ഇന്ധന സെസ് പിൻവലിച്ചാൽ അത് തന്റെ തോൽവിയായി മാറുമെന്ന് പിണറായിക്ക് ഭയം; യുഡിഎഫ് ക്രെഡിറ്റ് കൊണ്ടുപോകുന്നതും സഹിക്കില്ല; എങ്കിൽ ജനം വലഞ്ഞാലും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി; പ്രതിഷേധം അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫും; ഇന്ധന സെസിനിടെ ഇരട്ടിപ്രഹരമായി വെള്ളക്കര വർധനവും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വറചട്ടിയിലേക്ക് എന്ന നിലയിലാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ. ഒരു വശത്ത് വിലക്കയറ്റം രൂക്ഷമാണ്. അതിനിടെ അത് വീണ്ടും വർധിപ്പിക്കുന്ന വിധത്തിലാണ് ഇന്ധന സെസ് അടക്കമുള്ള മറ്റു നികുതികൾ എത്തിയത്. എൽഡിഎഫിനുള്ളിൽ പോലും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം ഉയരുമ്പോഴും സർക്കാറർ അതിന് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.സെസ് കുറച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും.
അതേസമയം ,സെസ് നില നിർത്തി ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്. അതിനിടെ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നു മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ മറുപടിപ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണു പ്രഖ്യാപിക്കുക.
ഇന്ധന വില വർധന പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങേണ്ട എന്ന പൊതുനിലപാടിലേക്ക് എൽഡിഎഫ് മാറിയതായാണു സൂചന. അതേസമയം, ഭൂമിയുടെ ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയതു പുനരാലോചിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ധന സെസിന്റെ കാര്യം എടുത്തുപറഞ്ഞില്ലെങ്കിലും ബജറ്റ് നിർദേശങ്ങളെ നിയമസഭയിൽ ശക്തമായി പ്രതിരോധിക്കാൻ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇന്ധന സെസ് പിൻവലിക്കുന്നതിനോട് മുഖ്യമന്ത്രിക്കും യോജിപ്പില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ധന സെസ് മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞെന്ന മട്ടിലുള്ള പ്രചാരണം പങ്കെടുത്തവർ നിഷേധിച്ചു. മുഖ്യമന്ത്രി സംസാരിച്ചശേഷം 'ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം, ഉണ്ടെങ്കിൽ മാത്രം' എന്നു പാർലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ആരും സംസാരിച്ചില്ല. 'എങ്കിൽ ശരി' എന്ന പിണറായിയുടെ വാക്കുകളോടെ യോഗം പിരിഞ്ഞു. സിപിഐ നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും ഉൾപ്പെടെ പല എൽഡിഎഫ് എംഎൽഎമാരും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സെസിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ജനകീയ സർവേയുമായി യുഡിഎഫ്
അതേസമയം കേരള ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുൻപിൽ സത്യഗ്രഹമിരിക്കുന്ന എംഎൽഎമാരായ മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, ഷാഫി പറമ്പിൽ, സി.ആർ.മഹേഷ് എന്നിവരെ സ്പീക്കർ എ.എൻ.ഷംസീർ അടക്കമുള്ളവർ ഇന്നലെ സന്ദർശിച്ചിരുന്നു. യുഡിഎഫ് നേതാക്കൾക്കു പുറമേ, ഏതാനും മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും സഭാ കവാടത്തിൽ എംഎൽഎമാരെ സന്ദർശിക്കാനെത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ എത്തിയില്ലെന്നതും ശ്രദ്ധേയമായി.
അതിനിടെ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിലും വെള്ളക്കരം കൂട്ടിയതിലും ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫ്. നിയമസഭാ കവാടത്തിൽ രണ്ടുദിവസമായി സമരം ചെയ്യുന്ന ഡോ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നീ എംഎൽഎമാരാണു 'കേരള ബജറ്റ് ജനവിധിയെഴുത്ത്' എന്ന പേരിൽ സമൂഹമാധ്യമ സർവേക്കു തുടക്കമിട്ടത്. നികുതി നിർദേശങ്ങളിൽ പ്രതിപക്ഷത്തിനു മാത്രമേ പ്രതിഷേധമുള്ളൂ, ജനങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പറഞ്ഞതിനു മറുപടിയായാണു സർവേയെന്ന് എംഎൽഎമാർ പറഞ്ഞു.
