വൈകിയെങ്കിലും ആലപ്പാട്ടുകാരുടെ കണ്ണുനീർ സർക്കാർ കാണുമോ? നാടിനെ നശിപ്പിക്കുന്ന ഖനനത്തിനെതിരെ ജനരോഷം ഉയരുമ്പോൾ ഒടുവിൽ ഇടപെടലുമായി സർക്കാർ; തീരമിടിയുന്ന തരത്തിൽ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ; ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമസഭാ സമിതിയുടെ റിപ്പോർട്ട് കമ്പനി പാലിക്കണമെന്നും മന്ത്രി; സേവ് ആലപ്പാട് ഹാഷ് ടാഗ് കാമ്പയിനുകൾ അന്തർദേശീയ തലത്തിലും വാർത്തയായതോടെ നിലപാട് മാറ്റി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സേവ് ആലപ്പാട്ട് കാമ്പയിൽ സൈബർ ലോകത്ത് വൈറലകുന്നതിനിടെ വിഷയത്തിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് സർക്കാർ. ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. വ്യവസായ മന്ത്രി സമരക്കാരുമായി ചർച്ച നടത്തും. തീരമിടിയുന്ന തരത്തിൽ ഖനനം അനുവദിക്കാനാകില്ല. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് കമ്പനി പാലിക്കണം. ഇതിലെ ശുപാർശകൾ സർക്കാർ നടപ്പിലാക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയിലെ കായലിനും കടലിനും ഇടയിലുള്ള ആലപ്പാട് തീരത്ത് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം എഴുപത് ദിവസം പിന്നിടുമ്പോഴാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന സർക്കാർ നിലപാട്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുൻപ് ഖനനം നിർത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. തുടക്കത്തിൽ ഈ വിഷയത്തോടെ സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഉണ്ടായത്. ഖനനത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു വ്യവസായ മന്ത്രി അടക്കമുള്ളവരുടേത്. ഇപ്പോഴാണ് ഈ വിഷയത്തിൽ നിലപാട് മാറ്റാൻ അവർ തയ്യാറായത്.
പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളിൽ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയർ എർത്ത് വില കൊടുത്ത് വാങ്ങി കരിമണൽ ഖനനം നടത്തുന്നത്. അറുപത് വർഷമായി ഈ ഭാഗങ്ങളിൽ ഖനനം നടക്കുന്നു. ഓരോ വർഷവും കൂടുതൽ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വർധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോൾ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഖനനം തുടരും തോറും കടൽ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.
ഖനനം നടത്തിയ സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐആർഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 21 റീസർവ്വേ നമ്പറുകളിലുള്ള സ്ഥലങ്ങൾ അപ്രത്യക്ഷമായെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കിണറുകളും ഉറവകളും വറ്റി. നാട്ടുകാരുടെ പരാതികൾ ശരിയാണെന്ന റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു.
ആലപ്പാട്ട് സമരം തുടങ്ങി കാലങ്ങൾ കഴിഞ്ഞെങ്കിലും തുടക്കത്തിൽ മാധ്യമങ്ങൾ തിരുഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സമരസമിതി സോഷ്യൽ മീഡിയ എന്ന പ്ലാറ്റ് ഫോം തിരഞ്ഞെടുത്തത്. സമരത്തെപറ്റി വിശദമായി തന്നെ വാട്ട്സാപ്പ് വഴിയും ഫെയ്സ് ബുക്ക് വഴിയും പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിനായി കൊല്ലത്തെ ട്രോൾ ഗ്രൂപ്പുകളായ ട്രോൾ കൊല്ലം, ട്രോൾ കരുനാഗപ്പള്ളി എന്നീ ഗ്രൂപ്പുകളെ സമീപിപ്പിക്കുകയും അവരുടെ സഹായത്തോടെ കൂടുതൽ ആളുകളിലേക്ക് സമരത്തെപറ്റിയും സമരത്തിന്റെ ആവശ്യകതയെപറ്റിയും വിവരങ്ങൾ എത്തിച്ചു. ഫെയ്സ് ബുക്കിൽ ഇതോടെ സേവ് ആലപ്പാട് ഹാഷ്ടാഗായി ഉയർന്നുവന്നു. ഇത് ഇൻസ്റ്റാഗ്രാമിലേക്കും പടർന്നു. ഇൻസ്റ്റാഗ്രാമിൽ പലരും സെലിബ്രിറ്റികളെ ടാഗ് ചെയ്തതോടെ പ്രമുഖ താരങ്ങളൊക്കെ പിൻതുണയുമായി രംഗത്തെത്തി. സൂപ്പർ സ്റ്റാർ പൃഥിരാജ് പോലും തന്റെ ഫെയ്സ് ബുക്കിലൂടെ ആലപ്പാടിനുള്ള പിൻതുണ നൽകി. ആദ്യമായി സിനിമ രംഗത്ത് നിന്നും പിൻതുണ ലഭിക്കുന്നത് ടൊവിനോയുടതായിരുന്നു. കൊല്ലത്തെ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ പിൻതുണ അറിയിച്ചത്. ഇതോടെയാണ് മറ്റു പലരും രംഗത്തെത്തിയത്.
