സിപിഎമ്മിന് വ്യാജരേഖ നിർമ്മാണം പുത്തരിയല്ലെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ; മലയാള മനോരമയ്ക്കെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ വാർത്ത മൂലം താൻ പ്രതിയായി; മനസ്സാ-വാചാ അറിയാത്ത സംഭവമെന്ന് ജി.ശക്തിധരൻ; സിപിഎമ്മിനെ വെട്ടിലാക്കി വെളിപ്പെടുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃക്കാക്കര തെരെ ഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം കത്തിപ്പടരുന്നതിനിടയിൽ സിപിഎം നിർമ്മിച്ച വ്യാജ രേഖയെക്കുറിച്ചുള്ള വസ്തുതകൾ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ തുറന്നുപറയുന്നു. മലയാള മനോരമയ്ക്കെതിരായി ദേശാഭിമാനി നിർമ്മിച്ച വ്യാജരേഖ നിമിത്തം അക്കാലത്ത് താൻ അനുഭവിച്ച വേദനയെക്കുറിച്ചും പാർട്ടിയുടെ നെറികേടിനെ ക്കുറിച്ചുമാണ് ഫേസ്ബുക്കി ലെഴുതിയിരിക്കുന്നത്.
തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരായി പ്രചരിക്കുന്ന വീഡിയോയുടെ സത്യം കണ്ടെത്താനുള്ള നിശ്ചയദാർഡ്യം സർക്കാരിന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു വെന്നും അദ്ദേഹം ഫേസ് ബുക്കിൽ വ്യക്തമാക്കുന്നുണ്ട്. .
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെയും കുടുംബ ത്തെയും സി പി എം സൈബർ ആക്രമണത്തിന് വിധേയമാക്കിയതിനെപ്പറ്റിയും അദ്ദേഹം വേദനയോടെ പറയുന്നുണ്ട്. തന്റെ വീട്ടിലെ സ്ത്രീകളെ ഫോണിൽ വിളിച്ചു അശ്ലീലം പറയുന്നത് സഹികെട്ടപ്പോൾ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാർട്ടിയിൽ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോൾ അവരുടെ നിസ്സഹായത കണ്ട് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഇതിന് പാർട്ടിയിൽ തന്നെ രണ്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലായതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
വ്യാജ സിഡി നിർമ്മാണവും വ്യാജ രേഖാ നിർമ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാർഗമല്ലെന്നു പറയുന്നവർ ചെന്നൈയിൽ തടാകത്തിൽ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്പുള്ള ദീനരോദ നത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലിൽ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നി ല്ലല്ലോ എന്നും അദ്ദേഹം കുറിക്കുന്നു.
ഏറ്റവും അവസാനമാണ് മാധ്യമലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയ മനോരമ ദേശാഭിമാനി വ്യാജരേഖ കേസിന്റെ പിന്നാമ്പുറത്തെ പറ്റി പരാമർശിക്കുന്നത്. ആരൊക്കെയോ ചേർന്ന് നിർമ്മിച്ച വ്യാജ രേഖയ്ക്ക് മലയാള മനോരമ കൊടുത്ത കേസിൽ ഒന്നാം പ്രതിയാണ് ഞാൻ. മനോരമ പത്രാധിപർ ശ്രീ കെ എം മാത്യു ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന ഞാൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയുടെ ഒന്നാം പേജിൽ എട്ട് കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി. തൊട്ടുപിന്നാലെ മനോരമയിലെ രാമചന്ദ്രന്റെ ഫോൺ ' :മാത്തുക്കുട്ടിച്ചായൻ വിളിച്ചില്ലേ, അച്ചായന് സങ്കടമുണ്ട്. ശക്തി അല്ല ചെയ്തെന്ന് അറിയാം.
