അത് കശ്മീരിലെ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും ഏറ്റുമുട്ടിയപ്പോൾ ഭയന്ന് ഓടുന്ന പെൺകുട്ടിയുടെ പടമല്ല; യൂറോപ്യൻ എംപിമാരുടെ സന്ദർശനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലെറിയുന്ന പെൺകുട്ടിയുടേത് തന്നെ; കശ്മീരിലെ പ്രതിഷേധത്തിന്റെ ഒരേ പടം മാധ്യമവും മനോരമയും രണ്ടും ക്യാപ്ഷനിൽ കൊടുത്ത് എങ്ങനെയെന്ന് സോഷ്യൽ മീഡിയ? മറുപടിയുമായി മനോരമ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയിൽ ഉയർന്ന വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു കശ്മീരിൽ യൂറോപ്യൻ സംഘത്തിന്റെ വരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ഒരു പടം മാധ്യമും മലയാള മനോരമയും രണ്ടു രീതയിൽ കൊടുത്തുവെന്നത്. 30ാം തീയി ഇറങ്ങിയ മനോരമയിൽ 'യൂറോപ്യൻ എം പിമാരുടെ സന്ദർശനത്തിനിടെ ശ്രീനഗറിൽ ഉണ്ടായ പ്രതിഷേധത്തിൽ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെൺകുട്ടി' എന്ന ക്യാപഷനോടെയാണ് മുഖം ഭാഗികമായി മറച്ച് ഓടുന്ന പെൺകുട്ടിയുടെ ചിത്രം കൊടുത്ത്. എന്നാൽ ഇതേ പടം തന്നെ മാധ്യമം കൊടുത്തത് 'ജമ്മു- കശ്മീരിൽ യൂറോപ്യൻയൂണിയന്റെ പാർലിമെന്റ് സംഘത്തിന്റെ സന്ദർശനത്തിനിടെ ശ്രീനഗറിൽ പ്രതിഷേധക്കാരും സുരക്ഷാസൈനികരും ഏറ്റുമുട്ടിയപ്പോൾ ഭയന്ന് ഓടുന്ന പെൺകുട്ടി' എന്നായിരുന്നു.
പിറ്റേന്ന് ഈ രണ്ടു ഫോട്ടോകളും ഒരുപോലെ പോസ്റ്റ് ചെയതുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തുടങ്ങി. കൂടുതൽ വിശ്വാസ്യത മാധ്യമത്തിന് ആയതുകൊണ്ട്, മനോരമ നുണ എഴുതിയാണെന്ന് പറഞ്ഞുകൊണ്ട് ചില ഇസ്ലാമിക ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം തുടങ്ങിയിരുന്നു. മനോരമ ബഹിഷ്ക്കരിക്കുവാൻ വരെ ചിലർ എഴുതിപ്പിടിച്ചു. ഇതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിശദീകരണവുമായി മനോരമ രംഗത്ത് ഇറങ്ങിയത്. ആ പടം വാർത്താ ഏജൻസിയായ പിടിഐ നിൽകിയതാണെന്നും, മനോരമ കൊടുത്ത അതേ ക്യാപഷ്നാണ് അവർ നൽകിയയെന്നും, പാക്കിസ്ഥാനിലെ ഡോൻ പത്രംപോലും പട്ടാളക്കാരെ കല്ലെറിയുന്ന പെൺകുട്ടി എന്നാണ് അടിക്കുറുപ്പ് നൽകിയതെന്നും മനോരമ വിശദീകരിക്കുന്നു. മനോരമ ഓൺലൈനിൽ 'ആ പെൺകുട്ടി ഓടിയത് കല്ലെറിഞ്ഞശേഷം, യാഥാർഥ്യം വ്യക്തമാക്കി ഏജൻസി' എന്ന തലക്കെട്ടിൽ നൽകിയ വാർത്തയിൽ ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നുണ്ട്.
മനോരമ വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്.