നടനും സംവിധായകനും നിർമ്മാതാവുമായ സന്തോഷ് പണ്ഡിറ്റ് ആലപ്പാടെത്തുകയും പിൻതുണ അറിയിക്കുകയും ചെയ്തു. നാട്ടുകാർ നടത്തുന്ന നിരാഹാര സമരത്തിൽ ഒരു ദിവസം താനും കിടക്കാൻ തയ്യാറാണെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ വിഷയം കത്തിപടരുകയായിരുന്നു. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് സേവ് ആലപ്പാട് സമരം കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന് പുറത്തേക്കും. സമരം അറുപത്തി ഒൻപത് ദിവസം പിന്നിടുമ്പോഴും കണ്ണടച്ചിരുന്ന മാധ്യമ കോർപ്പറേറ്റുകൾക്ക് നേരെയായി പിന്നീട് പ്രതിഷേധം. ഇതോടെ അവർ കണ്ണുതുറന്നു. ഇപ്പോൾ മാധ്യമങ്ങളെ തട്ടിയിട്ട് ആലപ്പാടുകാർക്ക് നടക്കാൻ കഴിയാതെയായി.സമൂഹം നേരിടുന്ന പ്രശ്നംലോക ശ്രദ്ധയിലെത്തിക്കാൻ ചാനലുകളും പ്ത്രങ്ങളും ഇല്ലെങ്കിലും സോഷ്യൽ മീഡിയ എന്ന ഏറ്റവും വലിയ മാധ്യമത്തിന് കഴിയും എന്നതിന്റെ മറ്റൊരു നേർക്കാഴ്ചയാണ് ആലപ്പാട് കാണാൻ കഴിയുന്നത്. യുവാക്കളാണ് വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചിരുന്ന പല പാർട്ടീ നേതാക്കളും ആലപ്പാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ എന്ന വലിയ ശക്തിയുടെ പിൻതുണ ഒന്നു കൊണ്ടു മാത്രം.
എന്താണ് ആലപ്പാട് നടക്കുന്ന സമരം?
തികച്ചും സമാധാനപരമായി നടക്കുന്ന സേവ് ആലപ്പാട് സമരം ആലപ്പാട് എന്ന ഗ്രാമം ഓർമ്മയാകാതിരിക്കാനാണ്. ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി. ഈ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സി.ആർ.ഇസഡ്(Coastal Regulation Zone ;CRZ) നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും യഥേഷ്ടം കായ്ഫലമുണ്ടായിരുന്ന കേര വൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി. ഭൂമിയൊക്കെയും കടൽ കാർന്നു തിന്നു.
ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും ഭൂമി നീക്കം ചെയ്യപ്പെടുന്നു. കരിമണൽ ഖനനത്തിന്റെ നേർ സാക്ഷിയായി പൊൻ മന എന്ന ഗ്രാമം തകർന്നടിഞ്ഞു. രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് മണൽക്കുഴികളും മണൽക്കൂനകളും മാത്രം. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നു കൊണ്ടിരിക്കുകയാണ്. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശം ഖനനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസ മാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യ സമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവി വർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്. ദീർഘ കാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതു ജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.
ആലപ്പാട് പഞ്ചായത്തിന്റെ നിലനിൽപ്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 5 മീറ്ററിലും താഴെ മാത്രം. കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫർ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽ വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർകുട്ടനാട്, മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാ ദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഞങ്ങളുടെ വാർത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ഞങ്ങളുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാൻ സാധിക്കണം. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽ ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സംപൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു. ഇതിനായാണ് ആലപ്പാടുകാർ കൈകോർത്തിരിക്കുന്നത്. മരണം വരെയും സമരം ചെയ്യും. ജനിച്ച മണ്ണിൽ മരിക്കുവാനുള്ള സമരം. പുതു തലമുറക്ക് ജീവിക്കുവാനുള്ള സമരം.
