സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ആകെ ചോർന്നത് ജനം ടിവിയുടെ മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം; ബിജെപിയെ പ്രതിരോധത്തിലാക്കിയ ചോർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി; കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജനം ടി.വി മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റി. കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിയമവിഭാഗത്തിലേക്കാണ് മാറ്റിയത്.
അനിൽ നമ്പ്യാർക്ക് എതിരായ മൊഴി പുറത്തുവന്നതോടെ ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിയിരുന്നു. മൊഴി ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റിയത്. മൊഴി ചോർന്നതിൽ കേന്ദ്രവും അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ച് വിടാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് കുറ്റപ്പെടുത്തി.
അന്വേഷണം നയിച്ചത് അനീഷ് രാജൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ആരും വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞത് ഇടത് ബന്ധങ്ങളുള്ള അനീഷ് രാജനായിരുന്നു. ഇതിനെതുടർന്ന് അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ഇതിൽ പ്രതികാര ബുദ്ധിയോടെ ചിലർ പ്രവർത്തിച്ചുവെന്നാണ് ഉയരുന്ന വാദം. പിന്നിൽ കസ്റ്റംസിലെ ഇടതു അനുകൂലികളാണെന്നാണ് നിഗമനം. ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും വിലയിരുത്തുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും കാണുന്നത്. അതുകൊണ്ട് തന്നെ മൊഴി ചോർന്നതിൽ അന്വേഷണവും വരും.
ആരുടെ കയ്യിൽ നിന്നാണു മൊഴി ചോർന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോർത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തൽ. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതിൽ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. എൻഐഎയും നിരശയിലാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുൻപു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണ് ചോർന്നത്. ഈ മൊഴി കോടതിയിലും സമർപ്പിച്ചു. ഇതും അനീഷ് രാജിനെ മാറ്റിയതിന് ശേഷമായിരുന്നു. ബിജെപിക്കെതിരെ മൊഴി ഉള്ളതു കൊണ്ടാണ് ഇതെന്ന വാദം അപ്പോഴേ സജീവമായിരുന്നു.
കസ്റ്റംസ് കൊച്ചി ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റാൻ ബിജെപി നേതൃത്വത്തിലെ ചിലർ കാണിച്ച അമിതാവേശം വിനയായെന്ന വിലയിരുത്തൽ ബിജെപിയിൽ ശക്തിപ്രാപിച്ചിരുന്നു. തിടുക്കപ്പെട്ടു ഈ രീതിയിൽ ഒരു നീക്കം അനീഷ് രാജിനെതിരെ വേണ്ടിയിരുന്നില്ലെന്നാണ് ബിജെപിയിലെ ഒരു പ്രബലവിഭാഗം ശക്തമായി വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ജനം ടിവിയിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് വിനയായതെന്ന് ഇവർ ഇപ്പോൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പ്രതികരിച്ച അനീഷ് രാജിനെ നാഗ്പൂരിലേക്കാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിൽ സ്ഥലം മാറ്റിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള മൊഴിയാണ് ഇതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ അന്ന് രംഗത്ത് വന്നിരുന്നു. അനീഷ് രാജിന്റെ ഇടത് അനുകൂല ബന്ധം തുറന്നു കാട്ടി മറ്റു പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ വിവാദം കനത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ കസ്റ്റംസ് ഓഫീസിലേക്ക് അനീഷ് രാജിനെ മാറ്റിയത്.
അനീഷ് രാജിന് കൊടുക്കാവുന്ന ഏറ്റവും 'മികച്ച' സമ്മാനമായാണ് ഈ സ്ഥലം മാറ്റത്തെ അനീഷ് രാജിനെ പ്രബലമായി എതിർത്ത ബിജെപിയിലെ ഒരു വിഭാഗം അന്ന് വിശേഷിപ്പിച്ചത്. മടങ്ങിവരുമ്പോൾ സംഘിയായി വരും എന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ ഇവർ പ്രതികരിച്ചത്. പക്ഷെ അന്ന് തന്നെ അനീഷ് രാജിനെതിരെ ഒരു നടപടിയും അവശ്യമില്ലെന്നു ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസി. അതുകൊണ്ട് തന്നെ നീക്കങ്ങൾ അവശ്യമില്ലെന്നാണ് ഒരു വിഭാഗം നിലപാട് എടുത്തത്. കസ്റ്റംസിന് രാഷ്ട്രീയക്കളികൾക്ക് മുതിരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അനീഷ് രാജ്. ഈ ഒരു പ്രസ്താവനയുടെ പേരിൽ അനീഷ് രാജിനെതിരെ നടപടികൾ ആവശ്യമില്ലെന്നാണ് ഇവർ വാദിച്ചത്.
