ഇന്ത്യയുടെ റെഡ് സ്പോട്ടെന്ന് കരുതിയ കാസർകോടിപ്പോൾ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ട്! 175 രോഗികളിൽ 160 പേരും രോഗ ശാന്തിയുമായി വീട്ടിൽ പോയി; കുതിച്ചുയർന്ന രോഗ വ്യാപനത്തെ തടഞ്ഞത് തന്ത്രങ്ങൾ ഒരുക്കിയ ട്രിപ്പിൾ ലോക് ഡൗൺ തന്നെ; 1999ലെ പഴയ എ എസ് പിയുടെ രക്ഷകന്റെ റോളിലുള്ള തിരിച്ചുവര് ആശ്വാസമായത് ആരോഗ്യ കേരളത്തിന് തന്നെ; മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക് തന്നെ; കോവിഡുകാലത്ത് ഐജി വിജയ് സാഖറെ കണ്ണൂരിലേക്ക് ദൗത്യം മാറ്റുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരിപ്പൂരിൽ വിമാനം ഇറങ്ങി കറങ്ങി നടന്ന ദുബായിക്കാരൻ. കണ്ണൂരും കാസർകോടും എല്ലായിടത്തും ഈ ആൾ പോയിരുന്നു. അതുകൊണ്ട് തന്നെ കോവിഡിൽ കാസർകോടിന് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ നെറുകയിലാണ് കാസർകോട്. തിരിച്ചറിഞ്ഞ 175 രോഗികളിൽ 160 പേരും രോഗം ഭേദമായി വീട്ടിൽ പോയി. 15 പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ഘട്ടം കഴിഞ്ഞ ശേഷം കാസർകോട് രോഗ വ്യാപനവും ഉണ്ടായില്ല. ഇതാണ് കാസർകോടിനെ യഥാർത്ഥത്തിൽ രക്ഷിച്ചത്.
ഇന്ത്യയുടെ റെഡ് സ്പോട്ടാകുമെന്ന് കരുതിയ കാസർകോടിനെ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ടാക്കിയത് ആരോഗ്യ രംഗത്തെ കേരള മാതൃകയിലൂടെ മാത്രമല്ല. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാപകലില്ലാതെ ഓടി നടന്നു. കാസർകോടിനെ അടുത്ത് അറിയുന്ന ഉദ്യോഗസ്ഥൻ. കാസർകോടിനെ നേരെയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരീക്ഷണം വിജയം കണ്ടു. വീരേന്ദ്ര വിജയ് സാഖറെ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അങ്ങനെ മഹാമാരിയെ പ്രതിരോധിക്കാനെത്തി. വീട്ടിന് പുറത്തിറങ്ങുന്നവരെ നിയന്ത്രിച്ചും ശാസിച്ചും കാസർകോട് രോഗ വ്യാപന തോത് അതിവേഗം കുറച്ചു. ട്രിപ്പിൾ ലോക് ഡൗണിന്റെ മികവായിരുന്നു ഇതിന് കാരണം.
കാസർകോട് സബ് ഡിവിഷൻ പരിധിയിലെ ഓരോ പ്രദേശങ്ങളും വിജയ് സാഖറെയ്ക്കു പരിചിതമാണ്. 1999 ലാണു സാഖറേ ആദ്യമായി കാസർകോട് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നത്. ഏഴു മാസം കാസർകോട് എഎസ്പി ചുമതല. ജില്ലയിലെ അക്രമസംഭവങ്ങൾ പലതും അടിച്ചമർത്താൻ അദ്ദേഹത്തിനായി. 21 വർഷങ്ങൾക്കു ശേഷം സാഖറെ വീണ്ടും കാസർകോടെത്തിയതു രക്ഷകന്റെ വേഷത്തിലാണ്.
കോവിഡ് പോരാട്ടത്തിൽ ജില്ല കണ്ടത് വിജയ്സാഖറെയിലെ കർക്കശക്കാരനായ പൊലീസുകാരനെ തന്നെയാണ്. ശക്തമായ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിൽ കോവിഡ് വ്യാപനം ഇല്ലാതാക്കി. അതിന് ശേഷം യാത്ര കണ്ണൂരിലേക്ക്. ഈ സാഖറെ മാതൃക കണ്ണൂരിനേയും തുണയ്ക്കുമെന്നാണ് കേരളാ പൊലീസിന്റേയും സർക്കാരിന്റേയും പ്രതീക്ഷ. അങ്ങനെ ലോക് ഡൗൺ കാലത്തെ പൊലീസ് ഹീറോയാകുകയാണ് വിജയ് സാഖറെ.
കൊച്ചിയിലെ കമ്മീഷണറായിരുന്നു സാഖറെ. കൊച്ചിയിലും കോവിഡ് ഉണ്ട്. എന്നാൽ അവിടെ കോവിഡിനെ പിടിച്ചു കെട്ടാൻ കളക്ടര്‍ സുഹാസിനെ പോലൊരു കർശനക്കാരനുണ്ട്. ഇത് മനസ്സിലാക്കിയാണ് കാസർകോട്ടേക്ക് സാഖറയെ വിടുന്നത്. ഇത് തന്നെയാണ് കാസർകോടിനെ രക്ഷിച്ചെടുത്തത്. സാഖറെയെ കാസർഗോട്ടേക്കു നിയോഗിക്കാൻ മന്ത്രിസഭ ഒറ്റക്കെട്ടായാണു തീരുമാനമെടുത്തത്. കാസർഗോട്ട് എത്തിയ സാഖറെ ആദ്യം ചെയ്തതു ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. ദൗത്യത്തിന്റെ പ്രാരംഭദിനങ്ങളിൽ ദിവസം നാലുമണിക്കൂറോളം മാത്രമായിരുന്നു ഉറക്കം. പൊലീസിന്റെ മർക്കടമുഷ്ടി ഒഴിവാക്കി, ജനങ്ങളുമായി ഇടപഴകി. ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വന്തം കുടുംബത്തിലെ ഒഴിവാക്കാൻ പറ്റാത്ത ആവശ്യം പോലും മാറ്റിവച്ചു. ഈ സ്നേഹം കാസർകോടിനെ അനുസരണയുള്ള ജില്ലയാക്കി.
അസുഖബാധിതയായ നാലുവയസുകാരിയെ അർധരാത്രി സ്വന്തം വാഹനത്തിൽക്കയറ്റി ആശുപത്രിയിലെത്തിച്ചതും നിത്യേന എണ്ണൂറിലേറെപ്പേർക്കു ഭക്ഷണമെത്തിച്ചതുമൊക്കെ സാഖറയെ വ്യത്യസ്തനാക്കി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണു കാസർഗോഡ് ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 മുതൽ രോഗവ്യാപനം വർധിച്ചതോടെ ജില്ല അടച്ചുപൂട്ടി. സ്ഥിതി അതിവേഗം വഷളാവുകയാണെന്നു മനസിലാക്കിയ സർക്കാർ ഒരു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചു. അങ്ങനെ സാഖറെ കൊച്ചിയിൽ നിന്ന് കാസർകോട്ടെത്തി.
സ്പെഷൽ ഓഫീസറും സംഘവും മാർച്ച് 24-നു കാസർഗോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കാൻ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാ ദിവസവും വൈകിട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ലോക്ക്ഡൗൺ നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. മാർച്ച് 25-നു കാസർഗോട്ട് നടപ്പാക്കിയ ട്രിപ്പിൾ ലോക്ക്ഡൗണും സാഖറെയുടെ ആശയമായിരുന്നു. ലോക്ക്-1 പ്രകാരം റോഡ് ബ്ലോക്കുകളും തുടർച്ചയായ മൊബൈൽ പട്രോളിങ്ങുമാണു പ്രധാനമായും നടപ്പാക്കിയത്. കർണാടകയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നുമുള്ള അതിർത്തികൾ അടച്ചു.
മതിയായ കാരണമില്ലാതെ വീടിനു പുറത്തിറങ്ങിയവരെയെല്ലാം തിരിച്ചയയ്ക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. അനുസരിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിച്ചു, വാഹനങ്ങൾ പിടിച്ചെടുത്തു.അത്യാവശ്യകാര്യങ്ങൾക്കായി സർക്കാർ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ലോക്ക്ഡൗണിൽ ഇളവ് നൽകിയിരുന്നു. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. തുടർന്ന് വിപണികളിൽ ആളുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ടൈം വൗച്ചറുകൾ നൽകി. ഇത് ആളുകളുടെ ഒത്തുചേരൽ വളരെയധികം കുറച്ചു. കുറച്ച് ദിവസത്തേക്കെങ്കിലും അവശ്യവസ്തുക്കൾ ഒന്നിച്ചുവാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം പുറത്തിങ്ങുന്നവരുടെ എണ്ണം പകുതിയോളം ചുരുങ്ങി.
ഡ്രോൺ ടീമുകളെ വിന്യസിച്ച് ഒത്തു ചേരലുകൾ നിയന്ത്രിച്ചു. സമ്പർക്കവിലക്കുള്ളവർ വീടുകളിൽ തുടരുന്നത് ഉറപ്പുവരുത്താൻ പൊലീസ് പാറാവ് ഏർപ്പെടുത്തി. ഓരോ ബൈക്ക് പട്രോളിങ് സംഘവും 10-12 വീടുകൾ നിരീക്ഷിച്ചു. കോവിഡ് പ്രതിരോധപദ്ധതി നടപ്പാക്കാൻ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു. സമ്പർക്കവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനാണ് ഇതു പ്രധാനമായും പ്രയോജനപ്പെട്ടത്. 20,000-ൽ അധികം വ്യക്തികളെ ട്രാക്ക് ചെയ്യാൻ പ്രത്യേകം ആപ്പ് ഉപയോഗിച്ചു. വ്യക്തിയുടെ സമ്മതത്തോടെയാണു മൊബൈൽ ഫോണുകളിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. 5000-ൽ അധികം ലംഘനങ്ങൾ ഇങ്ങനെ കണ്ടെത്തി. മുന്നൂറിലധികം പേരെ ഹോം ക്വാറന്റൈനിൽനിന്നു സർക്കാർ ക്വാറന്റൈനിലേക്കു മാറ്റി. ഇവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
വൈദ്യസഹായം ലഭ്യമാക്കാൻ ടെലി മെഡിസിൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു. ആളുകളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ മാർച്ച് 28-ന് അമൃതം ഹോം ഡെലിവറി സേവനം ആരംഭിച്ചു. ഈ സംരംഭങ്ങളിലൂടെ പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശം നൽകാൻ സാധിച്ചു. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എസ്ഐമാർ നയിക്കുന്ന 80 സംഘങ്ങൾ രൂപീകരിച്ചു.അങ്ങനെ ട്രിപ്പിൾ ലോക്കിൽ കാസർകോട് രോഗത്തെ അതിജീവിച്ചു. അങ്ങനെ ഹോട് സ്പോട്ടിനെ ഗോൾഡൺ സ്പോട്ടാക്കുകയാണ് സാഖറെ.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- പിരിച്ചു വിട്ട ശേഷം ഒരിക്കൽ തിരിച്ചെടുത്ത ശ്രീമോനെതിരെ വീണ്ടും നടപടി
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