മാധ്യമ പ്രവർത്തകരിലെ സ്തുതിപാഠകരെ തിരിച്ചറിയാൻ കളർകോഡ്; വാർത്തകളിൽ അസത്യവും കലർത്തണം; മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ച് ഒമ്പതംഗ മന്ത്രിതല സമിതി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും നിരീക്ഷിക്കണമെന്നും സ്തുതിപാഠകരായ മാധ്യമങ്ങളെ പ്രോത്സാഹിപ്പക്കണമെന്നും മന്ത്രിതല സമിതിയുടെ ശുപാർശ. മാധ്യമങ്ങളെ ഉപയോഗിച്ച് മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ഒമ്പതംഗ മന്ത്രിതല സമിതിയുടേതാണ് റിപ്പോർട്ട്. സമിതി പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജില്ലാ തലത്തിൽ തന്നെ മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ കഴിയണമെന്നും സമിതി ശുപാർശ ചെയ്യുന്നു. കപട-മതേതരവാദികളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സർക്കാർ സർവ ശക്തിയുമുപയോഗിച്ച് അവരെ ഒതുക്കണം. പാർട്ടി വക്താക്കളെയും സർക്കാർ വക്താക്കളെയും പരിശീലിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
രവിശങ്കർപ്രസാദ്, സ്മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കർ, പി. ജയശങ്കർ, മുഖ്താർ അബ്ബാസ് നഖ്വി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, അനുരാഗ് ഠാക്കൂർ, ബാബുൽ സുപ്രിയോ എന്നീ കേന്ദ്ര മന്ത്രിമാരാണ് സമിതിയിൽ ഉണ്ടായിരുന്നത്. പ്രമുഖ മാധ്യമപ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിതല സമിതി റിപ്പോർട്ട് തയാറാക്കിയത്. എസ്. ഗുരുമൂർത്തി (ആർ.എസ്.എസ് സൈദ്ധാന്തികൻ), സ്വപൻ ദാസ്ഗുപ്ത (മാധ്യമപ്രവർത്തകൻ, രാജ്യസഭാംഗം), കാഞ്ചൻ ഗുപ്ത- (മാധ്യമപ്രവർത്തകൻ), നിഥിൻ ഗോഖലേ (മാധ്യമപ്രവർത്തകൻ, പ്രതിരോധ വിദഗ്ധൻ), ശേഖർ അയ്യർ- (മാധ്യമപ്രവർത്തകൻ), എ സൂര്യപ്രകാശ് (പ്രസാർ ഭാരതി അധ്യക്ഷൻ), അശോക് ടാണ്ഠൻ (പ്രസാർ ഭാരതി ബോർഡംഗം), അശോക് മാലിക് (വിദേശകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറി, ഉപദേശകൻ), ശശി ശേഖർ വെമ്പാട്ടി (സിഇഒ പ്രസാർ ഭാരതി), ആനന്ദ് രംഗനാഥൻ (കൺസൾട്ടിങ് എഡിറ്റർ, സ്വരാജ്യ), ആനന്ദ് വിജയ് (കോളമിസ്റ്റ്), സുനിൽ രാമൻ, നൂപുർ ശർമ (ബിജെപി വക്താവ്) തുടങ്ങിയവരിൽനിന്നാണ് സമിതി അഭിപ്രായങ്ങൾ ആരാഞ്ഞത്. കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സർക്കാറിനെ പിന്താങ്ങുന്ന മാധ്യമപ്രവർത്തകരെയും അല്ലാത്തവരെയും തിരിച്ചറിയാൻ മൂന്ന് കളർകോഡ് നൽകണമെന്നും നിർദ്ദേശത്തിലുണ്ട്. പിന്തുണക്കുന്നവർക്ക് വെള്ള നിറം, എതിർക്കുന്നവർക്ക് കറുപ്പ് നിറം, രണ്ടിനുമിടയിലുള്ളവർക്ക് പച്ച നിറം എന്നിവ നൽകണമെന്നാണ് പ്രതിരോധ വിദഗ്ധനും മാധ്യമപ്രവർത്തകനുമായ നിഥിൻ ഗോഖലേ അഭിപ്രായപ്പെട്ടത്.വയർ, പ്രിൻറ്, സ്ക്രോൾ, ഹിന്ദു എന്നീ വാർത്താ പോർട്ടലുകളുടെ വാർത്തകളെയാണ് ഗൂഗ്ൾ പ്രോൽസാഹിപ്പിക്കുന്നത്. ഇവരെയാണ് വിദേശമാധ്യമങ്ങളും ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാൻ പ്രത്യേകം ചർച്ച നടത്തണം. ആൾട്ട് ന്യൂസ് എന്ന വാർത്താ പോർട്ടൽ വലിയ ഉപദ്രവമാണ്. വിക്കിപീഡിയ എഡിറ്റ് ചെയ്ത് ചരിത്രം പുനർരചിക്കുന്നുണ്ട്. വ്യക്തമായ പക്ഷപാതം അതിലുണ്ട്. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ വേണം.
