സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുള്ള മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ രക്ഷയ്ക്കായി 'ഇടിമിന്നലും'; ഐടി സെക്രട്ടറിയുടെ ഓഫീസിന് എതിർവശത്തുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ് വർക്ക് സ്വിച്ച് മാറ്റിയതിന്റെ രേഖ മറുനാടൻ പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം; സിസി ടിവി ഇടിമിന്നലിൽ നശിച്ചെന്ന വാദം സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണക്കള്ളടത്ത് കേസ് പ്രതികളുമായി മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി സംവിധാനം തകരാറിലാണെന്ന് മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സി.സി.ടി.വി നെറ്റ് വർക്ക് സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന രേഖയാണ് പുറത്ത് വിട്ടത്. ഇടിമിന്നലേറ്റതിനെ തുടർന്ന് സിസിടിവി സംവിധാനം ഏറെനാളായി പവർത്തന രഹിതമാണെന്നും അതിനാൽ മാറ്റി സ്ഥാപിച്ചു എന്നുമാണ് രേഖയിൽ പറയുന്നത്. എന്നാൽ ഇത് അന്വേഷണം അട്ടിമറിക്കാൻ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി രമേശ് ചന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലിൽ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വൻ തോതിൽ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിൻഫ്ര വഴി മിന്റ് എന്ന സ്ഥാപനത്തിനാണ് കരാർ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാർ ജീവനക്കാർക്ക് സർക്കാർ മുദ്ര ഉപയോഗിക്കാൻ അനുമതി നൽകിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിസി ടിവി കേടായ കഥ
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് എതിർവശമാണ് ഐ.ടി സെക്രട്ടറിയുടെ ഓഫീസ്. ഈ ഓഫീസിലേക്ക് പോകുകയും വരികയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ മാറ്റി സ്ഥാപിച്ച സ്വിച്ചിൽ പ്രവർത്തിക്കുന്ന ക്യാമറയിലാണ് പതിയുന്നത്. അതിനാൽ ഇത് സ്വർണ്ണക്കടത്ത് അന്വേഷണ സംഘത്തിന് ദൃശ്യങ്ങൾ കൈമാറാതിരിക്കാൻ വേണ്ടി മനഃപൂർവ്വം ക്യാമറ പ്രവർത്തന രഹിതമായിരുന്നു എന്ന് വരുത്തി തീർക്കാൻ ചെയ്ത നടപടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉത്തരവിൽ കൃത്യമായി എത്രനാളായി ക്യാമറ പ്രവർത്തന രഹിതമായി എന്ന് വ്യക്തമാക്കുന്നില്ല. അന്വേഷണ സംഘം ദൃശ്യങ്ങൾ ആവശ്യപ്പെടുമ്പോൾ സി.സി.ടി.വി ഇടിമിന്നലേറ്റ് പ്രവർത്തന രഹിതമായി എന്ന് പറയും. അപ്പോൾ ഐ.ടി.സെക്രട്ടറിയെ വന്ന് കണ്ട പ്രതികളെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയില്ല. ഇത് തന്ത്ര പരമായി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ജൂലൈ 13 നാണ് പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ പുറത്തിറക്കിയ രേഖയിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ സി.സി.ടിവി 8 പോർട്ട് നെറ്റ്വർക്ക് സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന് വ്യക്തമാക്കുന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം മുഖേന കൈതമുക്കിലെ സെക്യുവിഷൻ എന്ന കമ്പനിയാണ് സ്വിച്ച് സ്ഥാപിച്ചത് എന്നാണ് കാണിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതോടെ ആരൊക്കെ സെക്രട്ടറിയേറ്റിലെ ഐ.ടി സെക്രട്ടറിയുടെ ഓഫീസിലെത്തി എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് അത്ര എളുപ്പമല്ല.
മെയ് മാസത്തിൽ അവസാനത്തോടെയാണ് സിസിടിവി സ്വിച്ച് മാറ്റി സ്ഥാപിച്ചതെന്നാണ് പറയുന്നത്. മാറ്റി സ്ഥാപിച്ച കമ്പനിക്ക് പണം നൽകാനായി ഉത്തരവിറങ്ങിയിരിക്കുന്നത് ജൂലൈ 13 നും. ഇതാണ് പ്രതിപക്ഷം സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ആരംഭിച്ചപ്പോൾ കൃത്യമായി തിരക്കഥ എഴുതി തയ്യാറാക്കിയ സംഭവമാണ് സിസിടിവി തകരാറിലായി എന്ന് പറയുന്നത് എന്നാണ് ആരോപണം. സോളാർ കേസിലെ പ്രധാന തെളിവായി അന്ന് സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. സരിത പലവട്ടം മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറി ഇറങ്ങിയതിന്റെ മുഴുവൻ തെളിവുകളും അന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഐ.ടി സെക്രട്ടറിയുടെ ഓഫീസിലേക്ക് ആരൊക്കെ എത്തി എന്നറിയാൻ തെളിവുകൾ ഇല്ലാതാക്കി എന്നും പറയുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഇനി എല്ലാം ഏറ്റു പറഞ്ഞാലും തെളിവുകളുടെ അഭാവം പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതാണ്. അതിനാൽ ഇനി അന്വേഷണ സംഘം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ വേണം ഐ.ടി സെക്രട്ടറിയുടെ ഓഫീസിൽ പ്രതികൾ എത്തിയതായി കണ്ടെത്താൻ.
അതേ സമയം സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വൻ നിക്ഷേപമുള്ളതായി എൻഐഎ അന്വേഷണ സംഘം കണ്ടെത്തി. ഇന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ കൂടുതൽ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വർണവും മറ്റു നിക്ഷേപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എൻഐഎ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി.റമീസാണെന്നാണ് വ്യക്തമാകുന്നതെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു. റമീസിനു വിദേശത്ത് ഉൾപ്പടെ വൻകള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികൾ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ലോക്ഡൗൺ മറയാക്കി കൂടുതൽ സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.
സ്വർണക്കടത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് റമീസും ജലാൽ എന്നയാളുമാണ്. റമീസിനെ കേസിൽ പ്രതിചേർക്കാൻ നടപടി തുടങ്ങി. സ്വപ്നയിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇത് പ്രതികളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിശകലനം ചെയ്തു. പ്രതികൾ ടെലിഗ്രാം ആപ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പിടിയിലാകും മുമ്പ് സ്വപ്ന ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. ഇതു സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്നയെയും സരിത്തിനെയും എൻഐഎ കോടതി നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിട്ടു നൽകി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണം. അതേസമയം, നയതന്ത്ര ബാഗേജിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്്ട്രീയ വിരോധത്തിനു തന്നെ ബലിയാടാക്കുകയായിരുന്നു. മാധ്യമങ്ങൾ കഥ മെനയുകയാണ്. എൻഐഎ അടിസ്ഥാനരഹിതമായ കേസാണ് ചുമത്തുന്നതെന്നും സ്വപ്ന പറയുന്നു. ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച പരിഗണിക്കും.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്