അനീഷ് രാജിന്റെ സ്ഥലം മാറ്റത്തിൽ സ്വാഭാവികമായി കസ്റ്റംസിൽ അതൃപ്തി വളർന്നുവന്നിരുന്നു. കേസുകളിൽ രാഷ്ട്രീയം നോക്കുക കസ്റ്റംസിന്റെ രീതിയല്ല. ഇത് ദേശീയ അന്വേഷണ ഏജൻസികളിൽ ഉൾപ്പെടുന്നതുമാണ്. പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ടു ചില ബിജെപി നേതാക്കൾ അനീഷ് രാജിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തമാക്കുകയും ആരും തന്നെ ഊരിപ്പോകാത്ത വിധം കേസിൽ പിടിമുറുക്കുകയും ചെയ്തു. ഈ നീക്കമാണ് അനിൽ നമ്പ്യാർക്ക് വിനയായത്. സ്വർണക്കടത്ത് കേസിൽ നിന്നും തടിയൂരാൻ ആവശ്യമായ നിർദ്ദേശമാണ് അനിൽ നമ്പ്യാർ സ്വപ്നയെ അങ്ങോട്ട് വിളിച്ച് നൽകിയത്. സ്വപ്ന കുടുങ്ങിയപ്പോൾ ഒപ്പം നിന്ന എല്ലാവരും കുടുങ്ങുകയും ചെയ്തു. മൊഴിയിൽ ഒരു തിരുത്തലും ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിച്ച കസ്റ്റംസ് സ്വപ്നയുടെ മൊഴി പ്രത്യേകാനുമതി തേടി കോടതിയിൽ ഫയൽ ചെയ്തു. സാധാരണ ഗതിയിൽ കുറ്റപത്രത്തോടോപ്പമാണ് മൊഴി ഫയൽ ചെയ്യുക. ഇവിടെ കസ്റ്റംസ് നേരത്തെ തന്നെ ഫയൽ ചെയ്തു. സ്വപ്നയുടെ മൊഴി രേഖയായി കോടതിക്ക് മുന്നിൽ വന്നു. ഇതോടെയാണ് അനിൽ നമ്പ്യാരുടെ മാരത്തോൺ ചോദ്യം ചെയ്യൽ വന്നത്.
സ്വപ്നയ്ക്കും അനിൽ നമ്പ്യാർക്കും അടുപ്പമുണ്ടെന്നു കസ്റ്റംസിന് മനസിലായിരുന്നു. അതിന്റെ തെളിവുകളും അവരുടെ കൈവശമുണ്ട്. സ്വപ്നയോടുള്ള അടുപ്പം തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിനയായത്. ഇത്ര ഗാഡമായ അടുപ്പം അനിൽ നമ്പ്യാർക്ക് സ്വപ്നയോട് ഇല്ലെങ്കിലും സ്വപ്നയ്ക്ക് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തുകയും ഒപ്പമിരുന്നു ഡിന്നറും മദ്യവും സേവിച്ച വ്യക്തിയാണ് അനിൽ നമ്പ്യാർ. ഇത് മനസിലാക്കിയാണ് അനിൽ നമ്പ്യാരെക്കൂടി സ്വപ്ന ബന്ധത്തിന്റെ ,കസ്റ്റംസ് ചോദ്യം ചെയ്തത്. അനീഷ് രാജിന്റെ ട്രാൻസ്ഫർ പ്രശ്നം മുന്നിൽ നിൽക്കുന്നതിനാൽ സംശയാസ്പദമായ ഒരാളും കേസിൽ നിന്നും ഊരിപ്പോരേണ്ടതില്ലെന്നു കസ്റ്റംസ് തീരുമാനിക്കുകയും സ്വപ്നയുടെ മൊഴി അനുവാദം വാങ്ങി കോടതിയിൽ രേഖയാക്കുകയും ചെയ്തു. ഇതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ബിജെപി-ജനം ടിവി ബന്ധം കൂടി വന്നത്. അനീഷ് രാജ് പ്രശ്നത്തിൽ ഇടത് ബന്ധം ആരോപിച്ച് രംഗത്ത് മുൻപ് രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു. ഇതെല്ലാം പരിവാറിനുള്ളിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
അനിൽ നമ്പ്യാർ-സ്വപ്ന ബന്ധം വെളിയിൽ വന്നപ്പോൾ അത് മൊത്തത്തിൽ പരിവാർ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയായെന്നാണ് ആർഎസ്എസിന്റെ ഒരു വിഭാഗവും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിജെപി-ആർഎസ്എസ് ചാനൽ അല്ലാതിരുന്നിട്ടുകൂടി ചാനലിൽ നിന്ന് അനിൽ നമ്പ്യാരെ മാറ്റിനിർത്തണം എന്ന് ചാനൽ മേധാവികളോട് പരിവാർ നേതൃത്വം ആവശ്യമുന്നയിച്ചത്.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- നയതന്ത്ര സ്വർണ്ണക്കടത്തിൽ പ്രതികൾ അടയ്ക്കേണ്ട പിഴ 66.60 കോടി രൂപ!
- അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്