അധികാരമേറ്റയുടൻ മോദിക്ക് കൊടുത്ത വാക്ക് പാലിച്ച് ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയാക്കി പിണറായി; മത മൗലികവാദ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനെ വെട്ടിനിരത്തി പെപ്പ്ലൈൻ സ്ഥാപനം 90 ശതമാനവും തീർത്ത് കേരളം; യുഡിഎഫ് സർക്കാർ 22 കിലോമീറ്റർ മാത്രം തൊട്ടപ്പോൾ ഈ സർക്കാർ പിന്നിട്ടത് 392 കിലോമീറ്റർ; കേരള വികസനത്തിൽ കുതിപ്പുണ്ടാക്കാൻ എതിർപ്പുകളെ ആവിയാക്കിയത് പിണറായിയുടെ ഇച്ഛാശക്തിതന്നെ
മറുനാടൻ ഡെസ്ക്
കൊച്ചി: മത മൗലികവാദ സംഘടകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനിടയിലും കേരളത്തിലെ ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കൽ ജോലികൾ പൂർത്തിയാവുന്നു. ഇതിനകം 90 ശതമാനം ജോലികൾ പൂർത്തിയായതോടെ മാർച്ചിൽ മുഴവൻ പണികളും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ 2013ൽ 22 കിലോമീറ്റർ ദൂരംമാത്രം ഇട്ട് അവസാനിപ്പിച്ച പൈപ്പ്ലൈൻ സ്ഥാപിക്കൽ പിണറായി സർക്കാർ അധികാരത്തിലേറി രണ്ടരവർഷംകൊണ്ടാണ് പൂർത്തിയാകുന്നത്. ഈ സർക്കാർ ഇതുവരെ പൂർത്തിയാക്കിയത് 392 കിലോമീറ്ററാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടും മികച്ച പുനരധിവാസ പാക്കേജുമാണ് പദ്ധതി യാഥാർഥ്യമാകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അടക്കമുള്ള മുസ്്ലീം മതമൗലികവാദ സംഘടനകൾ ഈ സംഭവത്തിൽ യുദ്ധ സമാനമായ പ്രതിഷേധവും വ്യാപകമായ കുപ്രചാരണവുമാണ് അഴിച്ചുവിട്ടത്. എന്നാൽ ഇത് നേരിടാനും മകിച്ച പുനരധിവാസ പക്കേജ് പ്രഖ്യാപിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും സർക്കാറിനായി. ഗെയിൽ കൊണ്ട് കേരളത്തിനുണ്ടാവുന്ന നേട്ടങ്ങൾ വ്യാപകമായ ചർച്ചയാക്കാനും അധികൃതർക്ക് കഴിഞ്ഞു.
പെപ്പ്ലൈൻ പൊട്ടിത്തെറിക്കുമെന്നും വാതക ബോംബാണെന്നുമുള്ള കുപ്രാചാരണങ്ങൾ ബോധവത്ക്കരണത്തിലൂടെ അവസാനിപ്പിക്കാൻ സർക്കാറിനായി. ഒപ്പം കർശനമായ പൊലീസ് നടപടികളും വന്നയോടെയാണ്, നടുറോഡ് ബ്ലോക്ക് ചെയ്ത് കൂട്ട നിസ്ക്കാരം വരെ നടത്തി, കോഴിക്കോട് മുക്കത്തൊക്കെ സമരം നടത്തിയ മത ഗ്രൂപ്പുകൾ അടങ്ങിയത്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഗെയിൽ അടക്കമുള്ള പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനെ കുറിച്ചാണെന്നും അത് പരിഹരിക്കുമെന്ന് താൻ ഉറപ്പുകൊടുത്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ ഇരിക്കവേ കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഗെയിലിന്റെ കൊച്ചി- കൂറ്റനാട്, ബംഗളൂരു-മംഗളൂരു പൈപ്പ്ലൈൻ പദ്ധതിയുടെ ആകെയുള്ള 503 കിലോമീറ്ററിൽ 35 കിലോറ്റർ ദൂരം പൈപ്പിടൽ ദക്ഷിണ കാനറ ജില്ലയിലും മുന്നേറുകയാണ്. ഗെയിലിന്റെ പ്രധാന റൂട്ടായ കൊച്ചി-കൂറ്റനാട് സിംഗിൾലൈൻ പൈപ്പിടൽ പൂർത്തിയായി. അവിടെനിന്ന് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഡബിൾ ലൈനുകളാണ്.
ഇതിൽ മംഗളൂരുവിലേക്കുള്ള പൈപ്പ്ലൈൻ കേരളത്തിൽ 409 കിലോമീറ്ററാണ്. ഇതിലുള്ള 392 കിലോമീറ്ററിലാണ് പൈപ്പ്ലൈൻ വെൽഡ് ചെയ്യുന്ന ജോലികൾ പൂർത്തിയായത്. 343 കിലോമീറ്റർ പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ചതായി ഗെയിൽ സിഎംഡി ടോണി മാത്യു അറിയിച്ചു.
