കോടികളുടെ ഹാഷിഷ് പിടിച്ച് പേരെടുത്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് സ്ഥലംമാറ്റം; ട്രാൻസ്ഫർ ഉത്തരവ് എത്തിയത് മുഖ്യന്ത്രി വിശിഷ്ടവസേവാ മെഡൽ നൽകിയതിന് പിന്നാലെ; ഇടുക്കിയിലെ മിടുക്കരായ മറ്റ് ഉദ്യോഗസ്ഥരേയും മലബാറിലേക്ക് തട്ടി; കഞ്ചാവ് മണത്തുപിടിക്കുന്ന പൊലീസ് നായയെ തിരിച്ചുവിളിപ്പിച്ചും കഞ്ചാവുലോബിയുടെ കളികൾ
ഇടുക്കി: മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ഉദ്യോഗസ്ഥനെ കാസർകോട്ടേക്കും മറ്റൊരാളെ തലശ്ശേരിയിലേക്കും മാറ്റിയ എക്സൈസ് വകുപ്പിന്റെ നടപടിക്കു പിന്നിൽ ഇടുക്കിയിലെ കഞ്ചാവു ലോബിയുടെ ഇടപെടലെന്ന് സംശയം. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ ഇടുക്കി ജില്ലയിലെ എക്സൈസ് ജീവനക്കാരിൽ അസംതൃപ്തി പുകയുന്നു. ലഹരിക്കെതിരെ ശക്തമായ നടപടി വകുപ്പ് തുടങ്ങിയതിനു പിന്നാലെ കൂടുതൽ ലഹരി വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥനെ കാസർകോട്ടേക്ക് തട്ടിയ നടപടി വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.
സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയിൽനിന്നു അവാർഡ് ഏറ്റുവാങ്ങി ഒരു മാസം മാത്രം എത്തിയപ്പോഴാണ് വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ നാടുകടത്തിയത്. വണ്ടിപ്പെരിയാർ റേഞ്ച് ഇൻസ്പെക്ടർ സി. കെ സുനിൽരാജിനെ കാസർകോട്ടേക്ക് മാറ്റി ഇറങ്ങിയ ഉത്തരവിലൂടെതന്നെ കുമളി ചെക് പോസ്റ്റിലെ ഇൻസ്പെക്ടർ ടി. ആർ സെൽവരാജിനെ തലശേരിയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ ഷിബു മാത്യുവിനെ അഗളിയിലേക്കും കമ്പംമെട്ട് ചെക് പോസ്റ്റ് ഇൻസ്പെക്ടർ സജി കുമാറിനെ വയനാട്ടിലേക്കും മാറ്റിയാണ് ഉത്തരവ്. ലഹരി കടത്ത് തടയാൻ നിയോഗിക്കപ്പെട്ട സ്പെഷൽ സ്ക്വാഡിൽ അംഗമായ സുമേഷിനെ ഹോസ്ദുർഗിലേക്കും സ്ഥലംമാറ്റി. ഇവരിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ ഒഴികെയുള്ള എല്ലാവരും ലഹരി കടത്ത് തടയാനും കുറ്റവാളികളെ സാഹസികമായി വരെ പിടികൂടാനും അതിർത്തി മേഖലയിൽ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരുന്നവരും ആരോപണങ്ങൾക്ക് അതീതരുമായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ലഹരി വേട്ട നടത്തിയ ഉദ്യോഗസ്ഥനെന്ന റിക്കോർഡിനുടമായാണ് സുനിൽരാജ്. രണ്ടു സംഭവങ്ങളിലായി 22 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടുന്നതിൽ സുനിൽരാജ് നിർണായക പങ്ക് വഹിച്ചിരുന്നു. 11 കോടി രൂപ വീതം വിലമതിക്കുന്ന ഹാഷിഷ് ഓയിൽ അദ്ദേഹം നേരിട്ട് പിടിച്ചെടുക്കുകയും മറ്റൊരു 11 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്ത് സുനിൽരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ച് നർക്കോട്ടിക് വിഭാഗത്തിന്റെ കെണിയിൽ വീഴ്ത്തുകയും ചെയ്തത് ഏതാനും മാസങ്ങൾക്കുള്ളിലാണ്.