ഖനനം ചെയ്യുമ്പോൾ ആലപ്പാടിന് സംഭവിക്കുന്നത്
ഐ.ആർ.ഇ.എൽ നിലവിൽ ഖനനം നടത്തുന്നത് വെള്ളനാതുരുത്ത് ഭാഗത്താണ്. മിനറൽസ് സെപ്പറേഷൻ പ്ലാന്റിലേക്ക് മണൽ ലോറിയിൽ കയറ്റി എത്തിച്ച് സീ വാഷ് ചെയതാണ് കരിമണൽ വേർതിരിച്ചെടുക്കുന്നത്. വെള്ള മണൽ വേസ്റ്റായിട്ടാണ് കണക്കാക്കുന്നത്. മണൽ ശേഖരിക്കുന്നത് ഈ പ്ലാന്റിന് സമീപത്തെ കടലിൽ നിന്നാണ്. അതായത് പ്ലാന്റും കടലും തമ്മിൽ അഞ്ച് മീറ്റർ പോലും ദൂരമില്ല. ജെ.സി.ബി ഉപയോഗിച്ച് കടലിൽ നിന്നും മണ്ണുവാരും. കടലിന് ഒരു പ്രത്യേകതയുണ്ട്. ഒരു സ്ഥലത്തെ മണ്ണ് പോയാൽ കടൽ മറ്റെവിടെ നിന്നെങ്കിലും മണ്ണ് ഇവിടെ കൊണ്ട് നിക്ഷേപിച്ച് അവിടെ നികത്തും. ഇങ്ങനെ നികരുന്നിടത്തു നിന്നും വീണ്ടും മണ്ണ് കമ്പനി കുഴിച്ചെടുക്കും. ദൂരെ സ്ഥലത്തേക്ക് പോകാതെ തന്നെ ചെലവ് കുറച്ച് കമ്പനി ഇങ്ങനെ ദിനം പ്രതി ഖനനം ചെയ്യുന്നത് ടൺ ണക്കിന് മണ്ണാണ്. ഈ മണ്ണ് എവിടെ നിന്നാണ് കടൽ എടുക്കുന്നത് എന്നറിയാമോ. ആലപ്പാട് പഞ്ചായത്തിന്റെ തീരദേശത്ത് നിന്നുമാണ്. എങ്ങനെയാണ് അതിന് കമ്പനി കണ്ടെത്തിയ മാർഗ്ഗം?
കേരളത്തിന്റെ തീരപ്രദേശം തെക്കോട്ട് ചരിഞ്ഞാണ് കിടക്കുന്നത്. അതിനാൽ ഒഴുക്ക് തെക്കോട്ടാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് പുലിമുട്ടിടാതെ മൈനിങ്ങ് തുടങ്ങുന്ന ഭാഗത്തിന് വടക്കുവശത്തായി പുലിമുട്ട് നിർമ്മിച്ചു. എപ്പോഴും പുലിമുട്ടിന് തെക്കുവശത്തായിരിക്കും കടൽ മണ്ണ് നിക്ഷേപിക്കുക. ഇതി മനസ്സിലാക്കി തന്നെയാണ് കമ്പനി ഇവിടെ പുലിമുട്ട് നിർമ്മിച്ചത്. ജനവാസ മേഖലയിൽ കടലാക്രമണം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. എന്നാൽ ആവപ്പാടിന്റെ ജനസാന്ദ്രതയുള്ള മേഖലയിൽ പുലിമുട്ട് ഇടുവാൻ കമ്പനി സമ്മതിക്കില്ല. അതിന് തടസമായി എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കും.
കമ്പനി നിർമ്മിച്ച ഈ പുലിമുട്ടിന് തെക്ക് വശത്തു നിന്നുമാണ് ഖനനം നടത്തുന്നത്. ഈ ഭാഗത്തേക്ക് വടക്കു നിന്നും കടചൽ വീണ്ടും മണ്ണ് കൊണ്ടു വന്ന് നികത്തും. അങ്ങനെയാണ് ഖനനം നടക്കുന്ന ഭാഗത്തിന് വടക്കു വശമുള്ള ഭാഗത്തെ തീരദേശം മുഴുവൻ കടൽ കാർന്നു കൊണ്ടുപോയത്. ഈ പുലിമുട്ടിന്റെ പ്രത്യേകത മനസ്സിലാക്കണമെങ്കിൽ ആലപ്പാടിന്റെ വടക്കു ഭാഗത്തുള്ള അഴീക്കൽ ബീച്ചിൽ പോകണം. വടക്കു ഭാഗത്തായിട്ടാണ് ഇവിടെ പുലിമുട്ട് അതിനാൽ തെക്കുഭാഗത്തുള്ള ബീച്ചിൽ ആവശ്യത്തിലധികം മണ്ണ് അടിഞ്ഞുകൂടി വലിയ തീരദേശം ഇവിടെയുണ്ട്. ഈ വിധ്യയാണ് ഐ.ആർ.ഇ.എൽ നടപ്പിലാക്കിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്