കടന്നുപോകുന്നത് ഏഴ് ജില്ലകളിലൂടെ
എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് പൈപ്പ് കടന്നുപോകുന്നത്. ഏഴ് സ്ട്രെച്ചുകളിലായാണ് ജോലികൾ. എറണാകുളം ജില്ലയിൽ 16 കിലോമീറ്ററും തൃശൂരിൽ 78ഉം പാലക്കാട് 13ഉം മലപ്പുറത്ത് 58ഉം കോഴിക്കോട് 80ഉം കണ്ണൂരിൽ 83ഉം കാസർകോട് 81ഉം കിലോമീറ്ററാണ് പൈപ്പ്ലൈൻ. ഇതിൽ എറണാകുളം, തൃശൂർ ജില്ലകൾ കടന്ന് കൂറ്റനാട് വരെയുള്ള ആദ്യ സ്ട്രെച്ചിലെ 97 കിലോമീറ്റർ ദൂരവും വെൽഡിങ് ജോലികളും പൈപ്പ് മണ്ണിനടിയിൽ സ്ഥാപിക്കലും പൂർത്തിയായി. കൂറ്റനാട്മുതൽ മലപ്പുറം അരീക്കൽവരെയുള്ള രണ്ടാം എ സ്ട്രെച്ചിൽ ആകെയുള്ള 64 കിലോമീറ്ററിൽ 60 കിലോമീറ്റർ പൈപ്പുകൾ വെൽഡ്ചെയ്തു കഴിഞ്ഞു. 45 കിലോമീറ്റർ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ചു.
അരീക്കോട്മുതൽ കോഴിക്കോട് ആയഞ്ചേരി വരെയുള്ള രണ്ടാം ബി സ്ട്രെച്ചിൽ 67 കിലോമീറ്ററിൽ 58 കിലോമീറ്റർ പൈപ്പ് വെൽഡ്ചെയ്തു. 42 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചു. ആയഞ്ചേരിമുതൽ കണ്ണൂർ കുറുമത്തൂർവരെയുള്ള മൂന്നാം എ സ്ട്രെച്ചിൽ 64 കിലോമീറ്ററിൽ 60 കിലോമീറ്റർ വെൽഡിങ്ങും 42 കിലോമീറ്റർ പൈപ്പിടലും കഴിഞ്ഞു. കുറുമത്തൂർമുതൽ കാസർകോട് പെരളംവരെയുള്ള മൂന്നാം ബി സ്ട്രെച്ചിലെ 47 കിലോമീറ്ററിൽ അത്രയും ദൂരം വെൽഡിങ്ങും 46 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി. പെരളം മുതൽ കേരള അതിർത്തി വരെയാണ് നാലാം എ സ്ട്രെച്ച്. 70 കിലോമീറ്ററാണ് ദൂരം. 70 കിലോമീറ്ററും പൈപ്പുകൾ വെൽഡിങ് കഴിഞ്ഞു. 64 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി.
എതിർപ്പുകൾ ഭയന്ന് മാറിനിന്ന് ഉമ്മൻ ചാണ്ടി
2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പൈപ്പിടലും സ്ഥലമെടുപ്പും പ്രാദേശിക എതിർപ്പുകളെത്തുടർന്ന് നിർത്തിവച്ചത്. സർവേ നടത്താൻപോലും സമ്മതിക്കാത്ത സ്ഥിതിയുണ്ടായി. ഇതെത്തുടർന്ന് നേരത്തെയുണ്ടാക്കിയ കരാറുകൾപോലും റദ്ദാക്കേണ്ടിവന്നു. ഗെയിൽ പദ്ധതി മുന്നോട്ടുനീങ്ങില്ലെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയത്.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഗെയിൽ പൈപ്പ്ലൈനിടൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. 2016 സെപ്റ്റംബറിൽ വ്യവസായവകുപ്പിന്റെ മുൻകൈയിൽ പദ്ധതി വീണ്ടും പ്രവർത്തനമാരംഭിച്ചു. 2017 ജനുവരിമുതൽ പ്രവൃത്തികൾ മുന്നേറുന്നതിനിടെ കൂറ്റനാടും മുക്കത്തും താമരശേരിയിലും കടുത്ത പ്രതിഷേധമുയർത്തി ചിലരെത്തി. ഇവർ അക്രമം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലാം തികഞ്ഞ സംയമനത്തോടെ സർക്കാർ സമർഥമായി കൈകാര്യം ചെയ്തുവെന്ന് ഗെയിൽ സിഎംഡി ടോണി മാത്യു പറഞ്ഞു.
പൈപ്പിടലിന് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീർത്തടം എന്നീ വകയിൽ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുകയായി 406 കോടിക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ഇതിനകം വിളകൾക്കു മാത്രമായി 222 കോടി രൂപയും സ്ഥലത്തിനായി 31 കോടി രൂപയും നൽകിക്കഴിഞ്ഞു.
2017 നവംബർ 11ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാര പാക്കേജ് പുതുക്കിയത്.10 സെന്റിൽ കുറവ് ഭൂമിയുള്ളവർക്ക് നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി ഉയർത്തിയതും ഈ യോഗത്തിലാണ്. ഇതോടെ സ്ഥലമെടുപ്പും എളുപ്പത്തിലായി. പൈപ്പിടൽ കഴിയുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