നിരവധി കേസുകളിലായി 100 കിലോയോളം കഞ്ചാവാണ് സ്വന്തം നിലയിൽ ഈ ഉദ്യോഗസ്ഥൻ കണ്ടെടുത്ത് കോടതിയിലെത്തിച്ചത്. കമ്പംമെട്ട് ചെക് പോസ്റ്റ് ഇൻസ്പെക്ടർ സെൽവരാജ് ഈ മാസം മാത്രം പിടിച്ചെടുത്ത കഞ്ചാവ് കേസുകൾ ഇരുപതോളമാണ്. ഒരു വർഷത്തിനുള്ളിൽ അറുപതോളം കഞ്ചാവ് കേസുകൾ അതിർത്തി മേഖലയിൽനിന്നു പിടികൂടുകയും നൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ലഹരിയുടെ ഇടത്താവളമായും കടത്തുവഴികളായും ഇടുക്കി ജില്ല മാറിയ സാഹചര്യത്തിൽ കുമളി, കമ്പംമെട്ട് ചെക് പോസ്റ്റുകളുടെയും വണ്ടിപ്പെരിയാർ റേഞ്ചിന്റെയും ജോലിഭാരവും പ്രസക്തിയും കൂടിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ കമ്പം കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽനിന്നും യുവാക്കളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ള സംഘം ഇവ കമ്പത്തെത്തി വാങ്ങുന്നുണ്ട്.
ഏറ്റവുമധികം കടത്ത് നടക്കുന്നത് കുമളി ചെക് പോസ്റ്റിലൂടെയാണ്. ഇവിടെ കഞ്ചാവ് കടത്തുന്നവരെ കണ്ടെത്തുക അതീവ ദുഷ്കരമാണ്. ശരീരത്ത് കെട്ടിവച്ചും ചോറ്റുപാത്രത്തിലും തുണിസഞ്ചിയിലും വാനിറ്റി ബാഗിലും തുടങ്ങി മൊബൈൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി പകരം കഞ്ചാവ് നിറച്ചുവരെ കടത്തിയവരെ ഇവിടെ പിടികൂടിയിട്ടുണ്ട്. വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിക്കാൻ സ്കാനറോ, മറ്റ് ആധുനിക സൗകര്യങ്ങളോ കുമളിയിലും കമ്പംമെട്ടിലുമില്ല. യാത്രക്കാരെ നിരീക്ഷിച്ചും ദേഹപരിശോധന നടത്തിയുമൊക്കെയാണ് ഇതുവരെ കേസുകൾ പിടിച്ചിട്ടുള്ളത്.
ലഹരി കടത്ത് തടയാൻ പൊലിസിന്റെ ബ്രൂസ് എന്ന നായയുടെ സേവനം ഇടയ്ക്ക് നൽകിയെങ്കിലും കഞ്ചാവ് മണത്തു പിടിക്കുന്ന നായയെ പെട്ടെന്നുതന്നെ തിരികെ കൊണ്ടുപോയി. സുനിൽരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരിവിരുദ്ധ സ്ക്വാഡ് ശക്തമായി രംഗത്തിറങ്ങകയും ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുകയും ചെയ്തതോടെ, ലഹരി മാഫിയ ഇവർക്കെതിരെ കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു.
ചെക്പോസ്റ്റുകൾ ഒഴിവാക്കി അതിർത്തിയിലെ ഊടുവഴികളിലൂടെ ഇവർ ലഹരി കടത്താൻ ആരംഭിച്ചിരുന്നു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ എക്സൈസിനെ വെട്ടിച്ചും ആക്രമിച്ചും കടക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രവർത്തനം വ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്പെഷൽ സ്ക്വാഡ് തമിഴ്നാട് - കേരള പൊലിസിന്റെും തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്റെയും സഹകരണത്തോടെ അതിർത്തിയിൽ റെയ്ഡ് നടത്തി നിരവധി കഞ്ചാവ് - ചാരായവാറ്റ് വേട്ടകൾ നടത്തി. ജില്ലയിൽ കഞ്ചാവ് നട്ടുവളർത്തിയ കേന്ദ്രങ്ങളും സ്പെഷൽ സ്ക്വാഡ് കണ്ടെത്തി.
നിരവധി മലയാളികൾകൂടി കണ്ണികളായ സംഘത്തിന്റെ പക്കൽനിന്നും ഹാഷിഷ് പിടിച്ചെടുത്തതോടെ ലഹരിസംഘങ്ങൾ തെല്ലൊന്നു പത്തിമടക്കുകയും ചെയ്തതിനിടെയാണ് പ്രധാന ഉദ്യോഗസ്ഥരെ തന്നെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചത്. സ്ഥലംമാറ്റപ്പെട്ടവരിൽ മിക്കവരും ഇടുക്കി ജില്ലക്കാരും സേവന സ്ഥലത്ത് രണ്ടുവർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ചവരാണ്.
ഭരണത്തിന് ഊർജം പകരാനെന്ന പേരിൽ ജീവനക്കാരുടെ ആവശ്യങ്ങളൊന്നും പരിശോധിക്കാതെയുള്ള കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരെ ഒരു വിഭാഗം ജീവനക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഗൗനിക്കാതെയാണ് സ്ഥലംമാറ്റം തുടരുന്നത്. കൃത്യനിർവഹണത്തിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയിട്ടും പണിഷ്മെന്റ് ട്രാൻസ്ഫറിന് സമാനമായ നടപടിയാണ് ഇപ്പോഴുണ്ടായതെന്ന് എക്സൈസ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