സേനാ വിന്യാസം കണ്ട് ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; അഫ്ഗാനും ഇറാനും തള്ളി പറഞ്ഞതോടെ പേടി ഇരട്ടിച്ചു; യുഎന്നും അമേരിക്കയും ഉറച്ച നിലപാട് എടുത്തതും യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് തിരിച്ചറിവ്; അണുബോംബുണ്ടെങ്കിലും കാര്യമില്ലെന്ന് മുഷറഫും വിശദീകരിച്ചതോടെ പാക് പ്രധാനമന്ത്രിക്ക് മുട്ടിടി; സമാധാനത്തിന് ഒരു അവസരം കൂടി ഇന്ത്യയോട് യാചിച്ച് ഇമ്രാൻ ഖാൻ; തെളിവ് നൽകിയാൽ നടപടിയെന്ന പതിവ് പല്ലവിയുമായി അനുരജ്ഞനം; ഇനി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും; പുൽവാമയിൽ കാശ്മീർ തിളയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുൽവാമയിലെ അക്രമത്തോടെ യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാൻ. അന്താരാഷ്ട്ര തലത്തിൽ തീർത്തും ഒറ്റപ്പെട്ടു. ഇതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്ത്രങ്ങൾ മാറ്റിപിടിക്കുകയാണ്. സമാധാനത്തിന് ഒരു അവസരം കൂടി നൽകാനാണ് ഇമ്രാന്റെ അഭ്യർത്ഥന. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനിലെ ഭീകരപ്രസ്ഥാനങ്ങളുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ രേഖ നൽകിയാൽ അതിവേഗ നടപടിയുണ്ടാകുമെന്നാണ് ഇമ്രാൻ പറയുന്നത്. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങൾ തകർക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ലോകരാജ്യങ്ങൾ ഏറ്റെടുത്തിരുന്നു. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഏത് നീക്കത്തിനും അമേരിക്കയും ഇന്ത്യക്ക് പിന്തുണ നൽകി.
പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുള്ള സൗദൃദ രാഷ്ട്ര പദവി പിൻവലിച്ച ഇന്ത്യ കടുത്ത ഭാഷയിൽ മുന്നറിയിപ്പുകൾ നൽകുകയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. പാക് വ്യോമ സേനയുടെ ദൗർബല്യങ്ങളും ചർച്ചയായി. ഇറാനും അഫ്ഗാനും ഇന്ത്യക്കൊപ്പമാണ്. അതുകൊണ്ട് പല ഭാഗത്ത് നിന്ന് സൈനിക നീക്കം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് അനുനയത്തിനുള്ള ഇമ്രാന്റെ അഭ്യർത്ഥന വീണ്ടുമെത്തുന്നത്. കാശ്മീരിൽ ആകെ കേന്ദ്ര സേന നിറഞ്ഞു കഴിഞ്ഞു.
മോദിയുടെ വാക്കുകളിൽ യുദ്ധം അടുത്തുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് പുതിയ പ്രസ്താവന പുറത്തിറക്കിയത്. നടപടിയെടുക്കാൻ തക്കവണ്ണമുള്ള വിവരങ്ങൾ കൈമാറിയാൽ ഉടൻ നടപടിയെന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാനത്തിന് മോദി ഒരു അവസരം കൂടി തരണമെന്നും പറയുന്നു. ഫെബ്രുവരി 19നും പാക് പ്രധാനമന്ത്രി സമാനമായ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇത് കാര്യമായെടുക്കാതെ തിരിച്ചടി കൊടുക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. ജെയ്ഷെ മുഹമ്മദിന്റെ കാശ്മീരിലെ നേതൃത്വത്തെ ഇന്ത്യൻ സൈന്യം ഇല്ലായ്മ ചെയ്തു. കാശ്മീരിൽ സേനാ വിന്യാസവും ശക്തമാക്കി. നാവിക-വ്യാമ സേനകളും സജ്ജമാക്കി. ഇതിനിടെ ഐക്യരാഷ്ട്ര സഭയും പുൽവമാ അക്രമത്തിലെ ജെയഷെ മുഹമ്മദിന്റെ പങ്കിനെ അപലപിച്ചു. ഇതോടെ യുദ്ധം അനിവാര്യമായി. ഇതിനെ തടയിടാനാണ് സമാധാനത്തിന് അവസാന അവസരം ചോദിച്ചുള്ള ഇമ്രാന്റെ പ്രസ്താവന.
