പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാൻ ആദ്യ തീരുമാനം; രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് പിന്നീട് മാറ്റം; കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിട്ടത് ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്; ചന്ദ്രഗിരി പുഴയ്ക്ക് കുറെയും പൈപ്പിടൽ പൂർത്തീകരണത്തിലേക്ക്; കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ യാഥാർത്ഥ്യത്തിലേക്ക്; ആശങ്ക ഒഴിയാതെ നാട്ടുകാരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൈപ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ നിർമ്മാണം പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ആശങ്കയും. 380 കിലോമീറ്റർ ലൈനിൽ അവശേഷിക്കുന്ന ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടൽ ജോലി അന്തിമ ഘട്ടത്തിലാണ്. ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകും. ചന്ദ്രഗിരിപ്പുഴ ഒഴിച്ചുള്ള ഭാഗത്തെ പൈപ്പിടൽ 6 മാസം മുൻപേ പൂർത്തിയായിരുന്നു. പുഴയുടെ രണ്ടു ഭാഗത്തും വലിയ കുന്നുകളായതിനാൽ പുഴയുടെ അടിത്തട്ട് തുരന്ന് പൈപ്പിടുക വെല്ലുവിളിയായിരുന്നു. രാജ്യത്ത് തന്നെ ഇങ്ങനെയൊരു പൈപ്പിടൽ ആദ്യമെന്നാണു ഗെയ്ൽ അധികൃതർ പറഞ്ഞത്. ഇത് ആശങ്കകളും നൽകുന്നുണ്ട്. ഭാവിയിൽ അപകടങ്ങൾ ഉണ്ടാകുമോ എന്നതാണ് ആശങ്ക. എന്നാൽ എല്ലാ സുരക്ഷാ ക്രമീകരണവും ഉണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതരും പറയുന്നു.
പൈപ്ലൈൻ കമ്മിഷൻ ചെയ്താലും സിറ്റി ഗ്യാസ് പദ്ധതി പൂർത്തിയാകാത്തതിനാൽ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം വൈകുമെന്നാണ് സൂചന. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായ പ്രതിഷേധങ്ങളും അതിജീവിച്ചാണു പദ്ധതി യാഥാർഥ്യമാകുന്നത്. 3226 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കൊച്ചി-കൂറ്റനാട്-ബെംഗളൂരു-മംഗളൂരു പൈപ്ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയുടെ ഭാഗമാണ് കൊച്ചി മുതൽ മംഗളൂരു വരെ പൈപ്ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് മുതൽ മംഗളൂരു വരെ ബാക്കിയുള്ള ഭാഗം ഈ മാസം പകുതിയോടെ കമ്മിഷൻ ചെയ്യും. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി 4915 കോടി രൂപയുടെ പൈപ് ലൈൻ പദ്ധതിയാണു ഗെയ്ൽ ഈ ഘട്ടത്തിൽ നടപ്പാക്കുന്നത്. കേരളം 3620 കോടി, കർണാടക 402 കോടി, തമിഴ്നാട് 893 കോടി എന്നിങ്ങനെയാണു പദ്ധതിത്തുക.
ഒന്നര വർഷം മുൻപാണ് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പൈപ്പിടൽ പണി തുടങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ സമയം എടുത്തെങ്കിലും ഏറ്റവും ദുഷ്കരവും ശ്രമകരവുമായ ജോലി വിജയകരമായി പൂർത്തിയാക്കി. എച്ച്ഡിഡി (ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്ലൈൻ പുഴ കടത്തിയത് ഭൂമി തുരക്കൽ പൂർത്തിയാക്കി ഇപ്പോൾ പൈപ് ലൈൻ വലിക്കുന്ന പണിയാണ് നടക്കുന്നത്. 200 മീറ്റർ പൈപ്ലൈൻ വലിച്ചു കഴിഞ്ഞു. രണ്ടു ദിവസം എല്ലാം പൂർത്തിയാകും.
ചെന്നൈ ആസ്ഥാനമായ എൻ.ആർ. പട്ടേൽ ആൻഡ് കമ്പനിയാണ് പണി കരാറെടുത്തത്. പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാനാണ് ആദ്യം തീരുമാനിച്ചത്. ഇതു 150 മീറ്ററേയുള്ളൂ. ബാക്കി ഭാഗത്ത് നിരപ്പിൽ നിന്നു ഒന്നര മീറ്റർ ആഴത്തിൽ കുഴിച്ചിടാനും. എന്നാൽ രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിടാൻ തീരുമാനിച്ചത്.
