസ്താദ് ഹോട്ടലിലെ 'അപ്പങ്ങളെമ്പാടു'മായാലും എബിസിഡിയിലെ 'ജോണീ മോനേ ജോണി'യായാലും ഗോപീ സുന്ദറിനെ ശ്രദ്ധേയനാക്കി. ഇതോടെ മുൻനിര സംഗീത സംവിധായകനായി ഗോപീ സുന്ദർ മാറി. ഇതിനിടെ മോഷ്ടിക്കൽ വിവാദവും എത്തി. ഓരോ പാട്ടും പുറത്തിറങ്ങുന്നതിനു തൊട്ടു പിന്നാലെ തന്നെ സംഗതി ഈച്ച കോപ്പിയാണെന്ന കണ്ടെത്തലുമായി സോഷ്യൽ മീഡിയ രംഗത്തെത്തും. കോപ്പിയടിച്ച് കോപ്പിയടിച്ച് ഗോപി സുന്ദർ കോപ്പി സുന്ദറായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏറ്റവും ഒടുവിൽ ആരോപണം ഉയരുന്നത് ജയറാം നായകനായ സത്യയിലെ ഗാനത്തിനെതിരെയാണ്.

എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളൊന്നും ഗോപി സുന്ദറിനെ തളർത്തിയില്ല. തന്റെ വാളിൽ വിമർശനവുമായെത്തിയ വിരുതന് നൽകിയ മറുപടിയിലായിരുന്നു ഗോപി സോഷ്യൽ മീഡിയ ട്രോളുകളെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ട്രോളുകൾ തന്റെ ഗാനത്തെ കൂടുതൽ ഫേമസാക്കുമെന്നും അഭിപ്രായപ്പെട്ടത്. ' കോപ്പിയടിക്കാത്ത പാട്ടു കേൾക്കാൻ ആയിരം പേരേ ഉള്ളൂ, പക്ഷെ കോപ്പി അടിച്ച ( അല്ലെങ്കിൽ ഏതിനോടെങ്കിലും ഛായയുള്ള) പാട്ടു കേൾക്കാൻ ലക്ഷം ലക്ഷം പിന്നാലെ..കമോൺ ട്രോളേഴ്സ്, നിങ്ങളുടെ കഴിവ് തെളിയിക്കൂ. നിങ്ങളുടെ ക്രിയേറ്റിവിറ്റിക്കായി ഞാൻ കാത്തിരിക്കുകയാണ്.' എന്നായിരുന്നു ഗോപിയുടെ കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP