ജയിലിലായ ഹോളിവുഡ് പീഡകൻ ജെഫ്രി എപ്സ്റ്റീന് പെണ്ണ് കൂട്ടിക്കൊടുത്തു; പ്രിൻസ് ആൻഡ്രു അടക്കമുള്ളവരെ കുടുക്കി; ഒടുവിൽ വിവാദ നായിക ജിസ്ലെയിൻ മാക്സ്വെല്ലും ജയിലിലായി; ഹോളിവുഡ് പിമ്പ് മാക്സ്വെല്ലിനെ കോടതി ശിക്ഷിച്ചത് 20 വർഷത്തെ തടവിന്
മറുനാടൻ ഡെസ്ക്
ലോസ് ഏഞ്ചൽസ്: ജെഫ്രി എപ്സ്റ്റീനുമായി കൂടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി എന്ന് കൊടതിയിൽ തുറന്നു പറഞ്ഞ്, തന്റെ ഇരകൾ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ക്ഷമ ചോദിച്ച കൂട്ടിക്കൊടുപ്പുകാരി ജിസ്ലെയിൻ മാക്സ്വെല്ലിന് അമേരിക്കൻ കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകി. അതീവ നീചവും ക്രൂരവുമായ കുറ്റമാണ് മാക്സ്വെൽ ചെയ്തതെന്ന് നിരീക്ഷിച്ച കോടതി ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയാലും അഞ്ചു വർഷം കൂടി അവർ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട് എന്നും ഉത്തരവിട്ടു.
ബാല പീഡന കേസുകളിലെ മുഖ്യ പ്രതിയായ ജെഫ്രി എപ്സ്റ്റീൻ മരണമടഞ്ഞപ്പോൾ മാക്സ്വെല്ലിന്അയാളുടെ ഓസ്യ്ത്ത് പ്രകാരം 10 മില്യൺ ഡോളർ ലഭിച്ചു എന്ന് കണ്ടെത്തിയ കോടതി അവരോട് 7,50,000 ഡോളർ പിഴയിടാനും ഉത്തരവിട്ടു. ജെഫ്രീ എപ്സ്റ്റീൻ എന്ന ശതകോടീശ്വരനായ ഹോളിവുഡ് നിർമ്മാതാവിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്നത്, സമൂഹത്തിലെ ഉന്നതരുടെ സദസ്സുകളിൽ പ്രധാനമുഖമായി വിളങ്ങി നിന്ന ജിസ്ലെയിൻ മാക്സ്വെൽ ആയിരുന്നു.
അതുകൊണ്ടു തന്നെ എപ്സ്റ്റീന്റെ കുറ്റകൃത്യത്തിൽ സുപ്രധാനമായ ഒരു പങ്കായിരുന്നു മാക്സ്വെല്ലിന്റേതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ല എന്ന സുവ്യക്തമായ സന്ദേശം നൽകുവാൻ അർഹമായ ശിക്ഷ തന്നെ വിധിക്കുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെഡറൽ ജയിലുകളിൽ പരോൾ പതിവില്ലാത്തതിനാൽ, 20 വർഷം മുഴുവനും അവർക്ക് ജയിലിൽ തന്നെ കഴിയേണ്ടതായി വരും. ഒരുപക്ഷെ, ജയിലിലെ നല്ല പെരുമാറ്റത്തിന് ശിക്ഷാ കാലാവധി തീരുന്നതിന് ഏതാനും വർഷങ്ങൾക്ക് മുൻപ് മോചിപ്പിക്കപ്പെടാനും ഇടയുണ്ട്.
എപ്സ്റ്റീന്റെ ഓസ്യത്ത് പ്രകാരം മാക്സ്വെല്ലിന് ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ കനത്ത പിഴ ചുമത്തുന്നത് നീതീകരിക്കാനാകില്ലെന്നും അവരുടെ അഭിഭാഷകർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അതുപോലെ ജയിലിലേക്ക് അയക്കാതെ കറക്ഷൻ സെന്ററിൽ തടവ് ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും അനുവദിച്ചില്ല.
ജിസ്ലെയിൻ മാക്സ്വെല്ലിന് അവർ അർഹിച്ച നീതി ലഭിച്ചില്ലെന്നും, കോടതിയിൽ വിചാരണ ചെയ്യും മുൻപ് തന്നെ വർ പൊതു സമൂഹത്തിൽ വിചാരണചെയ്ത് കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു എന്നും അവരുടെ അഭിഭാഷകർ പറഞ്ഞു. വിധിക്കെതിരെ അപ്പീലിന് പോകുമെന്നും, അപ്പീലിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അപ്പീലിനു പോകുന്ന കാര്യത്തിൽ കുടുംബത്തിന്റെ മുഴുവൻ പിന്തുണയും മാക്സ്വെല്ലിനുണ്ടാകുമെന്ന് അവരുടെ സഹോദരനും വ്യക്തമാക്കി.