അക്കാലത്ത് താൻ എളമക്കരയിൽ ഒരു ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്ളാറ്റിൽ ഏറെയും മനോരമ വായനക്കാർ. അവരെല്ലാം ഈ വാർത്ത വായിച്ചാൽ തന്നെ പുച്ഛത്തോടെ നോക്കും. കാറുമെടുത്തു നേരെ കലൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ പോയി മണിക്കൂറുകൾ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയിൽ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ എത്തിയാണ് പിന്നീട് അവിടെനിന്നു കൊണ്ടുപോയത്. കേസിലെ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കേസിൽ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയിൽ കൊണ്ട് ഒഴിച്ചുതന്നു.എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു.ഇനി വയ്യ എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
വ്യാജരേഖകളുടെ
കാണാപ്പുറങ്ങൾ
ഡോ ജോയെ അപകീർത്തിപ്പെടുത്തുന്നതായി പറയപ്പെടുന്ന ഒരു അശ്ലീല കാസറ്റിലേക്ക് തൃക്കാക്കരയിലെ പൊരിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തെ കുറ്റിയടിച്ചു കെട്ടുമ്പോൾ ആർക്കാവും നഷ്ടം എന്ന് എൽ ഡി എഫ് ചിന്തിക്കുന്നേ യില്ലല്ലോ. എൽ ഡി എഫ് മറുപടിപറയേണ്ട ഒട്ടേറെ വിഷയങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അതൊന്നും തൊടുന്നേയില്ല. ഈ പറയപ്പെടുന്ന അശ്ളീല കാസറ്റ്,അങ്ങിനെ ഒന്നുണ്ടെങ്കിൽ, തൃക്കാക്കരയിലെ വോട്ടർമാരിൽ എത്രപേർ കണ്ടിട്ടുണ്ടാകും? ആരോപണത്തിന് ഇരയായ ഡോ. ജോ ഇതുസംബന്ധിച്ച വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുമ്പോൾ ഭരണകക്ഷിയിലെ ഉന്നത നേതാക്കൾ ആണ് ഇതിനെ ആഘോഷപൂർവം വാതോരാതെ കൊണ്ടാടുന്നത്?
അന്വേഷണ സംവിധാനം മുഴുവൻ കയ്യിലുള്ള സർക്കാരിന് വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം കൂടി തേടിപോലും, സത്യം പുറത്തുകൊണ്ടുവരാൻ എത്രസമയം വേണം, അതിനുള്ള നിശ്ചയദാർഢ്യം ഉണ്ടാകണമെന്ന് മാത്രം. അതല്ല പൊതുസമൂഹ ത്തിന്റെ മുന്നിലിട്ട് അലക്കിയാൽ മാത്രം മതിയെങ്കിൽ ഇത് തന്നെ മാർഗ്ഗം. ഇത്തരത്തിലൊരു കാസറ്റ് പ്രചരിപ്പിച്ചിട്ടു ണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. ജനങ്ങൾ പോളിങ് ബൂത്തിൽ എത്തുംവരെ ഈ വിവാദം കത്തിച്ചു നിർത്തണമെന്നാണ് തീരുമാനമെങ്കിൽ സർക്കാരിന്റെ ചട്ടുകമായി നിൽക്കുന്ന പൊലീസ്, മന്ത്രിമാരുടെ താളത്തിനൊപ്പമേ തുള്ളു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലം പലരീതിയിലുള്ള വ്യാജ നിർമ്മിതിയുടെ കാലമായിരുന്നു എന്നത് മറക്കാറായിട്ടില്ല.
ഇത് പുതിയ സംസ്ക്കാരത്തിന്റെ പ്രശ്നമാണ്. ജീർണ്ണത ബാധിച്ച നേതൃത്വത്തിന്റെ വൈതാളികരായി സോഷ്യൽ മീഡിയയിൽ കടന്നു കയറിയ ഒരു വിഭാഗം വായിൽത്തോന്നുന്നത് എഴുതി പാർട്ടിക്ക് ശത്രുക്കളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഞാൻ പോലും അങ്ങിനെയൊരു ഉൽപ്പന്നമാണ്. മര്യാദയ്ക്ക് എന്റെ അഭിപ്രായ ങ്ങളുമായി ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെയും എന്റെവീട്ടിലെ സ്ത്രീകളെയും ഫോണിൽ വിളിച്ചു അശ്ലീലം പറയുന്നത് സഹികെട്ടപ്പോൾ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാർട്ടിയിൽ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോൾ അവരുടെ നിസ്സഹായത കണ്ട് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഇതിന് പാർട്ടിയിൽ തന്നെ ഒരു കേന്ദ്രം പ്രവർത്തിക്കു ന്നുണ്ട് എന്ന് മനസിലായ ത്.