സർക്കാറിന് അനുകൂലമായ തരംഗം സൃഷ്ടിക്കാൻ ദേശീയ, അന്തർദേശീയ, പ്രാദേശിക ഭാഷ മാധ്യമങ്ങളെ ഉപയോഗിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഇതിനായി സർക്കാർ അനുകൂലികളും പ്രതികൂലികളുമായ മാധ്യമപ്രവർത്തകരെ തരംതിരിച്ച് കണ്ടെത്തണമെന്നും ഇവർ പറയുന്നു. ഇന്നത്തെ മാധ്യമവിദ്യാർത്ഥികളാണ് നാളത്തെ മാധ്യമപ്രവർത്തകർ. അതുകൊണ്ട് മാധ്യമപഠന കേന്ദ്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കാര്യങ്ങളെ വളച്ചൊടിക്കാൻ കഴിയുന്നവരെ കണ്ടെത്തി ഉപയോഗിപ്പെടുത്തണം. മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തണം. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് വിവിധ മന്ത്രാലയങ്ങളുടെ പദ്ധതി പ്രചാരണം നടത്തണം.
വാർത്തകളിൽ സത്യവും അസത്യവും കലർത്തണമെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി സമിതിയോട് നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ രഹസ്യ വിവരങ്ങൾ നൽകണമെന്ന് രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകണം. ചർച്ചകളിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. മോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം. സർക്കാർ പദ്ധതികളെ കുറിച്ച് മാധ്യമങ്ങളുമായി അടുപ്പമുള്ള മന്ത്രിമാർ വിവരങ്ങൾ നൽകണം. പത്രക്കുറിപ്പുകൾ എല്ലാ പ്രധാന ഭാഷകളിലും പുറപ്പെടുവിക്കണം. വിദേശ മാധ്യമങ്ങളുമായി ആശയവിനിമയത്തിന് യോഗ്യരായ ആളുകളെ നിയോഗിക്കണം.
പ്രതിസന്ധിയിലുള്ള മാധ്യമങ്ങളെ സഹായിക്കണം. ദൂരദർശനെ ഉപയോഗിച്ച് സർക്കാർ ഭാഷ്യം വരുന്ന വാർത്തകൾ ചെയ്യണം. വാട്സാപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ രൂപീകരിക്കണം. ഓൺലൈൻ മാധ്യമങ്ങളെ സ്വാധീനിക്കാൻ പഠിക്കണം. ആഗോള വാർത്തകളുള്ള സ്വന്തം ഓൺലൈൻ മാധ്യമങ്ങളുണ്ടാക്കണം.
വ്യത്യസ്ത വിഷയങ്ങൾക്ക് വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങണം. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അല്ലാത്ത സമയങ്ങളിൽ ഇതുചെയ്യണം. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പത്രങ്ങളിൽ ലേഖനമെഴുതരുത്. അത് പ്രോപഗൻഡയാണെന്ന് കരുതി ആരും വായിക്കില്ല. സാമൂഹിക പ്രശ്നങ്ങൾ സംബന്ധിച്ച വാർത്തകളാണ് വിദേശ മാധ്യമങ്ങൾക്ക് സ്വീകാര്യത കൊടുക്കുന്നത്. അത്തരം വാർത്തകളിൽ പ്രിൻറ്, വയർ പോലുള്ളവരെയാണ് ആളുകൾ ആശ്രയിക്കുന്നത്. ഇത് രണ്ടും പരിഹരിക്കണം. വിദേശ കാര്യം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളിൽ വാർത്തകളുടെ ദിശ നിർണയിക്കാൻ കഴിയുന്നവരുടെ ടീം സൃഷ്ടിക്കണം. അതിനായി മന്ത്രിമാർ, ഉപദേശകർ, വിധഗ്ദർ, ഉദ്യോഗസ്ഥർ എന്നിവർ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കണം.
