ഐഡിയയുടെ ചൂഷണം തുറന്നുകാട്ടിയ ഗഫൂർ ഇപ്പോഴും ആക്റ്റീവാണ്; പുതിയ പോരാട്ടം ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് തട്ടിപ്പിനെതിരെ; കസ്റ്റമർ കെയറിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ മലക്കംമറിയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
എം പി റാഫി
മലപ്പുറം: മൊബൈൽ സേവനം നൽകുന്ന കമ്പനികളുടെ പിടിച്ചുപറിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് മലപ്പുറം വെള്ളില സ്വദേശി കളത്തിങ്ങൽ അബ്ദുൽ ഗഫൂർ. കൂട്ടിലങ്ങാടി പള്ളിപ്പുറം റോഡിൽ മൊബൈൽ ഗാലക്സി എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തി വരുന്ന ഈ യുവാവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷക്കണക്കിനു ഉപഭോക്തക്കൾക്കു വേണ്ടി ശബ്ദിച്ചു വരികയാണ്. ഗഫൂർ ചൂണ്ടിക്കാട്ടുന്ന ചൂഷണങ്ങൾ അധികൃതർ അംഗീകരിക്കേണ്ടി വരികയും ഒടുവിൽ ആവശ്യം പരിഹരിക്കാൻ നിർബന്ധിതരാകുകയും ചെയ്യാറുണ്ട്.
അനേകം ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങളും പ്രശ്നങ്ങളും ഏറ്റെടുത്ത് ഗഫൂർ പ്രതിഷേധം ഉയർത്തുന്നതോടെ പൊതുജന പിന്തുണ ലഭിക്കുകയും അത് ബന്ധപ്പെട്ട കമ്പനി അധികൃതർക്ക് തലവേദനയായി മാറുകയും ചെയ്യും. അപ്പോൾ പ്രശ്നങ്ങൾ തിരുത്താൻ കമ്പനികളും നിർബന്ധിതരാകും.
സോഷ്യൽ മീഡിയ വഴിയാണ് ഗഫൂർ മിക്ക ചൂഷണങ്ങളും തുറന്നു കാട്ടിയിട്ടുള്ളത്. ഇത്് വിവിധ മൊബൈൽ സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ഉപഭോക്താക്കൾ ഏറ്റെടുക്കുന്നതോടെ പ്രശ്നങ്ങൾ വലിയ ചർച്ചയായി മാറും. ഇതോടെ കമ്പനികൾ നിലപാട് മാറ്റുകയും ചെയ്യുന്നു. കഴിഞ്ഞ 11 വർഷമായി മൊബൈൽ കട നടത്തി വരുന്ന അബ്ദുൽ ഗഫൂർ ഇത്തരത്തിൽ മൊബൈൽ ഉപഭോക്താക്കൾക്കിടയിലും സുപരിചിതനാണ്.
എട്ടുമാസം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഗഫൂറിന്റെ ശബ്ദരേഖക്ക് വൻ പിന്തുണ ലഭിച്ചിരുന്നു. ഐഡിയയുടെ പിടിച്ചുപറിക്കെതിരെയായിരുന്നു അന്ന് ഗഫൂർ പ്രതികരിച്ചത്. ഇത് മറുനാടൻ മലയാളി വാർത്തയാക്കുകയും കസ്റ്റമർ കെയറുമായുള്ള ഗഫൂറിന്റെ സംഭാഷണം പുറത്തു വിടുകയും ചെയ്തതോടെ ഇതിന് ഏറെ സ്വീകാര്യത ലഭിച്ചു. ഉപഭോക്താവിന്റെ റിക്വസ്റ്റോ അനുമതിയോ ഇല്ലാതെ ഐഡിയ വാല്യൂ ആഡഡ് സർവ്വീസ് ആക്ടിവേഷൻ എന്നപേരിൽ 30 രൂപ ഈടാക്കുകയായിരുന്നു.
ഈ സംഭവത്തിൽ കസ്റ്റമർ കെയറിന് വിളിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഗഫൂർ വിട്ടുകൊടുത്തില്ല. 30 രൂപ തിരികെ നൽകാമെന്ന് ഐഡിയ എക്സിക്യൂട്ടീവിന് സമ്മതിക്കേണ്ടി വന്ന ശബ്ദരേഖയായിരുന്നു അത്. മലപ്പുറം വെള്ളില യു.കെ പടിയിലെ അബ്ദുൽ ഗഫൂർ യൂട്യൂബിലിട്ട ഈ ശബ്ദരേഖ പിന്നീട് വൈറലായി. അന്ന് ഐഡിയ 30 രൂപ റീഫണ്ട് ചെയ്തിരുന്നതായി ഗഫൂർ തന്നെ മറുനാടൻ മലാളിയോട് വ്യക്തമാക്കുകയുണ്ടായി.
ഇത്തരത്തിൽ ടെലികോം മേഖലയിലെ വിവിധ തട്ടിപ്പുകൾക്കെതിരെ നിരന്തര ഇടപെടലുകൾ ഗഫൂർ ഇപ്പോഴും തുടരുന്നു. മൊബൈൽ നെറ്റ് വർക്കിംങ് കമ്പനികളുടെ വിവിധ ചൂഷണങ്ങൾക്കെതിരെ മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള (എംപി.ആർ.എ.കെ)യൂണിറ്റിന്റെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ഈയിടെ ബോധവൽക്കരണവും പരാതി ശേഖരണവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മുൻപന്തിയിലും ഗഫൂർ ഉണ്ടായിരുന്നു.
തന്റെ പോരാട്ടത്തിന്റെ തുടർച്ചയായി ഗഫൂർ ഇപ്പോൾ ബിഎസ്എൻഎലിന്റെ ചൂഷണം തുറന്നു കാണിക്കുന്ന തിരക്കിലാണ്. ബി.എസ്.എൻ.എൽ നെറ്റ് പ്ലാൻ റീചാർജ് ചെയ്താൽ മെയിൻ ബാലൻസിൽ നിന്നും കസ്റ്റമർ അറിയാതെ തുക ഈടാക്കുന്നതിനെതിനെതിരെയാണ് ഗഫൂർ പുതിയ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. ടി ആർ എ ഐ-ട്രായി( ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) യുടെ നിബന്ധനകൾ സ്വകാര്യ കമ്പനികളടക്കം അംഗീകരിച്ചെങ്കിലും ബി.എസ്.എൻ.എൽ അംഗീകരിക്കാതെ ചൂഷണം തുടരുകയാണ്. ഇതു ചൂണ്ടിക്കാട്ടിയുള്ള ഗഫൂറിന്റെ ശബ്ദരേഖയും വൈറലായിരിക്കുകയാണ്.
മിക്ക ആളുകളും അറിയാതെ ഇരയാകുന്ന ചൂഷണമാണിത്. അറിയുന്നവരാകട്ടെ പ്രതികരിക്കാൻ തയ്യാറാകുകയുമില്ല. ഇനി പരാതിപ്പെട്ടാലും അത് എന്തായെന്ന് പിന്നീട് തിരക്കാറുമില്ല. ഇത് കമ്പനികൾക്ക് സൗകര്യമാകുന്ന സാഹചര്യത്തിലാണ് ഗഫൂർ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നെറ്റ് ബാലൻസ് തീർന്നാൽ മെയിൻ അക്കൗണ്ടിൽ നിന്നും തുക നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ ട്രായ് 2015 സെപ്റ്റംബർ മാസത്തിൽ ടെലികോം ഓപ്പറേറ്റർമാർക്ക് റീഅമെന്റ്മെന്റ് ആക്ട് പ്രകാരം പ്രത്യേക നിദേശങ്ങൾ നൽകി. ഇതുപ്രകാരം 'സ്റ്റോപ്പ്' എന്ന് 1925 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ നിങ്ങൾ ഏതെങ്കിലും നെറ്റ് പാക്ക് റീചാർജ് ചെയ്തിട്ടുണ്ടെങ്കിൽ ഡാറ്റാ ബാലൻസ് തീർന്നാൽ ഉടൻ നെറ്റ് ഡിസ്കണക്ട് ആവും. എന്നാൽ ഈ നിർദ്ദേശം പുറത്തിറക്കി ഏകദേശം ഒരു വർഷം പിന്നിട്ടിട്ടും ഇത് ബി എസ് എൻ എൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെയാണ് ഇപ്പോൾ ഗഫൂറിന്റെ പോരാട്ടം.
സ്വകാര്യ കമ്പനികളിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎൽലിൽ ഈ മെസേജ് 1925 ലേക്ക് കസ്റ്റമർ അയക്കുകയാണെങ്കിൽ ആജീവനാന്തം നെറ്റ് ഉപയോഗിക്കാനേ പറ്റില്ലെന്ന സ്ഥിതിയാണ് വന്നുചേരുക. വീണ്ടും നെറ്റ് ഉപയോഗിക്കണമെങ്കിൽ 'സ്റ്റാർട്ട്' എന്ന് 1925 ലേക്ക് മെസേജ് അയക്കുകയും വേണം. ഇങ്ങനെ സ്റ്റോപ്പും സ്റ്റാർട്ടും അയച്ചില്ലെങ്കിൽ ഡാറ്റാ ബാലൻസ് തീർന്നാൽ ഇതിനു പിന്നാലെ മെയിൻ അക്കൗണ്ടിലെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യും.
ഒരു പ്രത്യേക പ്ലാൻ റിചാർജ് ചെയ്ത് സ്വകാര്യ കമ്പനികളുടെ നെറ്റ് പാക്ക് ഉപയോഗിച്ചീൽ പ്ലാനിൽ അനുവദിച്ച തുക മാത്രമാണ് ഉപയോഗിക്കേണ്ടി വരിക. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ പ്ലാൻ കഴിഞ്ഞാലും അനിയന്ത്രിതമായി മെയിൻ ബാലൻസിൽ നിന്നും തുക കസ്റ്റമർ അറിയാതെ ഈടാക്കി കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ബിഎസ്എൻഎൽ പഌൻ ഉപയോഗിക്കുന്ന നിരവധി പേർക്ക് ഈ പരാതിയുണ്ടെങ്കിലും പലരും എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ്.
പ്രശ്നം നിസ്സാരമെന്ന് തോന്നാമെങ്കിലും ദിവസവും മൊബൈൽ ഡാറ്റ ആക്റ്റീവായി കിടക്കുന്നതിലൂടെ തുക നഷ്ടപ്പെടുന്നവർ നൂറുകണക്കിന് വരും. സ്മാർട് ഫോണുകളിൽ ചില അപഌക്കേഷനുകൾ ഇടക്ക് ഓട്ടോമാറ്റിക് ആയി മൊബൈൽ ഡാറ്റാ ആക്റ്റീവ് ആക്കുന്ന സാഹചര്യവുമുണ്ട്. ഫോണിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ നിർത്തണമെന്ന് അറിയാത്തവരാണ് പണം നഷ്ടപ്പെടുന്നവരിൽ അധികവും.
ട്രായിയുടെ നിർദ്ദേശത്തിനു വിരുദ്ധമായുള്ള ബിഎസ്എൻഎലിന്റെ ഈ ചൂഷണം അവസാനിപ്പിക്കണമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചാരണം നടത്തി വരികയാണ് ഗഫൂർ ഇപ്പോൾ. ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയും ചൂഷണത്തിൽ നിന്നും മുൻകരുതലെടുക്കാനുള്ള ഉപദേശവുമാണ് ഗഫൂറിന് നൽകാനുള്ളത്.
ബി.എസ്.എൻ.എൽ പ്രതിനിധികളുമായി ഈ വിഷയത്തിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദ രേഖ സോഷ്യൽ മീഡിയകളിൽ വൈറലായിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ പല പ്രതിനിധികളോട് സംസാരിച്ചെങ്കിലും വ്യക്തമായ ഒരു മറുപടി നൽകാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.
കമ്പനിയിലെ ഉദ്യോഗസ്ഥർക്കും ഇതേ കുറിച്ച് വലിയ ധാരണയുമില്ലെന്ന് ഗഫൂർ പറയുന്നു. വിഷയം അറിയാവുന്നവർ തന്നെ പരിമിതികളുണ്ടെന്ന മറുപടിയായിരുന്നു. എന്നാൽ ഏറ്റെടുത്ത വിഷയത്തിൽ നിന്നും പിന്തിരിയാതെ ഫോളോ ചെയ്യുകയാണ് ഗഫൂർ. വിഷയം ധരിപ്പിക്കാനായി ആദ്യം ജൂനിയർ എഞ്ചിനീയറെ വിളിച്ചു കാര്യമൊന്നുമുണ്ടായില്ല. ഇവിടെ നിന്ന് പബ്ലിക്ക് റിലേഷൻ ഓഫീസറുടെ നമ്പർ നൽകി. എന്നാൽ ഈ ഉദ്യോഗസ്ഥനെ വിളിച്ചപ്പോൾ വിഷയം അറിയുകയേ ഇല്ലെന്നായിരുന്നു മറുപടി.
പിന്നീട് രണ്ടുപേരെ വിളിച്ച ശേഷം അഞ്ചാമത് വിളിച്ചത് മാർക്കറ്റിങ് മാനേജരെയായിരുന്നു. ഇദ്ദേഹത്തിന് കാര്യവും ഉന്നയിച്ച വിഷയവും ന്യായമാണെന്ന് ബോധ്യപ്പെട്ടെങ്കിലും ഗഫൂറിന്റെ നമ്പർ വാങ്ങിയതല്ലാതെ ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അടുത്ത നടപടിക്കൊരുങ്ങും മുമ്പ് ബിഎസ്എൻഎൽ സർക്കിൾ ഓഫിസിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് ഗഫൂർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്