എംഎൽഎമാരുടെയും മറ്റു യുഡിഎഫ് നേതാക്കളുടെയും ഫേസ്ബുക് പേജ് വഴിയും വാട്സാപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ വഴിയുമാണു സർവേ ലിങ്ക് പ്രചരിപ്പിക്കുന്നത്. ഇന്ധനവില, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമി ന്യായവില, കെട്ടിടനികുതി, പൂട്ടിക്കിടക്കുന്ന വീടിന്റെ നികുതി, മദ്യവില, ഭൂമി റജിസ്ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നീ ഇനത്തിലുണ്ടായ വർധനയിൽ ഓരോരുത്തരെയും ഏറ്റവുമധികം ബാധിക്കുന്ന 3 കാര്യങ്ങളാണു ലിങ്കിലെ ഗൂഗിൾ ഫോം വഴി അറിയിക്കേണ്ടത്. ഇന്നു നിയമസഭയിൽ ധനമന്ത്രി ബജറ്റ് ചർച്ചയ്ക്കു മറുപടി പറയുന്നതിനു മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു സഭയിൽ ഉന്നയിക്കും.
ഇരട്ടിപ്രഹരമായി വെള്ളക്കര വർധന
നാട്ടുകാർക്ക് ഇരട്ടിപ്രഹരമാണ് വെള്ളക്കരം വർധിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. പരിഷ്കരിച്ചുള്ള ജല അഥോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50- 500 രൂപ വർധിക്കുമെന്നുറപ്പായി. ബജറ്റിലെ അധികഭാരങ്ങൾക്കു പിന്നാലെ, വാട്ടർ ചാർജും കൂട്ടിയതിനെ ന്യായീകരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നിയമസഭയിലെ ശ്രമം പരിഹാസ്യമായി.
ഒരു കുടുംബത്തിനു ദിവസം 100 ലീറ്റർ മതിയാകില്ലേ എന്നു സഭയിൽ ചോദിച്ച മന്ത്രി, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒരാൾക്ക് 100 ലീറ്റർ എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നീട് അവകാശപ്പെട്ടു. സഭയിൽ ചാർജ് വർധന അറിയിക്കാതെ ഉത്തരവിറക്കിയതിന് മന്ത്രിയെ സ്പീക്കർ എ.എൻ.ഷംസീർ റൂളിങ്ങിലൂടെ വിമർശിക്കുകയും ചെയ്തു. ലീറ്ററിന് ഒരു പൈസ വീതമാണു വർധന. 1000 ലീറ്ററിനു 10 രൂപ വീതം കൂടും. ബിപിഎൽ കുടുംബങ്ങൾക്കു മാസം 15,000 ലീറ്റർ വരെ സൗജന്യം.
മിനിമം ഉപയോഗിക്കുന്നവർ (5000 ലീറ്റർ വരെ) നിലവിൽ ഒരുമാസം 22.05 രൂപ നൽകിയിരുന്നത് ഇനി 72.05 രൂപയാകും 226% വർധന. മാസം 5000 10,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 22.05 44.10 രൂപയിൽനിന്ന് 72.05 144.10 രൂപയായി ഉയരും. 50,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 500 രൂപ കൂടും. നാലംഗ കുടുംബത്തിന്റെ ശരാശരി ഉപയോഗം മാസം 20,000 ലീറ്റർ എന്നു കണക്കാക്കിയാൽ 200 രൂപയുടെ അധികബാധ്യതയാകും വരിക. വാട്ടർ അഥോറിറ്റി 2 മാസത്തിലൊരിക്കലാണു ബിൽ നൽകുന്നത്. സംസ്ഥാനത്തെ 41.41 ലക്ഷം ശുദ്ധജല കണക്ഷനുകളിൽ 39.79 ലക്ഷവും വീടുകളിലാണ്.
അതേസമയം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം നൽകുന്ന വാട്ടർ ബില്ലിൽ പുതുക്കിയ നിരക്കുവർധന ഭാഗികമായേ ഉൾപ്പെടൂ. ഫെബ്രുവരി 3 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗമനുസരിച്ചുള്ള മേയിലെ ബില്ലിൽ മാത്രമേ പുതുക്കിയ നിരക്ക് പൂർണമായി ഉൾപ്പെടുകയുള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി
- പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
- രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം
- ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം
- പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽ
- സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ
- അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