യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവ പ്രവർത്തനം; കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച നാടകങ്ങളും ഏറെ; ആകാശവാണിയിലെ ശബ്ദ സൗകുമാര്യം ശ്വാസ കോശം സ്പോഞ്ചു പോലെയാക്കിയെന്ന പരസ്യത്തിലൂടെ മലയാളിയുടെ പ്രിയ താരമായി; എന്നിട്ടും ഗോപന്റെ മൃതദേഹത്തിന് കേരളാ ഹൗസിൽ പൊതുദർശന ഇടമില്ല; കാട് പിടിച്ചു കിടക്കുന്ന ട്രാവൻകൂർ ഹൗസിൽ വയ്ക്കാൻ നിർദ്ദേശം; പിണറായി സർക്കാരിനെതിരെ ഡൽഹി മലയാളികൾ പ്രതിഷേധത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബ്ദ വൈവിധ്യത്തിലൂടെ മലയാളിയുടെ മനസ്സിലെ താരമായ വ്യക്തിത്വമാണ് ഗോപൻ എന്ന ആകാശവാണി മുൻ ന്യൂസ് റീഡറും പ്രമുഖ നടനും. ഇടതു പക്ഷത്തോടുള്ള താൽപ്പര്യവുമായി ഡൽഹിയിലെത്തി പുതിയൊരു വഴിയിലൂടെ മലയാളിയുടെ അഭിമാനമായ വ്യക്തിത്വം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പടപൊരുതിയ സഖാവ്. ആകാശവാണിയെന്ന തട്ടകത്തിലെത്തിയപ്പോൾ രാഷ്ട്രീയം മറന്ന് മാധ്യമ പ്രവർത്തനത്തിൽ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ പ്രതിഭ. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന പരസ്യ ചിത്രത്തിന് ശബ്ദം നൽകി മലയാളിയെ പുകവലിയുടെ ദൂഷ്യത അറിയിച്ച കമന്റേറ്റർ. എന്നിട്ടും കേരള സർക്കാർ ഈ പ്രതിഭയോട് മരണത്തിൽ അനാദരവ് കാട്ടി.
കഴിഞ്ഞ ദിവസമാണ് ഗോപൻ (എൻ. ഗോപിനാഥൻ നായർ) മരിച്ചത്. ഡൽഹിയിൽ വലിയ സുഹൃത് ബന്ധമുള്ള വ്യക്തിത്വം. മലയാളികുടെ പ്രയിപ്പെട്ട ശബ്ദത്തിനുടമയായ ഗോപന്റെ മൃതദേഹത്തോട് ഡൽഹിയിലെ കേരള ഹൗസും കേരള സർക്കാരും അനാദരം കാട്ടിയെന്നാണ് പരാതി. തിങ്കൾ രാത്രി ഡൽഹിയിൽ അന്തരിച്ച ഗോപന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കുന്നതിനു മുൻപ് കുറച്ചു സമയം കേരള ഹൗസ് കോൺഫറൻസ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കണമെന്ന അഭ്യർത്ഥന അധികൃതർ നിരാകരിച്ചു. മാധ്യമ പ്രവർത്തകരും സംഘടനാ പ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷിച്ചിട്ടും അനുമതി ലഭിച്ചില്ല.
ഇതു സാധ്യമല്ലെന്നു കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ വ്യക്തമാക്കി. ട്രാവൻകൂർ ഹൗസിൽ കുറച്ചുനേരം മൃതദേഹം വയ്ക്കാമെന്ന് അനുമതി നൽകി. എന്നാൽ പൊടിപിടിച്ച് കാടുകയറി അനാഥമായി കിടക്കുന്ന സ്ഥലത്ത് മൃതദേഹം വയ്ക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും തയാറായില്ല. തുടർന്ന് ഗോപന്റെ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനു വച്ചശേഷം ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. 4 പതിറ്റാണ്ടു കാലം ഡൽഹിയുടെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന മലയാളിയായണ് ഗോപൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച ഗോപനോട് പിണറായി സർക്കാർ തന്നെ ആനാദരവ് കാട്ടിയെന്നതാണ് ഏവരേയും വേദനിപ്പിക്കുന്നത്.
അതേസമയം രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനിത് കുമാർ പ്രതികരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഗോപൻ അന്തരിച്ചത്. രാത്രിയോടെ പൊതുദർശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡൽഹിയിലെ മലയാളി സമാജം ഭാരവാഹികൾ പറയുന്നത്. രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദർശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദർശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടത്താമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോൾ കേരള സർക്കാരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിക്കണമെന്നുമാണ് അറിയിച്ചത്. തുടർന്ന് തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോൾ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പൊതു ദർശനം വേണ്ടെന്ന് വച്ചു.
