ഗെയിൽ സമരത്തിന് ചൂടു പകർന്ന് രാഷ്ട്രീയ നേതാക്കൾ മുക്കത്തേക്ക്; വി എം സുധീരനും കുഞ്ഞാലിക്കുട്ടിയും സമരക്കാരെ സന്ദർശിക്കാൻ എത്തും; പൊലീസ് വീട്ടിൽ കയറി ബലമായി രേഖകൾ പിടിച്ചെടുക്കുന്നതായി ആരോപിച്ച് സമരക്കാർ; ആധാർകാർഡ് അടക്കം പിടിച്ചെടുത്തെന്ന് സമരസമിതി നേതാവ് സിപി ചെറിയ മുഹമ്മദ്; സമരക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ടത് ഗൂഢാലോചനയെന്നും ആരോപണം
കോഴിക്കോട്: ഗെയിൽ സമരത്തിന് ചൂട് പകരാൻ വിവധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളും ജന പ്രതിനിധികളും മുക്കത്തെത്തുന്നു. ഇവരുമായി കൂടിയാലോചിച്ച് ഭാവി സമരപരിപാടികൾക്ക് രൂപം നൽകാനാണ് സമരക്കാരുടെ പദ്ധതി. അതേസമയം പൊലീസ് വീട്ടിൽ കയറി ബലമായി വിവിധ രേഖകൾ പിടിച്ചെടുക്കുന്നതായി ഗെയിൽ സമര സമിതി നേതാക്കൾ ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായ വി എം സുധീരൻ, എംപി മാരായ എംകെ രാഘവൻ, എം ഐ ഷാനവാസ് എന്നിവർ നാളെ മുക്കത്തെത്തുന്നുണ്ട്. മലപ്പുറത്തു നിന്നുള്ള ജനപ്രതിനിധികളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ ഇവർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയും സമരസമിതി നേതാക്കളെ സന്ദർശിക്കാനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിയാലോചിച്ചതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിച്ചാൽ മതിയെന്നാണ് സമരസമിതിയുടെ തീരുമാനം. അതുവരെ ഗെയിൽ വിരുദ്ധ സമരം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറയുന്നുണ്ട്.
പൊലീസും ഗെയിൽ ഉദ്യോഗസ്ഥരും ഇരകളുടെ വീടുകളിൽ കയറി രേഖകൾ ബലമായി പിടിച്ചുക്കൊണ്ടു പോവുകയാണെന്ന് സമരസമിതി നേതാവ് സിപി ചെറിയ മുഹമ്മദ് മറുനാടൻ മലയാളിയോട് പറഞ്ഞു. വീടിന്റെ രേഖകൾ, ആധാർ കാർഡ്് തുടങ്ങിയ രേഖകളാണ് പിടിച്ചെടുത്ത്ക്കൊണ്ടു പോവുന്നത്. ജനങ്ങൾ ഈ പദ്ധതിക്കെതിരാണ് എന്നതാണ് രേഖകൾ ബലമായി പിടിച്ചുക്കൊണ്ടുപോവുന്നതിലൂടെ വ്യക്തമാവുന്നത്. സർക്കാർ പറയുന്നത് ജനങ്ങൾ പദ്ധതിക്ക് അനുകൂലമാണ് എന്നതാണ്. എന്നാൽ അനുകൂലമായിരുന്നെങ്കിൽ ഇങ്ങനെ ബലമായി രേഖകൾ പിടിച്ചെടുക്കേണ്ട സാഹചര്യം വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാർക്കെതിരെ അക്രമം അഴിച്ചു വിടാൻ പൊലീസും സിപിഎമ്മും ഗൂഢാലോചന നടത്തി. കുറേ ദിവസമായി ഇതിനായുള്ള ആസൂത്രണം നടക്കുന്നു. സി.പി.എം പല സ്ഥലങ്ങളിലും നടത്തിയ പ്രസംഗങ്ങളിൽ ഇതിന്റെ സൂചന ഉണ്ടായിരുന്നു. പൊലീസ് ലാത്തിക്കൊണ്ട് സമരക്കാരുടെ തലയ്ക്കാണ് അടിക്കുന്നത്. മിക്കവരുടേയും തലയും മുഖവും പൊട്ടിയിട്ടുണ്ട്. നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. വഴിയെ നടന്നു പോവുന്നവരെ പോലും അടിച്ചോടിച്ചു. ജനപ്രതിനിധികളെ പോലും പൊലീസ് വെറുതെ വിട്ടില്ല. കുട്ടികൾക്കും പൊലീസിന്റെ മർദ്ധനമേറ്റു. കരുതലിന്റെ ഭാഗമായി കുട്ടികളെ രാത്രി മുഴുവൻ പിടിച്ചു വെച്ചു.
രാവിലെയാണ് അവരെ വിട്ടയച്ചത്. പൊലീസ് സ്റ്റേഷനിൽ ഷാനവാസ് എംപി ഉണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തോട് സംസാരിക്കാനാണ് അങ്ങോട്ട് പോയത്. എന്നാൽ മാരാകായുധങ്ങൾ കൈയിൽ വെച്ചെന്ന് ആരോപിച്ച് സമരക്കാരെ പൊലീസ് തല്ലി ചതക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങളിൽ ഉണ്ടാവും യാതൊരുവിധ ആയുധവും ഇല്ലാതെ ആണ് സമരക്കാർ സ്റ്റേഷനിലേക്ക് ചെന്നതെന്ന്. സമാധാനപരമായ സമരമാർഗമാണ് സമരസമിതി സ്വീകരിച്ചു പോന്നത്. പൊലീസാണ് സമരത്തിനിടയിലേക്ക് അക്രമം അഴിച്ചു വിട്ടതെന്നും സിപി ചെറിയ മുഹമ്മദ് പറഞ്ഞു.
അതേ സമയം സർക്കാർ പറയുംവരെ സമരക്കാർക്കെതിരെ നടപടിയുമായി മുന്നോട്ട് പോവാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന അക്രമസമരങ്ങൾക്കു പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രാത്രി പൊലീസ് സ്റ്റേഷനിലേക്ക് വന്ന സമരക്കാർക്കിടയിൽ സ്റ്റേഷൻ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വന്നവരും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നും സമരക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസിനു നേരെയുള്ള കല്ലേറും സമരക്കർക്കെതിരെയുള്ള ലാത്തിചാർജ്ജും ഇടക്കിടെ ഇപ്പോഴും ഉണ്ട്. അക്രമ സംഭവങ്ങളിൽ പങ്കുള്ളവരെ പൊലീസ് വീട്ടിൽ കയറിയും പിടികൂടുന്നുണ്ട്. അതേ സമയം പദ്ധതിയുമായി മുന്നോട്ടു പോവുമെന്ന തീരുമാനത്തിൽ തന്നെയാണ് ഇപ്പോഴും ഗെയിൽ അധികൃതർ ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