ബേവിഞ്ചയിൽ നിന്ന് ചട്ടഞ്ചാൽ മഹിനാബാദിലേക്കാണ് തുരന്നത്. പുഴയുടെ അടിത്തട്ടിൽ നിന്നു 20 മീറ്റർ ആഴത്തിലാണ് പൈപ്ലൈൻ കടന്നുപോകുന്നത്. പുഴയുടെ അടിത്തട്ട് തുരക്കേണ്ട കുന്നിൽ മുകളിൽ നിന്ന് ഇവിടേക്ക് 150 മീറ്റർ ആഴമുണ്ട്. സമതലമാണെങ്കിൽ ഇത്രയും ദൂരം പണി പൂർത്തിയാക്കാൻ വെറും ഒരാഴ്ച മതി. പാറ തുരക്കുമ്പോഴുള്ള പ്രകമ്പനം കാരണം ചില വീടുകൾക്ക് കേടുപാടുണ്ടായി. നഷ്ടപരിഹാരം നൽകാമെന്ന് കരാറുണ്ടാക്കി പണി തുടർന്നു. പുഴയുടെ അടിത്തട്ടിൽ പൈപ്പിന് ഭാവിയിൽ എന്തെങ്കിലും സംഭവിക്കുമോ എന്നതാണ് ആശങ്ക. ഇതിന് അടിസ്ഥാനമില്ലെന്ന ഔദ്യോഗിക വിശദീകരണത്തിൽ പ്രതീക്ഷ വയ്ക്കുകയാണ് നാട്ടുകാർ.
പൈപ് ലൈൻ സ്ഥാപിക്കുന്നതിനു സ്ഥലത്തിന്റെ ഉപയോഗ അവകാശം വിട്ടുനൽകാൻ വടക്കൻ ജില്ലകളിലെ സ്ഥല ഉടമകൾ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് 2013 മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതി വൈകിയത്. എന്നാൽ, സംസ്ഥാന സർക്കാർ ശക്തമായ പിന്തുണയുമായി രംഗത്തിറങ്ങുകയും എതിർപിനു ശക്തി കുറയുകയും ചെയ്തതോടെ പദ്ധതി 2018 അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഗെയ്ൽ. എന്നാൽ പണി പൂർത്തിയാകാൻ രണ്ട് കൊല്ലം വീണ്ടും വേണ്ടി വന്നു. പൊലീസ് സംരക്ഷയിലായിരുന്നു മിക്കയിടത്തും പണി. നാട്ടുകാർ സുരക്ഷാ ആശങ്ക ഉന്നയിച്ചതായിരുന്നു ഇതിന് കാരണം.
2012ലാണു കണ്ണൂരിൽ ഗെയ്ൽ ഔദ്യോഗിക സർവേ തുടങ്ങിയത്. എന്നാൽ 2013ൽ ഇതു നിലച്ചു. 2015ൽ പുനരാരംഭിച്ചു. 2017ൽ ജോലികൾ കരാർ നൽകി. പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങിയതു 2017 ജൂണിലാണ്. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ അഞ്ചു പുഴകൾക്കു കുറുകേയാണു പൈപ്പ് സ്ഥാപിക്കേണ്ടി വന്നത്. കൂറ്റനാട് മുതൽ കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ, കുറുമാത്തൂർ മുതൽ നീലേശ്വരം പേരോൽ വരെയുള്ള ഭാഗത്തെ പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 112 കിലോമീറ്ററും കാസർകോട് 80 കിലോമീറ്ററുമാണു പദ്ധതിയിലുള്ളത്. 100 കിലോമീറ്ററിൽ ഒരു ഐപി സ്റ്റേഷൻ(ഇന്റർമീഡിയറ്റ് പിഗ്ഗബിൾ) സ്റ്റേഷനുണ്ട്. കണ്ണൂർ ജില്ലയിലേതു കുറുമാത്തൂരിലെ ബാവുപ്പറമ്പിലാണ്. ഇവ അൺമാൻഡ് (ആളില്ലാത്ത) സ്റ്റേഷനുകളാണ്.
ന്മ കണ്ണൂരിൽ ആറും കാസർകോട്ട് നാലും വാൽവ് സ്റ്റേഷൻ ഓരോ 16 കിലോമീറ്ററിലുമാണു വാൽവ് സ്റ്റേഷനുകൾ. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എൽഎൻജി എത്തിക്കുക ഈ സ്റ്റേഷൻ വഴിയാണ്. ഐപി സ്റ്റേഷനായ കുറുമാത്തൂർ ഉൾപ്പെടെ കണ്ണൂർ ജില്ലയിൽ 6 വാൽവ് സ്റ്റേഷനുകളാണുള്ളത്. ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