'ആളുകൾ വന്നു വന്ന് എന്നെ ഇപ്പോൾ വിളിക്കുന്നത് 'ശ്വാസകോശം ഗോപൻ' എന്നാണ് . അത്രയ്ക്കുണ്ട് പുകവലിയെകുറിച്ചുള്ള ആ പരസ്യം കൊണ്ടുവന്ന പ്രശസ്തി-ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തെ കുറിച്ച് ഗോപൻ തന്നെ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. തിയറ്ററിൽ പോയി സിനിമ കണ്ടവർ, ടി വി യിൽ കണ്ടവർ ആരും മറക്കില്ല. കൊച്ചുകുട്ടികൾക്കുപോലും അറിയാം. മിമിക്രിയിലും ഒരുപാട് പേർ ഗോപനെ അനുകരിക്കുന്നു. ദുശ്ശീലങ്ങളിൽ നിന്ന് അകലാൻ മലയാളിയെ പ്രേരിപ്പിക്കുന്ന ചിരപരിചിതമായ ആ ശബ്ദം അവശേഷിപ്പിച്ചാണ് ഗോപൻ യാത്രയായത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി വി രാമൻപിള്ളയുടെ പേരമകളുടെ മകൻ. അടൂർഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കൾ. പക്ഷേ കലയും സാഹിത്യവുമായിരുന്നില്ല ഗോപന്റെ മുന്നിൽ തെളിഞ്ഞത്.
എം എ പഠിച്ചിറങ്ങിയപ്പോൾ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സർദാർ കെ എം പണിക്കർ കശ്മീർ സർവകലാശാല വൈസ് ചാർസലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ഡൽഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സർവ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടൻ മടങ്ങാൻവയ്യ. തൽക്കാലത്തേക്ക് ഡൽഹിയിൽ നിഖിൽ ചക്രവർത്തിയുടെ മെയിൻസ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ ജോലിക്ക് പോയിത്തുടങ്ങി. അപ്പോഴാണ് ഡൽഹി ആകാശവാണിയിൽ അവതാരകൻ തസ്തികയിലേക്ക് ആളെ വിളിക്കുന്നത്. ജോലി ലഭിച്ചു; ശമ്പളം 300 രൂപ. ആദ്യവാർത്ത വായിക്കുമ്പോൾ പ്രായം 21. ഇക്കാലത്ത് അടൂർ ഭാസിയും ആകാശവാണി ജോലി തേടി ഗോപനൊപ്പം ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലത്തിൽ അടൂർ ഭാസിക്ക് സിനിമയിൽ അവസരം ലഭിച്ചതിനാൽ അദ്ദേഹം വഴിമാറിപ്പോയി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു. അന്ന് നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അടുത്ത സുഹൃത്തായിരുന്നു കണിയാപുരം രാമചന്ദ്രൻ. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ നാടകം അവതരിപ്പിക്കാൻ പോകും. മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മരണ വാർത്ത, നിരവധി തെരഞ്ഞെടുപ്പ് വാർത്തകൾ, ആര്യഭട്ടയുടെ വിക്ഷേപണം, അനവധി ശാസ്ത്രനേട്ടങ്ങൾ ഉൾപ്പെടെ മലയാളികളെ അറിയിച്ച വാർത്തകൾ വായിച്ചത് ഗോപനായിരുന്നു. തുടർച്ചയായി മുപ്പത്തൊമ്പതര വർഷം വാർത്ത വായിച്ചു. ഡൽഹി ആകാശവാണി മലയാള വിഭാഗം മേധാവിയായാണ് വിരമിച്ചത്. കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളുടെ പല പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനാണ്. ശബ്ദം നൽകുന്ന ചില പരസ്യങ്ങൾക്കും ലഘു ചിത്രീകരണങ്ങൾക്കും മലയാളത്തിൽ വിവർത്തനം എഴുതുന്നതും ഗോപനായിരുന്നു.
Stories you may Like
- ആത്മഹത്യ ചെയ്ത കർഷകന്റെ മുഴുവൻ ബാധ്യതയും തീർക്കാൻ ആക്ഷൻ ഹീറോ
- ആ കുടുംബം ചില്ലറക്കാരല്ലെന്ന് വാർഡ് മെമ്പറും; ഇത് ചിരിച്ചു കൊണ്ട് സ്വത്ത് എഴുതി വാങ്ങിയ ചതി
- സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ട് ആവരുത് വികസനം
- 'സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്'
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