കൊട്ടിഘോഷിച്ച ഗവി പാക്കേജിന്റെ നിരക്ക് സ്വകാര്യടൂർ ഓപ്പറേറ്റർമാരെക്കാൾ കൂടുതൽ; സഞ്ചാരം മാത്രം വിനോദമില്ല! ഓർഡിനറി സിനിമ വേറേ, ഗവി വേറേ: സർക്കാരിന്റെ പകൽക്കൊള്ള ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഗവി: വിനോദ സഞ്ചാരമെന്ന പേരിൽ സർക്കാർ നടപ്പാക്കിയ ഗവി ടൂർ പാക്കേജിലുള്ളത് സഞ്ചാരം മാത്രം; വിനോദം ഒട്ടുമില്ല. സഞ്ചരിച്ച് തളർന്നുചെല്ലുന്നവരെ കാത്തിരിക്കുന്നത് ഏതാനും മൊട്ടക്കുന്നുകൾ മാത്രം. ഇത്രയും കഷ്ടപ്പാട് സഹിച്ച് ഗവിയിലേക്ക് പോകാൻ സർക്കാരിന്റെ ടൂർ പാക്കേജ് ഉപയോഗിച്ചാലോ പോക്കറ്റ് കാലിയാകുമെന്നതു മിച്ചം. ഗവി വിനോദസഞ്ചാര പാക്കേജിന്റെ പേരിൽ സഞ്ചാരികളെ സർക്കാർ കൊള്ളയടിക്കുകയാണ്.
തകർന്നു തരിപ്പണമായ റോഡും വിരസമായ സഞ്ചാരവും. ഇതിനൊക്കെ പുറമേ കഴുത്തറുപ്പൻ നിരക്കുമായി സർക്കാരിന്റെ ഗവി ടൂറിസം പാക്കേജ് സഞ്ചാരികളുടെ നടുവൊടിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മൂന്നു ഇക്കോ ടൂറിസം സെന്ററുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗവി ടൂറിസം പാക്കേജ് കഴിഞ്ഞ ഒക്ടോബർ മുതലാണ് നിലവിൽ വന്നത്. കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചിയാത്ര, ഗവി എന്നിവ ഉൾക്കൊള്ളിച്ചുള്ള പാക്കേജിൽ എ.സി. വാഹനത്തിലാണെങ്കിൽ ആളൊന്നിന് ഭക്ഷണം സഹിതം 1600 രൂപയും നോൺ എ.സിക്ക് ആളൊന്നിന് 1300 രൂപയുമാണ് നിരക്ക്. ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും വനംവകുപ്പും ചേർന്നൊരുക്കിയിരിക്കുന്ന ഈ പാക്കേജ് സഞ്ചാരികളെ കൊള്ളയടിക്കുന്നതാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
രണ്ടിടത്തുനിന്നുമാണ് ടൂർ പാക്കേജ് ആരംഭിക്കുന്നത്. പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസ് പരിസരം, കോന്നി ആനക്കൂട് എന്നിവിടങ്ങളിൽനിന്നും രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി എട്ടിന് വള്ളക്കടവ്, വണ്ടിപ്പെരിയാർ, മുണ്ടക്കയം, എരുമേലി, റാന്നി വഴി പുറപ്പെട്ട സ്ഥലത്തു തന്നെ തിരികെയെത്തും.