ജയിൽ യൂണിഫോമിൽ കോടതിയിലെത്തിയ മാക്സ്വെൽ കോടതിയിൽ പറഞ്ഞത് എപ്സ്റ്റീൻ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ്. എപ്സ്റ്റീനൊപ്പം കൂടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നു പറഞ്ഞ അവർ, തനിക്ക് ചുറ്റുമുണ്ടായിരുന്ന എല്ലാവരേയും എപ്സ്റ്റീൻ വിഢികളാക്കുകയായിരുന്നു എന്നും പറഞ്ഞു. മാക്സ്വെല്ലിന്റെ പ്രവർത്തികൾക്ക് ചുരുങ്ങിയത് 30 വർഷത്തെ തടവ് നൽകണം എന്നായിരുന്നു പ്രോസിക്യുഷൻ വാദിച്ചത്. എന്നാൽ, താൻ പൊതുസമൂഹത്തിന് ഒരു ഭീഷണി അല്ലാത്തതിനാൽ ശിക്ഷ നാലു വർഷമായി ചുരുക്കണമെന്ന് മാക്സ്വെല്ലും വാദിച്ചു.
ജെഫ്രി എപ്സ്റ്റീനിന്റെയും മാക്സ്വെല്ലിന്റെയും ഇരകളുടെ ഒരു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനാണ് ഇപ്പോൾ അറുതിയുണ്ടായിരിക്കുന്നത്. അനീ ഫാർമർ, സാറ റാൻസം, എലിസബത്ത് സ്റ്റീൻ, കെയ്റ്റ് എന്നീ നാല് ഇരകളായിരുന്നു നിയമ നടപടികളുമായി മുൻപോട്ട് പോയത്. എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും കൈകളിൽ താൻ ഹൃദയസ്പന്ദനമുള്ള ഒരു ലൈംഗിക കളിപ്പാട്ടം മാത്രമായിരുന്നു എന്നായിരുന്നു സാറാ റാൻസം പറഞ്ഞത്. ലൈംഗിക പീഡനം സഹിക്കാതെ ആത്മഹത്യക്ക് വരെ താൻ തുനിഞ്ഞിരുന്നു എന്നും അവർ പറഞ്ഞു.
ഒരിക്കൽ എപ്സ്റ്റീനും സംഘത്തിനുമൊപ്പം അയാളുടെ സ്വകാര്യ ദ്വീപിൽ വെച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് അവർ പറയുന്നു. ലൈംഗിക വൈകൃതങ്ങളുടെ ആറാട്ടായിരുന്നു. സഹിക്കവയ്യാതെ സ്രാവുകൾ നീന്തിനടക്കുന്ന കടലിലേക്ക് ചാടി രക്ഷപ്പെടാൻ തീരുമാനിച്ചു. എന്നാൽ ചാടാൻ ഒരുങ്ങുന്നതിനു മുൻപ് താൻ പിടിക്കപ്പെട്ടു എന്നും അവർ പറഞ്ഞു. അന്നത്തെ മാക്സ്വെല്ലിൽ നിന്നും ഇന്നത്തെ മാക്സ്വെല്ലിന് ഒരു വ്യത്യാസവും ഇല്ലെന്നും സാറ വ്യക്തമാക്കി. ഇപ്പോഴും അപകടകാരിയായ അവർ ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിയട്ടെ എന്നും സാറ പറയുന്നു.
മാക്സ്വെല്ലിന്റെ മറ്റ് ഇരകളും ഈ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. തന്റെ നിഷ്കളങ്കതയേയും അറിവില്ലായ്മയേയും മാക്സ്വെൽ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നയിരുന്നു കെയ്റ്റ് പറഞ്ഞത്. അതേസമയം മറ്റൊരു ഇരയായ എലിസബത്ത് സ്റ്റീൻ പറഞ്ഞത്, കൂട്ട ബലാത്സംഗത്തിനൊടുവിൽ ഗർഭിണിയായ തനിക്ക് ഗർഭഛിദ്രം നടത്തേണ്ടി വന്നു എന്നാണ്. അതേസമയം, മാക്സ്വെലിന്റെ ഇരകളിൽ ഒരാളും ആൻഡ്രൂ രാജകുമാരനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയും ചെയ്ത വെർജീനിയ റോബർട്ട്സ് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല.
1994 മുതൽ 2004 വരെ എപ്സ്റ്റീന്റെ വലം കൈയായിരുന്ന മാക്സ്വെല്ലും പലപ്പോഴും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ഇരകളിൽ ചിലർ പറഞ്ഞു. എപ്സ്റ്റീന്റെ വീടിനകത്തെ വസ്തുതകൾ മനസ്സിലാക്കുവാൻ 24 സാക്ഷികളേയായിരുന്നു കോടതിയിൽ വിചാരണ ചെയ്തത്. എപ്സ്റ്റീന്റെ സ്വകാര്യ വിമനങ്ങളിലെ പൈലറ്റുമാർ വരെ വിചാരണ ചെയ്യപ്പെട്ടു. അവരിൽ നിന്നായിരുന്നു ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിണ്ടൺ, ഡോണാൾഡ് ട്രംപ് എന്നിവർ ചിലയാത്രകളിൽ എപ്സ്റ്റീനോടൊപ്പം ഉണ്ടായിരുന്ന കാര്യം പുറത്തുവന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