ഒന്നല്ല, രണ്ടു കേന്ദ്രങ്ങൾ . യാദൃശ്ചികമായി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ ഇതിന്റെ അപകടം അദ്ദേഹത്തിന് ബോധ്യപ്പെട്ടെങ്കിലും അതുക്കും മേലെയായിരുന്നു ഈ കേന്ദ്രം എന്ന് പിന്നീട് മനസിലായി. മുഖ്യമന്ത്രിയോട് സംസാരിച്ചത് എന്റെ പരാതി പറയാനുമല്ല. ഞാൻ അത് പറഞ്ഞുമില്ല. ചില പ്രധാന ചാനലുകളിലെ വനിതകളെ അധിക്ഷേ പിക്കുന്ന സംഭവം മാത്രമാണ് പറഞ്ഞത്. ഇത് പരിശോധിക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിരുന്നു. ഞാൻ ഫോണിൽ സംസാരിക്കാൻ തയ്യാറായതിന്റെ പശ്ചാത്തലത്തിൽ സ്നേഹവായ്പോടെയായിരുന്നു സംഭാഷണം.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ എനിക്കെതിരായി സൈബർ ആക്രമണം കടുപ്പിച്ചു. ഞാൻ പ്രൊഫൈലിൽ ചേർത്തിരുന്ന ഒരു വയസുള്ള പേരക്കുട്ടിയുടെ ഫോട്ടോയെടുത്തു കാട്ടിപോലും അതിനീചമായി പോസ്റ്റിട്ടു. അതിലെ വാക്കുകൾ എനിക്ക് ഇവിടെ പകർത്താനാകില്ല. എന്നെ അതെത്രമാത്രം നൊമ്പരപ്പെടുത്തി എന്ന് പറഞ്ഞറിയിക്കാനാവില്ല. കോടിയേരി അടക്കമുള്ള ഉന്നത നേതാക്കൾക്ക് എല്ലാം അത് ഞാൻ അയച്ചെങ്കിലും ഒരു മറുപടി പോലും തന്നില്ല. കോടിയേരിയുടെ പേരക്കുട്ടി ഇ ഡി റെയ്ഡ് നടന്ന ദിവസം വീട്ടുമുറ്റത്തു നിന്ന് വാവിട്ടു കരഞ്ഞപ്പോൾ എന്റെ മനസും വേദനിച്ചു. എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു . അതുപോലും കോടിയേരി ഓർത്തില്ല. അതെന്തായാലും എന്റെയും കണ്ണ് തുറപ്പിച്ചു. ഈ ഫാസിസ്റ്റ് മാരണത്തെ തോൽപ്പിച്ചേ പറ്റൂ എന്ന് തന്നെ തീരുമാനിച്ചുറച്ചു.
വ്യാജ സിഡി നിർമ്മാണവും വ്യാജ രേഖാ നിർമ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാർഗമല്ലെന്നു പറയുന്നവർ ചെന്നൈയിൽ തടാകത്തിൽ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്പുള്ള ദീനരോദനത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലിൽ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നില്ലല്ലോ .
ആരൊക്കെയോ ചേർന്ന് നിർമ്മിച്ച വ്യാജ രേഖയ്ക്ക് മലയാളമനോരമ കൊടുത്ത നാല് കേസിൽ ഒന്നാം പ്രതിയാണ് ഞാൻ. ശ്രീ കെ എം മാത്യു ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന ഞാൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി. തൊട്ടുപിന്നാലെ മനോരമയിലെ രാമചന്ദ്രന്റെ ഫോൺ ' :മാത്തുക്കുട്ടിച്ചായൻ വിളിച്ചില്ലേ. അച്ചായന് സങ്കടമുണ്ട്.ശക്തി അല്ല ചെയ്തെന്ന് അറിയാം. '
ഞാൻ എളമക്കരയിൽ ഒരു ഫ്ലാറ്റിലായിരുന്നു താമസം. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്ളാറ്റിൽ ഏറെയും മനോരമ വായനക്കാർ. അവരെല്ലാം ഈ വാർത്ത വായിച്ചാൽ എന്നെ പുച്ഛത്തോടെ നോക്കും. ഞാൻ കാറുമെടുത്തു നേരെ കലൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ പോയി മണിക്കൂറുകൾ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയിൽ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ എത്തിയാണ് പിന്നീട് അവിടെനിന്നു മാറിയത്. കേസിൽ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കേസിൽ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയിൽ കൊണ്ട് ഒഴിച്ചുതന്നു.എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു.ഇനി വയ്യ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്