ആ പെൺകുട്ടി ഓടിയത് കല്ലെറിഞ്ഞ ശേഷം; യാഥാർഥ്യം വ്യക്തമാക്കി ഏജൻസി ചിത്രം
ഒക്ടോബർ 30നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നായിരുന്നു പ്രചാരണം. എന്നാൽ ആ ഫോട്ടോ സംബന്ധിച്ച വസ്തുത ഇങ്ങനെയാണ്. ദിനപത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങൾക്കു ലോകത്ത് എല്ലായിടത്തും റിപ്പോർട്ടർമാരും ഫൊട്ടോഗ്രഫർമാരും ഉണ്ടാകണമെന്നില്ല. അങ്ങനെ പ്രതിനിധികൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കും ആശ്രയിക്കാനാവുക വാർത്താ ഏജൻസികളെയാണ്. മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വാർത്തയെത്തിക്കുന്ന ഒട്ടേറെ ഏജൻസികളുണ്ട്. രാജ്യാന്തര തലത്തിൽ റോയിട്ടേഴ്സ്, എപി, എഎഫ്പി എന്നിവയൊക്കെ പ്രശസ്തമായ വാർത്താ ഏജൻസികളാണ്. ഇന്ത്യയിൽ പിടിഐ, യുഎൻഐ പോലുള്ള ഏജൻസികളുമുണ്ട്.
പ്രധാന മാധ്യമങ്ങളെല്ലാം ഇത്തരം വാർത്താ ഏജൻസികളുടെ വരിക്കാരായിരിക്കും. മനോരമ ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച ചിത്രം ഒരു പെൺകുട്ടി ഓടുന്ന ചിത്രം. ശ്രീനഗറിലുണ്ടായ സംഘർഷത്തിൽ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെൺകുട്ടി ഇന്ത്യൻ വാർത്താ ഏജൻസി പിടിഐയുടെ ചിത്രമാണത്. കശ്മീരിലുള്ള പിടിഐയുടെ ഫൊട്ടോഗഫ്രർ ഉമർ ഗാനി എടുത്ത് ഏജൻസി വഴി വിതരണം ചെയ്ത ചിത്രം. ഒക്ടോബർ 29ന് പിടിഐ Pick of the Day ആയി തിരഞ്ഞെടുത്തിരുന്നതും അതേ ചിത്രമാണ്. അതിന്റെ അടിക്കുറിപ്പിൽ പിടിഐ കൃത്യമായി എന്താണു സംഭവം എന്നു വിശദീകരിച്ചിട്ടുണ്ട്.
ഇതാണ് അടിക്കുറിപ്പ്: Srinagar: A girl runs for cover after throwing stones during a protest in Srinagar, Tuesday, Oct. 29, 2019. A delegation of 23 European Union MPs is on a visit to Jammu and Kashmir for a first-hand assessment of the situation in the Valley following the revocation of the state''s special status under Article 370. (PTI Photo)
മനോരമ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ ഈ അടിക്കുറിപ്പു തന്നെ വിവർത്തനം ചെയ്തു മലയാളത്തിൽ കൊടുക്കുകയായിരുന്നു. മലയാളത്തിലേക്കു മാറ്റിയതല്ലാതെ മറ്റൊരു മാറ്റവും അടിക്കുറിപ്പിൽ വരുത്തിയിട്ടില്ല. പ്രധാന മാധ്യമങ്ങൾ അങ്ങനെ ചെയ്യാറുമില്ല. മാത്രമല്ല, ഇതേ പെൺകുട്ടി കല്ലെറിയുന്ന ചിത്രവും പിടിഐ അതേ ദിവസം വിതരണം ചെയ്തിരുന്നു. ആ ചിത്രം മറ്റു ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ദേശീയമാധ്യമങ്ങളെല്ലാം അന്നേദിവസം പെൺകുട്ടി ഓടുന്നതും കല്ലെറിയുന്നതുമായ ചിത്രം പിടിഐയുടെ അതേ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു.
പാക്കിസ്ഥാനിലെ 'ഡോൺ' പത്രത്തിന്റെ വെബ്സൈറ്റിൽ പെൺകുട്ടി കല്ലെറിയുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ അടിക്കുറിപ്പിങ്ങനെ: SRINAGAR: A girl throws a stone towards Indian soldiers during a protest on Tuesday - AP. രാജ്യാന്തര വാർത്താ ഏജൻസി എപിയുടെ ഫൊട്ടോഗ്രാഫർ മുഖ്താർ ഖാൻ പകർത്തിയ ചിത്രമായിരുന്നു 'ഡോൺ' പ്രസിദ്ധീകരിച്ചത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ.
A protesting Kashmiri girl throws stones on Indian policemen in Srinagar, Indian controlled Kashmir, Tuesday, Oct. 29, 2019. A group of European Parliament members arrived in disputed Kashmir on Tuesday, the first foreign delegation to travel to the region since India stripped it of its semi-autonomous status and imposed a harsh crackdown in early August. (AP Photo/Mukhtar Khan)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