അതിർത്തിയിൽ സമാധാനത്തിന് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണ് ഇമ്രാൻ ഖാൻ. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സമാധാനാന്തരീക്ഷം നിലനിർത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നു. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാൻ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രീകെ ഇൻസാഫ് പാർട്ടിയും ട്വിറ്ററിൽ കുറിച്ചു. 2015ൽ മോദിയുമായി ചർച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താൻ ഒരുമിച്ചു നിൽക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ പറഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നിൽക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
ജെയ്ഷെ മുഹമ്മദാണ് അക്രമത്തിന് പിന്നിലെന്ന് ഐക്യരാഷ്ട്ര സഭ പോലും സമ്മതിച്ചു കഴിഞ്ഞു. അതിന്റെ തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലാണുള്ളത്. ഇത് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ തെളിവുകളൊന്നും ഇനി കൊടുക്കേണ്ട ആവശ്യമില്ല. മസൂദിനെതിരെ പാക്കിസ്ഥാന് നടപടിയെടുക്കണം. തെളിവ് ചോദിക്കുന്നത് വെറുമൊരു രക്ഷപ്പെടൽ തന്ത്രമാണെന്നും ഇമ്രാന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിലും പത്താൻകോട്ട് ആക്രമത്തിലും തെളിവുകൾ ഇന്ത്യ കൈമാറി. എന്നാൽ പാക്കിസ്ഥാൻ ഒന്നും ചെയ്തില്ല. തെളിവ് കിട്ടിയാൽ നടപടി എടുക്കുമെന്ന വാഗ്ദാനം വെറും പൊള്ളയാണെന്നും ഇന്ത്യ പ്രതികരിച്ചു.
അതിനിടെ പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുെത്തന്ന സ്വന്തം അവകാശവാദത്തിനു പാക്കിസ്ഥാന്റെ തിരുത്തുമെത്തി. 70 അദ്ധ്യാപകരും 600 വിദ്യാർത്ഥികളുമുള്ള മതപഠനകേന്ദ്രമാണ് അതെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നും പുതിയ വിശദീകരണം. വെള്ളിയാഴ്ചത്തെ അവകാശവാദവും കടകവിരുദ്ധമായ വിശദീകരണവും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയുടേതാണ്. അതു ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു. മദ്രസത്തുൾ സാബിർ, ജാമിയാ മസ്ജിദ് സുഭാനല്ലാ എന്നീ മതപഠനകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനു പഞ്ചാബ് പ്രവിശ്യാ പൊലീസ് സുരക്ഷ നൽകുന്നുണ്ടെന്നും ചൗധരി അറിയിച്ചു.
പുൽവാമ ആക്രമണത്തെ യു.എൻ. രക്ഷാകൗൺസിൽ അപലപിച്ചതിനു പിന്നാലെ, വെള്ളിയാഴ്ചയാണു പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുരിലുള്ള ജയ്ഷ് ആസ്ഥാനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെന്നു ചൗധരി അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന്റെ തീരുമാനമാണതെന്നും പറഞ്ഞു. പിന്നീട് സമ്മർദ്ദം ഏറി. ഇതോടെ പാക് സർക്കാർ മലക്കം മറിഞ്ഞു. ഏതാനും പ്രാദേശിക മാധ്യമപ്രവർത്തകർ ഇവിടം സന്ദർശിച്ചിരുന്നു. ജയ്ഷിനെപ്പറ്റിയോ തലവൻ മസൂദ് അസറിനെപ്പറ്റിയോ അറിവില്ലെന്നാണു വിദ്യാർത്ഥികൾ പറഞ്ഞത്. അങ്ങനെ പറയാൻ വിദ്യാർത്ഥികൾക്കു നേരത്തേ ഉപദേശം കിട്ടിയിരിക്കാമെന്നാണു മാധ്യമ പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം.
നമ്മൾ ഇന്ത്യയെ ഒരു അണുബോംബ് വച്ച് ആക്രമിച്ചാൽ അവർ നമ്മെ 20 എണ്ണം വച്ച് മൊത്തമായി നശിപ്പിച്ച് കളയും എന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായി നിലയിലെത്തിയിരിക്കുന്നു. ഒരു ആണവാക്രമണം ഉണ്ടാകാൻ പോകുന്നില്ല. നമ്മൾ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാൽ അവർ 20 ബോംബിട്ട് നമ്മളെ മുഴുവൻ നശിപ്പിച്ച് കളയും. ഇത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി 50 ബോംബ് നമ്മൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുക എന്നതാണ്. പിന്നെ അവർക്ക് തിരിച്ചടിക്കാനാകില്ല. ഇതിന് നിങ്ങൾ തയ്യാറുണ്ടോ എന്നതാണ് ചോദ്യം - സൈന്യത്തിനോടും പാക് ഗവൺമെന്റിനോടുമായി മുഷറഫ് ചോദിച്ചു. ഇതെല്ലാം പാക് സൈന്യത്തിന്റെ ദൗർബല്യത്തിന് തെളിവാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