ഗൂഗിളിനെ ഒഴിവാക്കി ഇൻസ്റ്റഗ്രാം കൂടുതൽ ഉപയോഗിക്കണം. പാശ്ചാത്യ മാധ്യമങ്ങളുമായി കൂടുതൽ ബന്ധം വേണം. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ധാരാളം വിദേശ പണം വരുന്നു. അത് ദേശീയതയെയും ഭാരതീയ സംസ്കാരത്തെയും ദുർബലമാക്കുന്നു. തീവ്ര സംഘ് പരിവാർ മാധ്യമമായ ഓപ് ഇന്ത്യയെ സഹായിക്കണം. അവരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യണം.
മന്ത്രിമാർ സാമൂഹിക മാധ്യമങ്ങളിലെ ഇടപടെൽ വർധിപ്പിക്കുക, പ്രാദേശിക ഭാഷകളിലെ സർക്കാർ അനുകൂലികളായ എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുക, യുവാക്കളായ പ്രഫഷനലുകളെ മന്ത്രാലയങ്ങളുടെ സോഷ്യൽ മീഡിയയിൽ നിയമിക്കുക, സോഷ്യൽ മീഡിയ മാനേജ്മെന്റിൽ പാർട്ടിയും സർക്കാരും ഏകോപനം സാധ്യമാക്കുക, വികസനം നടന്ന പ്രദേശങ്ങളിലേക്ക് മാധ്യമപ്രവർത്തകരുടെ ടൂർ സംഘടിപ്പിക്കുക, വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച് നെഗറ്റീവ് വാർത്തകൾക്കെതിരെ പ്രതിഷേധമുണ്ടാക്കുക.
മന്ത്രി സഭ തീരുമാനങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ചകളിൽ കേന്ദ്രസർക്കാർ വാർത്താസമ്മേളനം നടത്തിയാൽ, വ്യാഴാഴ്ച സംസ്ഥാന തലത്തിലും വെള്ളിയാഴ്ച ജില്ലാ പ്രസിഡൻറുമാരും അനുബന്ധ വാർത്താസമ്മേളനം നടത്തണം. ശനി, ഞായർ ദിവസങ്ങളിൽ പാർട്ടി എം.പിമാരും എം.എൽ.എമാരും ജന സമ്പർക്ക പരിപാടി സംഘടിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇതിലൂടെ സർക്കാർ തീരുമാനങ്ങളും സംരംഭങ്ങളും താളെ തട്ടിൽ എത്തുമെന്ന് ഉറപ്പാക്കാം. ഇങ്ങനെ ചെയ്താൽ മുഴുവൻ പാർട്ടി സംവിധാനവും ജനപ്രതിനിധികളും ആളുകളുമായി സജീവ സമ്പർക്കം പുലർത്തുമെന്നും മന്ത്രിമാരുടെ സംഘം അഭിപ്രായപ്പെട്ടു.
Stories you may Like
- പ്രതിഷേധം അക്രമാസക്തമായാൽ കേസെടുക്കാതിരിക്കാനാകില്ല; മന്ത്രി എകെ ശശീന്ദ്രന് പറയാനുള്ളത്
- വാഴവെട്ടൽ: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും, തുക പ്രഖ്യാപിച്ചു
- ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ
- രാഷ്ട്രീയ നിലപാടെടുക്കാൻ കർഷക ഉച്ചകോടി തൃശ്ശൂരിൽ
- പത്തനംതിട്ട കളക്ടറോട് അനിഷ്ടം തുറന്ന് പറഞ്ഞ് നിയമസഭാ സമിതി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്