അഞ്ചുവർഷം മുൻപ് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് 10 ലക്ഷത്തിലേറെപ്പേരെ; ഇപ്പോൾ അവരെയൊക്കെ കുത്തിനു പിടിച്ച് വിമാനത്തിൽ കയറ്റി നാട് കടത്തുന്നു; താത്ക്കാലിക ഷെഡുകൾ ഉപേക്ഷിച്ച് ആൾക്കൂട്ടത്തിൽ മറഞ്ഞ് ആയിരങ്ങൾ; അഭയാർത്ഥികളുടെ പേടിസ്വപ്നമായി മാറിയ ജർമ്മനിയുടെ കഥ
മറുനാടൻ ഡെസ്ക്
ബെർലിൻ: ആധുനിക പാശ്ചാത്യ സംസ്കാരത്തിന്റെ മുഖമുദ്ര മാനവികതയാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെല്ലാം അവർ വലിയ മൂല്യം കൽപിക്കുന്നതും. ഈ മാനവികത തന്നെയായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുൻപ് നാടും വീടും ഉപേക്ഷിച്ചെത്തിയ നിരാശ്രയർക്ക് ബലൂണുകളും ബാനറുകളുമായി സ്വാഗതമരുളാൻ ജർമ്മനിയെ പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിൽ, ദൂരദേശങ്ങളിൽ നിന്നെത്തിയ പത്ത് ലക്ഷത്തോളം അപരിചിതർക്കായിരുന്നു അന്ന് ജർമ്മനി അഭയമരുളിയത്.
''നമ്മൾ ശക്തരാണ്. നമുക്കിത് ചെയ്യാൻ സാധിക്കും'' എന്നാണ് ഇവർക്ക് ആതിഥേയം അരുളുമ്പോൾ 2015-ൽ ജർമ്മൻ ചാൻസലർ ഏയ്ഞ്ചെല മാർക്കെൽ പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ജർമ്മനിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം തന്നെ, ക്ഷീണിതരായ അഭയാർത്ഥികൾ കാണപ്പെട്ടു തുടങ്ങി. യഹൂദ ജനതയെ പീഡിപ്പിച്ച കറുത്ത ചരിത്രത്തിന്റെ ഇതളുകൾ കീറിയെറിഞ്ഞ്, ആധുനിക ജർമ്മനി, ഈ നിസ്സഹായരെ ഇരുകൈയും നീട്ടി വരവേറ്റു.
എന്നാൽ, ഇന്ന് ചിത്രം മാറിയിരിക്കുന്നു. അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരിൽ പലരേയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂർവ്വ ദേശത്തേയും തെക്കൻ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജർമ്മനി. കിടക്കപ്പായയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രഹസ്യ വിമാനങ്ങളിലാണ് ഇവരെ നാടുകടത്തുന്നത്. നാടുകടത്തൽ മൂർഛിച്ചതോടെ പല അഭയാർത്ഥികളും ക്യാമ്പുകൾ വിട്ട് തെരുവിലിറങ്ങി ഒളിച്ചു നടക്കുകയാണ്.മറ്റുള്ളവരാകട്ടെ തങ്ങളെ നാടുകടത്തുന്ന ദിനം വരുന്നതും കാത്ത് ക്യാമ്പുകളിൽ ഭയത്തോടെ ജീവിക്കുന്നു.
ഇങ്ങനെ ഒളിച്ച് രക്ഷപ്പെടുന്നവരിൽ പലരും കലായ്സിൽ എത്തി മനുഷ്യക്കടത്തുകാരെ ആശ്രയിക്കുകയാണ് ചാനൽ കടന്ന് മറ്റുള്ളയിടങ്ങളിൽ അഭയം തേടാൻ. കഴിഞ്ഞയാഴ്ച്ച ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ചാനൽ വഴി പോയി അപകടത്തിൽ പെട്ട് മരണമടഞ്ഞ ഇറാനിയൻ കുടുംബം ആദ്യം ജർമ്മനിയിൽ അഭയമ്ലഭിക്കുവാനായിരുന്നു ശ്രമിച്ചത്. എന്നാൽ, ജർമ്മനിയുടെ അഭയാർത്ഥി നയം മാറിയതിനാൽ പിന്നീട് ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
ഇത്തരത്തിൽ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ബ്രിട്ടനിലെത്തിയ ചിലർ പറയുന്നത് ജർമ്മനി ഒരിക്കലും തങ്ങളെ വേണ്ടതുപോലെ പരിപാലിച്ചിരുന്നില്ല എന്നാണ്. വംശീയ വിദ്വേഷം കത്തിനിൽക്കുന്ന രാഷ്ട്രമാണ്ജർമ്മനി എന്നും അവർ ആരോപിക്കുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ 2015 മുതൽക്കുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. അഭ്യന്തര യുദ്ധത്തിൽ കൊടുംദുരിതത്തിലാണ്ട സിറിയൻ അഭയാർത്ഥികൾക്കായിരുന്നു ജർമ്മനി അന്ന് പ്രവേശനം അനുവദിച്ചത്. എന്നാൽ, ആ സാഹചര്യം മുതലാക്കി ഇസ്ലാമിക തീവ്രവാദികൾ ഉൾപ്പടെ പലരും ജർമ്മനിയിലെത്തി.
എന്നും തനത് വിശ്വാസങ്ങളോടും സംസ്കാരത്തോടും ആവശ്യത്തിലധികം വിധേയത്വം പുലർത്തുന്ന ഒരു ജനതയ്ക്ക് ജർമ്മൻ സമൂഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ തന്നെ നിരവധി അക്രമങ്ങൾക്ക് ജർമ്മനി സാക്ഷ്യം വഹിച്ചു. ഇതൊക്കെ സാധാരണക്കാരായ ജർമ്മൻകാർക്ക് അഭയാർത്ഥികളോടുള്ള വിരോധം വർദ്ധിപ്പിക്കുവാൻ കാരണമായി. ഇത്തരം മതതീവ്രവാദികളുടെ നടപടികൾ വിനയായത് സാധാരണക്കാരായ, ഒരു ജീവിതം കാംക്ഷിച്ചെത്തിയ അഭയാർത്ഥികളേയാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവരും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നവർ. ഇറാൻ, ഇറാഖ് രാജ്യങ്ങളിൽ നിന്നുള്ളവരും ചുരുക്കമായെങ്കിലും ഉണ്ട്. ഇറാനിൽ നിന്നും അഭയം തേടി മകനോടൊപ്പം എത്തിയ ഒരു എഞ്ചിനീയറുടെ കഥ അറിയാം.
ഇറാനിലെ ഒരു ഊർജ്ജ പ്ലാന്റിലെ എഞ്ചിനീയറായിരുന്നു ഇയാൾ. പ്രതിപക്ഷ കക്ഷികളോടുള്ള ആഭിമുഖ്യം കാരണം ഇയാൾ ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തി എന്നാരോപിച്ച് 150 ചാട്ടവാറടിക്കും 15 വർഷത്തെ തടവിനും വിധിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് ഓടിയെത്തിയതാണ് ഇയാൾ. എന്നാൽ, ഇറാനിൽ നിന്നുള്ള ചില മതഭ്രാന്തന്മാരുടെ പ്രവർത്തികൾ പ്രത്യേകിച്ച് മതാഭിമുഖ്യം ഒന്നുമില്ലാത്ത ഇയാളുടെ ഭാവിയും തുലച്ചു. ഏതു സമയവും ഇറാനിലേക്ക് തിരിച്ചു പോകേണ്ടി വരും എന്ന ഭയത്തിലാണ് ഇയാൾ.
ഇതുപോലെ നിരവധി ആൾക്കാരുണ്ട്. പക്ഷെ അവർക്കൊന്നും പൂർണ്ണമായും ജർമ്മനിയെ കുറ്റപ്പെടുത്താൻ കഴിയില്ല. യഥാർത്ഥ അഭയാർത്ഥികൾക്കുള്ളിൽ കയറിക്കൂടിയ ചില ആട്ടിൻതോലിട്ട ചെന്നായ്ക്കൾ കാണിച്ച പ്രവർത്തികൾക്കാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് ഇവർക്ക് അറിയാം. ഇപ്പോൾ ഫ്രാൻസിലെ പുതിയ സംഭവ വികാസങ്ങൾ കൂടി ആയതോടെ അഭയാർത്ഥികളോടുള്ള സാധാരണ യൂറോപ്യൻ ജനതയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. കൂടുതൽ രാഷ്ട്രങ്ങളഭയാർത്ഥികൾക്കെതിരെ കടുത്ത നടപടികളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