ഇതിനിടയിൽ ആനക്കൂടും കൂട്ടവഞ്ചിയാത്രയും ഒരുക്കുമെന്നാണ് പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് പരിപാടിക്ക് രൂപം നൽകിയവർക്കു പോലും അറിയില്ല. നടുവൊടിക്കുന്ന റോഡാണ് ഗവിയിലേക്കുള്ളത്. പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്ക് എത്തണമെങ്കിൽ നൂറുകിലോമീറ്റർ സഞ്ചരിക്കണം. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറ്റിൽ എത്തണമെങ്കിൽ 35 കി.മീറ്റർ പോകണം. കോന്നി ആനക്കൂട് ഒന്നു വെറുതേ ചുറ്റിക്കറങ്ങി കാണണമെങ്കിൽ ഒരു മണിക്കൂർ വേണം, പിന്നെ തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചിയാത്ര. കോന്നിയിൽ നിന്ന് അടവിയിലെത്താൻ അരമണിക്കൂർ. കുട്ടവഞ്ചിയാത്രയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഗവി പാക്കേജിൽ ഉള്ളവർക്ക് വഞ്ചിയിൽ കയറാനൊന്നും കഴിയില്ല. കരയ്ക്ക് നിന്ന് വഞ്ചി കണ്ടു സംതൃപ്തി നേടാം. ഇനി അതിലൊന്ന് കയറണമെങ്കിൽ തലയൊന്നിന് രൂപ 400 വീതം നൽകണം. കുറഞ്ഞ ദൂരമാണെങ്കിൽ 200 കൊടുക്കണം. ദൂരം കൂടിയാലും കുറഞ്ഞാലും കുട്ടവഞ്ചിയിൽ ഒന്നു കറങ്ങണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണം. ഫലത്തിൽ ആറരയ്ക്ക് പുറപ്പെട്ടാലും ആനക്കൂടും അടവിയും സന്ദർശിച്ചു കഴിയുമ്പോഴേക്കും മണി പത്താകും.
അവിടെ നിന്ന് പുറപ്പെട്ടാൽ പിന്നെ ചിറ്റാർ-അച്ചൻകോവിൽ മലയോര ഹൈവേയുടെ ഭാഗമായ നീലിപിലാവ് റോഡിലൂടെയാണ് പോകേണ്ടത്. നിർമ്മാണത്തിലിരിക്കുന്ന ഈ റോഡിലേക്ക് വാഹനം കയറുമ്പോൾ തന്നെ നടുവിന്റെ നട്ടും ബോൾട്ടും ഇളകിത്തുടങ്ങും.
ഗവിയിലേക്കുള്ള കുഴികൾ ഇവിടെ നിന്ന് തുടങ്ങും. ആടിക്കുലുങ്ങി കൊച്ചാണ്ടി ചെക് പോസ്റ്റിൽ ചെന്നുകഴിഞ്ഞാൽ പിന്നെ കുറേ ദൂരത്തേക്ക് കുഴികൾ മാത്രമേയുള്ളൂ. ഇനിയാണ് യഥാർഥ നരകയാത്ര തുടങ്ങുന്നത്. മൂഴിയാർ പവർഹൗസിന് വശത്തുകൂടിയുള്ള ഗവി റോഡിൽ (അതിനെ റോഡെന്ന് വിളിക്കാമെങ്കിൽ) പൊളിയാൻ ഇനിയൊന്നും ബാക്കിയില്ല. ഇതൊരു ടാർ റോഡാണ് എന്ന് ഓർമിപ്പിക്കും വിധം ഇടയ്ക്കിടെ മെറ്റിൽ ഒലിച്ചിറങ്ങി കിടക്കുന്നതു കാണാം. വൻകുഴികളിൽ കാട്ടാറു പോലെ വെള്ളംകെട്ടിക്കിടക്കുന്നു. വാഹനം എ.സി യാണെങ്കിലും അല്ലെങ്കിലും ഈ കുഴിയിൽ വീണാൽ സഞ്ചാരികളുടെ മനം കുളിർക്കില്ലെന്ന് മാത്രമല്ല, ശരീരം നന്നായൊന്ന് ഇളകുകയും ചെയ്യും. വനത്തിന് നടുവിലൂടെയാണ് റോഡെങ്കിലും ഇതിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്തിന്റെയാണ്. നിർമ്മിച്ചതിന് ശേഷം ഇത് റീ ടാർ ചെയ്തിട്ടുമില്ല. പി.കെ.വി റോഡെന്ന് അറിയപ്പെടുന്ന ഈ പാതയുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ എട്ടുകോടി രൂപയെങ്കിലും വേണം. ഇതിനായി എട്ടു കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടം തയാറാക്കി കേന്ദ്രസർക്കാരിന് നൽകാനിരിക്കുകയാണ്.
നിലവിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കേരളാ വനം വികസനവകുപ്പ് ട്രെക്കിങ് അടക്കമുള്ള പാക്കേജ് ഗവിയിൽ നൽകിയിട്ടുണ്ട്. സർക്കാരിന്റെ പാക്കേജിൽ ഇതു കൂടി ലയിപ്പിക്കുമെന്നാണ് പറയുന്നത്. അതേസമയം, ഗവിയിലെ മൊട്ടക്കുന്നുകളിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത് തടഞ്ഞിട്ടുമുണ്ട്. നടുവൊടിക്കുന്ന റോഡിലൂടെ 100 കി.മീറ്റർ യാത്ര ചെയ്തെത്തുന്ന സഞ്ചാരികൾക്ക് ഗവിയിലെത്തിയാൽ പിന്നെ ഒന്നിനും കഴിയില്ലെന്നതാണ് സത്യം. രാവിലെ ആറു മണിക്ക് പുറപ്പെട്ടാലും ഗവിയിലെത്തുമ്പോൾ വൈകിട്ട് അഞ്ചുമണിയോടടുക്കും. അപ്പോഴേക്കും നേരമിരുട്ടും. പിന്നെ ബോട്ടിംഗിനും ട്രെക്കിംഗിനുമൊന്നും സമയമില്ലെന്നതാണ് വാസ്തവം.
ഓർഡിനറി സിനിമയിലൂടെയാണ് ഗവിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വർധിച്ചത്. സിനിമയിൽ കാണിച്ച മനോഹരമായ സ്ഥലങ്ങൾ എല്ലാം ഗവിയുടെ ഭാഗമാണെന്ന് കരുതിയാണ് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടായത്. എന്നാൽ സിനിമയിൽ ക്ലൈമാക്സിലെ ഒരു സീനിൽ മാത്രമാണ് ഗവിയുണ്ടായിരുന്നത്. ഇക്കാര്യമറിയാതെ എത്തുന്നവർ നിരാശരായിട്ടാണ് ഏറെക്കുറെ ഗവിയിൽനിന്നു മടങ്ങുന്നത്. മണിക്കൂറുകൾ നീളുന്ന ഗവിയാത്രയിൽ മറ്റു മനോഹര കാഴ്ചകൾ ഒന്നും തന്നെയില്ല. കക്കി, ആനത്തോട്, കൊച്ചുപമ്പ എന്നീ ഡാമുകൾ മാത്രമാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ഗവിയാത്ര വിരസമാണെന്നതും പ്രത്യേകിച്ച് മനോഹാരിതയൊന്നുമില്ലെന്നുമുള്ള സത്യം മറച്ചു വച്ചാണ് സർക്കാർ ചെലവിൽ കൊള്ളയടിക്ക് നീക്കം നടക്കുന്നത്. ഒരു സാധാരണക്കാരന് ഗവി വരെ പോകുന്നതിനാണ് 1600/1300 രൂപ വീതം ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഗവി-കുമളി സർവീസിൽ കയറിയാൽ 90 രൂപയ്ക്ക് ഗവിയിൽ ഇറങ്ങാം. ഒരു ഭക്ഷണപ്പൊതി കൂടി കരുതിയാൽ സംഗതി കുശാൽ. പ്രധാനപ്പെട്ട പോയിന്റുകളിലൊക്കെ സഞ്ചാരികൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തി ഫോട്ടോയെടുക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യും. വെറുതേ കാട്ടിലൂടെ കറങ്ങുന്നതിന് സഞ്ചാരികളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നാണ് പരാതി.
വനപാലകർ പറയുന്നത് ഗവി റൂട്ടിൽ നിറയെ കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കുമെന്നാണ്. പക്ഷേ, അതിന് വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന സമയത്ത് കാനനപാതയ്ക്ക് അരികിൽ മാൻ, മുയൽ, മലയണ്ണാൻ, കാട്ടുപോത്ത്, കേഴ, ആന തുടങ്ങിയ മൃഗങ്ങളെ കാണാം. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വല്ലപ്പോഴും മാത്രം കാനനപാത തുറന്നു കൊടുത്താൽ മൃഗങ്ങളെ കണ്ടെങ്കിലും സഞ്ചാരികൾക്ക് നിർവൃതിയടയാമെന്നാണ് അവരുടെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